ഇടത്തെ കിഡ്നി മറ്റൊരാളുടെ ശരീരത്തിലായിട്ട് ഒരു വർഷം തികയുമ്പോളും നാംമംഗലം പരമേശ്വരന് വിശ്രമമില്ല; മറ്റൊരു പണിമുടക്ക് ദിനത്തിൽ സുമനസ്സുകളോട് അദ്ദേഹം സഹായം അഭ്യർത്ഥിക്കുന്നു; കഴിഞ്ഞ ദിവസം മാത്രം പരിചയപ്പെട്ട ഒരാളുടെ 23കാരിയായ മകൾക്ക് വൃക്കമാറ്റിവെക്കാൻ സഹായമെത്തിക്കാൻ; പണമില്ലാത്തതിനാൽ മുടങ്ങിയ ശസ്ത്രക്രിയക്ക് സഹായം അഭ്യർത്ഥിച്ച നിസ്വാർഥനയായ സാമുഹിക പ്രവർത്തകന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നന്മമരങ്ങൾ എന്നപേരിൽ അറിയപ്പെടുന്ന, ചാരിറ്റി പ്രവർത്തകർ കേരളത്തിൽ ഏറെയുണ്ട്. ഇവരിൽ പലരും പബ്ലിസിറ്റിക്ക് വേണ്ടിയും, മറ്റ് നേട്ടങ്ങൾ ലക്ഷ്യമിട്ടുമാണ് ഈ രംഗത്തേക്ക് വരുന്നത് എന്ന വിമർശനവും ശക്തമാണ്. എന്നാൽ നിസ്വാർഥമായി പ്രവർത്തിക്കുന്ന ഒരു പാട് പേർ ഈ ലോകത്തുണ്ട്. അങ്ങനെ ഒരാളാണ് നാമംഗലം പരമേശ്വരൻ. സ്വതന്ത്രചിന്തകനും സാമൂഹിക പ്രവർത്തകനുമായ ഇദ്ദേഹം, കൃത്യം ഒരു വർഷം മുമ്പാണ് സ്വന്തം കിഡ്നി മറ്റൊരാൾക്ക് ദാനം ചെയ്ത്. എന്നാൽ കൃത്യം ഒരു വർഷം കഴിയുമ്പോൾ നാംമംഗലം പരമേശ്വരൻ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കയാണ്.
താൻ ഈയിടെ മാത്രം പരിചയപ്പെട്ട ഒരാളുടെ മകൾക്ക് വേണ്ടിയാണ് പരമേശ്വരൻ ്പോസ്റ്റ് ഇട്ടിരിക്കുന്നത്. 'രമേശൻ എന്ന വ്യക്തിയുടെ മകൾ അഞ്ജു വൃക്കരോഗം മൂലം രണ്ടു വർഷമായി ഡയാലിസിസ് ചെയ്ത് ജീവിക്കുന്നു. 23 വയസ്സാണ് അഞ്ജുവിന്. കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജിൽ പി.ജിക്ക് പഠിക്കുമ്പോഴാണ് അവൾക്ക് ഈ രോഗം പിടിപെടുന്നത്. ഓട്ടോറിക്ഷക്കാരനാണ് അഞ്ജുവിന്റെ അച്ഛൻ രമേശൻ.ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ മകൾക്ക് വൃക്ക കൊടുക്കാൻ തയ്യാറായൊരാളെ കണ്ടെത്താൻ രമേശന് കഴിഞ്ഞു. എന്നാൽ വേണ്ടത്ര പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനായിട്ടില്ല.
ജനുവരി 17 ആണ് സർജറിക്കായി എത്താൻ ആശുപത്രി അധികൃതർ അടുത്തതായി കൊടുത്തിരിക്കുന്ന ദിവസം.ആരോഗ്യ വകുപ്പിന്റെ 'വി കെയർ ' പദ്ധതി പ്രകാരം അനുവദിച്ച മൂന്നു ലക്ഷം രൂപയും അഞ്ജുവിന്റെ സഹപാഠികളും രമേശന്റെ സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം കൂടി സമാഹരിച്ച നാലര ലക്ഷം രൂപയും കൂടി ഏകദേശം ഏഴര ലക്ഷം രമേശന്റെ കയ്യിലുണ്ടു. മ്പതര ലക്ഷം രൂപ ആശുപത്രിയിൽ കെട്ടിവെക്കണം. ശസ്ത്രക്രിയാനന്തര ചെലവ് വേറെയും.
പണമുണ്ടാക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അഞ്ജുവിന്റെ അച്ഛൻ രമേശൻ എന്നെ കാണാനെത്തിയത്. കഴിയുന്ന പോലെ എന്തെങ്കിലും സഹായിച്ച് രമേശനെ ഒഴിവാക്കാമായിരുന്നു, പക്ഷെ രമേശന്റെ നിസ്സഹായാവസ്ഥയും ദൈന്യതയും ഇക്കാര്യം നിങ്ങളെക്കൂടി അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്ന് തോന്നിപ്പിച്ചു.'- പരമേശ്വരൻ പോസ്റ്റിൽ വ്യക്തമാക്കുന്നു.
അവയവദാനത്തിന് അനുകൂലമായ അവബോധം സമൂഹത്തിൽ സൃഷ്ടിക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിച്ച നാമംഗലം പരമേശ്വരനെ ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ തങ്ങളുടെ വാർഷിക പരിപാടിയായ ലിറ്റ്മസ് 2019 ൽ esSENSE Custodian Of Humanity Award നൽകി ആദരിച്ചിരുന്നു.
പരമേശ്വരൻ നാംമംഗലത്തിന്റെ പോസ്റ്റ് ഇങ്ങനെയാണ്
പ്രിയപ്പെട്ടവരെ,
എന്റെ ഇടത്തെ കിഡ്നി മറ്റൊരാളുടെ ശരീരത്തിലായിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്.
കഴിഞ്ഞ വർഷം ഇതേ ദിവസം അമൃത ആശുപത്രിയിൽ വച്ചായിരുന്നു ആ ശസ്ത്രക്രിയ. (അന്നും ഒരു പൊതുപണിമുടക്ക ദിവസമായിരുന്നു. എന്റെ ഒരു സുഹൃത്ത് 'പണിമുടക്കത്തെ തോൽപിച്ചവൻ ' എന്ന തലക്കെട്ടോടെ FB യിൽ എഴുതിയത് ഓർക്കുന്നു. കിഡ്നിയുടെ പണിമുടക്കത്തെ!) ഞാൻ പൂർണ ആരോഗ്യത്തോടെ, സർജറിക്ക് മുൻപുള്ള അതേ സ്ഥിതിയിൽ തന്നെ ജീവിക്കുന്നു. ജീവിതത്തിലേക്ക് തിരിച്ചു വന്ന ആ സ്നേഹിതനും ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്. ഞങ്ങൾ രണ്ടു പേരും സന്തുഷ്ടരാണെന്ന് നിസ്സംശയം പറയാം. ആ ഉദ്യമത്തിൽ പൂർണമനസ്സോടെ എന്നെ പിന്തുണച്ച കുടുംബാംഗങ്ങളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും നന്ദിയോടെ ഓർക്കുന്നു.
ശസ്ത്രക്രിയക്കു ശേഷമുള്ള വിശ്രമ കാലത്ത് നേരിട്ട് ആശുപത്രിയിലും വീട്ടിലും എന്നെ വന്നു കണ്ടും, ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സന്ദേശങ്ങളാൽ സ്നേഹം ചൊരിഞ്ഞും വേദനയെ ലഹരിയാക്കി മാറ്റിയ സുഹൃത്തുക്കളെ എനിക്ക് മറക്കാനാകില്ല.
എന്നെ സംബന്ധിച്ചിടത്തോളം ഈ ദിവസവും ഒരു സാധാരണ ദിവസം പോലെ, ഒന്നുമോർക്കാതെ, കടന്നു പോകുമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഞാൻ പരിചയപ്പെട്ട രമേശൻ ആ സ്ഥിതിക്ക് അപ്രതീക്ഷിത മാറ്റമുണ്ടാക്കി. ഈ സ്മരണകൾക്കും ( വല്ലപ്പോഴും മാത്രം എഫ്ബിയിൽ വരാറുള്ള എന്റെ ) പോസ്റ്റിനും നിദാനവുമതാണ്.
രമേശന്റെ മകൾ അഞ്ജു വൃക്കരോഗം മൂലം രണ്ടു വർഷമായി ഡയാലിസിസ് ചെയ്ത് ജീവിക്കുന്നു. 23 വയസ്സാണ് അഞ്ജുവിന് . കുട്ടനെല്ലൂർ ഗവൺമെന്റ് കോളേജിൽ പി.ജിക്ക് പഠിക്കുമ്പോഴാണ് അവൾക്ക് ഈ രോഗം പിടിപെടുന്നത്. ഓട്ടോറിക്ഷക്കാരനാണ് അഞ്ജുവിന്റെ അച്ഛൻ രമേശൻ.
ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ മകൾക്ക് വൃക്ക കൊടുക്കാൻ തയ്യാറായൊരാളെ കണ്ടെത്താൻ രമേശന് കഴിഞ്ഞു. എന്നാൽ വേണ്ടത്ര പണമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താനായിട്ടില്ല. ജനുവരി 17 ആണ് സർജറിക്കായി എത്താൻ ആശുപത്രി അധികൃതർ അടുത്തതായി കൊടുത്തിരിക്കുന്ന ദിവസം.
ആരോഗ്യ വകുപ്പിന്റെ 'വി കെയർ ' പദ്ധതി പ്രകാരം അനുവദിച്ച മൂന്നു ലക്ഷം രൂപയും അഞ്ജുവിന്റെ സഹപാഠികളും രമേശന്റെ സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം കൂടി സമാഹരിച്ച നാലര ലക്ഷം രൂപയും കൂടി ഏകദേശം ഏഴര ലക്ഷം രമേശന്റെ കയ്യിലുണ്ടു്. ഒമ്പതര ലക്ഷം രൂപ ആശുപത്രിയിൽ കെട്ടിവെക്കണം. ശസ്ത്രക്രിയാനന്തര ചെലവ് വേറെയും.
പണമുണ്ടാക്കാനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അഞ്ജുവിന്റെ അച്ഛൻ രമേശൻ എന്നെ കാണാനെത്തിയത്. കഴിയുന്ന പോലെ എന്തെങ്കിലും സഹായിച്ച് രമേശനെ ഒഴിവാക്കാമായിരുന്നു, പക്ഷെ രമേശന്റെ നിസ്സഹായാവസ്ഥയും ദൈന്യതയും ഇക്കാര്യം നിങ്ങളെക്കൂടി അറിയിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്ന് തോന്നിപ്പിച്ചു.
അതുകൊണ്ട്,
ആ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി, ആശുപത്രിയിൽ കെട്ടിവെക്കാൻ ഒൻപതര ലക്ഷം തികക്കാനുള്ള രണ്ടു ലക്ഷമെങ്കിലും സമാഹരിക്കാൻ നിങ്ങൾ ഓരോരുത്തരോടും സഹായം അഭ്യർത്ഥിച്ചു കൊള്ളുന്നു.
രമേശന്റെ ഫോൺ: 9074076369
അഞ്ജുവിന്റെ അക്കൗണ്ട് നമ്പർ
Anju E R
A/C No: 2789101006740
Canara Bank
Poonkunnam
Thrissur
IFSC : CNRB0002789
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍