Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രിയിൽ അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയ്‌ക്കൊപ്പം കാമുകനേയും; യുവതിയുടെ അച്ഛനെത്തി ക്രൂരമായി മർദ്ദിച്ചതോടെ സിയാദിനെ മോചിപ്പിച്ചത് നാട്ടുകാർ ഇടപെട്ട്; നടുറോഡിലിട്ട് യുവാവിനെ സിദ്ദിഖ് കുത്തിക്കൊന്നത് മകളുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ

രാത്രിയിൽ അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയ്‌ക്കൊപ്പം കാമുകനേയും; യുവതിയുടെ അച്ഛനെത്തി ക്രൂരമായി മർദ്ദിച്ചതോടെ സിയാദിനെ മോചിപ്പിച്ചത് നാട്ടുകാർ ഇടപെട്ട്; നടുറോഡിലിട്ട് യുവാവിനെ സിദ്ദിഖ് കുത്തിക്കൊന്നത് മകളുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: യുവാവിനെ മധ്യവയസ്‌കൻ നടുറോഡിലിട്ട് കുത്തിക്കൊന്നത് വിവാഹിതയായ മകളുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ. അച്ചൻകവല പുളിക്കൽ സിയാദ് (കോക്കർ-34) നെയാണ് വെങ്ങല്ലൂർ വാരാരപ്പിള്ളിൽ സിദ്ദിഖ് കൊലപ്പെടുത്തിയത്. ഭർത്താവും കുട്ടികളുമുള്ള തന്റെ മകളുമായി പ്രണയബന്ധത്തിലായതിന്റെ പേരിലാണ് സിദ്ദീഖ് സിയാദിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽപ്പോയ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തുള്ള ബന്ധുവീട്ടിൽ ഒളിവിൽപ്പോയ സിദ്ദിഖ് വെള്ളിയാഴ്ച തൊടുപുഴയിലേക്ക് തിരിച്ചുവരുംവഴി കോലാനിയിൽ വെച്ച്

വ്യാഴാഴ്‌ച്ച രാത്രിയിലാണ് സിയാദിനെ സിദ്ദിഖ് വെങ്ങല്ലൂർ ജുവനൈൽ കോടതിക്ക് സമീപത്ത് വെച്ച് കുത്തി കൊലപ്പെടുത്തിയത്. സിയാദിന്റെ വയറിനും തോളിലുമാണ് കുത്തേറ്റത്. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് ശേഷം സിദ്ദിഖ് ഒളിവിൽ പോയി.

സിയാദ് വെങ്ങല്ലൂരിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിച്ചിരുന്ന യുവതിയുമായി ഏറെനാളായി അടുപ്പത്തിലായിരുന്നു. വ്യാഴാഴ്ച രാത്രിയിൽ ഭർത്താവില്ലാത്ത സമയത്ത് സിയാദ് യുവതിയുടെ വീട്ടിലെത്തി. ഇതിനിടെ, ഭർത്താവ് തിരിച്ചെത്തിയപ്പോൾ സിയാദിനെ വീട്ടിൽ കണ്ടു. അദ്ദേഹം, വിവരം യുവതിയുടെ വീട്ടിൽ അറിയിച്ചു. യുവതിയുടെ അച്ഛൻ സിദ്ദിഖ് സ്ഥലത്തെത്തി. സിയാദുമായി വാക്കേറ്റമുണ്ടായി. നാട്ടുകാർ ഇടപെട്ട് ഇരുവരെയും പറഞ്ഞുവിട്ടു.

മുമ്പൊരിക്കൽ യുവതിയും സിയാദും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി വീട്ടിൽ പ്രശ്‌നമുണ്ടായിരുന്നു. ഏറെ നാളായി അടുപ്പത്തിലായിരുന്ന ഇവരുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞ സിദ്ദിഖ് പല തവണ താക്കീത് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഇരുവരും ബന്ധം തുടർന്നു. കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവ് ഇരുവരെയും ഒന്നിച്ച് കണ്ടു. തുടർന്ന് വീട് പുറത്തു നിന്ന് പൂട്ടി ഇയാൾ സിദ്ദിഖിനെ വിളിച്ചു വരുത്തി. യുവതിയുടെ ഭർത്താവും സിദ്ദിഖും ഇയാളെ ക്രൂരമായി മർദിച്ച ശേഷം വിട്ടയച്ചിരുന്നു.

അർധരാത്രിയോടെ സിയാദ് വെങ്ങല്ലൂർ ജുവനൈൽ കോടതിക്ക് സമീപമുള്ള സിദ്ദിഖിന്റെ വീടിനടുത്ത് കാറുമായെത്തി. ഇവിടെ ഇരുവരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഇതിനിടെ സിദ്ദിഖ് കത്തികൊണ്ട് സിയാദിന്റെ വയറ്റത്തും തോളിലും കുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കഴുത്തിൽ കുത്തിപ്പിടിച്ച ലക്ഷണവുമുണ്ട്. ബഹളം കേട്ടെത്തിയ നാട്ടുകാർ, സിയാദിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊടുപുഴ ഡിവൈ.എസ്‌പി. കെ.പി.ജോസിന്റെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം സിയാദിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. വയറിന്റെ ഇടതുഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കെട്ടിടങ്ങൾക്ക് ഷീറ്റുമേയുന്ന ജോലിയാണ് സിയാദിന്. ഭാര്യയും രണ്ടുമക്കളുമുണ്ട്. ശവസംസ്‌കാരം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP