ഇൻഫാം ദേശീയ സമ്മേളനം; കർഷക മഹാറാലി 17ന് കട്ടപ്പനയിൽ
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: ഇൻഫാം ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള കർഷകമഹാറാലി ജനുവരി 17ന് കട്ടപ്പനയിൽ നടക്കും. ഇൻഫാം കാഞ്ഞിരപ്പള്ളികാർഷികജില്ലയുടെയും കേരള സംസ്ഥാന സമിതിയുടെയും നേതൃത്വത്തിൽ ജനുവരി 15 മുതൽ 18 വരെ നടക്കുന്ന ദേശീയ സമ്മേളനത്തിന് ഇടുക്കിജില്ലയിലെ കട്ടപ്പന ആഥിധേയത്വമരുളുന്നത് ആദ്യമായിട്ടാണ്. തീരദേശത്തും ഇടനാട്ടിലുമുള്ള കാർഷിക ജനകീയ വിഷയങ്ങളോടൊപ്പംമലയോര കർഷകജനതയുടെ വിവിധങ്ങളായ വിഷയങ്ങൾ പൊതുസമൂഹത്തിലും കേന്ദ്ര സംസ്ഥാന സർക്കാർ തലങ്ങളിലും പ്രശ്നപരിഹാരത്തിനായിഉയർത്തിക്കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് ദേശീയ സമ്മേളനവേദിയായി കട്ടപ്പന തെരഞ്ഞെടുത്തതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടറി അഡ്വ.എബ്രാഹം മാത്യു, കാഞ്ഞിരപ്പള്ളി കാർഷികജില്ലജോയിന്റ് ഡയറക്ടർഫാ.ജിൻസ് കിഴക്കേൽ, ജില്ലാ സെക്രട്ടറി ഷാബോച്ചൻ മുളങ്ങാശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 15ന് ഇൻഫാം കർഷക ദിനാചരണ ഭാഗമായി എല്ലാ യൂണിറ്റുകളിലും പതാക ഉയർത്തൽ, കർഷകരെ ആദരിക്കൽ, ചർച്ചക്ലാസുകൾ, സെമിനാറുകൾ, കർഷക സംഗമങ്ങൾ എന്നിവ നടക്കും. ദേശീയ സമ്മേളനത്തിന് മുന്നൊരുക്കമായി ഇൻഫാം താലൂക്ക്തല കർഷക സംഗമങ്ങൾഇതിനോടകം പൂർത്തിയായി. കാർഷിക ജില്ലാതല വിളംബര സമ്മേളനങ്ങൾ ജനുവരി 12ന് പൂർത്തിയാകും. ഇൻഫാം സംസ്ഥാന ജോയിന്റ്ഡയറക്ടറും കാഞ്ഞിരപ്പള്ളി കാർഷിക ജില്ലാ ഡയറക്ടറുമായ ഫാ.തോമസ് മറ്റമുണ്ടയിലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വിപുലമായസംഘാടകസമിതി ദേശീയ സമ്മേളനം ചരിത്രസംഭവമാക്കുവാൻ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്. ജനുവരി 17ന് ഇൻഫാം സ്ഥാപക ചെയർമാൻ
ഫാ. മാത്യു വടക്കേമുറിയുടെ കൂവപ്പള്ളിയിലുള്ള കബറിടത്തിൽ നിന്നുള്ള ദീപശിഖാപ്രയാണവും മൂവാറ്റുപുഴയിൽ നിന്ന് ഇൻഫാം ദേശീയട്രസ്റ്റിയായിരുന്നു ഡോ. എം.സി. ജോർജിന്റെ കബറിടത്തിൽ നിന്നുള്ള ഛായചിത്ര പ്രയാണവും നൂറുകണക്കിന് ബൈക്കുകളുടെയുംവാഹനങ്ങളുടെയും അകമ്പടിയോടെ വിവിധ താലൂക്ക് സമിതിഭാരവാഹികളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒന്നിന് കട്ടപ്പനയിൽ എത്തിച്ചേരും.
രണ്ടിന് എം.സി. ജോർജ് നഗറിൽ നിന്ന് ഫാ. മാത്യു വടക്കേമുറി നഗറിലേക്ക് കർഷക മഹാറാലി നടക്കും. ഇടുക്കി കാർഷികജില്ലാരക്ഷാധികാരി മാർ ജോൺ നെല്ലിക്കുന്നേൽ റാലി ഫ്ളാഗ് ഓഫ് ചെയ്യും.
തുടർന്ന് പൊതുസമ്മേളനം ബിഷപ് മാർ മാത്യു അറയ്ക്കൽഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ധ്വാനവർഗ്ഗ അവകാശപ്രഖ്യാപനം നടക്കും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചിരിക്കുന്ന കർഷക പ്രക്ഷോഭങ്ങൾഇൻഫാം ദേശീയ സമ്മേളനത്തോടെ ദേശീയതലത്തിൽ സംഘടിതരൂപം കൈവരിക്കും. അസംഘടിത കർഷകർ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങുമ്പോൾവൻ ശക്തിയായി മാറുമെന്നും വരും നാളുകളിൽ ചരിത്രത്തിലെ ഏറ്റവും വലിയ കർഷക മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുന്നതിന്റെതുടക്കമാണ് ഇൻഫാം കർഷക മഹാറാലിയെന്നും ഭാരവാഹികൾ പറഞ്ഞു.ജീവിതപ്രതിസന്ധിയും കാർഷിക തകർച്ചയുംമൂലം എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഇക്കാലമത്രയും അസംഘടിതരായിരുന്ന കർഷകർ സംഘടിച്ചുനീങ്ങുവാൻ ശക്തമായി മുന്നോട്ടിറങ്ങിയിരിക്കുന്നത് കർഷകർക്ക് പ്രതീക്ഷയേകുന്നു. സർക്കാരുകളുടെ ദീർഘവീക്ഷണമില്ലായ്മയും, അപ്രായോഗിക കാർഷിക സാമ്പത്തികനയങ്ങ ളും, അനിയന്ത്രിതവും നികുതിരഹിതവുമായകാർഷികോല്പന്ന ഇറക്കുമതിക്ക് ഒത്താശചെയ്യുന്ന രാജ്യാന്തര കരാറുകളും നീതിനിഷേധിക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വവുംധാർഷ്ഠ്യവും കർഷകർക്ക് ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ല. കർഷകരെ അവഹേളിച്ചും കാർഷികമേഖലയെ അവഗണിച്ചും കേന്ദ്രസംസ്ഥാന സർക്കാരുകൾ മുഖംതിരിഞ്ഞുനിൽക്കുന്നു. ദേശീയ സംസ്ഥാന കാർഷികനയങ്ങളും പ്രഖ്യാപനങ്ങളും നടപ്പിൽ വരുത്തുന്നതിൽഭരണസംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുന്നു.
കാർഷികോല്പന്നങ്ങൾക്ക് ന്യായവില കർഷകന്റെ അവകാശമാണ്. സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ, കൈവശഭൂമിക്ക് ഉപാധിരഹിത പട്ടയം, പ്ലാന്റേഷൻനിയമങ്ങളിൽ ഭേദഗതി, ഭൂമിയിടപാടുകളിൽ സുതാര്യത, ഇറക്കുമതിച്ചുങ്കം കർഷകന് ലഭ്യമാക്കുക, തോട്ടം പുരടിയം വിഷയംസമയബന്ധിതമായി പരിഹരിക്കുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, വന്യമൃഗശല്യത്തിന് പരിഹാരം കണ്ടെത്തുക, കർഷകർക്ക് സൗജന്യ
വൈദ്യുതി, കാർഷിക കടങ്ങൾ എഴുതിത്ത്തള്ളുക, കാലഹരണപ്പെട്ട ഭുപരിഷ്കരണനിയമങ്ങൾ പൊളിച്ചെഴുതുക, വനവൽക്കരണത്തിന്റെ പേരിൽ കർഷകഭൂമികയ്യേറുന്ന നടപടിയിൽ നിന്ന് വനംവകുപ്പ് പിന്മാറുക, പട്ടയഭൂമിയിലെ നിയന്ത്രണങ്ങൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഇൻഫാം ദേശീയസമ്മേളനം മുന്നോട്ടുവെയ്ക്കുന്നു.
വന്യമൃഗ അക്രമ മരണങ്ങൾക്ക് വനം വകുപ്പിനെതിരെകൊലക്കുറ്റം ചുമത്തണം: ഇൻഫാം
കൊച്ചി: വന്യമൃഗ അക്രമത്തിലൂടെ കർഷകർ മരണപ്പെടുന്നതിനെ നിസാരവൽക്കരിക്കുന്ന സർക്കാർ നിലപാട്ദ്രോഹപരമാണെന്നും വനം വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുംഅക്രമത്തിനിരയായി മരണപ്പെട്ടവരുടെയും ഗുരുതര പരിക്കുകളേറ്റവരുടെയും കുടുംബങ്ങളെ സർക്കാർഏറ്റെടുക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
വനങ്ങളിൽ നിന്ന് കൃഷിയിടങ്ങളിലേയ്ക്കും ഗ്രാമങ്ങളിലേയ്ക്കും ഇറങ്ങിവന്നുള്ള വന്യമൃഗങ്ങളുടെ കൃഷിനാശവുംഉപദ്രവവും ഓരോ ദിവസം കഴിയുന്തോറും വർദ്ധിക്കുകയാണ്. വേനൽക്കാലമാകുമ്പോൾ വന്യമൃഗങ്ങളുടെ
കടന്നുവരവ് കൂടും. മലയോരങ്ങളിൽ കർഷകരുൾപ്പെടെ ജനവിഭാഗങ്ങൾ ഏറെ ഭീതിയോടെയാണ് ഇപ്പോൾകഴിയുന്നത്. ജണ്ടയിട്ട് തിരിച്ചിരിക്കുന്ന വനാതിർത്തിയിൽ സംരക്ഷണകവചമൊരുക്കി വന്യമൃഗങ്ങളെ സംരക്ഷിക്കുവാൻവനം വകുപ്പ് ശ്രമിക്കാതെ വനവൽക്കരണത്തിനുവേണ്ടിയും കർഷകരെ കുടിയിറക്കിയും കൃഷിഭൂമി കയ്യേറുവാനുള്ള
എളുപ്പവഴിയായി വന്യമൃഗ ആക്രമങ്ങളെ സർക്കാർ കാണുന്നത് കിരാതമാണ്.
ബീഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി ഇന്ത്യയിലെ വിവിധ
സംസ്ഥാനങ്ങളിൽ കാട്ടുപന്നികളെ ആർക്കും വെടിവെയ്ക്കുവാൻ അനുവാദമുണ്ട്. 1972ലെ വന്യജീവിസംരക്ഷണനിയമമനുസരിച്ച് മനുഷ്യന്റെ ജീവനും സ്വത്തിനും വെല്ലുവിളിയുയർത്തുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായിപ്രഖ്യാപിച്ച് വെടിവെക്കുവാൻ അനുവാദം കൊടുക്കാം. എന്നാൽ സംസ്ഥാന സർക്കാർ വനവൽക്കരണത്തിനുവേണ്ടി ഈ
നിയമം അട്ടിമറിച്ച് നടപ്പിലാക്കുന്നില്ല. തെരഞ്ഞെടുപ്പുകളിൽ വോട്ടുനേടാനായി കർഷകസ്നേഹം പ്രസംഗിക്കുന്നജനപ്രതിനിധികളും കർഷകരെ സംരക്ഷിക്കാൻ ശ്രമിക്കാതെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്.തെരുവുനായ്ക്കളെയും കാട്ടുപന്നികളെയും പാമ്പ്, ആന, കടുവ തുടങ്ങി വന്യമൃഗങ്ങളെയും സംരക്ഷിക്കാൻ നിയമമുള്ള
സംസ്ഥാനത്ത് ഇവയുടെ അക്രമങ്ങളിൽ നിന്ന് മനുഷ്യനെ സംരക്ഷിക്കുവാൻ നിയമമില്ലാത്തതും ഉള്ള നിയമങ്ങൾഅട്ടിമറിക്കുന്നതും ജനപ്രതിനിധികളുടെയും സർക്കാർ ഭരണസംവിധാനങ്ങളുടെയും പിടിപ്പുകേടാണ്.കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ കർഷകരുൾപ്പെടെ 996 പേർ കാട്ടുപന്നി അക്രമിച്ചും 107 പേർ ആന ചവിട്ടിയുംകൊല്ലപ്പെട്ടിട്ടും ഒന്നുമറിയാത്ത നിലാപാടാണ് മാറിമാറി ഭരിച്ച സർക്കാരുകൾ സ്വീകരിച്ചത്.
വന്യജീവികളുടെ നിരന്തര അക്രമങ്ങൾക്കെതിരെ ജനസംരക്ഷണത്തിനുവേണ്ടി ഒരു നടപടികളുമെടുക്കാത്ത കേന്ദ്ര സംസ്ഥാനസർക്കാരുകൾ, ദേശീയ രാജ്യാന്തര വിഷയങ്ങളുയർത്തി ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാൻ ശ്രമിക്കുന്നത്
വിരോധാഭാസമാണ്. സംസ്ഥാനത്തെ ജനങ്ങളെ മൃഗങ്ങൾക്ക് എറിഞ്ഞുകൊടുത്തിട്ടുള്ള സർക്കാരിന്റെ കർഷകസംരക്ഷണംമുഖവിലയ്ക്കെടുക്കാനാവില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു മുമ്പാകെ കാട്ടുപന്നികളെ ക്ഷുദ്രജീവികളായിപ്രഖ്യാപിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തരമായി സമീപിക്കണം. കാട്ടുപന്നികളെ വെടിവെയ്ക്കാൻ
അനുവദിച്ചുകൊണ്ട് 2019 മാർച്ചിൽ വനംവകുപ്പ് ഇറക്കിയ ഉത്തരവിലെ വിചിത്രമായ നിബന്ധനകൾ കേരളസമൂഹത്തിന്അപമാനകരവും സാക്ഷരസമൂഹത്തെ അപഹാസ്യപ്പെടുത്തുന്നതുമാണ്. വന്യജീവി അക്രമങ്ങളെ നേരിടുവാൻ അടിയന്തരനിയമഭേദഗതികൾ നടത്താതെയും ഉത്തരവുകളിറക്കാതെയും ഈ നില തുടർന്നാൽ സ്വന്തം മണ്ണിൽ ജീവിക്കാൻ വേണ്ടികർഷകർ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.ഫാ. ആന്റണി കൊഴുവനാൽ
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍