'ധീരവിപ്ലവകാരി അഷ്ഫഖുള്ള ഖാന് സ്മാരകം പണിയാൻ യുപി സർക്കാർ അനുവദിച്ചത് 234 കോടി രൂപ; യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ സുവോളജിക്കൽ ഗാർഡൻ പണിയാൻ സർക്കാർ തീരുമാനം; യുപി ഭരണകൂടത്തെ താറടിക്കുന്ന വാർത്തകൾക്കായി കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും കണ്ടില്ലെന്ന് നടിക്കുന്ന വാർത്ത: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാർവതി പ്രഭീഷ്
ഉത്തരേന്ത്യയിലേയ്ക്കു പ്രത്യേകിച്ച് യോഗിയുടെ ഉത്തർപ്രദേശിലേയ്ക്ക് പീഡനവാർത്തയ്ക്കായും വർഗ്ഗീയവിദ്വേഷവാർത്തകൾക്കായും ദളിത്പീഡനവാർത്തകൾക്കായും കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും അറിയാതെപ്പോയതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്ന ഒരു വാർത്തയുണ്ട്. അത് ഇതാണ്.
'ധീരവിപ്ലവകാരി അഷ്ഫഖുള്ള ഖാന് സ്മാരകം പണിയാൻ യുപി സർക്കാർ 234 കോടി രൂപ അനുവദിച്ചു. യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ 120 ഏക്കർ വിസ്തൃതിയുള്ള സുവോളജിക്കൽ ഗാർഡൻ പണിയാനാണ് സർക്കാർ തീരുമാനം.'
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലേയ്ക്ക് ഷാജഹാൻപൂരിൽ നിന്നും ലക്നൗവിലേയ്ക്ക് കുകിപാഞ്ഞുവന്ന 8ാംനമ്പർ ഡൗൺ ട്രെയിനും അതിൽ നടന്നൊരു കൊള്ളയും നടന്നത് 95 വർഷങ്ങൾക്കു മുമ്പായിരുന്നു.( ഓഗസ്റ്റ് 9 ,1925 ).പക്ഷേ ആ ഗ്രേറ്റ് ട്രെയിൻ റോബറി ബാക്കിവച്ചത് നാലു ധീരദേശാദിമാനികളുടെ അനശ്വരമായ രക്തസാക്ഷിത്യത്തിന്റെ കരളുരുകുന്ന കഥയാണ്. ഒപ്പം ജ്വലിക്കുന്ന ഉദാത്തമായ ഉറ്റസൗഹൃദത്തിന്റെ (ഹിന്ദു-മുസ്ലിം) പിന്നാമ്പുറക്കാഴ്ചകളും ആ കഥയുടെ അണിയറയ്ക്കു പിന്നിൽ കാണാനാവും. സമകാലിക ഇന്ത്യയിൽ ,ഇന്നത്തെ പശ്ചാത്തലത്തിൽ യോഗി ആദിത്യനാഥെന്ന ഏറെ പഴികേട്ട ഭരണാധികാരിയുടെ ഈ തീരുമാനത്തിനു പ്രസക്തി ഏറെയുണ്ട്.എന്തിലും ഏതിലും മതം തിരുകികയറ്റി സമൂഹത്തിനു വിഷലിപ്തമായ അന്തരീക്ഷമൊരുക്കുന്ന ബുദ്ധിജീവികൾ അറിയണം ആരാണ് അഷ്ഫാഖുള്ള ഖാനെന്ന വീരരക്തസാക്ഷിയെന്ന്.
ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ ഒരു പത്താൻ കുടുംബത്തിൽ 1900 ഒക്ടോബർ 22 നാണ് അഷ്ഫാഖ് ജനിച്ചത് .പിതാവ് ആ ഗ്രാമത്തിലെ ജമീന്ദാരായിരുന്നു . ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ അഷ്ഫാക്കിന് തന്നേക്കാൾ മുന്നു വയസ്സു മൂപ്പുള്ള ഒരു സുഹൃത്തിനെ കിട്ടി. അതാണ് തൂക്കുമരം വരെ ഒരുമിച്ചു നടന്നുതീർത്ത സുഹൃത്തായ രാം പ്രസാദ് ബിസ്മിൽ. സ്കൂൾ പഠനകാലത്ത് തന്നെ ഗാന്ധിജി ആഹ്വാനം ചെയ്ത സമര പരിപാടികളിൽ അഷ്വാഖ് പങ്കെടുക്കാൻ തുടങ്ങി .പഠനം മുടക്കിയും മറ്റും സമര പരിപാടികളിൽ സംബന്ധിക്കുന്നതൊക്കെ കുടുംബത്തിനു പിടിച്ചില്ല .വൈകാതെ അയാൾ കുടുംബത്തിൽ നിന്നും വെറുക്കപ്പെട്ട് പുറത്തായി. എന്നാൽ തന്റെ ഉറ്റ ചങ്ങാതി എല്ലാ സഹായം ചെയ്തു കൊടുക്കുവാനും അവനൊപ്പം ഉണ്ടായിരുന്നു .ബിസ്മിൽ ! ആര്യ സമാജത്തിലെ അംഗമായിരുന്ന ബിസ്മില്ലിനും തികഞ്ഞ മുസൽമാനായിരുന്ന അഷ്വാഖിനുമിടയിൽ ഒരിക്കലും മതം മതിലായിരുന്നില്ല. ദേശസ്നേഹത്തിനും സൗഹൃദത്തിനുമിടയിൽ ജാതീയ -മത ചിന്തകൾക്ക് സ്ഥാനം പുറത്തായിരുന്നു.ആര്യസമാജത്തിന്റെ യോഗത്തിന് ഇരുവരും പങ്കെടുക്കുമായിരുന്നു. ഒരു ഇന്ത്യൻ നാഷണൻ കോൺഗ്രസിന്റെ യോഗത്തിൽ വച്ച് ബിസ്മിലിനെ പരിചയപ്പെടുകയും പിന്നീട് ആജീവനാന്ത ആത്മസുഹൃത്തുക്കൾ ആയി തീരുകയും ചെയ്യുകയായിരുന്നു.
ആയിടയ്ക്കാണ് ബ്രിട്ടന്റെ ഭിന്നിപ്പിക്കുന്ന തന്ത്രം ചിലയിടത്ത് തലപൊക്കുന്നത് .വൈകാതെ അതൊരു മുസ്ലിം ലഹളയായി പരിണമിക്കുകയും ചെയ്തു.വർഗ്ഗീയ ചിന്തകളുടെ കയ്യാളുകളായി ചില മുസ്ലിം കലാപക്കാർ ഇരുവരുടെയും നാട്ടിലുള്ള ഒരു ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു .എന്നാൽ സ്വന്തം സമുദായത്തിൽ പെട്ടവരെ തോക്കിൻ മുനയിൽ നിർത്തിയാണ് അഷ്ഫാഖ് ആ ശ്രമം പരാജയപ്പെടുത്തിയത് .
1922 ൽ ഉത്തർപ്രദേശിലെ ചൗരിചൗരാ എന്ന ഗ്രാമത്തിൽ ആയിടയ്ക്ക് കുറച്ചു ഗ്രാമീണർ നിസ്സഹകരണ മുന്നേറ്റങ്ങൾക്കിടയിൽ പൊലീസുകാരുമായി ഏറ്റ് മുട്ടുകയും ,തുടർന്ന് പൊലീസ് സ്റേഷൻ അഗ്നിക്കിരയാക്കുകയും ചെയ്തു. അതോടെ ഗാന്ധിജി സമരം നിർത്തി വെച്ചു .ഗാന്ധിജിയുടെ ആ തീരുമാനം അന്ന് ഏറെയും വിഷമിപ്പിച്ചത് വീര്യവും ദേശസ്നേഹവും സിരകളിലൂടെ ഒഴുകുന്ന അന്നത്തെ യുവത്വങ്ങളെയായിരുന്നു. തങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് അണുവിട ചലിക്കാൻ ഒരുക്കമല്ലായിരുന്ന അവർ ഇന്ത്യക്ക് സ്വതന്ത്ര്യം നൽകാൻ ഒരു തുറന്ന പോരാട്ടത്തിനു തീരുമാനം കൈക്കൊണ്ടു.അതായിരുന്നു തോക്കേന്തിയ വിപ്ലവം.
യുവാക്കളെ ഒന്നടങ്കം അണി നിരത്തി ഒരു വിപ്ളവ പാതയോരുക്കാനായിരുന്നു അഷ്ഖലും ബിസ്മില്ലും കരുക്കൾ നീക്കിയത്. അതിനായി ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസോസിയേഷൻ എന്നൊരു സംഘടന രൂപീകരിച്ചു.യോഗങ്ങൾ അരങ്ങേറി.പക്ഷെ പിന്നീട് അവർ ഒരു സത്യം തിരിച്ചറിഞ്ഞു. ആയുധങ്ങൾ ഉൾപ്പടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം തികയുന്നില്ല. ആയിടയ്ക്കാണ് അഷ്വാഖ് തീവണ്ടിമാർഗ്ഗം ലക്നോവിലേക്ക് ഒരു യാത്ര പോകുന്നത്.ആ യാത്രയാണ് ആ യുവാവിനു ട്രെയിൻകൊള്ളയെന്ന ആശയം നല്കിയത്.
ആ യാത്രയിൽ അഷ്ഫക്ക് ഒരു കാഴ്ച കണ്ടു .എല്ലാ സ്റ്റേഷനിലും പണമടങ്ങിയ ഒരു ബാഗ് സ്റേഷൻ മാസ്റ്റർ വാങ്ങി വെയ്ക്കുന്നു .വലിയ പൊലീസ് വലയമോന്നുമില്ല .ബ്രിട്ടന്റെ പണം കൊണ്ട് വെടിയുണ്ടകൾ ബ്രിട്ടനു തന്നെ നല്കാനുള്ള മാസ്റ്റർപ്ലാൻ അവിടെ തുടങ്ങി. 1925 ഓഗസ്റ്റ് 9, ഷാജഹാൻപൂരിൽ നിന്ന് ലക്നോവിലേക്ക് പോകുന്ന തീവണ്ടി കാക്കോരിയിലെത്തിയപ്പോൾ ആ മാസ്റ്റർപ്ലാൻ വിജയം കണ്ടു. അഷ്വാഖിനും ബിസ്മില്ലിനുമൊപ്പം രാജേന്ദ്ര ലാഹിരിയും, സചീന്ദ്ര നാഥ് ബക്ഷിയും ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് നടന്നുകയറി. കാക്കോരി കൊള്ളവെള്ളക്കാരുടെ കരണത്തിനേറ്റ കനത്ത പ്രഹരമായിരുന്നു..ഏകദേശം 8000 ഓളം (അന്നത്തെ രൂപയാണ്) അവർ കവർന്നത്. (ഇന്നത്തെ ഏകദേശം 4 ലക്ഷം രൂപ). നാടൊട്ടുക്ക് പൊലീസ് വല വിരിച്ചു .കുറ്റവാളികളെ പിടികൂടാൻ അന്നത്തെ ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന റെഡിങ് പ്രഭുന്(Lord Reading)അവസാനം ബ്രിട്ടീഷ് പൊലീസായ സ്കോട്ട് ലാൻഡ് യാർഡിനെ തന്നെ ആശ്രയിക്കേണ്ടി വന്നു ...അതിലെ CID കൾ ഒരു മാസം കൊണ്ട് തന്നെ കുറ്റവാളികളെ കുറിച്ച് മനസ്സിലാക്കി ...ട്രെയിൻ കൊള്ളയുടെ സുത്രധാരനും തലവനുമായ രാം പ്രസാദ് ബിസ്മിലിനെ ഉടനെ തന്നെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഷാജഹാൻപൂരിൽ നിന്നും അറസ്റ്റു ചെയ്തു (സെപ്റ്റംബർ 26 ,1925).അങ്ങനെ ഈ സംഭവുമായി ബന്ധപ്പെട്ടു ഉടനടി ഏകദേശം 40 പേരെ പൊലീസ് അറസ്റ്റു ചെയ്തു ..എന്നാൽ ബിസ്മിലിന്റെ കൂട്ടുകാരനായ അഷ്ഫഖുള്ള ഖാനെ അവർക്ക് പിടിക്കാൻ സാധിച്ചില്ല..തീവണ്ടികൊള്ള കഴിഞ്ഞു രക്ഷപെട്ട അഷ്ഫഖുള്ള ഖാൻ ആദ്യം ബനാറസിലും പിന്നീട് ബീഹാറിലേക്കും കടന്നു.അവിടെ ഒരു എഞ്ചിനീയറിങ് കമ്പനിയിൽ ഒന്പതു മാസത്തോളം ജോലിചെയ്തു.പിന്നീട് വിദേശത്ത് കടക്കാനായി ഡൽഹിയിൽ എത്തി ..അവിടെ ഒരു സുഹൃത്തിനോടൊപ്പം താമസിച്ച അദ്ദേഹത്തെ സുഹൃത്ത് തന്നെ ഒറ്റികൊടുത്തു.
അങ്ങനെ അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ട് വന്നു.പൊലീസ് സുപ്രണ്ട് ഒരു മുസ്ലിം ആയിരുന്നു..തസാടുക്ക് ഹുസൈൻ (Tasadduk Husain)..അയാൾ മുസ്ലിം സെന്റിമെന്റ് ഇറക്കി അഷ്ഫഖുള്ള ഖാനിൽ നിന്നും വിവരങ്ങൾ ചോർത്താൻ ശ്രമിച്ചു.ഹിന്ദുവായ ബിസ്മിലുമായി കൂട്ടുകുടുന്നത് മുസ്ലിങ്ങൾക്ക് അപകടകരം ആണ് എന്ന് ധരിപ്പിക്കാൻ ശ്രമിച്ചു..അപ്പോൾ അഷ്ഫഖുള്ള ഖാൻ പറഞ്ഞ വാചകം ശ്രദ്ധേയമാണ്...'ഹുസൈൻ സാബ്, എനിക്ക് നിങ്ങളെക്കാളും വളരെ നന്നായി എന്റെ സുഹൃത്ത് ബിസ്മിലിനെ അറിയാം,അഥവാ നിങ്ങൾ പറഞ്ഞതുപോലെ അവൻ ഒരു ചീത്തവ്യക്തി ആണെങ്കിൽ തന്നെയും ഒരു മുസ്ലിമിന് ഒരിക്കലും ഹിന്ദുവിന്റെ മേൽകൊയ്മയിൽ ഒരു ബ്രിട്ടീഷ്കാരന്റെ വേലക്കാരനെപ്പോലെ കഴിയേണ്ടി വരില്ല'.കേസന്വേഷണം 18 മാസത്തോളം നീണ്ടു. ഒടുവിൽ കേസിൽ വിധിപ്രഖ്യാപിച്ചു. അഷ്ഫഖുള്ള ഖാനെയും കൂട്ടുകാരനായ ബിസ്മിലിനെയും ഉൾപെടെ 4 പേരെ വധശിക്ഷക്ക് വിധിച്ചു (ട്രെയിൻ കൊള്ള നടത്തിയത് ,വെറും 10 പേരെ ഉണ്ടായിരുന്നുള്ളൂ എങ്കിലും വേറെ പലർക്കും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരേ ദിവസം തന്നെ (ഡിസംബർ 19 ,1927) ആ ആത്മാർത്ഥ സുഹൃത്തുക്കളെ തൂക്കി കൊന്നു..പക്ഷെ രണ്ടു സ്ഥലങ്ങളിൽ വച്ച് എന്നു മാത്രം ....അഷ്ഫഖുള്ള ഖാനെ ഫൈസാബാദ് ജയിലിൽ വച്ചും ബിസ്മിലിനെ ഗൊരക് പൂർ ജയിലിൽ വച്ചും..അങ്ങനെ ആ രണ്ടു സുഹൃത്തുക്കളും ചരിത്രതാളുകളിൽ ഈടുറ്റ ഒരു അധ്യായമായി അവശേഷിച്ചുകൊണ്ട് എന്നന്നേക്കുമായി പിൻവാങ്ങി.
'രക്ത സാക്ഷികളിലെ രാജാവ് ''എന്നർത്ഥം വരുന്ന ഷഹീദ് ഈ അസം' എന്നാണ് ഇതിൽ അഷ്ഫഖ് ഉല്ലാ ഖാനെ ചരിത്രം തങ്ക ലിപികളിൽ ചേർത്ത് വെച്ചിരിക്കുന്നത് .ഇരുവരുടെയും ജീവിതം കാക്കോരി കൊള്ളയുമായി ബന്ധപെട്ടു ചരിത്രം രേഖ പ്പെടുത്തിയതുകൊണ്ടാവണം പാടാത്ത വീരഗാഥകളിൽ ഈ ജീവിതങ്ങൾ ഒരു കോണിൽ ഒതുങ്ങിനിന്ന് പോയത് .
സ്വാതന്ത്ര്യസമരത്തിന് രണ്ടു സമാന്തര പാതകൾ ഉണ്ടായിരുന്നതായി നമുക്കറിയാം .ഇതിലൊന്ന് ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട ഗാന്ധിജിയുടെ അഹിംസയിൽ അടിയുറച്ച സമരമാണ്. ആ പാതയിൽ അണിചേരാൻ വൻ ജനാവലിയുണ്ടായിരുന്നു.രണ്ടാമത്തെ പാതയാകട്ടെ ആയുധമേന്തി അടരാടിയ യോദ്ധാക്കളുടെ വിപ്ലവപാതയായിരുന്നു.ആ വഴിയിലുണ്ടായിരുന്നത് ഒറ്റുകാരായിരുന്നു. എത്രത്തോളം പീഡിപ്പിക്കപ്പെട്ടാലും , തൂക്കുമരം ഇളം പ്രായത്തിൽ വിധിക്കപ്പെട്ടാലും സ്വാതന്ത്ര്യത്തിന്റ ചിറകടിയോച്ചകൾ ആ കാതുകളിൽ മരണം വരെ മുഴങ്ങിയിരുന്ന യഥാർത്ഥ ദേശസ്നേഹികളായിരുന്നു അവർ.നീതി കിട്ടാത്തവരും അവഗണിക്കപ്പെട്ടവരും ഒക്കെയുള്ള ആ ചരിത്രമുണ്ടല്ലോ, അത് തിരുത്താനുള്ളതാണ്. ആ തിരുത്തലുകൾ ഇത്തരം സ്മാരകങ്ങളിലൂടെയാവട്ടെ.
(അഷ്വാഖിന്റെ ജീവചരിത്രം: കടപ്പാട് ചരിത്രാന്വേഷികൾ)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്