ഇറാന്റെ തിരിച്ചടിയിൽ പ്രതികാരം ചെയ്യാതെ വിട്ടുകളയാൻ ട്രംപിനെ പ്രേരിപ്പിച്ചത് 5000 അമേരിക്കൻ പട്ടാളക്കാരെ കൊന്നൊടുക്കുമെന്ന പേടി മൂലം; ഇറാൻ പട്ടാള ജനറലിനെ കൊന്നൊടുക്കിയതിനുള്ള പ്രതികാരത്തിലെ നിശബ്ദത എല്ലാ താൽക്കാലികമായി പരിഹരിക്കുമെന്ന് കരുതി അമേരിക്കയുടെ കീഴടങ്ങൽ; ആരും കൊല്ലപ്പെട്ടിട്ടില്ല എന്നവകാശപ്പെട്ട് യുഎസ് മൗനം തുടരുമ്പോഴും വിജയം അവകാശപ്പെട്ട് ഇറാൻ; യുദ്ധഭീതിയിലേക്ക് ഉയർന്ന അവസ്ഥ ലഘൂകരിക്കപ്പെട്ടതു അമേരിക്കൻ പേടി കൊണ്ടു തന്നെ
മറുനാടൻ ഡെസ്ക്
വാഷിങ്ടൻ: ഇറാൻ രഹസ്യാന്വേഷണ വിഭാഗം തലവൻ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതിനെ തുടർന്ന് പശ്ചിമേഷ്യയിൽ രൂപം കൊണ്ട യുദ്ധാന്തരീക്ഷം താൽക്കാലികമായി ശമിക്കുന്നു. സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായി ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തിയ ഇറാൻ ഇതിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസി ലാക്കാക്കിയും മിസൈൽ ആക്രമണം നടത്തി. ആളപായം ഉണ്ടാകാതിരുന്നതോടെ അമേരിക്ക പതിയെ പിൻവലിയുകയും ആയിരുന്നു. യുദ്ധത്തിലേക്ക് ഇല്ലെന്നാണ് ട്രംപ് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതും. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥയ്ക്ക് അയവു വന്നിട്ടുണ്ട്.
അമേരിക്കൻ സേനയെ ഇറാഖിൽ നിന്നും തുരത്തുക എന്നതാണ് ഇപ്പോൾ ഇറാൻ ഉന്നമിടുന്ന കാര്യം. ഇതിന്റെ ഭാഗമായണ് സേനാത്താവളത്തിന് നേർക്ക് മിസൈൽ ആക്രമണം നടത്തിയതും. 5000 അമേരിക്കൻ സൈനികരെ എങ്കിലും കൊലപ്പെടത്തുമെന്നാണ് ഇറാന്റെ വെല്ലുവിളി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ജനറൽ അബ്ദുള്ള അരാഗി യുഎസ് സേനയ്ക്ക് നേരെ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന ആവർത്തനമാണ് നടത്തിയത്. അതേസമയം ഇറാൻ വ്യോമസേനാ തലവൻ അമിർ അലി ഹാജിസെദ് വ്യക്തമാക്കിയത് 5000 അമേരിക്കൻ സൈനികരെ കൊലപ്പെടുത്താൻ വേണ്ടി നൂറോളം മിസൈലുകൾ തയ്യാറാക്കിയിരുന്നു എന്നാണ്. ട്രംപിന്റെ നിലപാട് മറിച്ചായിരുന്നെങ്കിൽ ഈ മിസൈലുകൾ യുഎസ് സേനയ്ക്ക് മേൽ പതിക്കുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ഇറാൻ ആരെയും കൊല്ലാൻ ഉദ്ദേശിച്ചരുന്നില്ലെന്നും ഹാജിസെദ് വ്യക്തമാക്കി. ആരെയെങ്കിലും കൊല്ലാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ആദ്യം ലക്ഷ്യമിടുക 500 അമേരിക്കക്കാർ കൊല്ലപ്പെടുന്ന വിധത്തിൽ ആകുമായിരുന്നു. 48 മണിക്കൂറിനുള്ളിലെ രണ്ടാമത്തെ ചുവടു വെപ്പിൽ ചുരുങ്ങിയത് 5000 അമേരിക്കൻ സൈനികർ എങ്കിലും കൊല്ലപ്പെടുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിൽ നിന്നും പ്രകോപനം ഉണ്ടായാൽ അതേനാണയത്തിൽ തിരിച്ചടി ഉറപ്പാണെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്.
ഇറാൻ ആക്രമണം അമേരിക്കക്കാരെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെങ്കിലും ആളപായമില്ലെന്നും യുഎസ് വ്യക്തമാക്കിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്. മേഖലയിൽ യുഎസ് സൈന്യം അതീവജാഗ്രതയിൽ തുടരുമെന്നും അറിയിച്ചു. പശ്ചിമ ഇറാഖിലെ യുഎസ് വ്യോമസേനാത്താവളത്തിലേക്ക് 11 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ അയച്ചത്. സൈനിക തിരിച്ചടിക്കു പകരം ഇറാനെതിരെ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നാണു ട്രംപ് പറഞ്ഞത്. യുഎസിനു കരുത്തുള്ള മിസൈലുകൾ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. എന്നാൽ, അമേരിക്കയ്ക്ക് ആദ്യ പ്രഹരം ലഭിച്ചെന്നും അവരുടെ മധ്യപൂർവദേശത്തെ സാന്നിധ്യം അവസാനിക്കാൻ പോകുകയാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പറഞ്ഞു. അതേസമയം, യുഎസ് വ്യോമതാവളം ആക്രമിച്ച ഇറാനെ അപലപിച്ച സൗദി അറേബ്യ, മിസൈലാക്രമണം ഇറാഖിന്റെ പരമാധികാര ലംഘനം ആണെന്നും ആരോപിച്ചു.
ഇറാഖിലെ അൽ അസദ് വ്യോമസേനാ താവളത്തിൽ 11 ബാലിസ്റ്റിക് മിസൈലുകളാണു പതിച്ചത്. ഒരു ഹെലികോപ്റ്ററിനും കൂടാരങ്ങൾക്കും കേടുപാടുകൾ പറ്റിയതല്ലാതെ കാര്യമായ നാശം ഉണ്ടായിട്ടില്ലെന്ന് യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക് മില്ലി പറഞ്ഞു. അതേസമയം, ഇറാനുമായി ആണവ കരാറിൽ നിന്ന് പിന്മാറണമെന്ന ട്രംപിന്റെ ആഹ്വാനം ചൈന തള്ളി. ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുണ്ടാക്കിയ കരാർ പാലിക്കാൻ എല്ലാ കക്ഷികളും ബാധ്യസ്ഥരാണെന്നും ചൈന വ്യക്തമാക്കി. യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങളായ യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന എന്നിവരും ജർമനി, യൂറോപ്യൻ യൂണിയനും ചേർന്നാണു ഇറാനുമായി ആണവ കരാർ ഒപ്പുവച്ചത്. ഇതിൽനിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇറാനെ പോലെ ഇറാഖും അമേരിക്കൻ സേനയ്ക്ക് എതിരായിട്ടുണ്ട്. ബഗ്ദാദ് വിമാനത്താവളത്തിനു സമീപം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനി, ഇറാഖിലെ സായുധ ഷിയാ സംഘടന ഹാഷിദ് അൽ ഷാബിയുടെ ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസ് ഉൾപ്പടെ ഏഴ് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാഖ് ഐക്യരാഷ്ട്ര സംഘടനയെ സമീപിച്ചിരുന്നു. യുഎസ് നടപടി ഇറാഖിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റവും യുഎസ് സാന്നിധ്യത്തിന്റെ നിബന്ധനകൾ ലംഘിക്കുന്നതുമായിരുന്നുവെന്നാണ് ഇറാഖിന്റെ ആരോപണം. യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണെങ്കിൽപോലും ഇറാഖിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെയും ഇറാഖ് പ്രസിഡന്റ് ബർഹാൻ സാലിഹ് അപലപിച്ചിരുന്നു.
ഇതിനു മുന്നോടിയായി യുഎസ് സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് പാർലമെന്റ് പ്രമേയവും പാസാക്കി. എന്നാൽ ഈ പ്രമേയത്തിനെതിരെ മുഖം തിരിഞ്ഞു നിൽക്കുകയാണ് യുഎസ്. ഇറാഖിൽ നിന്നും സൈന്യത്തെ പിൻവലിക്കില്ലെന്നും അങ്ങനെയെങ്കിൽ ഇറാഖിൽ വ്യോമ താവളം നിർമ്മിക്കാൻ യുഎസിനു ചെലവായ പണം തിരികെ നൽകേണ്ടി വരുമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. 2014 ൽ ഭീകരസംഘടനയായ ഐഎസിനെ തുരത്താനാണ് യുഎസ് സൈന്യത്തെ ഇറാഖ് രാജ്യത്തേക്കു ക്ഷണിച്ചത്. യുഎസ് സൈന്യത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നത് ഇറാഖ് ഭരണകൂടമാണ്. എന്നാൽ സുലൈമാനിയുടെ വധത്തോടെ ഇറാഖിൽ അവശേഷിക്കുന്ന 5,200 ഓളം വരുന്ന യുഎസ് സൈന്യത്തിന്റെ ഉദ്ദേശലക്ഷ്യം മാറിയതായും സുലൈമാനിയുടെ ചോരയ്ക്ക് പകരം വീട്ടാൻ വെമ്പുന്നവരിൽ നിന്നു സ്വയം പ്രതിരോധം തീർക്കുന്നതിലേക്കു അതു ചുരുങ്ങിയതായും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സുലൈമാനിയെ വധിച്ചതോടെ ഇറാഖിലെ യുഎസ് സൈനികനേതൃത്വമാണ് ഫലത്തിൽ സമ്മർദ്ദത്തിലായത്. 2014 ൽ മൊസൂളിൽ ആധിപത്യം നേടിയ ശേഷം ബഗ്ദാദ് പിടിച്ചെടുക്കാൻ കച്ചകെട്ടിയ ഐഎസിനെതിരായ യുദ്ധത്തിൽ ഇറാഖ് ഭരണകൂടത്തിന് തുണയേകാനാണ് യുഎസ് സേന വീണ്ടും ഇറാഖിലെത്തിയത്. ഇറാഖി സേനയ്ക്കും അർധസൈനിക വിഭാഗങ്ങൾക്കും രഹസ്യാന്വേഷണ വിവരങ്ങളും യുദ്ധസാമഗ്രികളും നൽകിയും മറ്റും ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസ് പിന്തുണയേകി.
ഐഎസിനെതിരായ പോരാട്ടത്തിൽ ഹാഷിദ് അൽ ഷാബിയിലെ പോരാളികൾക്ക് ഇറാഖ് സേനയാണ് വേണ്ട ധനസഹായം നൽകിവന്നത്. ഇറാഖ് സർക്കാരിന്റെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത് ഏകോപിപ്പിച്ചതും. ഈ വിഭാഗങ്ങളിൽ പലതിനും ഇറാനുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുണ്ടെന്നതാണ് വാസ്തവം. സുലൈമാനിയെയും അബു മഹ്ദി അൽ മുഹന്ദിസിനെയും വധിച്ചതോടെ ഇറാഖിലെ യുഎസ് സേനയുടെ നിലപാടിലും മാറ്റം വന്നു. ഐഎസിനെ ചെറുക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് മാറി ഷിയാ സായുധ വിഭാഗങ്ങളിൽ നിന്ന് യുഎസ് സേനാ താവളങ്ങളെ സുരക്ഷിതമാക്കുകയെന്ന രീതിയിലേക്കാണ് ഇത് മാറിയത്.
ഇറാഖിലെ യുഎസ് താവളങ്ങൾ പലത്തും ഇറാഖി സേനാ മേഖലകളുടെ വലയത്തിലാണ്. ഇറാഖി സേനാ വിഭാഗങ്ങൾക്ക് മനംമാറ്റമുണ്ടായാൽ യുഎസ് സൈനികർ ബന്ദികളാക്കപ്പെടാനുള്ള സാധ്യതയാണ് ഇത് സൃഷ്ടിക്കുന്നത്. സുലൈമാനി വധത്തിന് പിന്നാലെ ബഗ്ദാദിലെ അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിൽ പ്രവർത്തിക്കുന്ന യുഎസ് എംബസിക്കു വേണ്ട സുരക്ഷയൊരുക്കാൻ ഇറാഖ് സേന ശ്രദ്ധ പുലർത്തിയില്ലെന്നും ചില രാജ്യാന്തര പ്രതിരോധ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.
സദ്ദാമിന്റെ പതനത്തിനു ശേഷമാണ് അൽ ഖായിദ ഇറാഖിൽ വൻ ശക്തിയായി മാറിയത്. അൽ ഖായിദയുടെ നീക്കങ്ങൾക്കു തീവ്രത പോരെന്ന പേരിൽ തെറ്റിപ്പിരിഞ്ഞവരാണ് പിന്നീട് ഐഎസ് പോലെയുള്ള ഭീകരസംഘടനകൾക്കു രൂപം നൽകിയതും. സുന്നി വംശജനായ സദ്ദാം ഹുസൈന്റെ പതനത്തിനുശേഷം ഭരണം ഷിയാ വിഭാഗക്കാരുടെ കൈകളിൽ എത്തിയതോടെ സുന്നി ഷിയാ തർക്കത്തിനു പുതിയ മാനം കൈവരുകയും ചെയ്തു. പുതിയ സാഹചര്യങ്ങളിൽ അന്യരാജ്യത്ത് സ്വന്തം സേനയെ സംരക്ഷിക്കുകയെന്ന വലിയ ദൗത്യത്തിലാണ് യുഎസ്. പ്രകോപനം ഒഴിവാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വാർത്താസമ്മേളനവും ഇത് മുൻകൂട്ടിയുള്ള നയപരമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നതും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്