Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെൽവയലുകൾ നിറഞ്ഞ ചെമ്മീൻ വാറ്റ് കേന്ദ്രം; താമസിച്ചിരുന്നത് വിരലിൽ എണ്ണാവുന്നവർ; ഈശ്വര പിള്ളയും രത്‌നാ ഈശ്വര പിള്ളയും ചേർന്ന് സ്ഥലമെല്ലാം വാങ്ങിക്കൂട്ടിയത് കുവൈറ്റിലെ കാപ്പിക്കോ കമ്പനിക്ക് വേണ്ടി; ജെട്ടി തകർത്ത് നീരൊഴുക്ക് തടസ്സപ്പെടുത്തി കെട്ടി ഉയർത്തിയത് 350 കോടിയുടെ സെവൻ സ്റ്റാർ റിസോർട്ട്; മുടക്ക് മുതലിൽ 200 കോടിയും ബാങ്ക് ലോൺ; മത്സ്യത്തൊഴിലാളികളുടെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ടുകുത്തി മിനി മുത്തൂറ്റിന്റെ സംരഭം; കാപ്പികോ റിസോർട്ട് നഷ്ടമുണ്ടാക്കുക ബാങ്കുകൾക്കും

നെൽവയലുകൾ നിറഞ്ഞ ചെമ്മീൻ വാറ്റ് കേന്ദ്രം; താമസിച്ചിരുന്നത് വിരലിൽ എണ്ണാവുന്നവർ; ഈശ്വര പിള്ളയും രത്‌നാ ഈശ്വര പിള്ളയും ചേർന്ന് സ്ഥലമെല്ലാം വാങ്ങിക്കൂട്ടിയത് കുവൈറ്റിലെ കാപ്പിക്കോ കമ്പനിക്ക് വേണ്ടി; ജെട്ടി തകർത്ത് നീരൊഴുക്ക് തടസ്സപ്പെടുത്തി കെട്ടി ഉയർത്തിയത് 350 കോടിയുടെ സെവൻ സ്റ്റാർ റിസോർട്ട്; മുടക്ക് മുതലിൽ 200 കോടിയും ബാങ്ക് ലോൺ; മത്സ്യത്തൊഴിലാളികളുടെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ടുകുത്തി മിനി മുത്തൂറ്റിന്റെ സംരഭം; കാപ്പികോ റിസോർട്ട് നഷ്ടമുണ്ടാക്കുക ബാങ്കുകൾക്കും

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: കാപ്പികോ റിസോർട്ട് പൊളിച്ചാലും മുത്തൂറ്റിന് നഷ്ടമുണ്ടാകില്ല. അത്ര കരുതലോടെയാണ് നിയമ ലംഘനത്തിന് അവർ ഫണ്ട് ഉണ്ടാക്കിയത്. കാപികോ കേരള റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു ദേശസാത്കൃത ബാങ്കുകളിൽനിന്നും കെ.എസ്‌ഐ.ഡി.സി.യിൽനിന്നുമായി എടുത്തത് 200 കോടിയുടെ വായ്പയാണ്.

2007-ൽ നിർമ്മാണം തുടങ്ങിയതുമുതൽ 2011 വരെയാണ് വായ്പയെടുത്തിട്ടുള്ളത്. ഈ തുക ഇനി മുത്തൂറ്റ് തിരിച്ചടയ്ക്കില്ല. തൊഴിലിടങ്ങൾ നഷ്ടമായ മത്സ്യത്തൊഴിലാളികൾ നടത്തിയ ഇടപെടലിലാണ്, കോടികളുടെ മുതൽമുടക്കിൽ നിർമ്മിച്ച പഞ്ചനക്ഷത്ര റിസോർട്ട് പൊളിക്കുന്നത്. ഊന്നിവല തൊഴിലാളികളായ 12 പേരും തൈക്കാട്ടുശ്ശേരി കേന്ദ്രീകരിച്ചുള്ള മത്സ്യത്തൊഴിലാളി സംഘടനയും ജനസമ്പർക്ക സമിതിയും നൽകിയ ഹർജിയിലാണ് 2013 ജൂലായിൽ ആദ്യം റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീകോടതി ഇതാണ് അംഗീകരിക്കുന്നത്.

150 കോടിയാണ് പ്രാഥമികഘട്ടത്തിൽ മുതൽമുടക്ക് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 350 കോടിയും കടന്നെന്നാണു വിലയിരുത്തൽ. വായ്പ തിരിച്ചടച്ചിട്ടില്ലെന്നാണ് ബാങ്കുകളിൽനിന്നുള്ള വിവരം. 2012-ൽ ഗ്രൂപ്പ് പാണാവള്ളി പഞ്ചായത്തിൽ കെട്ടിടനികുതിയായി അടച്ചത് 38.74 ലക്ഷം രൂപ. കെട്ടിട നമ്പറിനായാണ് നികുതിയടച്ചത്. പിന്നീട് നികുതി അടച്ചിട്ടില്ല. കേസ് കാരണമായിരുന്നു ഇത്. ബാങ്കുകളുടെ വായ്പയിലും ഇത് തന്നെയാണ് സംഭവിക്കുകയെന്നാണ് സൂചന. ദിവസം നാലുലക്ഷം ലിറ്റർവെള്ളമാണ് റിസോർട്ടിന്റെ പ്രവർത്തനത്തിനു കണക്കാക്കിയിരുന്നത്.

ഇതിനായി ജപ്പാൻ കുടിവെള്ളപദ്ധതി വഴി വെള്ളംകിട്ടാൻ ശ്രമിച്ചെങ്കിലും പ്രാദേശികമായ എതിർപ്പുകളെത്തുടർന്നു നടന്നില്ല. കണ്ടൽക്കാടുകളടക്കം നിറഞ്ഞിരുന്ന നെടിയതുരുത്ത് മത്സ്യങ്ങളുടെ പ്രജനനത്തിനു പറ്റിയ ഇടമായിരുന്നു. റിസോർട്ട് നിർമ്മാണത്തിലൂടെ ഇതിന്റെ സാധ്യതകളെല്ലാം ഇല്ലാതായതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പൊളിക്കാൻ ഉത്തരവുണ്ടായ ഘട്ടത്തിൽ പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതികാഘാതം റിസോർട്ടുടമകളും ഉയർത്തിയിരുന്നു. എന്നാൽ, അതു പ്രത്യേക സമിതിയുടെ അന്വേഷണത്തിൽ തള്ളി. ഇതാണ് പിന്നീട് നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കാപ്പികോ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സൂപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിങ്ടൺ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്. ചേർത്തല പാണാവള്ളിയിൽ വേമ്പനാട് കായൽ പരപ്പിലാണ് നെടിയതുരുത്തിലെ അനധികൃത സപ്തനക്ഷത്ര റിസോർട്ട് സമുച്ചയം. പ്രഥമദൃഷ്ട്യാ നടന്ന കായൽ കയ്യേറ്റത്തിനും തീരപരിപാലന ലംഘനത്തിനുമെതിരെ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനകളും എഐവൈഎഫും നടത്തിയ പോരാട്ടങ്ങൾ നിരവധിയാണ്. വേമ്പനാട് കായൽ പരപ്പിലെ ദ്വീപായ നെടിയതുരുത്തിന് 9.5 ഏക്കർ വിസ്തീർണ്ണമാണുണ്ടായിരുന്നത്. നെൽവയലുകളും ചെമ്മീൻ വാറ്റ് കേന്ദ്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഏതാനും കുടുംബങ്ങളായിരുന്നു ഇവിടുത്തെ താമസക്കാർ.

പലരുടെയും ഉടമസ്ഥതയിൽ നിന്നും ഈ ഭൂപ്രദേശം ഈശ്വരപിള്ളയും രത്‌നാ ഈശ്വരപിള്ളയും വാങ്ങി സ്വന്തമാക്കി. 2007 ൽ ഇവർ ഇത് കുവൈറ്റ് ആസ്ഥാനമായുള്ള കാപ്പിക്കോ കേരള പ്രൈവറ്റ് ലിമിറ്റഡ് എന്ന അന്തർദേശിയ കമ്പനിക്ക് കൈമാറി. ഇവിടെ വൻകിട റിസോർട്ട് നിർമ്മിച്ച് സിംഗപ്പൂർ ആസ്ഥാനമായുള്ള ബന്യൻ ട്രീ ഹോട്ടൽ ആൻഡ് റിസോർട്ടിന് കൈമാറുക എന്നതായിരുന്നു രത്‌നാ ഈശ്വരൻ ഡയറക്ടറായുള്ള കാപ്പിക്കോ കമ്പനിയുടെ ലക്ഷ്യം. തുടർന്ന് നെടിയാതുരുത്തിലെ 9.5 ഏക്കർ ഭൂപ്രദേശം 20 ഏക്കറായി വികസിപ്പിച്ചു. ഏകദേശം 250 കോടി രൂപ ചെലവിട്ട് 59 വില്ലകളും അനുബന്ധ കെട്ടിടങ്ങളും നിർമ്മിച്ചു. ശക്തമായ നീരൊഴുക്കുള്ള കായലിൽ ഇറിഗേഷൻ വകുപ്പിന്റെ അനുമതി വാങ്ങാതെ ഉണ്ടായിരുന്ന ജെട്ടി നശിപ്പിച്ചു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗ്ഗം തടസ്സപ്പെട്ടു.

കായലിനടിയിലൂടെ വൈദ്യുതി കേബിൾ വലിക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും പിന്നീട് അവർ അത് സാധ്യമാക്കി. തീരത്തുനിന്നും 50 മീറ്റർ അകലം, കെട്ടിടങ്ങൾ തമ്മിലുള്ള അകലം 20 മീറ്റർ, പരമാവധി ഉയരം ഒൻപത് മീറ്റർ തുടങ്ങിയ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെട്ടു. അഞ്ച് കോടിക്ക് മേൽവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടവും ഇവിടെ പഴങ്കഥയായി.

മത്സ്യത്തൊഴിലാളി യൂണിയൻ (എഐടിയുസി) മണ്ഡലം സെക്രട്ടറി സി പി പത്മനാഭനാണ് കായൽ കയ്യേറിയും തീരപരിപാലന വിജ്ഞാപനത്തെ ലംഘിച്ചുകൊണ്ടും നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെയുള്ള കേസ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP