Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും വൈകിട്ട് ടീയും സ്‌നാക്‌സും രാത്രിയിൽ ചപ്പാത്തിയും ചിക്കനും; തുണി അലക്കുന്ന സഹതടവുകാർക്ക് വീട്ടിൽ എത്തുന്നത് മാസ ശമ്പളം; കുറ്റവാളിക്ക് മംഗളം-മനോരമ വീക്കിലി വായിക്കാൻ സോളാർ റീഡിങ് എടുത്തു നൽകുന്നതും ജയിൽ ഉദ്യോഗസ്ഥർ; കോടതി യാത്രയെല്ലാം സ്വന്തം ഇന്നോവാ ക്രിസ്‌റ്റോയിൽ; ഭാര്യയും മക്കളും ആഴ്ചയിൽ മൂന്ന് ദിവസം കാണാനെത്തും; കിങ്‌സ് ബീഡി മുതലാളിക്ക് തിരുവനന്തപുരത്തും സുഖവാസം; ശതകോടീശ്വരൻ നിസാമിന് വേണ്ടി ജയിൽ നിയമങ്ങൾ വളയുമ്പോൾ

ഉച്ചയ്ക്ക് ചിക്കൻ ബിരിയാണിയും വൈകിട്ട് ടീയും സ്‌നാക്‌സും രാത്രിയിൽ ചപ്പാത്തിയും ചിക്കനും; തുണി അലക്കുന്ന സഹതടവുകാർക്ക് വീട്ടിൽ എത്തുന്നത് മാസ ശമ്പളം; കുറ്റവാളിക്ക് മംഗളം-മനോരമ വീക്കിലി വായിക്കാൻ സോളാർ റീഡിങ് എടുത്തു നൽകുന്നതും ജയിൽ ഉദ്യോഗസ്ഥർ; കോടതി യാത്രയെല്ലാം സ്വന്തം ഇന്നോവാ ക്രിസ്‌റ്റോയിൽ; ഭാര്യയും മക്കളും ആഴ്ചയിൽ മൂന്ന് ദിവസം കാണാനെത്തും; കിങ്‌സ് ബീഡി മുതലാളിക്ക് തിരുവനന്തപുരത്തും സുഖവാസം; ശതകോടീശ്വരൻ നിസാമിന് വേണ്ടി ജയിൽ നിയമങ്ങൾ വളയുമ്പോൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. ചന്ദ്രബോസ് വധക്കേസ് പ്രതിയും കിംങ്സ് ബീഡി ഉടമയുമായ നിസാമിന് തിരുവനന്തപുരം സെന്ററൽ ജയിലിൽ സുഖ ജീവിതം. മൂന്നാം ബ്ലോക്കിൽ രാജാവായി വാഴുന്ന നിസാമിനെ പരിചരിക്കാൻ തന്നെ രണ്ടു തടവുകാർ ഒപ്പമുണ്ട്. ജയിലിലെ ഉന്നതന്റെ നിർദ്ദേശ പ്രകാരമാണ് പരിചാരകരുടെ റോളിൽ ചില തടവുകാർ കഴിയുന്നതെന്നതെന്നാണ് വിവരം. ഇവരുടെ വീടുകളിൽ കിംങ്സ് ബീഡിയിൽ നിന്നും പ്രതിമാസം പ്രത്യേക ശമ്പളം എത്തുന്നുണ്ടെന്നാണ് വിവരം.

മിക്കവാറും ദിവസങ്ങളിൽ ചിക്കൻ ബിരിയാണി തന്നെയാണ് നിസാമിന്റെ ഉച്ച ഭക്ഷണം. ചിലപ്പോൾ ഉച്ച ഭക്ഷണം ജയിലിൽ നിന്നു തന്നെ കഴിക്കും അത് മട്ടൻ ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉള്ള ദിവസമ മാത്രം. ഉച്ച ഭക്ഷണം കഴിഞ്ഞ്്് ഉറക്കം പതിവാണ്. വൈകിട്ട് സ്നാക്സും ടീയും രാത്രി ചപ്പാത്തിയും ചിക്കനോ ലിവർ ഫ്രൈയോ ഉണ്ടാകും. ജയിൽ കാന്റീനിൽ നിന്നുള്ള ഭക്ഷണത്തിന് നിസാമിന്റെ പ്രിസൺ കാഷ് പ്രോപ്പർട്ടി അക്കൗണ്ടിൽ നിന്നാണ് പണം നൽകുന്നത്. ഒരു മാസം ഒരു തടവുകാരന് 800 രൂപ മാത്രമേ ഇങ്ങനെ അനുവദിക്കാവു എന്ന വ്യവസ്ഥയിരിക്കെ നിസാമിന്റെ കാര്യത്തിൽ ഇതെല്ലാ കാറ്റിൽ പറത്തപ്പെടുന്നുവെന്നാണ് ആക്ഷേപം.

നിസാമിന്റെ അക്കൗണ്ടിൽ പരിധി കഴിഞ്ഞാൽ സഹ തടവുകാരുടെ അക്കൗണ്ടിൽ പണം എത്തിക്കും ഇതിന് സൂപ്രണ്ട് മുതൽ ജയിൽ വാർഡൻ വരെയുള്ളവരുടെ ഒത്താശ ഉണ്ടെന്നാണ് വിവരം. ഋഷി രാജ് സിങ് ജയിൽ മേധാവിയായിട്ടും ജയിലിലെ സിംഹം നിസാം തന്നെ. ജയിൽ ആസ്ഥാനത്തെ തന്നെ ഋഷി രാജ് സിംഗിന്റെ വിശ്വസ്തനായ ഒരു അസിസ്റ്റന്റ് സൂപ്രണ്ട് നിസാമിന് വേണ്ടി ഇടപെടാറുണ്ടെന്ന് ചില വാർഡന്മാർ പറയുന്നു. വിവിധ കേസുകളുടെ വിചാരണയ്ക്കായി നിസാമിനെ സ്വന്തം ഇന്നോവ കാറിലാണ് കോടതികളിലേക്ക് കൊണ്ടു പോകുന്നത്. കോടതിയിൽ പോകേണ്ട ദിവസമോ തലേ ദിവസമോ നിസാമിന്റെ ഇന്നോവ ക്രിസ്റ്റ വാഹനം ജയിലിലെ അമ്പലത്തിന് മുന്നിലെത്തും അവിടെവെച്ച് പൊലീസുകാർ നിസാമിനെയും കൊണ്ടു പരസ്യമായി തന്നെയാണ് ഇന്നോവയിൽ കയറി പോകുന്നത്.

നിസാമിന് വേണ്ടി ശുപാർശ ചെയ്തതും ഇടപെടലുകൾ നടത്തിയതും ജയിൽ ആസ്ഥാനത്തെ ഉന്നതൻ തന്നെ. മുൻപ് ഇരുന്ന സൂപ്രണ്ട്്് നടപടികൾ ശക്തമാക്കുകയും നിസാമിനെ ഏകാന്ത തടവിൽ പാർപ്പിക്കുകയും ചെയ്തപ്പോൾ ആ സുപ്രണ്ടിനെ മാറ്റി വിശ്വസ്തനായ ആളെ തിരുവനന്തപുരം സെന്ററൽ ജയിലിൽ എത്തിച്ചതും ഈ ഉദ്യോഗസ്ഥനാണ്. എ ഡി ജി പി ആർ ശ്രീലേഖയുമായും ഋഷിരാജ് സിംഗുമായും അടുത്ത ബന്ധം സ്ഥാപിച്ച ഈ ഉദ്യോഗസ്ഥന് തുടരെ തുടരെ കിട്ടിയ വിശിഷ്ട സേവാ മെഡലുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ നിലനിൽക്കുന്നു. ജീവനക്കാരുടെ സ്ഥലം മാറ്റം ഉൾപ്പെടയുള്ള വിഷയങ്ങളിൽ ഇടപെടുന്ന ഇദ്ദേഹത്തെ സംബന്ധിച്ച പരാതി ഡിജി പി യ്ക്ക് മുന്നിൽ എത്തിയെന്നാണ് വിവരം.

ജയിൽ ആസ്ഥാനത്തെ വഴി വിട്ട ഇടപെടലുകളിൽ ജീവനക്കാരുടെ സംഘടനയ്ക്കും അമർഷം ഉണ്ട്. നിസാമിന്റെ ഇപ്പോഴത്തെ ജോലി സോളാർ റീഡിങ് ആണ്. രാവിലെ 10മിനിട്ടു കൊണ്ടു തീരുന്ന ജോലി. അതും എന്നും റീഡിങ് എടുക്കാൻ നിസാം പോകാറില്ല. സോളാർ റീഡിങ് ജോലി നിസാമിന് നൽകാൻ കാരണം ജയിലിൽ ചെയ്യുന്ന ജോലി പിന്നീട് ശിക്ഷ ഇളവ് സമയത്ത് പരിഗണിക്കും എന്നതു കൊണ്ടാണ്. അതായത്് നിസാം ഒരു മാസം സോളാർ മീറ്റർ റീഡു ചെയ്താൽ പ്രതിദിനം 180 രൂപ ശമ്പളവും ഒരു മാസം രണ്ടു ദിവസം എന്ന നിലയിൽ ശിക്ഷ ഇളവും കിട്ടും ഇത് പരമാവധി പ്രയോജനപ്പെടുത്തനായി വിശ്വസ്തനായ ജയിൽ ജീവനക്കാരൻ തന്നെയാണ് നിസാമിന് സോളാർ റീഡിങ് ജോലി നല്കിയത്.

മൂന്നാം ബ്ലോക്കിലെ ഡ്യൂട്ടിക്കാരും നിസാമിന്റെ വിശ്വസ്തരാണ്. ഡ്യൂട്ടി റൊട്ടേറ്റ് ചെയ്യണമെന്ന നിർദ്ദേശം ഉണ്ടെങ്കിലും ഇതും പാലിക്കപ്പെടുന്നില്ലന്ന് ആക്ഷേപം ഉണ്ട്. സെന്ററൽ ജയിലിൽ ദിവസ വേതനത്തിൽ ഡ്യൂട്ടി ചെയ്യുന്ന ഒരു ഡസനിലധികം എക്സ് സർവ്വീസ് മാന്മാരും നിസാമിന്റെ വിശ്വസ്തരാണ്. ഒന്നര മാസം മുൻപ്്് ഇവരിൽ ചിലരിൽ നിന്നും ജയിലിനുള്ളിൽവെച്ച്്് തന്നെ ലഹരി വസ്തുക്കൾ പിടിച്ചുവെങ്കിലും സൂപ്രണ്ട്്് പ്രശ്നം ഒതുക്കി തീർക്കുകയായിരുന്നു. ജയിലിൽ ഒരു സി സി ടിവി പോലും വർക്ക് ചെയ്യാത്തതും നിസാമിനെ സഹായിക്കുന്നവർക്ക് ഗുണമായിട്ടുണ്ട്. ഋഷി രാജ് സിങ് വന്നിട്ടും ജയിൽ ആസ്ഥാനത്തെ ഉപദേശകരുടെ സമ്മർദ്ദം കാരണം സി സി ടി വി യുടെ കേടു പാടുകൾ തീർത്തിട്ടില്ല.

അതു കൊണ്ടു തന്നെ തടവറയിൽ നടക്കുന്ന കാര്യങ്ങൾ പലപ്പോഴും ആരും അറിയാറില്ല. വെറും 10മിനിട്ടു മാത്രമുള്ള ജോലി ആയതിനാൽ മുഴുവൻ സമയവും നിസാമിന് വിശ്രമം തന്നെ. . വിശ്രമ വേളകളിൽ മനോരമ ആഴ്ചപ്പതിപ്പും മംഗളം വാരികയും വായിക്കലാണ് പ്രധാന ജോലി. പത്രം മറിച്ചാൽ ഷെയർ മാർക്കറ്റിന്റെ ഗതിയും ബിസിനസ് പേജും വായിക്കും. രാഷ്ട്രീയ വാർത്തകൾ നോക്കാറെ ഇല്ല. തുണി അലക്കി നല്കുന്നതും ടോയ്ലറ്റു വൃത്തിയാക്കുന്നതും എന്തിന് ഭക്ഷണം കഴിച്ച പാത്രം കഴുകി നല്കുന്നതും സഹ തടവുകാർ തന്നെ. ആഴ്ചയിൽ മൂന്ന് തവണ ഭാര്യയും മക്കളും വന്നു കാണുന്നുണ്ട്. ഭാര്യ നെയ്യ്ചോറും കോഴിക്കറിയും ഒക്കെ കൊണ്ടു വരാറുണ്ടെന്നാണ് കേൾവി.

ജയിലിനുള്ളിലേക്ക് പുറത്തു നിന്ന് ഭക്ഷണം അനുവദിക്കാറില്ലങ്കിലും നിസാമിന്റെ കാര്യത്തിൽ കാവൽക്കാർ കണ്ണടയ്ക്കുന്നുണ്ട്. കണ്ണൂർ ജയിലിലെ ഉദ്യോഗസ്ഥരും നിസാമും തമ്മിലുള്ള അവിഹിത ഇടപാടുകളെക്കുറിച്ച് ആർ ശ്രീലേഖ ജയിൽ മേധാവിയായിരിക്കെ ഇന്റലിജൻസ് റിപ്പോർട്ട്് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നിസാമിനെ തിരുവനന്തപുരം സെന്ററൽ ജയിലിൽ എത്തിച്ചത്്്. എല്ലാവിധ സുഖ സൗകര്യങ്ങളുമായി കണ്ണൂർ സെന്റ്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഏറെ സ്വാധീനമുള്ള വ്യക്തിയാണ് നിസാം. പല തരത്തിലുള്ള പരാതികൾ നിസാമിനെതിരെ പൊലീസിന് ലഭിച്ചു. അതിലൊന്നും അന്വേഷണം നടന്നതു പോലുമില്ല. അതിനിടെയാണ് അന്ന് ജയിൽ ഡിജിപിയുടെ നിർണ്ണായക നീക്കമുണ്ടായത്്.. ജയിൽ മാറ്റത്തോടെ നിസാം ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും എന്ന കണക്കു കൂട്ടലിലായിരുന്നു നിസാമിന്റെ ജയിൽ മാറ്റം. എന്നാൽ ഇവിടെയും നിസാം തന്നെ രാജാവായി.

കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലെ ഉന്നതരുമായി നിസാമിനു വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്നു അന്നത്തെ ജയിൽ മേധാവി ആർ. ശ്രീലേഖ നേരിട്ടു നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും നിസാമിനെ അടിയന്തരമായി പൂജപ്പുര ജയിലിലേക്കു മാറ്റാൻ നിർദ്ദേശിക്കുകയുമായിരുന്നു. ജയിലിൽ നിസാം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രത്യേക ഭക്ഷണവും ഏർപ്പാടാക്കിയിരുന്നു. ജയിലിൽ പ്രത്യേകസൗകര്യങ്ങൾ ലഭിക്കുന്നതിനായി ഇയാൾ ലക്ഷങ്ങൾ ചെലവഴിച്ചു. തടവിൽ കഴിയവേ നിസാം സ്വത്തുതർക്കത്തിൽ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയതായും അന്ന് ജയിൽ മേധാവിക്കു പരാതി ലഭിച്ചിരുന്നു.

നിസാമുമായി അടുത്തബന്ധം പുലർത്തിയ ജയിൽ ഉദ്യോഗസ്ഥരെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിനും അന്നത്തെ ഡി.ജി.പി: ശ്രീലേഖ ഉത്തരവിട്ടുവെങ്കിലും പിന്നീട് നടപടിയൊന്നുമായില്ല. നേരത്തെ നിസാമിന് ശിക്ഷാ ഇളവ് നൽകാനും നീക്കം നടന്നിരുന്നു. മാധ്യമങ്ങളിൽ വർത്ത വന്നതോടെ ഈ നീക്കം നിലച്ചിരുന്നു. ബീഡി വ്യവസായത്തിലൂടെ കോടികൾ സമ്പാദിച്ച നിസാം 2015 ജനുവരി 15നു പുലർച്ചെ മൂന്നോടെയാണു തൃശൂർ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബരക്കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. കേസിൽ 79 ദിവസത്തെ വിചാരണയ്ക്കൊടുവിലാണു ശിക്ഷ വിധിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ ഫോൺ ഉപയോഗിച്ചതായി സംശയം തോന്നിയതോടെ നിസാമിനെ നിരീക്ഷിക്കാൻ ജയിൽ ആസ്ഥാനത്തുനിന്നു നിർദ്ദേശിച്ചു. തടവിൽ കഴിയവേ സഹോദരന്മാരുമായുണ്ടായ സ്വത്തുതർക്കങ്ങളും വിവാദമായി.ജയിലിലെ ഫോൺ വിളിയെക്കുറിച്ചും സഹോദരങ്ങളാണു പൊലീസിൽ പരാതിപ്പെട്ടത്.

നിസാമിനുവേണ്ടി അധോലോകത്തലവൻ രവി പൂജാരി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ജയിലിലെ ഒരു ഉന്നതോദ്യോഗസ്ഥനുമായി നിസാമിനു രഹസ്യബന്ധമുണ്ടെന്നു സഹതടവുകാർതന്നെ ആരോപിച്ചിരുന്നു. 500 കോടിയോളം രൂപയുടെ സമ്പത്തിനുടമയാണു നിസാമെന്നാണു സൂചന. 70 കോടി രൂപ വിലമതിക്കുന്ന ഇരുപതിലേറെ ആഡംബരവാഹനങ്ങളാണു നിസാമിനുണ്ടായിരുന്നത്. മകനെ സ്‌കൂളിൽ കൊണ്ടുപോകാൻ മാത്രം ഫെരാരി കാറാണ് ഉപയോഗിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചും നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP