കളിയിക്കാവിളയിലെ ഭീകരാക്രമണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ചത് സിസിടിവി ഇല്ലാത്ത മലയോര വഴികളിലൂടെ; തൃപ്പരപ്പിലൂടെ വെള്ളറട വഴി എത്തിയത് നെയ്യാർ ഡാമിൽ; പ്രതികൾ ഇൻഡികാ കാറിലെത്തിയത് കണ്ടെന്ന് തദ്ദേശവാസിയുടെ മൊഴി; തീവ്രാവദ ബന്ധമുള്ള പ്രതികൾ മാവോയിസ്റ്റുകളുടെ സഹായത്താൽ കാടു കയറി നാടുവിട്ടെന്ന് സംശയം; ഷമീം തൗഫീഖും എത്തിയ കാറിനെ കണ്ടെത്താൻ കേരളാ പൊലീസ്; എസ് ഐയെ കൊന്ന് കടന്നവർക്ക് വിതുരയിലും വേരുകൾ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐ യെ വെടി വെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട പ്രതികൾ നെയ്യാർ വനത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയാതായി സംശയം. വെള്ളിയാഴ്ച രാത്രി എഴു മണിക്ക് നെയ്യാർഡാമിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത്ഒരു ഇൻഡിക്ക കാറിൽ പ്രതികളെ കണ്ടതായി തദ്ദേശവാസി കൺട്രോൾ റൂമിൽ വിവരം നൽകിയിരുന്നു. ഇതനുസരിച്ചാണ് നെയ്യാർഡാം പൊലീസ് അന്വേഷണം ആരംഭിച്ചത്. തമിഴ് നാട്ടിൽ നിന്നും നെയ്യാർഡാമിലേക്കുള്ള പ്രധാന റോഡുകളിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
കളിയിക്കാവിളയിൽ തമിഴ്നാട് ചെക്ക്പോസ്റ്റിലെ എസ്ഐ വിൽസനെ വധിക്കാൻ ഭീകരർ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണെന്ന് വ്യക്തമായിട്ടുണ്ട്് തമിഴ്നാട്ടിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെ ഭീകരർ കേരളത്തിൽ, പ്രത്യേകിച്ച് തലസ്ഥാനത്ത്, കേന്ദ്രീകരിക്കുകയായിരുന്നു. തിരുവിതാംകോട് സ്വദേശികളായ അബ്ദുൾ ഷമീം (29), തൗഫിക്ക് ( 27) എന്നിവരാണ് വെടിവച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഭീകരാക്രമണം നടന്ന ഉടൻ സംഘം കേരളത്തിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചതും. പിന്നാലെ എത്തിയ തമിഴ്നാട് പൊലീസ് സംഘം ആദ്യം എത്തിയത് തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുരയിൽ. ഇവർക്ക് സഹായം ഒരുക്കിയ സെയ്തലി ഒരു വർഷത്തോളമായി വിതുരയിലുണ്ട്. ഇയാളുടെ ഭാര്യാവീട്ടിലും ഇയാളുടെ സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഇതിന് പിന്നാലെയാണ് നെയ്യാറിൽ പ്രതികളുടെ സാന്നിധ്യത്തിന് മൊഴി കിട്ടുന്നത്.
ഭീകരർക്ക് സഹായം ചെയ്ത കുലശേഖരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവിതാംകോട് സ്വദേശി മുഹമ്മദ് റാഫിയെയും തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടി. ചെന്നൈയിൽ ഹിന്ദുമുന്നണി പ്രവർത്തകൻ തിരുവള്ളുവർ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള നിരവധി കൊലക്കേസുകളിൽ പ്രതിയാണ് മുഹമ്മദ് റാഫി. എസ്ഐ വിൽസണു നേരെ വെടിയുതിർത്തു രക്ഷപ്പെട്ട തിരുവിതാംകോട് സ്വദേശി അബ്ദുൾ സമീമും റാഫിയും തമ്മിൽ അടുത്ത ബന്ധമാണ്. 2013 ൽ തെരുവുനായ്ക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച് ആയുധപരിശീലനം നടത്തിയതിന് അബ്ദുൾ സമീമിനെ കരമന പൊലീസ് അറസറ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ടു പേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇവരിൽ രണ്ടു പേർ നിരന്തരം തിരുവനന്തപുരത്ത് വരാറുണ്ടായിരുന്നു എന്ന് പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പ്രതികൾ കേരളത്തിലേക്ക് കടന്നുവെന്ന് ആദ്യം മുതൽ തന്നെ തമിഴ്നാട് പൊലീസ് പറഞ്ഞു വെങ്കിലും കേരള പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരള അതിർത്തിയിൽ എത്തിയ ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് മടങ്ങിയെന്നാണ് വ്യക്തമായത്. എന്നാൽ പ്രതികളെ നെയ്യാർഡാമിൽ കണ്ടുവെന്ന് വിവരം കിട്ടിയതോടെ കേരള പൊലീസ് നിലപാട് മാറ്റിയിരിക്കയാണ്. തീവ്രവാദ ബന്ധമുള്ള പ്രതികൾക്ക് ചില മാവോയിസ്റ്റു സംഘടനകളുമായും അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. അങ്ങനയെങ്കിൽ ഇവരുടെ സഹായത്താൽ വനത്തിലെ ഒളിത്താവളത്തിൽ കഴിഞ്ഞ ശേഷം ഇവിടെ നിന്നും വനത്തിലൂടെ തന്നെ കർണാടകയിലേക്കോ തമിഴാനാട്ടിലെ വനമേഖലയിലേക്കോ മടങ്ങി പോകാനാണ് സാധ്യത.
പ്രതികൾ നെയ്യാർഡാമിൽ എത്തിയെന്നു കരുതുന്ന ഇൻഡിക്ക കാർ ടാക്സി ആയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവരം നല്കിയ ആൾ പറയുന്ന സമയത്ത്്് ഇൻഡിക്ക കാർ കള്ളിക്കാട് കഴിഞ്ഞ്് പോയിട്ടില്ല. എന്നാൽ നെയ്യാർ റിസർവോയറിന് മുകളിലൂടെയുള്ള വഴി വഴിയും നെയ്യാർഡാമിൽ എത്താം ഇവിടെ സി സി ട വി കൾ ഒന്നും ഇല്ല. അതു കൊണ്ട് തന്നെ പൊലീസ് തെരെച്ചിൽ ശക്തമാക്കിയിരിക്കയാണ്. കൺട്രോൾ റൂമിൽ ലഭിച്ച വിവരം കേരള പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറിയിട്ടുണ്ട്. കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ ബുധനാഴ്ച രാത്രിയാണ് എ എസ് ഐ യെ വെടിവച്ചു കൊലപ്പെടുത്തിയത്.
തമിഴ്നാടിന്റെ ഭാഗമായ കളിയിക്കാവിള സ്റ്റേഷനിലെ എഎസ്ഐ വിൻസെന്റിനെയാണ് രണ്ടംഗ സംഘം കൊലപ്പെടുത്തിയത്. പ്രതികൾ കേരളത്തിലേക്ക് കടന്നെന്ന സംശയത്തിൽ കേരള പൊലീസും അന്വേഷണം തുടങ്ങിയിരുന്നു. എഎസ്ഐ വിൽസണെ വെടിവയ്ക്കും മുൻപ് വെട്ടിപ്പരുക്കേൽപ്പിച്ചെന്നുംപോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. കാലിലുൾപ്പെടെ രണ്ട് വെട്ടേറ്റ പാടുകളുണ്ടായിരുന്നു. വെടിവച്ചത് തൊട്ടടുത്ത് നിന്നെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് പറയുന്നു. വെടിയുണ്ടകൾ ശരീരം തുളച്ച് പുറത്ത് വന്നെന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. അതേസമയം കേസിൽ മൂന്നുപേർ കസ്റ്റഡിയിലായി.
തമിഴ്നാട്ടുകാരായ സെയ്ദ് ഇബ്രാഹിം , അബ്ബാസ് എന്നിവരെ പാലക്കാട് സൗത്ത് പൊലീസ ആണ്് കസ്റ്റഡിയിലെടുത്തത്. പൂന്തുറ സ്വദേശി റാഫിയെ തിരുവനന്തപുരത്ത് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് വിൽസണെ വധിച്ചവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ പറയുന്നു. കേസിലെ പ്രതികൾക്ക് കഴിഞ്ഞ ദിവസം ഡൽഹിയിൽ പിടിയിലായ തീവ്രവാദികളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശികളായ അബ്ദുൾ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്നുദീൻ എന്നിവരെ ഡൽഹി പൊലീസ് സ്പെഷൽ സെൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ ലക്ഷ്യം വ്യക്തമായിട്ടില്ലെന്ന് കന്യാകുമാരി എസ്പി കെ.കെ.ശ്രീനാഥ് പറഞ്ഞു. അക്രമശേഷം ഇവർ കേരള അതിർത്തിയിലേക്കാണ് ഓടിയത്. പ്രതികൾ കേരളത്തിലുണ്ടാകുമെന്ന് സംശയിക്കുന്നതായും കെ.കെ.ശ്രീനാഥ് പറഞ്ഞു. അബ്ദുൾ ഷമീമും തൗഫീഖുമാണ് പ്രതികളെന്ന് തമിഴ്നാട് പൊലീസ് ഉറപ്പിച്ച് കഴിഞ്ഞു. കൃത്യമായ പദ്ധതിയോടെയായിരുന്നു ആക്രമണമെന്നും കണ്ടെത്തി. വിൽസണെ വെടിവച്ച് കൊല്ലുന്നതിനായി ഓട്ടോറിക്ഷയിലാണ് ഇവർ ചെക്പോസ്റ്റിന് സമീപത്തെത്തിയത്. ആദ്യം പരിസരവും വഴികളും കണ്ട് മനസിലാക്കാനായി നടന്ന് നിരീക്ഷിച്ചു. അതിന് ശേഷം തിരിച്ചെത്തിയാണ് വെടിയുതിർത്തത്. രക്ഷപെടാനുള്ള കാർ ഒന്നരക്കിലോമീറ്റർ അകലെ തയാറാക്കി നിർത്തിയിരുന്നു.
ഈ കാറിൽ അക്രമികളേക്കൂടാതെ ഇതേസംഘത്തിൽപെട്ട രണ്ട് പേരെങ്കിലുമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കാറിൽ കയറി അവർ കേരളത്തിലേക്ക് വന്നോ തമിഴ്നാട്ടിലേക്ക് തിരികെപോയോ എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. അതിനായി റോഡിലെയും ചെക്പോസ്റ്റുകളിലെയും മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുകയാണ് കേരള പൊലീസും തമിഴ്നാട് പൊലീസും. അന്വേഷണത്തിൽ സഹായിക്കാനായി തമിഴ്നാട് പൊലീസിന്റെ ആവശ്യപ്രകാരം കേരള പൊലീസ് രണ്ട് പ്രത്യേകസംഘത്തെ രൂപീകരിച്ചു. പ്രതികൾ കേരളത്തിലുണ്ടെന്ന് ഉറപ്പിച്ചാൽ കൂടുതൽ സംഘമുണ്ടാക്കും. തീവ്രവാദ ആക്രമണങ്ങളേ തുടർന്ന് നിരോധിച്ച മുസ്ലിം സംഘടനയിലുണ്ടായിരുന്നവർ പൂനർരൂപീകരിച്ച സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം.
ഈ സംഘടനയിൽപെട്ട ചിലരെ ഏതാനും ആഴ്ച മുൻപ് തമിഴ്നാട് പൊലീസ് പിടികൂടിയിരുന്നു. കൊലപാതകകേസിലടക്കം പ്രതികളായതോടെ അബ്ദുൾ ഷമീമിനും തൗഫീഖിനുമെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കുകയും വീടുകളിലടക്കം തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഈ രണ്ട് കാര്യങ്ങളിലുള്ള പ്രതികാരമാകാം പൊലീസിനെ നേരെയുള്ള ആക്രമണമെന്നും സംശയിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്