ഏഷ്യനെറ്റ് ന്യൂസിലെ ചർച്ചയിൽ കൺകറന്റ് ലിസ്റ്റുമായി വന്ന ശോഭാ സുരേന്ദ്രനെ കണ്ടം വഴി ഓടിച്ചു തുടക്കം; പിന്നാലെ മീഡിയാ വൺ ചാനൽ ചർച്ചയിൽ വെച്ച് സന്ദീപ് വാര്യരെ പൊളിച്ചടുക്കി; ഏറ്റവും ഒടുവിൽ മനോരമ ന്യൂസിലെ ചർച്ചയിൽ ജെഎൻയുവിലെ വിദ്യാർത്ഥിനികളെ അപമാനിച്ച എസ് സുരേഷിനെ ഇരുത്തി പൊരിച്ചത് നിർമ്മല സീതാരാമനെ ചൂണ്ടിക്കാട്ടി; ടെലിവിഷൻ ചർച്ചകളിൽ ബിജെപി നേതാക്കൾക്ക് വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തു വന്ന അഡ്വ. രശ്മിത രാമചന്ദ്രൻ സൈബർ ലോകത്തും താരമാകുമ്പോൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി സൈബർ ലോകത്തെ താരമാണ് അഡ്വ. രശ്മിത രാമചന്ദ്രൻ. എൻആർസിയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുത്തു കൊണ്ടാണ് ആക്ടിവിസ്റ്റു കൂടിയായ രശ്മിത താരമാകുന്നത്. ചാനൽ ചർച്ചകളിലെ ബിജെപി നേതാക്കളുടെ പേടിസ്വപ്നം എന്നാണ് ഇവരെ സൈബർ ലോകം വിശേഷിപ്പിക്കുന്നത്. ബിജെപി നേതാക്കൾ പറയുന്ന മണ്ടത്തരങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ച് വായടപ്പിക്കുന്ന മറുപടി നൽകിയാണ് രശ്മിത താരമാകുന്നത്. ഏതാനും ദിവസങ്ങളായി രശ്മിത അത്യുഗ്രൻ ഫോമിലാണെന്നാണ് മലയാളം സൈബർ ലോകത്തെ പ്രമുഖർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ ദിവസം രശ്മിത പങ്കെടുത്ത ചാനൽ ചർച്ച നടന്നത് മനോരമ ന്യൂസ് ചാനലിൽ ആയിരുന്നു. അയ്യപ്പദാസ് നയിച്ച ഈ ചർച്ചയിൽ ബിജെപി നേതാവ് എസ് സുരേഷിന്റെ വാദങ്ങൾക്ക് ശക്തമായ മറുപടി അവർ നൽകിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദീപിക പദുകോൺ ജെഎൻയു സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ചർച്ച. ഈ ചർച്ചയിൽ ജെഎൻയുവിൽ ദീപിക എത്തിയത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ജെഎൻയുവിയിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾ ബോയ്സ് ഹോസ്റ്റലുകളിൽ കയറി ഇറങ്ങുകയാണെന്നും സുരേഷ് ആക്ഷേപം ഉന്നയിച്ചു. ഇത് കൂടാതെ ജെഎൻയുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വയസ് 42 കഴിഞ്ഞവർ ആണെന്ന ആക്ഷേപവും ബിജെപി നേതാവിൽ നിന്നുമുണ്ടായി.
ചർച്ചയിൽ പങ്കെടുക്കവേ തന്റെ ഊഴം ആയതോടെ ഈ ചോദ്യങ്ങളെ പൂർണമായും ഖണ്ഡിച്ച് മുഖമടച്ച മറുപടിയാണ് രശ്മിത രാമചന്ദ്രൻ നൽകിയത്. ഒന്നാമതായി അവർ ചൂണ്ടിക്കാട്ടിയ ദീപിക പദുകോൺ വിഷയമായിരുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് ദീപിക ജെഎൻയുവിൽ എത്തിയതെന്ന വാദവും അവർ തള്ളിക്കളഞ്ഞു. ദീപിക ഇന്ത്യയിലെ ഒന്നാം നമ്പർ നടിയാണെന്ന് ഓർക്കണമെന്ന കാര്യമാണ് അവർ ചൂണ്ടിക്കാട്ടിയത്. കോടിക്കണക്കിന് രൂപ കൊണ്ട് സന്നദ്ധപ്രവർത്തനം നടത്തുന്ന വ്യക്തിയാണ് അവർ. കൂടാതെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമം മുഴുവൻ വൈദ്യുതീകരിക്കാൻ ദത്തെടുത്ത കാര്യവും അവർ ഓർമ്മപ്പെടുത്തി. ഇവർ പ്രശസ്തിക്ക് വേണ്ടിയാണ് സംഘപരിവാറിന്റെ അണ്ടിമുക്ക് ശാഖക്കെതിരെ പ്രസ്താവന ഇറക്കിയതെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ എന്നായിരുന്നു രശ്മിതയുടെ ചോദ്യം.
42 വയസ്സായവരാണ് അവിടെ പഠിക്കുന്നത് എന്ന വാദത്തിനും രശ്മിത മുഖമടച്ച മറുപടിയാണ് നൽകിയത്. ഇവരൊക്കെ നാലാം ക്ലാസിൽ പഠിത്തം നിർത്തി എന്നതു കൊണ്ട് 42ാം വയസിൽ പഠിക്കുന്നവരോട് എന്തിനാണ് പുച്ഛമെന്നാണ് അവർ ചോദിച്ചത്. ഇനി അവിടെ ജെഎൻയുവിൽ ബോയ്സ് ഹോസ്റ്റലിൽ കയറുകയാണ് പെൺകുട്ടികൾ ചെയ്യുന്നത് എന്ന വാദത്തെയും സമർത്ഥമായി രശ്മിത ഖണ്ഡിച്ചു. അവിടെ പഠിച്ച ഒരു പെൺകുട്ടിയുടെ സ്ത്രീ പറഞ്ഞു കൊണ്ടാണ് രശ്മിത സുരേഷിന്റെ ഉത്തരം മുട്ടിച്ചത്. ഇപ്പോൾ മുതിർന്ന സ്ത്രീയായ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ പേരാണ് രശ്മിത എടുത്തിട്ടത്. അവർ ചെയ്ത കാര്യങ്ങളാണോ നിങ്ങൾ പറയുന്നതെന്ന ചോദ്യത്തിൽ ശരിക്കും ബിജെപി നേതാവിന് ഉത്തരം മുട്ടുകയും ചെയ്തു. രാജ്യ സ്നേഹത്തെ കുറിച്ചുള്ള ബിജെപിയുടെ വാദങ്ങളെയും ആർഎസ്എസിന്റെ പഴയകാലം ചൂണ്ടിക്കാട്ടി രശ്മിത തുറന്നിടിച്ചു.
രശ്മിത പങ്കെടുത്ത ഈ ചാനൽ ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രധാനമായും ഇടതു അനുഭാവികളും എൻആർസിയെ എതിർക്കുന്നവരുമാണ് രശ്മിതയുടെ വീഡിയോ പ്രചരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകളിലൂടെ ശ്രദ്ധേയ ആണ് രശ്മിത രാമചന്ദ്രൻ എന്ന അഭിഭാഷിക. അടുത്തിടെ രശ്മിത പങ്കെടുത്ത ഒരു ചാനൽ ചർച്ച വൈറലായത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടം വഴി ഓടിച്ചതാണ്. വിനു വി ജോൺ നയിച്ച ചർച്ചയിൽ ശോഭാ സുരേന്ദ്രനെ അഡ്വക്കേറ്റ് രശ്മിത പൊളിച്ചടുക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനതെിരെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കുന്നതിനെ തോന്ന്യവാസം എന്നാണ് ചർച്ചയിൽ ശോഭാ സുരേന്ദ്രൻ വിശേഷിപ്പിച്ചപ്പോഴാണ് രശ്മിത കത്തിക്കയറിയത്.
കേന്ദ്ര സർക്കാരിനെയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ച അഡ്വക്കേറ്റ് രശ്മിതയുടെ അഭിപ്രായങ്ങൾക്ക് മറുപടി പറയാനില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അഭിഭാഷക നിയമ വിഷയത്തിൽ അഭിപ്രായം പറയട്ടെ എന്നും നരേന്ദ്ര മോദിയോടുള്ള വിരോധം മാത്രമാണ് രശ്മിതയുടെ വാക്കുകൾക്ക് പിന്നിലെന്നും ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തി. മുത്തലാഖ് നിയമത്തെ വിമർശിച്ച ഷീന ഷുക്കൂറിന് നാണമുണ്ടോ എന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. ശോഭാ സുരേന്ദ്രന്റെ ഓരോ ആരോപണത്തിനും അക്കമിട്ടാണ് രശ്മിത രാമചന്ദ്രൻ ചുട്ട മറുപടി പറഞ്ഞത്. എൽഎൽബിക്ക് എൻ റോൾ ചെയ്തപ്പോൾ തന്റെ രാഷ്ട്രീയം അടിയറവ് വെച്ചുകൊള്ളാം എന്ന് താൻ എവിടെയും എഴുതിക്കൊടുത്തിട്ടില്ല എന്ന് രശ്മിത തുറന്നടിച്ചു. രാഷ്ട്രീയവും നിയമത്തിലുള്ള അറിവും താൻ പറയും. മോദിയുടെ ഹാഷ്ടാഗ് പ്രചാരണത്തേയും രശ്മിത പരിഹസിച്ചു. പണ്ട് ഈദി അമീൻ ആളുകളെ കൊല്ലുന്നതിന് വേണ്ടി ഇലക്ട്രിക് ചെയർ കൊണ്ടുവന്നു. പക്ഷേ ആ നാട്ടിൽ വൈദ്യുതി ഇല്ലായിരുന്നു. തങ്ങൾക്കൊക്കെ മാനസാന്തരം വന്ന് പൗരത്വ നിയമത്തെ പിന്താങ്ങണമെങ്കിൽ തന്നെ എവിടെയാണ് ഇന്റർനെറ്റ് കണക്ഷനെന്നും രശ്മിത പരിഹസിച്ചു.
നമ്മുടെ പ്രധാനമന്ത്രിക്ക് ഈ നാടിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. താൻ കരുതിയത് മാഡത്തിന് കൺകറന്റ് ലിസ്റ്റ് മാത്രമേ അറിയാത്തതുള്ളൂ എന്നാണ്. ആർട്ടിക്കിൾ 19 അറിയും എന്നാണ് കരുതിയത്. ആർട്ടിക്കിൾ 14 എന്ന് ഓട്ടോയ്ക്ക് പേരിടുന്ന നാട്ടിലാണിത്. സകല പൗരന്മാർക്കും അഭിപ്രായം പറയാനും നിയമപരമായി പ്രതിഷേധിക്കാനും സ്വാതന്ത്ര്യം നൽകുന്നതാണ് ആർട്ടിക്കിൾ 19 എന്ന് രശ്മിത പറഞ്ഞു. പ്രസിഡണ്ട് ഒപ്പ് വെച്ചതല്ല, ഒപ്പ് വെച്ച് അതിന് മേൽ ഉമ്മ വെച്ച നിയമം ആണെങ്കിൽ പോലും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ടെന്നും രശ്മിത തുറന്നടിച്ചു. പൗരത്വ നിയമം സുപ്രീം കോടതി സ്റ്റേ ചെയ്തില്ല എന്നാണിവർ പറയുന്നത്. ഇത് തന്നെയാണ് ശബരിമല കേസിലും സുപ്രീം കോടതി പറഞ്ഞത്. സ്റ്റേ ഇല്ല എന്ന് പറയാത്തതുകൊണ്ട് സറ്റേ ഉള്ളത് പോലാണെന്ന് അന്ന് നിങ്ങൾ പറഞ്ഞു. സ്റ്റേ ഇല്ലാത്തതുകൊണ്ട് സ്റ്റേ ഇല്ല എന്ന് ഇപ്പോൾ പറയുന്നു. സ്റ്റേയുടെ കാര്യത്തിലെങ്കിലും ഒരു നിലപാട് വേണ്ടേ എന്നും രശ്മിത പരിഹസിച്ചു.
2014ൽ ഒരു പ്രധാനമന്ത്രിയുടെ ഭാര്യ സൗകര്യങ്ങൾ വേണം എന്നാവശ്യപ്പെട്ട് നെടുനീളെ നടക്കുകയും ഒരു കാർ പോലും കിട്ടാതിരിക്കുകയും ചെയ്തു. മുത്തലാഖ് നിർത്തിയതിൽ യാതൊരു കുഴപ്പവും ഇല്ല. എന്നാൽ ഡിവോഴ്സ് ചെയ്യുന്നത് ക്രിമിനൽ കുറ്റമാകുന്നത് ഒരു സമൂഹത്തിന് മാത്രമാകുമ്പോൾ അതിലൊരു പ്രശ്നമില്ലേ. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് പോലും ആകാൻ പോകുന്ന ശോഭ അക്കാര്യം ആലോചിച്ച് നോക്കാനും രശ്മിത പറഞ്ഞു.
ഈ ചാനൽ ചർച്ചയ്ക്ക് ശേഷം രശ്മിത വീണ്ടും സോഷ്യൽ മീഡിയയിൽ ഹിറ്റായത് ഏറ്റവും ഒടുവിൽ മീഡിയ വൺ ചാനലിന്റെ സംവാദ പരിപാടിയിൽ യുവമോർച്ച നേതാവ് സന്ദീപ് വാര്യരോടാണ് രശ്മിത ഏറ്റുമുട്ടിയപ്പോഴാണ്. രശ്മിതയുടെ കുറിക്ക് കൊള്ളുന്ന മറുപടികളെ നേരിടാൻ സാധിക്കാതെ അവസാനം ബഹളം വെച്ച് ചർച്ച വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് സന്ദീപ് വാര്യർ നടത്തിയതെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. ചർച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്:
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കിയതിനെ ഗവർണർ എതിർത്ത വിഷയമാണ് മീഡീയ വൺ സ്പെഷ്യൽ എഡിഷൻ ചർച്ചയ്ക്ക് എടുത്തത്. അവതാരകനായി എത്തിയത് അഭിലാഷ് മോഹനൻ. ഗവർണറുടെ നിലപാടിനെ അഡ്വക്കേറ്റ് രശ്മിത രൂക്ഷമായ ഭാഷയിൽ തന്നെ വിമർശിച്ചു. 'പോടാപ്പാ ഗവർണറെ' എന്ന് ഈ നാട്ടിലെ ജനം അദ്ദേഹത്തോട് പറയുന്ന അവസ്ഥയിലേക്ക് എത്തുമെന്ന് രശ്മിത പറഞ്ഞു. ഗവർണർ എന്ന പദവിക്ക് അടുത്ത കാലം വരെ ഒരു വിലയുണ്ടായിരുന്നു അത് തീർന്നുവെന്നും രശ്മിത പറഞ്ഞു.
പിന്നാലെയാണ് സന്ദീപ് വാര്യർ രൂക്ഷമായി പ്രതികരിച്ചത്. ഗവർണറെ കുറിച്ച് പോടാപ്പാ എന്ന് പറയുന്നവരോട് ഇന്നസെന്റ് ഒരു സിനിമയിൽ പറഞ്ഞത് പോലെ കേറിപ്പോടീ പിത്തക്കാടീ എന്നാണ് മറുപടി പറയാനുള്ളത് എന്നാണ് സന്ദീപ് വാര്യർ പറഞ്ഞത്. പിന്നാലെ ഒട്ടും കുറയാത്ത മറുപടിയുമായി രശ്മിത വീണ്ടും രംഗത്ത് വന്നു. ഇറങ്ങിപ്പോടീ പിത്തക്കാടീ എന്ന് പറഞ്ഞ കേരളത്തിന്റെ പുതിയ ഇൻകം ടാക്സ് ഓഫീസറായ മാന്യദേഹത്തോട് പറയാനുള്ളത് പ്രമുഖ നടിയായ റിമ കല്ലിങ്കൽ പറഞ്ഞ ഫിലോമിനയുടെ ഡയലോഗ് തന്നെയാണ്. ആ ഡയലോഗ് താനിവിടെ പറയുന്നില്ലെന്നും രശ്മിത പറഞ്ഞു. പക്ഷേ അതാണ് തന്റെ മറുപടി.
'കേരളം സിപിഎമ്മും കോൺഗ്രസും മാറി മാറി ഭരിച്ചിരുന്ന സംസ്ഥാനമാണ്. ഇവിടെ ഇതുവരെ ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല. അപ്പോൾ കുഴപ്പം ഇവിടെയല്ല. കിരീടം എന്ന സിനിമയിൽ കൊച്ചിൻ ഹനീഫ പറയുന്നത് പോലെ എന്നെയും സേതുക്കയേയും തടയാൻ ആരുണ്ട് എന്നത് പോലെ എന്നെയും മോദിയേയും മോദി പാസ്സാക്കിയ നിയമത്തേയും തടയാൻ ആരുണ്ട് എന്ന് ചോദിച്ച് കൊച്ചു പിച്ചാത്തിയുമായി ഒരു ഗവർണർ ഇറങ്ങി നടക്കുന്ന രസകരമായ കാഴ്ചയാണ് കാണുന്നത്'. 'എന്നിട്ട് ഇർഫാൻ ഹബീബിനെ പോലെ മീഡീവൽ ഹിസ്റ്ററിയിൽ ഇത്രയധികം സംഭാവനകൾ നൽകിയ ഒരു ചരിത്രകാരനെ അക്രമിയായി കാണിക്കുന്നു. ഇത് നിങ്ങളുദ്ദേശിക്കുന്ന മട്ടാഞ്ചേരിക്കാരൻ ഹബീബല്ല. ഇത് ചരിത്രകാരൻ ഹബീബാണ്. നിങ്ങൾക്ക് ചരിത്രകാരന്മാരോട് പുച്ഛം കാണും. കാരണം നിങ്ങൾക്ക് ചരിത്രമില്ലാത്തതുകൊണ്ടും നിങ്ങൾ ചരിത്രം അപനിർമ്മിക്കാൻ ശ്രമിക്കുന്നതുകൊണ്ടും യഥാർത്ഥ ചരിത്രകാരന്മാരോട് നിങ്ങൾക്ക് പുച്ഛം തോന്നും'.
'ലോകചരിത്രത്തിൽ തന്നെ ഫാസിസവും നാസിസവുമെല്ലാം എത്ര നാൾ നിന്നു. എത്രയൊക്കെ ചരിത്രത്തെ നിങ്ങൾ മാറ്റിയെഴുതിയാലും ആ ചരിത്രത്തെ സംരക്ഷിക്കും എന്നാണ് ജനം നിങ്ങളോട് പറയുന്നത്. ലോകകേരള സഭയുടെ നിർദ്ദേശങ്ങളെ നിയമമാക്കാൻ പോകുന്നുവെന്ന് പറയുന്നു. ഇങ്ങനെയൊക്കെയാണ് ജനാധിപത്യം നടക്കുന്നത്. അല്ലാതെ അദാനിയും അംബാനിയും മാത്രമുള്ള കിച്ചൻ ക്യാബിനറ്റിനോട് ചോദിച്ചിട്ട് നിയമം കൊണ്ടുവരുന്ന സിസ്റ്റം കേരളത്തിൽ അത്ര ചെലവാകില്ല'.
'ഇവിടെ ജനങ്ങളുടെ ഹിതമറിയും. ഇന്ത്യ വിട്ടുപോയ ഒരു പ്രവാസിയോട് പോലും ചോദിക്കും. പ്രശ്നങ്ങളെ സഭയിൽ അവതരിപ്പിക്കും. നിയമമാക്കും. ഇത് കേരളമാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ഒരു സീറ്റിൽ ഒതുങ്ങേണ്ടി വന്നത്. ബഹുമാന്യനായ നേമം എംഎൽഎ പോലും ഈ കിരാത നിയമത്തിന് എതിരെ പ്രമേയം പാസ്സാക്കിയപ്പോൾ അതിനെ എതിർക്കാതിരുന്നത്. വളരെ വർഷമായി ഇവിടെ ഭരിക്കുന്ന കോൺഗ്രസിനും സിപിഎമ്മിനും ചരിത്ര കോൺഗ്രസിൽ നിന്ന് ഉത്തേജനം ഉൾക്കൊണ്ട് പ്രമേയം പാസ്സാക്കേണ്ട ഗതികേടില്ല'.
'നിങ്ങൾക്ക് ആദ്യമായി കിട്ടിയ എംഎൽഎയ്ക്ക് നിങ്ങൾ ക്ലാസ്സ് കൊടുക്കേണ്ടി വരും. അത് നടപടികളെ കുറിച്ച് അറിയുന്നവരിൽ നിന്ന് വേണ്ടി. അദ്ദേഹത്തിന് എതിർപ്പുണ്ടെങ്കിൽ കൈ പൊക്കുവാനുള്ള അവകാശമുണ്ട് എന്നെങ്കിലും പറഞ്ഞ് കൊടുക്കണം' എന്നാണ് രശ്മിത രാമചന്ദ്രൻ പറഞ്ഞത്. വലിയ മാനവികത പ്രസംഗിക്കുന്ന രശ്മിത കന്യാസ്ത്രീകൾക്ക് എതിരെ ഓർത്തഡോക്സ് അച്ചന്മാർക്ക് വേണ്ടി കേസ് വാദിക്കുന്നയാളാണ് എന്നായിരുന്നു സന്ദീപ് വാര്യർ നൽകിയ മറുപടി.
ലേഡി ആളൂരാനാണ് രശ്മിതയെന്നും സന്ദീപ് വാര്യർ പരിഹസിച്ചു. തനിക്ക് അവരോട് ചോദിക്കാനുള്ളത് വട്ടാണല്ലേ എന്നാണെന്നും സന്ദീപ് പറഞ്ഞു. രാജഗോപാലിനെ പോലെ മുതിർന്ന ഒരു രാഷ്ട്രീയ നേതാവിനെ എന്തെങ്കിലും ഉപദേശിച്ച് കൊടുക്കാൻ മാത്രമുള്ള വലിപ്പം ഈ പാനലിൽ ആർക്കും ഇല്ല. നീലകണ്ഠന്റെ അടി കൊള്ളാനും ചിലർക്ക് യോഗം വേണം എന്നത് പോലെയാണ് അദ്ദേഹം പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാഞ്ഞത് എന്നും സന്ദീപ് ന്യായീകരിച്ചു.
എതിർപ്പിന് പോലും യോഗ്യത ഈ പ്രമേയത്തിനില്ല എന്ന് ഒ രാജഗോപാൽ കരുതിക്കാണും എന്ന വാദം അവതാരകനായ അഭിലാഷിനേയും സിപിഎം പ്രതിനിധി എഎ റഹീമിനേയും അടക്കം ചിരിപ്പിച്ചു. തുടർന്ന് വട്ടാണല്ലേ എന്ന സന്ദീപിന്റെ ചോദ്യത്തിനും രശ്മിത മറുപടി നൽകി. ഭ്രാന്താശുപത്രിയിൽ ചികിത്സ വേണ്ട തരത്തിലുള്ള ആളുകളൊക്കെ ഇവിടെയുണ്ട്. അവർക്ക് ഏത് ചർച്ചയിലും ഓർത്തഡോക്സ് അച്ഛന്മാരെയും കൊണ്ട് വരലാണ് പതിവ്. താൻ കന്യാസ്ത്രീകൾക്ക് എതിരെ നിന്നു എന്ന് തെളിയിക്കാൻ സന്ദീപ് വാര്യരെ രശ്മിത വെല്ലുവിളിച്ചു. ഇതോടെ രശ്മിതയെ തടസ്സപ്പെടുത്തി സന്ദീപ് വാര്യർ ഇടപെട്ടു. നിങ്ങൾക്ക് എന്ത് ധാർമിതകയാണ് ഉള്ളത് എന്നായി സന്ദീപ്. എന്താടോ വാര്യരെ നന്നാവാത്തത്, ഒന്ന് നന്നായിക്കൂടെ എന്ന് രശ്മിത തിരിച്ച് ചോദിച്ചു. ഇതോടെ സന്ദീപ് ബഹളം തുടങ്ങി. രശ്മിത പറയുന്നതിനെ ഭയന്ന് ശബ്ദമുണ്ടാക്കുകയാണ് എന്നേ കാണുന്ന ആളുകൾ കരുതൂ എന്ന് അഭിലാഷും മറുപടി നൽകുകായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്