വിഘ്നേശ്വര പ്രീതി ഉറപ്പാക്കി ഹോമവുമായി തുടക്കം; കൃത്യം 11.17 മണിക്ക് 19 നിലയുള്ള ഹോളി ഫെയ്ത്ത് ഫ്ളാറ്റ് നിലംപൊത്തിയപ്പോൾ സ്ഫോടനത്തിലൂടെ തകർക്കുന്ന കേരളത്തിലെ ആദ്യ ഫ്ളാറ്റായി മാറി; തൊട്ടു പിന്നാലെ ഇരട്ട ടവറുകളായ ആൽഫ സെറീനും സ്ഫോടനത്തിൽ തകർത്തു; അര മണിക്കൂറിനിടെ നടന്ന രണ്ട് സ്ഫോടനങ്ങളിലൂടെ അംബരചുംബികളായ രണ്ട് ഫ്ളാറ്റുകൾ തവിടുപൊടിയായി; കൺമുന്നിൽ അത്ഭുതക്കാഴ്ച്ച കണ്ട് ആർപ്പുവിളിച്ചു ജനങ്ങൾ; കണക്കുകൂട്ടൽ പിഴയ്ക്കാതെ എല്ലാം ശുഭകരമായതിന്റെ ആശ്വാസത്തിൽ അധികാരികൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ചു കെട്ടിപ്പൊക്കിയ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഇന്ന് നിലംപൊത്തിയത്. ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ സെീൻ എന്നീ ഫ്ളാറ്റുകളാണ് സ്ഫോടനത്തിൽ തകർത്തത്. നീണ്ട മുന്നൊരുക്കങ്ങൾക്ക് ഒടുവിലാണ് ഈ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളും നിലംപൊത്തിയത്. കേരളത്തിൽ ഫ്ളാറ്റുകൾ സ്ഫോടനത്തിലൂടെ തകർക്കുന്നത് ആദ്യ സംഭവം ആയതിനാൽ കേരളത്തിന്റെ മുഴുവൻ ശ്രദ്ധ ഇന്ന് മരടിലേക്കായിരുന്നു. നിയന്ത്രിത സ്ഫോടനങ്ങൾക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് രണ്ട് ഫ്ളാറ്റുകളും പൊളിച്ചു നിക്കീയത്.
മരടിലെ ഫ്ളറ്റുകൾ പൊളിക്കുന്നത് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവർ മരടിൽ എത്തിയിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ വേണ്ടി പൊലീസും സജ്ജീകരണങ്ങളുമായി നിന്നു. ഇന്നു രാവിലെ ഗണപതി പൂജയോടെയാണ് ഫ്ളാറ്റ് പൊളിക്കൽ നടപടികൾക്ക് തുടക്കമായത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ആദ്യം തകർക്കുന്ന ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന് മുന്നിലാണ് പൂജ നടന്നത്. എട്ടുമണിയോടെയായിരുന്നു ഈ ചടങ്ങു നടന്നത്. പൊളിക്കൽ ചുമതലയിലുള്ള കമ്പനിയായ എഡിഫൈസ് എഞ്ചിനീയറിംഗാണ് പൂജ ഒരുക്കിയത്.
സാങ്കേതിക സംവിധാനങ്ങൾ 99.9 ശതമാനം കൃത്യമാണെന്നും എന്നാൽ പോയിന്റ് ഒരു ശതമാനം ദൈവത്തിന്റെ കയ്യിലാണെന്നുമായിരുന്നു എഡിഫൈസ് എഞ്ചിനീയറിങ് എംഡി ഉത്കർഷ് മേത്ത പ്രതികരിച്ചത്. ഏത് കെട്ടിടം തകർക്കുമ്പോഴും റിസ്കുണ്ട്. എന്നാൽ അവ നേരിടാൻ പൂർണമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. യാതൊരു വിധ ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അദ്ദേഹത്തിന്റെ വിശ്വാസം പോലെ തന്നെ എല്ലാ കിറുകൃത്യമായി കാര്യങ്ങൾ നടക്കുകയാണ് പിന്നീട് നടന്നത്.
എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റാണ് ആദ്യം തകർത്തത്. സുരക്ഷാ മുൻകരുതലോടെയാണ് ഫ്ളാറ്റ് തകർത്തത്. ഫ്ളാറ്റ് പൊളിക്കുന്നതിനായി ആദ്യ സൈറൺ 10.32ന് മുഴങ്ങി. രണ്ടാം സൈറൺ 10.55ന് നിശ്ചയിച്ചതെങ്കിലും നാവികസേനയുടെ ഹെലികോപ്ടർ ആകാശത്ത് നിരീക്ഷണം നടത്തിയതിനാൽ വൈകുകയായിരുന്നു. നേവിയുടെ അനുമതി ലഭിച്ച ശേഷമാണ് രണ്ടാമത്തെ സൈറൺ 11.11 മുഴങ്ങിയത്. മൂന്നാം സൈറൺ 11.17ന് മുഴങ്ങിയതോടെ എച്ച്ടുഒ ഫ്ളാറ്റ് നിലംപതിക്കുകയായിരുന്നു. രാവിലെ 11.17നാണ് ഹോളി ഫെയ്ത്തിൽ സ്ഫോടനം നടത്തി. ആദ്യ ഫ്ളാറ്റ് സ്ഫോടനം അത്ഭുതത്തോടെയാണ് ആൾക്കൂട്ടം നോക്കിക്കണ്ടത്. വൻ ശബ്ദത്തിൽ സ്ഫോടനം നടന്നതോടെ ആളുകൾ ആർപ്പുവിളിച്ചു.
ആദ്യ സ്ഫോടനം നടന്നതോടെ തന്നെ മേഖല പൊടിപടലങ്ങളിൽ മുങ്ങി. പൊടി അടങ്ങിയതിനു പിന്നാലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കായലിന് തൊട്ടരികെയാണ് എച്ച്ടുഒ ഫ്ളാറ്റ് നിലകൊണ്ടതെങ്കിലും കായലിൽ വീഴാതെ കൃത്യമായി തന്നെ ഫ്ളാറ്റ് പൊടിപടലായി വീണു. കായലിലേക്ക് അവശിഷ്ടങ്ങൾ വീണുമെന്ന ആശങ്കയുണ്ടെങ്കിലും അതൊന്നും സംഭവിച്ചില്ല. പരിസരത്ത് ഉണ്ടായിരുന്ന വീടുകൾക്ക് കേടുപാടു സംഭവിക്കുമോ എന്ന ആശങ്കയ്ക്കും അടിസ്ഥാനമുണ്ടായിരുന്നില്ല. എല്ലാം ശുഭകരമായി തന്നെ നടന്നു.
നിശ്ചയിച്ചുറപ്പിച്ചു പോലെ എല്ലാം നടന്നതായി ഉറപ്പുവരുത്തിയ ശേഷം രണ്ടാമത്തെ ഫ്ളാറ്റ് പൊളിക്കുന്നതിന് അനുമതി നൽകുകയായിരുന്നു. തുടർന്നായിരുന്നു 11.44ന് ആൽഫ സെറീന്റെ രണ്ടു ടവറുകൾ തകർത്തത്. ഇതോടെ ഇന്നത്തെ പൊളിക്കൽ നടപടികൾ പൂർത്തിയായി. ആദ്യം നിശ്ചയിച്ചതിലും മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റിൽ സ്ഫോടനം നടത്തിയത്. ഇതിനകം എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായ ആൽഫ സെറീനിൽ 26 മിനിറ്റിനകം തന്നെ സ്ഫോടനം നടന്നു. കായലിലേക്ക് വീഴാതെ അതിന്റെ ഓരം ചേർന്ന് വളരെ കൃത്യമായി തന്നെ വീഴ്ത്താനായി.
ജനവാസമേഖലയായ ആൽഫ സെറീനിലെ സ്ഫോടനം സമീപവാസികൾക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ പ്രാഥമിക വിലയിരുത്തലിൽ കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങിയതായും റിപ്പോർട്ടുണ്ട്. വീടുകൾക്ക് കേടുപാടു സംഭവിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവരാനുണ്ട്. രണ്ട് ഫ്ളാറ്റുകളും പൊളിച്ച ശേഷം സുരക്ഷാപ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിച്ച ശേഷം 12 മണിയോടെ അവസാന സൈറണും മുഴക്കി. ഇതിന് ശേഷം ഉദ്യോഗസ്ഥർ പൊളിച്ച ഫ്ളാറ്റുകൾക്ക് സമീപത്തേക്ക് പോയി.
സ്ഫോടനം നടത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥർ അവസാന വട്ട പരിശോധനകൾ നടത്തിയിരുന്നു. ഇരുന്നൂറു മീറ്റർ ചുറ്റളവിൽ വീടുകളിൽ ആരും ഇല്ലെന്നു ഉറപ്പുവരുത്തി. ഈ മേഖലയിലെ റോഡുകളും ഇടവഴികളും പൂർണമായും അടച്ചു. മുന്നറിയിപ്പു നൽകിക്കൊണ്ടുള്ള ആദ്യ സൈറൺ 10.30ന് തന്നെ നൽകി. രണ്ടാം സൈറൺ 10.55നാണ് തീരുമാനിച്ചിരുന്നെങ്കിലും ഇത് 11.10നാണ് നൽകാനായത്. രണ്ടാം സൈറൺ മുഴങ്ങിയതോടെ ദേശീയപാതയിലെ ഗതാഗതം നിർത്തിവച്ചു.
മരടിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായതോടെ നാളെയാണ് അടുത്ത രണ്ട് കെട്ടിടങ്ങൾ പൊളിക്കുക. നഗരസഭയിൽ സജീകരിച്ചിരിക്കുന്ന കൺട്രോൾ റൂമിൽ ജില്ലാ കളക്ടർ അടക്കമുള്ളവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. 18370.49 ചതുരശ്ര മീറ്ററിലായി 19 നിലകളാണ് ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ളാറ്റിന് ഉണ്ടായിരുന്നത്. ആകെ 91 അപാർട്ട്മെന്റുകൾ. സെക്കന്റുകൾക്കുള്ളിൽ സ്ഫോടനം പൂർത്തിയായി. 21450 ടൺ കോൺക്രീറ്റ് മാലിന്യങ്ങൾ അവശേഷിക്കുമെന്നാണ് കരുതുന്നത്.
രണ്ട് ടവറുകളാണ് ആൽഫ സെറീൻ ഫ്ളാറ്റിന് ഉണ്ടായിരുന്നത്. ഒരു ടവറിൽ 16 നിലകൾ വീതം ആകെ 32 നിലകൾ. ഇതു രണ്ടും നിമിഷങ്ങൾക്കകം താഴെ വീണു. ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ അധികാരികളും പൊലീസ് അധികാരികളും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ഡിഎംഒ ഉദ്യോഗസ്ഥരും(ആംബുലൻസ് ഉൾപ്പടെ) മരട് നഗരസഭ ഉദ്യോഗസ്ഥരും സജ്ജരായി നിന്നിരുന്നു. 32 പോയിന്റുകളിലായി പൊലീസ് സേനയെയും വിന്യസിച്ചു. 8 സ്ട്രൈക്കിങ് പാർട്ടിയും 3 ബോട്ടുകളിലായി 3 ടീമുകളും പട്രോളിങ് നടത്തിയിരുന്നു.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍