ഇറാനെ പേടിച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും നെട്ടോട്ടം; അത്യാവശ്യമില്ലാത്ത പട്ടാളക്കാരെ എല്ലാവരേയും ഹെലികോപ്ടറിൽ കയറ്റി ഇറാഖിൽ നിന്നും നാട്ടിൽ എത്തിച്ച് ബ്രിട്ടൻ; 13 പ്രതികാര ആക്രമണങ്ങൾ ഉണ്ടാകുമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ച് മിസൈൽ ആക്രമണവും; ഒരു അമേരിക്കൻ കമാണ്ടറുടെ എങ്കിലും ജീവൻ എടുക്കുമെന്ന ഭയം അമേരിക്കൻ പട്ടാളത്തേയും ഭ്രാന്ത് പിടിപ്പിക്കുന്നു; നിരായുധരായ കേണൽ ഗദ്ദാഫിയേയും സദാം ഹുസൈനേയും കൊന്ന് തള്ളി മേനി നടിച്ച അമേരിക്ക ഒടുവിൽ പ്രാണഭയം
മറുനാടൻ മലയാളി ബ്യൂറോ
ബാഗ്ദാദ്: കമാണ്ടർ സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാൻ മിസൈലാക്രണം നടത്തി. യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നതിന് പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി. ഇതോടെ രണ്ടും കൽപ്പിച്ചാണ് ഇറാനെന്ന് വ്യക്തമായി. ചൈനയും റഷ്യയും ഇറാനൊപ്പമാണ് മനസ്സെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കാര്യങ്ങൾ ആ വഴിക്കാണ് പോകുന്നത്. ഇതോടെ അമേരിക്കയും സഖ്യകക്ഷികളും ഭീതിയിലാണ്. സൗദിയും ബ്രിട്ടനും ഇസ്രയേലും മാത്രമാണ് അമേരിക്കൻ പക്ഷത്തുള്ളത്. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് അമേരിക്ക കടക്കും. വലിയ ഭീഷണിയാണ് അമേരിക്കയ്ക്ക് മേൽ ഇപ്പോഴുള്ളത്. നാല് പതിറ്റാണ്ടിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി.
യുഎസിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാൻ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേ സമയം തങ്ങൾക്ക് നേരെ ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും ഇറാനെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടും കൽപ്പിച്ചുള്ള ഇറാൻ ആക്രമണം. ഇതിന് പിന്നാൽ സിറിയയിലെത്തിയ റഷ്യയുടെ നടപടിയും ചർച്ചയായി. അതുകൊണ്ട് തന്നെ ഇറാനെ പേടിച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും നെട്ടോട്ടമാണ് എങ്ങും ചർച്ചയാകുന്നത്. അത്യാവിശ്യമില്ലാത്ത പട്ടാളക്കാരെ എല്ലാവരേയും ഹെലികോപ്ടറിൽ കയറ്റി ഇറാഖിൽ നിന്നും നാട്ടിൽ എത്തിച്ച് ബ്രിട്ടൻ പ്രതിരോധത്തിലേക്ക് കടന്നു കഴിഞ്ഞു. 13 പ്രതികാര ആക്രമണങ്ങൾ ഉണ്ടാകുമെന്ന അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ചാണ് പുലർച്ചെ ആക്രമണങ്ങൾ ഉണ്ടായത്.
ഒരു അമേരിക്കൻ കമാണ്ടറുടെ എങ്കിലും ജീവൻ എടുക്കുമെന്ന ഭയം അമേരിക്കൻ പട്ടാളത്തേയും ഭ്രാന്ത് പിടിപ്പിക്കുന്നു. ഇറാൻ പറഞ്ഞതു പോലെ ചെയ്യുമെന്ന് അമേരിക്കയ്ക്ക് അറിയാം. നിരായുധരായ കേണൽ ഗദ്ദാഫിയേയും സദാം ഹുസൈനേയും കൊന്ന് തള്ളി മേനി നടിച്ച അമേരിക്ക ഒടുവിൽ പ്രാണഭയത്തിൽ നെട്ടോട്ടമോടുന്നുവെന്നാണ് വിലയിരുത്തൽ. ഗദ്ദാഫിയേയും സദാം ഹുസൈനും വകവരുത്തിയാണ് പശ്ചിമേഷ്യയിൽ അമേരിക്ക പിടിമുറുക്കിയത്. ഒസാമ ബിൻ ലാദനെ കൊന്നും മുസ്ലിം തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് പുതിയ തലം നൽകി. എന്നാൽ സുലൈമാനിയെ കൈവച്ചതോടെ അമേരിക്ക പ്രതിഷേധാഗ്നിയിൽ വിയർക്കുകയാണ്. ബാഗ്ദാദിൽ നിന്ന് അത്യാവശ്യമില്ലാത്ത സേനയെ ബ്രിട്ടൻ പിൻവലിക്കുന്നതും സഖ്യ സേന നേരിടുന്ന പ്രതിസന്ധിക്ക് തെളിവാണ്. പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ബ്രിട്ടന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.
സുലൈമാനിയെ വധിച്ച നടപടിയിൽ അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടൻ രംഗത്ത് വന്നിരുന്നു. ഏത് സാഹചര്യവും നേരിടാൻ സജ്ജരാവാൻ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദ്ദേശം നൽകി. സുലൈമാനി വധത്തിന് ശേഷമുള്ള സ്ഥിതിഗതികൾ പരിഗണിച്ച് ഗൾഫ് തീരത്ത് രണ്ട് ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ തങ്ങുന്നുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ 48 മണിക്കൂറിനകം ഇറാഖിലെത്താൻ പാകത്തിൽ ഒരുങ്ങിയിരിക്കാൻ സർക്കാർ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. നിലവിൽ 400 ബ്രിട്ടീഷ് സൈനികരാണ് ഇറാഖിൽ ക്യാംപ് ചെയ്യുന്നത്. എന്നാൽ യുദ്ധ സാധ്യത കനത്തപ്പോൾ ഇതിൽ കുറേ ആളുകകളെ ബാഗ്ദാദിൽ നിന്ന് മടക്കി അയയ്ക്കുകയാണ് ബ്രിട്ടൻ. ഇറാന്റെ കരുത്ത് മനസ്സിലാക്കിയാണ് ഇതെന്നാണ് സൂചന.
നിരവധി നിഷ്കളങ്കരുടെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയാണ് സുലൈമാനിയെന്നും, മരണത്തിൽ അനുശോചിക്കില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ നടപടിയെ ന്യായീകരിച്ച ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ മേഖലയിലെ പ്രധാന ശല്യമെന്നും വിശേഷിപ്പിച്ചു. ഇതിൽ പ്രകോപിതരായ ഇറാൻ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിപ്പിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഇറാഖിൽ നിന്ന് അവശ്യ സേവനരംഗത്തുള്ളവർ ഒഴികെയുള്ള പൗരന്മാരെ ബ്രിട്ടൺ മാറ്റിയിട്ടുണ്ട്. ബ്രീട്ടീഷ് പൗരന്മാരുടെയും മേഖലയുടേയും സുരക്ഷയ്ക്കായി ഏത് സാഹചര്യവും നേരിടാൻ തയ്യാറായി നിൽക്കണമെന്നാണ് ഗൾഫ് മേഖലയിലെ ബ്രീട്ടിഷ് കപ്പലുകൾക്കും മിലിറ്ററി ഹെലികോപ്റ്ററുകൾക്കും പ്രധാനമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. തെഹ്റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ ഇറാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് സൈന്യത്തിന് ജാഗ്രതാ നിർദ്ദേശം ലഭിച്ചത്.
സുലൈമാനിയെ വധിച്ചതിന് ഇറാന്റെ പ്രതികാരം രണ്ട് ദിവസത്തിനകമെന്നു യു.എസ്. ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. യു.എസ്. കമാൻഡർമാരിലൊരാൾ ആക്രമിക്കപ്പെടാമെന്നാണു റിപ്പോർട്ട്. മുൻകരുതലിന്റെ ഭാഗമായി സൈനിക വിന്യാസത്തിൽ മാറ്റമുണ്ടാകാൻ യു.എസ്. നീക്കം. ഇറാന്റെ നാവികസേനയുടെ വിന്യാസത്തിൽ മാറ്റം വരുത്തിയതായി സൂചനയുണ്ട്. കുവൈത്തിലുള്ള യു.എസ്. പൗരന്മാരുടെ സുരക്ഷയ്ക്ക് കൂടുതൽ സൈനികരെ യു.എസ്. നിയോഗിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ അമേരിക്കയുടെ പ്രധാന സൈനിക കേന്ദ്രമുള്ളത് ഖത്തറിലാണ്. ഇവിടം ഇറാന്റെ മിസൈലുകളുടെ പരിധിയിലാണ്. ബഹ്റൈൻ, യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിലും അമേരിക്കൻ സൈനിക കേന്ദ്രങ്ങളുണ്ട്. ഇവയുടെ സുരക്ഷയും യു.എസ്. വർധിപ്പിച്ചു.
ട്രംപിനെ ഇറാൻ വ്യക്തിപരമായി ലക്ഷ്യമിടുമെന്ന സൂചനയുമുണ്ട്. സുലൈമാനിയെ കൊലപ്പെടുത്തുകവഴി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധക്കുറ്റമാണു ചെയ്തതെന്നാണ് ഇറാന്റെ നിലപാട്.
ട്രംപിന്റെ സ്വത്തുവകകളുടെ പട്ടിക ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ ഉപദേശകൻ ഹെസമദ്ദീൻ അഷേന പുറത്തുവിട്ടത് മറ്റൊരു സൂചനയായി കാണുന്നവരുണ്ട്. ട്രംപ് ടവർ, ഫ്ളോറിഡയിലെ മാർ എ ലഗോ റിസോർട്ട് എന്നിവ പട്ടികയിലുണ്ട്. അമേരിക്കൻ ജനതയല്ല, ഡോണൾഡ് ട്രംപാണ് ഇറാൻ ജനതയുടെ ശത്രുവെന്നു പ്രഖ്യാപിച്ചായിരുന്നു ഹെസമദ്ദീൻ അഷേനയുടെ കുറിപ്പ്. ട്രംപിനു ബ്രിട്ടൻ, അയർലൻഡ് എന്നിവിടങ്ങളിലുള്ള വസ്തുവകകളും പട്ടികയിൽ ഇടംപിടിച്ചു.
2015ലെ ആണവ കരാറിലെ വ്യവസ്ഥകൾ ലംഘിക്കുന്ന നടപടികൾ അരുതെന്ന് ഇറാനോട് ജർമനിയും ഫ്രാൻസും ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു. കരാറിൽനിന്നു പിന്മാറി യുറേനിയം സമ്പുഷ്ടീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ഇറാന്റെ തീരുമാനം പുറത്തുവന്ന പശ്ചാത്തലത്തിലാണിത്. സ്ഥിതിഗതികൾ വിലയിരുത്താൻ മൂന്നു രാജ്യങ്ങളും ഉദ്യോഗസ്ഥ തല യോഗം ചേർന്നു. അതിനിടെ, ഇറാനുമായി പുതിയ വ്യവസ്ഥകളോടെ ആണവ കരാർ സാധ്യമാകുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആത്മവിശ്വാസമുണ്ടെന്നു വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പറയുകയും ചെയ്തു. എങ്ങനേയും പ്രശ്ന പരിഹാരം ലക്ഷ്യമിട്ടായിരുന്നു ഇത്. തൊട്ടു പിറകെയാണ് ഇറാഖിലെ വ്യോമ താവളം ആക്രമിച്ചത്. ഇതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന സന്ദേശം ഇറാൻ നൽകുകയും ചെയ്തു. കരാറിൽനിന്നു 2018ൽ ട്രംപ് ഏകപക്ഷീയമായി പിന്മാറിയ ശേഷം ആണവപദ്ധതികൾ പുനരാരംഭിക്കുന്നതായ ഇറാന്റെ ഏറ്റവും വ്യക്തമായ പ്രഖ്യാപനമാണു ഞായറാഴ്ചയുണ്ടായത്. അതേസമയം, ആണവായുധം സ്വന്തമാക്കാൻ മുതിരില്ലെന്ന മുൻ വാഗ്ദാനത്തിൽനിന്നു പിന്നോട്ടു പോയിട്ടുമില്ല.
സുലൈമാനി വധത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പകുതി മൗനത്തിലായിരുന്ന ഇറാൻ പ്രതികാരത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇന്ന് പുറത്തു വരുന്നത്. ദേശീയ സുരക്ഷാ കൗൺസിലിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസയം ഔദ്യോഗിക ദുഃഖാചരണത്തിന് ശേഷം ആക്രമണങ്ങൾ ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ഇതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലേക്ക് വീണിരിക്കുകയാണ്. 13 തരത്തിലുള്ള ആക്രമണങ്ങളാണ് യുഎസ്സിനെതിരെ ഇറാൻ സജ്ജമാക്കുന്നത്. യുഎസ് സൈന്യം ഇറാന്റെ പ്രസ്താവനയിൽ അമ്പരപ്പിലാണ്. യുഎസ് പ്രതിരോധ സെക്രട്ടറി ഇറാഖിൽ നിന്ന് സൈന്യത്തെ പിൻവലിച്ചെന്ന വാർത്തയും നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിലും പ്രതികാരത്തിന് തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും ദുർബലമായ ആക്രമണം പോലും അമേരിക്കയെ തകർക്കുന്നതായിരിക്കുമെന്ന് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷാംകാനി പറഞ്ഞു.
ഇറാന്റെ പടയൊരുക്കത്തിൽ ഏറ്റവും ഭയക്കുന്ന സൗദി അറേബ്യയും ഇസ്രയേലുമാണ്. പശ്ചിമേഷ്യയിൽ അമേരിക്കയുടെ സഖ്യമായിട്ടാണ് ഇവർ അറിയപ്പെടുന്നത്. സുലൈമാനിയുടെ ശവസംസ്കാര ചടങ്ങിൽ ഫലസ്തീൻ ഗ്രൂപ്പ് ഹമാസും ലെബനിലെ ഹിസ്ബുള്ളയും പങ്കെടുത്തതാണ് ഇത്തരമൊരു ഭയപ്പെടലിന് കാരണം. നേരത്തെ സൗദിയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ലോകത്തെ വിറപ്പിച്ചിരുന്നു. അന്ന് ഉൽപ്പാദനം പകുതിയായി കുറയ്ക്കേണ്ടി വന്നിരുന്നു സൗദിക്ക്. ഇവർക്കെതിരെയുള്ള ആക്രമണമാണോ ഇറാൻ പദ്ധതിയിടുന്നതെന്ന ആശങ്കയുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്