എൻഎസ്എസ് ഓറിയന്റെഷൻ ക്ലാസ് നടക്കുമ്പോൾ സഹായിക്കാനെത്തിയത് സീനിയർ വിദ്യാർത്ഥികൾ; പ്രിൻസിപ്പാൾ എത്തിയപ്പോൾ കണ്ടത് ക്ലാസിലെ ഡോറിന്മേൽ എസ്എഫ്ഐ എന്ന് എഴുതിവെച്ചത്; ആരെഴുതി എന്ന ചോദ്യത്തിനു തങ്ങളല്ലെന്ന മറുപടി പ്രകോപനമായി; നിന്റെ ഒക്കെ വർഗമേ പിതൃശൂന്യമായ ഈ പരിപാടി കാണിക്കുകയുള്ളൂ എന്ന് പറഞ്ഞു ദളിത് വിദ്യാർത്ഥിക്ക് നേരെ ജാതീയ അധിക്ഷേപം; മേലുകാവ് ഹെൻട്രി ബേക്കൽ കോളേജ് പ്രിൻസിപ്പലിനെതിരെയുള്ള പരാതിയിൽ നടപടിയെടുക്കാതെ എംജി യൂണിവേഴ്സിറ്റി കള്ളക്കളി
എം മനോജ് കുമാർ
മേലുകാവ്: പിന്നോക്കവിഭാഗക്കാരനായ വിദ്യാർത്ഥി പഠിക്കുന്ന കോളേജിൽ നിന്നും ജാതീയ അധിക്ഷേപം നേരിട്ടിട്ടും നടപടി എടുക്കാതെ എംജി യൂണിവേഴ്സിറ്റിയുടെ കള്ളക്കളി. രണ്ടു വർഷം മുൻപ് നേരിട്ട ജാതീയ അധിക്ഷേപത്തിനാണ് ഇതുവരെ നടപടി വരാത്തത്. എംജി യൂണിവേഴ്സിറ്റി വിസിക്ക് പരാതി നൽകിയിട്ടും, പരാതി അന്വേഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി തന്നെ രൂപീകരിച്ചിട്ടും പരാതിയിൽ ഇതേവരെ നടപടി വന്നില്ല. വിവിധ കേന്ദ്രങ്ങളിൽ നിന്നും വന്ന ഭീഷണിയുടെയും സമ്മർദ്ദത്തിന്റെയും ഫലമായാണ് നടപടി വൈകുന്നത് എന്നാണ് അറിയുന്നത്. മേലുകാവിലെ ഹെൻട്രി ബേക്കൽ കോളേജിലെ വിദ്യാർത്ഥിയായ രാഹുൽ കെ.സി.യ്ക്കാണ് അതേ കോളേജിലെ പ്രിൻസിപ്പാളിൽ നിന്നും ജാതീയ അധിക്ഷേപമേറ്റത്. പ്രിൻസിപ്പാൾ ഡോക്ടർ.ജി.എസ്.ഗിരീഷ് കുമാറാണ് ജാതീയ അധിക്ഷേപ പ്രശ്നത്തിൽ വില്ലൻ റോളിൽ നിൽക്കുന്നത്.
എൻഎസ്എസ് ഓറിയന്റെഷൻ ക്ലാസ് നടക്കുമ്പോൾ സഹായിക്കാൻ എത്തിയ വിദ്യാർത്ഥി സംഘത്തിലെ പിന്നൊക്ക വിഭാഗ വിദ്യാർത്ഥിയെയാണ് പ്രിൻസിപ്പാൾ തിരഞ്ഞു പിടിച്ച് ജാതി പറഞ്ഞു അധിക്ഷേപിച്ചത്. രാഹുൽ പഠിക്കുന്ന ക്ലാസിന്റെ ഡോറിൽ എസ്എഫ്ഐ എന്ന് ചോക്ക് കൊണ്ട് എഴുതി വെച്ചതാണ് ആ സമയം അവിടെ എത്തിയ പ്രിൻസിപ്പാൾ ഗിരീഷിനെ പ്രകോപിപ്പിച്ചത്. ഇത് എഴുതിയത് തങ്ങൾ ഉൾപ്പെടുന്നവർ എല്ലാ എന്ന് നൽകിയ മറുപടിയും പ്രകോപിപ്പിച്ചു. തന്നോടു ചോദിച്ചതിന് താൻ മറുപടി നൽകിയാൽ മതി എന്ന് പറഞ്ഞ ശേഷം നിന്റെ ഒക്കെ വർഗമേ പിതൃശൂന്യമായ പരിപാടി കാണിക്കുകയുള്ളൂ എന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്.
ജാതീയമായി താഴ്ന്ന അവസ്ഥയിലും അതേ സമയം തനിക്കുള്ള എസ്എഫ്ഐ പാരമ്പര്യവുമാണ് അധിക്ഷേപത്തിനു പിന്നിൽ എന്നാണ് രാഹുൽ പറയുന്നത്. പ്രിൻസിപ്പാളിനെ പിന്നീട് കണ്ട് രാഹുൽ പരാതി പറഞ്ഞപ്പോൾ ആദ്യം അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. ഒപ്പമുള്ള സുഹൃത്തുക്കളെ വിളിക്കാമെന്നു പറഞ്ഞപ്പോൾ അറിയാതെ പറഞ്ഞതാണ് എന്നും രാഹുലിന് മറുപടി നൽകി. ഇതിനു ശേഷമാണ് വിസിക്ക് പരാതി നൽകുന്നത്. പരാതി ആദ്യം അന്വേഷിച്ച രജിസ്ട്രാർ കോളേജിൽ വന്നു അന്വേഷണം നടത്തി. രാഹുലിനെ വിളിപ്പിച്ച് തെളിവെടുപ്പും നടത്തി. അന്വേഷണ റിപ്പോർട്ട് വിസിക്ക് കൈമാറും എന്നാണ് രജിസ്ട്രാർ പറഞ്ഞത്. എന്നാൽ ഈ റിപ്പോർട്ട് വെളിച്ചം കണ്ടില്ല. തുടർന്ന് സിൻഡിക്കെറ്റ് മെമ്പർക്ക് പരാതി നൽകിയപ്പോഴാണ് അന്വേഷണം വീണ്ടും സജീവമായത്. ഇതോടെയാണ് വീണ്ടും സിൻഡിക്കേറ്റ് ഉപസമിതി രൂപീകരിച്ച് അന്വേഷണത്തിനു തീരുമാനമായത്. സിൻഡിക്കേറ്റ് ഉപസമിതി രൂപീകരിച്ചു വിസി ഉത്തരവും ഇറക്കിയിരുന്നു. ഡോക്ടർ പി.കെ.പത്മകുമാർ, ഡോക്ടർ അജി.സി.പണിക്കർ എന്നിവരെ അന്വേഷണ കമ്മിഷനായാണ് എംജി വിസി ഉത്തരവിറക്കിയത്. ഈ കമ്മിഷൻ പരാതിയിൽ സിറ്റിംഗും നടത്തി. ഈ സിറ്റിംഗിലും നടപടി വരാതായപ്പോഴാണ് രാഹുൽ മേലുകാവ് പൊലീസിൽ പരാതി നൽകിയത്.
മേലുകാവ് ഹെൻട്രി ബേക്കൽ കോളേജിലെ വിദ്യാർത്ഥിയാണ് ഞാൻ. 2018-ലാണ് ജാതീയമായ അധിക്ഷേപം എനിക്ക് നേരെ നടക്കുന്നത്. എൻഎസ്എസിന്റെ ഓറിയന്റെഷൻ ക്ലാസ് ഉണ്ടായിരുന്നുഅന്ന്. ഞങ്ങൾ അന്ന് അവരെ സഹായിക്കാൻ വേണ്ടി പോയതായിരുന്നു. അപ്പോൾ ആ ക്ലാസിലേക്ക് പ്രിൻസിപ്പാൾ വന്നു. ഞാൻ അന്ന് സെക്കന്റ് ഇയർ ബിഎ ഇംഗ്ലീഷിനു പഠിക്കുകയായിരുന്നു. ഞങ്ങളുടെ ക്ലാസിന്റെ ഡോറിൽ ചോക്കുകൊണ്ട് എസ്എഫ്ഐ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. എന്നോടു ചോദിച്ചു ഇതാരാണ് എഴുതിയത് എന്ന്. ഞങ്ങൾക്ക് അറിയില്ലെന്ന് ഞാൻ മറുപടി നൽകി. പ്രിൻസിപ്പാൾ ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കുന്ന മാതിരി ഞങ്ങളോട് ദേഷ്യപ്പെട്ടു. നീ അല്ലെങ്കിൽ നീ അല്ലാ എന്ന് പറഞ്ഞാൽ മതി. ഞങ്ങൾ അല്ലാ എന്ന് മറുപടി പറയേണ്ടതില്ല. നിന്റെ ഒക്കെ വർഗമേ പിതൃശൂന്യമായ പരിപാടി കാണിക്കുകയുള്ളൂ എന്നാണ് പിന്നീട് പറഞ്ഞത്. എസ് സി എസ്ടിക്കാരനായ എന്നെ താഴ്ത്തിക്കെട്ടാനാണ് ഈ രീതിയിൽ പ്രിൻസിപ്പാൾ മറുപടി പറഞ്ഞത്.
ഞാൻ അല്ല എഴുതിയത് സാറേ...ഞാൻ പോകട്ടെ എന്ന് പറഞ്ഞു ഞങ്ങൾ പോന്നു. 2018 ഓഗസ്റ്റ് മാസം നാലാം തീയതിയാണ് ഈ സംഭവം നടക്കുന്നത്. എന്റെ എസ്എഫ്ഐ രാഷ്ട്രീയത്തിൽ കുപിതനായാണ് പ്രിൻസിപ്പാൾ ഇങ്ങിനെ പ്രതികരിച്ചത്. പൊതുവേ എസ്എഫ്ഐക്കാരോട് താത്പര്യമില്ലാത്ത സമീപനമാണ് അദ്ദേഹത്തിന്റെത്. പ്രിൻസിപ്പാളിന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്. ഇതിന്റെ ഒരു കലി കൂടിയാണ് എന്നോടു തീർത്തത്. ഈ സംഭവം നടന്നത് ശനിയാഴ്ചയാണ്. ഞാൻ തിങ്കളാഴ്ച വന്നു ഞങ്ങളുടെ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റിനോട് കാര്യം പറഞ്ഞു. നീ പോയി പറഞ്ഞോ എന്തായാലും എനിക്ക് പ്രശ്നമൊന്നുമില്ല എന്നാണ് എച്ച്ഒഡി പറഞ്ഞത്. ഞാൻ പ്രിൻസിപ്പാളിന്റെ അടുക്കൽ പോയി ഈ കാര്യം പരാതിയായി പറഞ്ഞു. ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു പ്രിൻസിപ്പാൾ ആദ്യം അത് നിഷേധിച്ചു. അപ്പോൾ ഞാൻ സുഹൃത്തുക്കളെ വിളിക്കാം എന്ന് പറഞ്ഞു. അപ്പോൾ പ്രിൻസിപ്പാൾ പറഞ്ഞു. ഞാൻ അറിയാതെ പറഞ്ഞതാണ് എന്ന്. എന്തായാലും ഈ കാര്യം ഞാൻ മറക്കില്ല എന്ന് പറഞ്ഞു ഇറങ്ങിപ്പോന്നു. ഞാൻ പിന്നീട് എംജി യൂണിവേഴ്സിറ്റി വിസിയോടു പരാതി പറഞ്ഞു. പരാതി നേരിട്ട് കൊടുക്കുകയും ചെയ്തു. വിസി ഈ പരാതി അന്വേഷിക്കാം എന്ന് പറഞ്ഞു. വിസിക്ക് നൽകിയ പരാതി പ്രകാരം യൂണിവേഴ്സിറ്റി രജിസ്ട്രാർ അന്വേഷിക്കാൻ വന്നു. ഒരു മണിക്കൂർ പ്രിൻസിപ്പാളുമായി രജിസ്ട്രാർ സംസാരിച്ചു. അത് കഴിഞ്ഞു എന്നോടും സംസാരിച്ചു. ഒരാളോടും കൂടി അദ്ദേഹം ഈ കാര്യം അന്വേഷിച്ചു. എന്നിട്ട് എന്നോടു റിപ്പോർട്ട് വിസിക്ക് നൽകാം എന്നാണ് പറഞ്ഞത്. നടപടി വിസിയാണ് എടുക്കേണ്ടത് എന്നാണ് പറഞ്ഞത്. പക്ഷെ പരാതിയിൽ നടപടി ഒന്നും വന്നില്ല.
പിന്നീട് ഞാൻ സിൻഡിക്കേറ്റ് അംഗത്തെ കണ്ടു പരാതി പറഞ്ഞു. രജിസ്ട്രാറുടെ റിപ്പോർട്ട് അവിടെ ചെന്നിട്ടില്ലാ എന്നാണ് സിൻഡിക്കേറ്റ് മെമ്പർ എന്നോടു പറഞ്ഞത്. നമുക്ക് ഇത് ഒന്നുകൂടി അന്വേഷിക്കാം എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് സിൻഡിക്കേറ്റ് മൊഴി എടുപ്പിക്കാൻ വേണ്ടി വിളിപ്പിച്ചു. എന്തായാലും വേണ്ട രീതിയിൽ ചെയ്യാം എന്നാണ് പറഞ്ഞത്. എന്നെയും പ്രിൻസിപ്പാളിനെയും വിളിപ്പിച്ചിരുന്നു. പക്ഷെ പിന്നീട് ഈ പരാതിയിലും മൊഴിയെടുപ്പിലും നടപടി വന്നില്ല. ഇതോടെ യൂണിവേഴ്സിറ്റിയുടെ നടപടികളിൽ എനിക്ക് സംശയം തോന്നി. ഇതോടെയാണ് സംഭവത്തിൽ മേലുകാവ് പൊലീസിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച ശേഷം അതിനുള്ള രസീതി പൊലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് തന്നു-രാഹുൽ പറയുന്നു.
രാഹുൽ മേലുകാവ് പൊലീസിൽ നൽകിയ പരാതിയിൽ തത്ക്കാലം നടപടി വരില്ലെന്ന് പൊലീസ് മറുനാടനോട് പറഞ്ഞു. യൂണിവേഴ്സിറ്റിക്ക് എതിരെയുള്ള പരാതിയാണ് നൽകിയിരിക്കുന്നത്. അതിൽ തത്ക്കാലം നടപടി വരില്ല. പ്രിൻസിപ്പാളിനു എതിരെയാണ് രാഹുൽ പരാതി നൽകേണ്ടിയിരുന്നത്. എന്നാൽ യൂണിവേഴ്സിറ്റിക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതിനാൽ തത്ക്കാലം അന്വേഷണം നടത്തില്ല. ഒരു വിവരാവകാശം യൂണിവേഴ്സിറ്റിയിൽ നൽകിയിട്ട് അതിനുശേഷം ഈ പരാതിയിൽ കൂട്ടിച്ചേർക്കലുകൾ നടത്താം എന്നും രാഹുൽ പറഞ്ഞതായി പൊലീസ് പറയുന്നു.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- ജാതി സംവരണത്തിനെതിരെ എൻഎസ്എസ്
- കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ഗാന്ധി
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്