മുത്തൂറ്റ്- കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി; വേമ്പനാട് കയലിന് നടുവിൽ പാണാവള്ളിയിലെ നെടിയതുരുത്തിൽ റിസോർട്ട് നിർമ്മിച്ചത് നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തിയെന്ന് കോടതി; സർക്കാർ പുറമ്പോക്ക് ഭൂമിയും കായലും കയ്യേറി റിസോർട്ട് പണിത മുത്തൂറ്റ് മുതലാളിയുടെ ഹുങ്കിന് ഒടുവിൽ പിടിവീഴുന്നു; മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ളാറ്റുകൾ നാളെ പൊളിക്കാനിരിക്കെ സുപ്രീംകോടതിയിൽ നിന്നും മറ്റൊരു 'പൊളി വിധി' കൂടി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വേമ്പനാട് തീരത്ത് സ്ഥിതി ചെയ്യുന്ന മുത്തൂറ്റ്- കാപികോ റിസോർട്ട് പൊളിച്ചു നീക്കാൻ ഉത്തരവിടട് സുപ്രീംകോടതി. കാപികോ റിസോർട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നത്. മരടിലെ ഫ്ളാറ്റുകൾ നാളെ പൊളിക്കാനിരിക്കെയാണ് കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധി പുറത്ത് വന്നത് എപ്പ പ്രത്യേകതയുമുണ്ട്. തീരദേശ നിയമങ്ങളെല്ലാം നഗ്നമായി ലംഘിച്ചു കൊണ്ടാണ് കാപ്പികോ റിസോർട്ട് പണിതിരിക്കുന്നത്. സ്വന്തം സ്ഥലത്തിന് പുറമേ കായൽ പുറമ്പോക്ക് കൈയേറിയും
തീരദേശ നിയമം ലംഘിച്ച പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പിന്നീട് കാപികോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകളുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് റോഹിങ്യൻ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ട ശേഷമാണ് വിധി പുറപ്പെടുവിച്ചത്.
മരടിലെ കെട്ടിടങ്ങളും കാപികോയും തീരദേശ പരിപാലന നിയമം ലംഘിച്ചാണ് പണിതത്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോർട്ട് തേടിയിരുന്നു. ആ റിപ്പോർട്ടിലാണ് കാപികോ, വാമികോ റിസോർട്ടുകളുടെ അനധികൃത നിർമ്മാണത്തെ കുറിച്ചുള്ള റിപ്പോർട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതിൽ പരാമർശങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടർനടപടിയാാണ് 2018ൽ കേരള ഹൈക്കോടതി കാപികോ വാമികോ റിസോർട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.
കാപികോ റിസോർട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരും സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റിയും സ്വീകരിച്ച നിലപാട്. വേമ്പനാട്ട് കായൽ അതി പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയന്തുരുത്തിൽ പരാതിക്കാർ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കാതിരിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും സംസ്ഥാന സർക്കാരും ഒത്തുകളിക്കുന്നെന്ന ആക്ഷേപനും നേരത്തെ സജീവമായിരുന്നു. റിസോർട്ട് അനധികൃതമാണെന്ന തീരദേശ പരിപാലന അഥോറിറ്റിയുടെ റിപ്പോർട്ട് ഒരു വർഷത്തിലേറെയായിട്ടും സുപ്രീംകോടതിയിലെത്തിയിരുന്നില്ല. ആലപ്പുഴ പാണാവള്ളിയിലെ നെടിയതുരുത്തിൽ 2006 ലാണ് സ്വന്തം സ്ഥലത്തിനൊപ്പം സർക്കാർ പുറമ്പോക്ക് ഭൂമിയും കയ്യേറി കായൽ നികത്തി തീരദേശ പരിപാലന നിയമം കാറ്റിൽപ്പറത്തിക്കൊണ്ട് കാപ്പിക്കോ റിസോർട്ട് പടുത്തുയർത്തിത്തുടങ്ങിയത്. ഒരു മീറ്റർ പോലും കായലിൽ നിന്ന് അകലം പാലിക്കാതെ സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി നികത്തി 2013 ൽ നിർമ്മാണം പൂർത്തിയാകുമ്പോഴേക്ക് കയ്യേറ്റം പൂർത്തിയായി.
എല്ലാ നിയമവും ലംഘിച്ച പാണാവള്ളിയിലെ റിസോർട്ടുകൾ
തണ്ണീർ മുക്കം ബണ്ടിന് വടക്കുവശത്തായി വരുന്ന പാണാവള്ളി പഞ്ചായത്തിലെ കായൽ തുരുത്തുകളായ നെടിയത്തുരുത്തിലും വെറ്റിലത്തുരുത്തിലുമായാണ് തീരദേശ നിയമം ലംഘിച്ച് വാമിക ഐലൻഡ് റിസോർട്ടും കാപികോ റിസോർട്ടും ഉയർന്നത്. ചെമ്മീൻകൃഷിയും പൊക്കാളികൃഷിയും നടന്നിരുന്ന പ്രദേശത്തെ പൂർണമായും തകർക്കുന്നതായിരുന്നു. ഇത്. മണ്ണും പൂഴിയും നിറച്ച് നികത്തിയതോടെ ഈ മേഖലയുടെ പാരിസ്ഥിതിക ജൈവിക പ്രത്യേകതകളെല്ലാം തകർന്നു. സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തിന്റെ അനുമതി തേടിയാണ് അന്ന് ഈ നിർമ്മാണങ്ങളും കായൽ നിലം നികത്തലുമെല്ലാം നടന്നത്. അനുമതി നൽകാൻ അന്ന് പഞ്ചായത്തിന് അനുമതി ഇല്ലാതിരുന്നിട്ടുകൂടി കായൽ നികത്താൻ അനുമതി നൽകുകയായിരുന്നു.
ഇത്തരത്തിൽ ഏറ്റവും പരിസ്ഥിതി ലോലമെന്ന് വിലയിരുത്തപ്പെട്ട സ്ഥലത്ത് റിസോർട്ട് കെട്ടിപ്പൊക്കിയതിന് എതിരെ ജനം രംഗത്തുവന്നു. അനുമതി നൽകിയകാലത്ത് പാണാവള്ള പഞ്ചായത്ത് ഭരിച്ചിരുന്നത് സിപിഎമ്മാണ്. അന്ന് അത്തരത്തിൽ അനുമതി നൽകാൻ പഞ്ചായത്തിന് അധികാരമില്ലായിരുന്നു. എന്നിട്ടും പഞ്ചായത്ത് സെക്രട്ടറി വി പി ജോസും പ്രസിഡന്റ് പിഎം പ്രമോദും പദ്ധതിക്ക് അനുമജി നൽകി. ഇതിന് പിന്നാലെയാണ് വൻതോതിൽ കായൽ നികത്തൽ നടന്നത്. ഇങ്ങനെ ഊന്നുവല തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതാവുകയും വലിയ പ്രാദേശിക പ്രതിഷേധം റിസോർട്ടുകൾക്ക് എതിരെ ഉയരുകയും ചെയ്തു.
എന്നാൽ ആദ്യം വി എസ് സർക്കാരും പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാരും അനങ്ങിയില്ല. എങ്കിലും വിഷയം കോടതിയിലെത്തിയതോടെ ഏഴു ഹർജികൾ പരിഗണിച്ച്, തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനം ഉണ്ടായെന്ന് കണ്ടെത്തി 2013 ജൂൺ 25ന് കേസിൽ ഹൈക്കോടതി വിധിയ പറഞ്ഞു. അനുമതിയില്ലാതെ സ്വകാര്യ ബോട്ട് ജെട്ടി നിർമ്മിച്ചതും തണ്ണീർത്തടം നികത്തിയതും കായൽ കയ്യേവും പരിഗണിച്ച് റിസോർട്ട് മൂന്നു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് ജസ്റ്റിസ് കെഎം ജോസഫും ജസ്റ്റിസ് കെ ഹരിലാലും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിപറഞ്ഞു.
2.04 ഏക്കർ കായൽ നികത്തിയതായി ജില്ലാ കലക്ടർ കണ്ടത്തെിയിരുന്നു. രതീഷ് എന്നയാളുടെ നേതൃത്വത്തിൽ ഊന്നിവലത്തൊഴിലാളിയായ 12 പേരും തൈക്കാട്ടുശ്ശേരി മത്സ്യത്തൊഴിലാളി കോൺഗ്രസും ജനസമ്പർക്കസമിതിയും സമർപ്പിച്ച ഹരജികളിലായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരെ ആ വർഷം സെപ്റ്റംബറിൽ റിസോർട്ട് ഉടമകൾ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. റിസോർട്ട് പൊളിച്ചാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സമാനമായ മറ്റു ഹർജികളും ഇതോടൊപ്പം എത്തി. ഇതോടെ റിസോർട്ട് പൊളിക്കുംമുമ്പ് പാരിസ്ഥിതിക ആഘാത പഠനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.
റിസോർട്ട് പൊളിച്ചുമാറ്റാം എന്ന് പഠനം നടത്തിയ സമിതിയും അഭിപ്രായപ്പെട്ടതോടെ റിസോർട്ട് പൊളിക്കാമെന്ന സ്ഥിതിയായി. എന്നാൽ റിസോർട്ട് മാഫിയ വീണ്ടും മുഖ്യമന്ത്രിക്ക് കത്തുനൽകി റിസോർട്ട് പൊളിക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തി. ഇവിടെയാണ് രാഷ്ട്രീയ ഇടപെടലുകൾ റിസോർട്ട് ഉടമകളായ മുത്തൂറ്റിന് വേണ്ടി ശക്തമായി തുടങ്ങുന്നത്. അത് കേന്ദ്രത്തിലും സംസ്ഥാനത്തും ശക്തമായി സ്വാധീനം ചെലുത്തി മുന്നോട്ടുകൊണ്ടുപോകുകയാണ് റിസോർട്ട് ഉടമകളെന്നാണ് ആക്ഷേപം ഉയർന്നിരുന്നു.
Stories you may Like
- റിസോർട്ടിൽ അപകടം: രണ്ട് മക്കളും നഷ്ടമായ ദമ്പതികൾക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണം
- രാജീവ് ചന്ദ്രശേഖർ - ഇ.പി. ബിസിനസ് കൂട്ടുകെട്ടിൽ കൂടുതൽ തെളിവുകൾ നൽകാമെന്ന് വി ഡി സതീശൻ
- മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി
- കുഴൽനാടനെ പ്രതിക്കൂട്ടിൽ നിർത്താൻ നീക്കം സജീവം; ചിന്നക്കനാലിൽ ഏറ്റെടുക്കൽ
- ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണം ചട്ടം ലംഘിച്ചെന്ന് പരാതി;
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍