രാവിലെ ഒമ്പതിന് 200 മീറ്റർ ചുറ്റളവിലുള്ള സകലരേയും ഒഴിപ്പിച്ചു; രണ്ടായിരത്തോളം പേരെ പരിസരത്ത് നിന്നും മാറ്റി നിർത്തും; ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം; ഗതാഗതം നിയന്ത്രിക്കാൻ മാത്രം 300 പൊലീസുകാർ; ഇന്ന് രാവിലെ 11ന് ഒരു മിനിറ്റ് പോലും നീളാത്ത സമയത്തിനുള്ളിൽ മരടിലെ രണ്ട് കൂറ്റൻ ഫ്ളാറ്റുകൾ നിലംപതിക്കുന്നത് കാണാൻ ഒരുങ്ങി കേരളം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിൽ ആദ്യമായി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഫ്ളാറ്റ് തകർക്കുന്നതിന് ഇനി മണിക്കൂറുകൾ മാത്രം. മരടിൽ അനധികൃതമായി കെട്ടിപ്പൊക്കിയ നാല് ഫ്ളാറ്റുകളിൽ രണ്ടെണ്ണം ഇന്ന് മണ്ണിനടിയിലാകും. കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്, ആൽഫ സെറീൻ എന്നീ ഫ്ളാറ്റുകൾ രാവിലെ പതിനൊന്ന് മണിക്കാണ് തകർക്കാൻ തുടങ്ങുക. പതിനൊന്ന് മണിക്ക് വെടിമരുന്നിലേക്ക് തീപടർത്താൻ ബ്ലാസ്റ്റർ വിരലമർത്തുന്നതോടെ ഒരു ജലപാതംപോലെ ഹോളിഫെയ്ത്ത് മണ്ണിലേക്ക് കൂപ്പുകുത്തും. മില്ലിസെക്കൻഡുകളുടെ വ്യത്യാസത്തിലാവും വിവിധ സ്ഫോടനങ്ങൾ. അഞ്ചുമിനിറ്റിനുശേഷമാണ് കായലിന്റെ എതിർവശത്തുള്ള ആൽഫ സെറീനെ തകർക്കുക. സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള ബിൽഡിങ് ഡീമോളിഷൻ കാണാൻ കേരളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിലേറെ ആശങ്കയും ജനങ്ങൾ പങ്കുവെക്കുന്നുണ്ട്.
എന്നാൽ, ആശങ്കകൾക്ക് സ്ഥാനമില്ല എന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് കെട്ടിടങ്ങൾ തകർക്കുക. ഫ്ളാറ്റുകളിലെ അവസാന വട്ട സുരക്ഷാപരിശോധനകൾ പൂർത്തിയാക്കി മോക്ക് ഡ്രില്ലും നടത്തിയ ശേഷമാണ് ഇന്ന് കെട്ടിടങ്ങൾ തകർക്കുന്നത്. രാവിലെ 9നുള്ളിൽ ഫ്ളാറ്റ് സമുച്ചയത്തിന് 200 മീറ്റർ ചുറ്റളവിലുള്ള മുഴുവൻ ആളുകളെയും ഒഴിപ്പിക്കും. രാവിലെ എട്ട് മണിയോടെ പരിസരവാസികളെ ഒഴിപ്പിക്കുന്നത് ആരംഭിക്കും. തേവര എസ്.എച്ച്.കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളാണ് താത്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
മുന്നൊരുക്കങ്ങൾ പഴുതുകളടച്ച്
ഇന്ന് എട്ട് മണിമുതൽ പ്രദേശത്ത് നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത് ഫ്ളാറ്റിനും നെട്ടൂർ ആൽഫ സെറീൻ ഫ്ളാറ്റിനും 200 മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും. രാവിലെ 10.30 ഒരു മിനിറ്റ് നീളമുള്ള ആദ്യ സൈറൻ മുഴങ്ങും. ഇതോടെ സ്ഫോടന പ്രക്രിയയുടെ തുടക്കമാകും. സമീപവാസികൾ മുഴുവൻ ഒഴിഞ്ഞുവെന്ന് ഉറപ്പു വരുത്തുന്നു. 10.55 രണ്ടാം സൈറൻ മുഴങ്ങുന്നതോടെ 200 മീറ്റർ ചുറ്റളവിലെ പ്രധാന റോഡുകളിലെ ട്രാഫിക് നിർത്തും.
10.59 മൂന്നാം സൈറൻ. സ്ഫോടനം നടത്താനുള്ള അറിയിപ്പാണിത്. ഫ്ളാറ്റിൽ നിന്നു 100 മീറ്റർ മാറി കുണ്ടന്നൂർ തേവര പാലത്തിന് അടിയിലായി സ്ഥാപിക്കുന്ന ബ്ലാസ്റ്റ് ഷെഡിലുള്ള ബ്ലാസ്റ്റർ/ ഷോട്ട് ഫയറർ എക്സ്പ്ലോഡർ പ്രവർത്തിപ്പിക്കും. അഞ്ചംഗ സംഘമാണ് ഇവിടെയുണ്ടായിരിക്കുക. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥാപിച്ച ഡിലെ ഇലക്ട്രിക് ഡിറ്റനേറ്ററുകളിലേക്കു വൈദ്യുതി പ്രവഹിക്കും. ഈ ഡിലെ ഡിറ്റനേറ്ററുകളാണ് ഓരോ നിലകളിലെയും സ്ഫോടന സമയം ക്രമീകരിക്കുന്നത്.
പൊട്ടിത്തെറി
ഡിറ്റനേറ്ററുകളിൽ നിന്നു ജ്വലനം നോൺ ഇലക്ട്രിക് ഷോക്ക് ട്യൂബുകൾ (നോണൽ) വഴി സ്ഫോടകവസ്തുക്കളിലേക്കു പ്രവഹിക്കും. അകം പൊള്ളയായ പ്ലാസ്റ്റിക് ട്യൂബുകളാണു നോണൽ. ഇതിന്റെ ഉൾവശത്തു സ്ഫോടക വസ്തു തേച്ചു പിടിപ്പിച്ചിരിക്കും. സെക്കൻഡിൽ 2000 മീ വേഗത്തിൽ ജ്വലനം ഈ ട്യൂബിലൂടെ കടന്നു പോകും. ഫ്ളാറ്റിലെ തൂണിലെ ദ്വാരങ്ങളിൽ അമോണിയം നൈട്രേറ്റ് മുഖ്യ ഘടകമായ എമൽഷൻ സ്ഫോടക വസ്തുക്കൾ ഡിറ്റനേറ്റിങ് ഫ്യൂസിൽ (ഡിറ്റനേറ്റിങ് വയറുകൾ) പൊതിഞ്ഞാണു വച്ചിരിക്കുന്നത്. ഈ ഡിറ്റനേറ്റിങ് ഫ്യൂസ് സെക്കൻഡിൽ 6400 മീറ്റർ വേഗത്തിൽ പൊട്ടിത്തെറിക്കും. സ്ഫോടക വസ്തുക്കൾ സെക്കൻഡിൽ 3.5 കിമീ വേഗത്തിലും പൊട്ടിത്തെറിക്കും.
നിർണായകമായ ഒമ്പത് സെക്കന്റുകൾ
ഇംഗ്ലിഷ് അക്ഷരമാലയിലെ 'വി' എന്ന അക്ഷരത്തിന്റെ മാതൃകയിലാണ് എച്ച്2ഒ ഹോളിഫെയ്ത് കെട്ടിടം. കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തു നിന്ന് (കുണ്ടന്നൂർ തേവര പാലവും കായലും ചേരുന്ന സ്ഥലത്തു നിന്ന്) കിഴക്കു ഭാഗത്തേക്കു പുരോഗമിക്കുന്ന രീതിയിലാണു സ്ഫോടനം രൂപകൽപന ചെയ്തിട്ടുള്ളത്. താഴത്തെ നിലയിൽ പടിഞ്ഞാറു ഭാഗത്തുള്ള തൂണുകളിലാണ് ആദ്യം സ്ഫോടനം തുടങ്ങുക. ഇതോടെ, ഈ ഭാഗം ചെരിയും. തുടർന്ന് സ്ഫോടനങ്ങൾ കിഴക്കു ഭാഗത്തേക്കു പുരോഗമിക്കും. ഈ സ്ഫോടനം മൂലമുണ്ടാകുന്ന അവശിഷ്ടങ്ങൾ പടിഞ്ഞാറു ഭാഗത്തേക്കു 46 ഡിഗ്രി ചെരിഞ്ഞു വന്നു വീഴും.
കിഴക്കു ഭാഗമെത്തുമ്പോഴേക്കും സ്ഫോടന സമയ ക്രമീകരണത്തിലൂടെ ഈ ചെരിവ് റോഡിന്റെ ഭാഗത്തേക്കു 37 ഡിഗ്രിയാക്കി മാറ്റും. ഈ ഭാഗത്തെ അവശിഷ്ടങ്ങൾ അങ്ങനെയാണു വീഴുക. കെട്ടിടം പൂർണമായി നിലം പൊത്താൻ 5.6 സെക്കൻഡ് മുതൽ 9 സെക്കൻഡ് വരെ സമയമെടുക്കും. വെള്ളച്ചാട്ടം താഴേക്കു വരുന്നതു പോലെയാണു ഈ കെട്ടിടം താഴേക്കു പതിക്കുക. കെട്ടിടത്തിന്റെ ചുറ്റളവിൽ നിന്നു പരമാവധി 10 മീറ്റർ ദൂരത്തേക്കു മാത്രമേ അവശിഷ്ടങ്ങൾ വീഴുകയുള്ളൂ.
ജനങ്ങൾക്ക് പ്രവേശനം എല്ലാം നിയന്ത്രണ വിധേയം എന്ന് ഉറപ്പാക്കിയ ശേഷം
ആദ്യസ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പൊടി ശമിപ്പിക്കാൻ അഗ്നിശമനസേന വെള്ളം തളിക്കും. തുടർന്ന് എൻജിനിയർമാരും സ്ഫോടനവിദഗ്ധരും സ്ഥലംസന്ദർശിച്ച് എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കും. തുടർന്നാണ് അടുത്തസ്ഫോടനത്തിന് അനുമതി നൽകുക. രണ്ടിടത്തും സ്ഫോടനം പൂർത്തിയായശേഷം എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കിയിട്ടാവും ജനങ്ങളെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കുക. സ്ഫോടനത്തിനു ശേഷം പരിസരം പൂർണ സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ മാറ്റിപ്പാർപ്പിച്ച പ്രദേശവാസികളെ വീടുകളിലേക്കു മടക്കി അയയ്ക്കൂ. പരിസരത്തെ ഏതെങ്കിലും വീടുകളിൽ ആളുകൾ ഉണ്ടോയെന്നറിയാൻ പൊലീസ് സംഘം സൂക്ഷ്മമായ തിരച്ചിൽ നടത്തും.
പ്രതീക്ഷിക്കുന്നത് വൻ ജനക്കൂട്ടത്തെ
കേട്ടുകേൾവി മാത്രമുള്ള ബിൽഡിങ് ഡീമോളിഷൻ നേരിട്ട് കാണാൻ നിരവധിയാളുകൾ എത്തും എന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ഇതിനായി വിപുലമായ മുന്നൊരുക്കങ്ങൾ പൊലീസ് സ്വീകരിച്ച് കഴിഞ്ഞു. സ്ഫോടനം കാണാൻ വൻ ജനക്കൂട്ടം പരിസര പ്രദേശങ്ങളിൽ തടിച്ചു കൂടുമെന്നാണു പ്രതീക്ഷിക്കുന്നത്. നിർദിഷ്ട മേഖലയ്ക്കു പുറത്തു സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രമേ ജനങ്ങൾ സ്ഫോടനം കാണാവൂവെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഓരോ ഫ്ളാറ്റ് പരിസരത്തും സുരക്ഷയ്ക്കായി 500 പൊലീസുകാരെയാണു വിന്യസിക്കുന്നത്. ഫ്ളാറ്റുകളിൽ നിന്ന് 200 മീറ്റർ പരിധിക്കു പുറത്തുള്ള വലിയ കെട്ടിടങ്ങളിലെല്ലാം സ്ഫോടനം കാണാനായി ആളുകൾ കയാറാനുള്ള സാധ്യതയുണ്ട്. ഗതാഗത നിയന്ത്രണത്തിനു മാത്രം 300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്തിന് പുറത്തുനിന്ന് സ്ഫോടനം കാണാൻ കഴിയും. ഡ്രോണുകൾ പറത്തിയാൽ വെടിവെച്ചിടും. ഈസമയത്ത് കായലിലും സഞ്ചാരംതടയും.
ആശങ്കയായി ആൽഫ
ആളുകൾക്ക് ആശങ്കയുണ്ടാക്കുന്നതും ആൽഫയുടെ വീഴ്ചയാണ്. സമീപത്ത് കൂടുതൽ വീടുകളുള്ളത് ഇവിടെയാണ്. ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ സ്ഫോടനദിവസങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ച് സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. ആൽഫയിലെ സ്ഫോടകവസ്തു നിറയ്ക്കൽ പൂർത്തിയായത് വെള്ളിയാഴ്ചയാണ്.
ആദ്യസ്ഫോടനത്തിലെ പൊടിശല്യംമൂലം നിശ്ചയിച്ച സമയത്ത് നടക്കാനിടയില്ലെങ്കിലും 10-15 മിനിറ്റിൽക്കൂടുതൽ വൈകില്ലെന്ന് ഫോർട്ടുകൊച്ചി സബ്കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർക്കും. നിയന്ത്രിതസ്ഫോടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
Stories you may Like
- മരട് അനീഷിന്റെ കരുതൽ തടങ്കൽ കാപ്പാ ബോർഡ് ശരിവച്ചു
- മരട് അനീഷിനെതിരെയുണ്ടായത് പകവീട്ടൽ ആക്രമണം; കൊച്ചിയിൽ പക തുടരുമ്പോൾ
- ഗുണ്ടാത്തലവൻ മരട് അനീഷിനു നേരെ വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ വധശ്രമം
- മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടിന് അനുമതിയില്ല
- മരട് ഫ്ളാറ്റ് പൊളിക്കൽ: ഫ്ളാറ്റ് ഉടമക്ക് നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകണം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്