Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി വിചാരണക്കാലം; യുവനടിയെ പീഡിപ്പിച്ച കേസിൽ ദിലീപ് അടക്കം ഒമ്പത് പ്രതികൾക്കെതിരെ വിചാരണക്കോടതി കുറ്റം ചുമത്തി; സാക്ഷി വിസ്താരത്തിനുള്ള തീയതികൾ ഇന്നു നിശ്ചയിക്കും: 359 സാക്ഷികൾ ഉള്ള കേസിൽ വിസ്തരിക്കേണ്ടവരുടെ പട്ടിക പ്രോസിക്യൂഷൻ ഇന്നു കോടതിക്കു കൈമാറും: കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 616 രേഖകളും 250 തൊണ്ടി മുതലുകളും കോടതി പരിശോധിക്കും

ഇനി വിചാരണക്കാലം; യുവനടിയെ പീഡിപ്പിച്ച കേസിൽ ദിലീപ് അടക്കം ഒമ്പത് പ്രതികൾക്കെതിരെ വിചാരണക്കോടതി കുറ്റം ചുമത്തി; സാക്ഷി വിസ്താരത്തിനുള്ള തീയതികൾ ഇന്നു നിശ്ചയിക്കും: 359 സാക്ഷികൾ ഉള്ള കേസിൽ വിസ്തരിക്കേണ്ടവരുടെ പട്ടിക പ്രോസിക്യൂഷൻ ഇന്നു കോടതിക്കു കൈമാറും: കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 616 രേഖകളും 250 തൊണ്ടി മുതലുകളും കോടതി പരിശോധിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ പീഡിപ്പ്ച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന് ഇനി വിചാരണക്കാലം. കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയ ശേഷം ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ദിലീപ് അടക്കം ഒമ്പത് പ്രതികൾക്കെതിരെ വിചാരണക്കോടതി കുറ്റം ചുമത്തി. ദിലീപ് അടക്കം മുഴുവൻ പ്രതികളും കുറ്റം നിഷേധിച്ചു. ക്വട്ടേഷൻ പ്രകാരം യുവനടിയെ തട്ടിക്കൊണ്ടു പോയി എന്ന കേസിൽ സാക്ഷി വിസ്താരത്തിനുള്ള തീയതികൾ ഇന്നു നിശ്ചയിക്കും.

അടച്ചിട്ട മുറിയിലാണു പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റം ചുമത്തുന്നതിന് കേസിലെ പ്രതികളായ നടൻ ദിലീപ്, സുനിൽകുമാർ (പൾസർ സുനി), മാർട്ടിൻ ആന്റണി, വിജീഷ്, സലീം, പ്രദീപ്, ചാർലി തോമസ്, സനൽകുമാർ, വിഷ്ണു എന്നിവർ ഇന്നലെ കോടതിയിൽ ഹാജരായി. ഈ മാസം 27നു സാക്ഷി വിസ്താരം ആരംഭിക്കാമെന്നു പ്രോസിക്യൂഷൻ നിർദ്ദേശിച്ചു.

സാക്ഷി വിസ്താരം തുടങ്ങുന്നതു സംബന്ധിച്ചു കോടതി പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും അഭിപ്രായം ആരാഞ്ഞു. 359 സാക്ഷികളാണ് കേസിൽ ഉള്ളത്. കേസിൽ വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക സമർപ്പിക്കാൻ പ്രോസിക്യൂഷനോടും കോടതി നിർദ്ദേശിച്ചു. കേസിൽ 359 സാക്ഷികളുണ്ട്. ഇവരിൽ വിസ്തരിക്കേണ്ടവരുടെ പട്ടിക പ്രോസിക്യൂഷൻ ഇന്നു കോടതിക്കു കൈമാറും. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 616 രേഖകളും 250 തൊണ്ടി മുതലുകളും കോടതി പരിശോധിക്കും. ദിലീപും പൾസർ സുനിയും സമർപ്പിച്ച വിടുതൽ ഹർജികൾ വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ദിലീപ് മേൽക്കോടതികളെ സമീപിച്ചേക്കും.

സാക്ഷി വിസ്താരം 29ന് ആരംഭിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൾസർ സുനിയുടെ അഭിഭാഷകൻ 28ന് വിസ്താരം ആരംഭിക്കാമെന്ന് അഭിപ്രായപ്പെട്ടു. 3 അഭിപ്രായങ്ങളും കേട്ട കോടതി, തീയതി നിശ്ചയിക്കാൻ കേസ് ഇന്നത്തേക്കു മാറ്റുകയായിരുന്നു. കേസിൽ ജൂൺ മാസത്തിന് മുമ്പ് വിധി പറയാനാണ് വിചാരണ കോടതി സമയക്രമം മുന്നോട്ട് വച്ചിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ ജൂൺ മാസത്തിന് മുമ്പ് വിധി പറയാൻ സമയ ക്രമം മുന്നോട്ട് വച്ച് വിചാരണ കോടതി. ഇതോടെ കൂടുതൽ സിനിമകൾക്ക് ദിലീപ് ഡേറ്റ് നൽകില്ലെന്ന തീരുമാനത്തിൽ എത്തി കഴിഞ്ഞു. വിചാരണ നീട്ടികിട്ടാൻ സുപ്രീംകോടതിയെ സമീപിച്ചിട്ടും കാര്യമില്ലെന്ന് ദിലീപ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരേ കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാഥമിക വാദം 31-ന് പൂർത്തിയാകും.

കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയും ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതിയും നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളം ഏറെ ചർച്ച ചെയ്ത പീഡന കേസിൽ വിധി അതിവേഗം ഉണ്ടാകുമെന്ന് ഉറപ്പാണ്. മലയാള സിനിമാ ലോകവും ഈ കേസിന്റെ ഭാഗമായി മാറും. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനുമെല്ലാം സാക്ഷിയായി കോടതിയിൽ എത്തുമോ എന്നതാണ് നിർണ്ണായകം. സാക്ഷികളെല്ലാം സത്യം പറഞ്ഞാൽ കേസിൽ ഇരയ്ക്ക് നീതി കിട്ടുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ.

കേസിൽ പ്രധാന തെളിവായ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതികളെ കാണിക്കുന്ന നടപടി വിചാരണക്കോടതി പൂർത്തിയാക്കിയിരുന്നു. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്സലിനിടെയാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്. ദിലീപിന്റെ സ്വാധീനശക്തി വിശ്വസിച്ചാണ് പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരനാണ്. കൃത്യത്തിൽ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനിൽ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ 'അമ്മ' താരനിശക്കിടെയായിരുന്നു ഭീഷണി. നടൻ സിദ്ദിഖും ഇതിന് ദൃക്സാക്ഷിയാണ് . 18 പേജുള്ള കുറ്റപത്രത്തിലും ഒപ്പമുള്ള പ്രത്യേക റിപ്പോർട്ടിലുള്ള കേസിലെ ദിലീപിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങളുള്ളത്.

പൊലീസ് സമർപ്പിച്ച 18 പേജുകൾ വരുന്ന പുതിയ കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. പൾസർ സുനി പണം തട്ടാൻ വേണ്ടി ചെയ്തതാണെന്ന രീതിയിൽ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടിയുടെ സഹോദരൻ ഇക്കാര്യത്തിലുള്ള സംശയം പ്രകടിപ്പിച്ചതെന്നാണ് വിവരം. കേസിൽ എട്ടാം പ്രതിയായ ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടെന്നും കൃത്യത്തിന് പിന്നിൽ ദിലീപാണെന്ന് വിശ്വസിക്കുന്നതായും ഇക്കാര്യത്തിൽ കൂടി അന്വേഷണം നടത്തണമെന്നും ഇരയുടെ സഹോദരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ദിലീപിന് സുനിൽകുമാർ അയച്ച കത്തു കൂടി പുറത്തു വന്നതോടെയാണ് പൊലീസിന് സംശയം ബലപ്പെട്ടതും ദിലീപിനെതിരേ അന്വേഷണം തുടങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്.

കൊച്ചിയിൽ മഴവില്ലഴകിൽ അമ്മ എന്ന പരിപാടിക്കിടെ കാവ്യാമാധവനുമായി ബന്ധപ്പെട്ട വിഷയത്തിൽ നടിയുമായി ദിലീപ് നടത്തിയ വാക്കേറ്റത്തിന് സാക്ഷികളായ സിദ്ദിഖിനെ ഉൾപ്പെടെയുള്ളവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോയ്ക്കിടയിൽ കാവ്യാമാധവനെക്കുറിച്ച് സംസാരിച്ചെന്ന് പറഞ്ഞ് ദിലീപ് നടിയെ ശാസിക്കുകയും വാക്കേറ്റമുണ്ടാകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സിദ്ദിഖ് ഈ സംഭവത്തിന് സാക്ഷിയായിരുന്നു. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. നഗ്‌നവീഡിയോ ചിത്രീകരിച്ചത് നടിയെ പിന്നീടും ദിലീപിന്റെ ചൊൽപ്പടിക്ക് നിർത്താൻ വേണ്ടിയാണെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്. നടിയെ കൂട്ട ബലാത്സംഗം ചെയ്യാനായിരുന്നു നിർദ്ദേശിച്ചിരുന്നതെന്നും നടി പലരുമായി ഇടപഴകുന്നതിന്റെ ദൃശ്യമാണ് വേണ്ടതെന്നും വീഡിയോയിൽ വിവാഹമോതിരം വ്യക്തമായി കാണണം എന്നും പൾസർ സുനിക്ക് ദിലീപ് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഇതിനു സൗകര്യമുള്ള വാഹനവുമായിട്ടാണ് സുനി എത്തിയത്

മഞ്ജു വാര്യരും ദിലീപും പിരിയാൻ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് വിലയിരുത്തൽ. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. മഞ്ജു വാര്യരുടെ സുഹൃദ്സംഘത്തിലേക്ക് 'അമ്മ'യുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ വന്ന ഒരു നടി ഫോൺ ചെയ്ത കഥയും സിനിമാ ലോകത്ത് പാട്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ ദിലീപും കാവ്യയും സംസാരിച്ചിരിക്കുന്നതു കണ്ടെന്നായിരുന്നു ഫോൺ സന്ദേശം. സുഹൃദ് സംഘം മഞ്ജുവിനെ കാര്യങ്ങളറിയിച്ചു. പിന്നീട് ആക്രമിക്കപ്പെട്ട നടിയെ ക്ഷണിച്ചുവരുത്തി. മഞ്ജുവാര്യർ മറ്റൊരു മുറിയിൽ ഇരുന്ന് എല്ലാം കേട്ടു. ആക്രമിക്കപ്പെട്ട നടി അതു കണ്ടില്ല. അതുകേട്ട് മറഞ്ഞിരുന്ന മഞ്ജു എല്ലാം അറിഞ്ഞു. ഇതോടെ ആക്രമിക്കപ്പെട്ട നടിയും മഞ്ജുവും സുഹൃത്തുക്കളായി.

കേട്ടത് ശരിയാണോ എന്ന് ദിലീപിനോട് മഞ്ജു ചോദിച്ചുവത്രെ. 'രണ്ടുപേർക്കും ഒരുമിച്ച് ജീവിച്ചാലെന്താ' എന്ന് ദിലീപ് ചോദിച്ചതായും റിപ്പോർട്ടുകളെത്തി. 'അതു നടക്കില്ല.... ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം.... ഞാൻ ജീവിച്ചിരിക്കെ മറ്റൊരു മോഹം നടക്കില്ല...' എന്നു മഞ്ജുവും പറഞ്ഞു. 'കാവ്യയെ ഉപേക്ഷിക്കാൻ പറ്റില്ല. അവളെന്റെ നല്ല സുഹൃത്താണ്. ഞാനവളെ കൈവിടില്ല.' എന്ന് ദിലീപ് പറഞ്ഞതായി മംഗളം സിനിമയിൽ നേരത്തെ തന്നെ പല്ലിശേരി വിവരിച്ചിരുന്നു. ഇത്തരത്തിൽ ഒരുമിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യമായതോടെയാണ് മഞ്ജുവാര്യരും ദിലീപും കേസ് കൊടുത്തതത്രെ. ഇതിനെല്ലാം പിന്നിൽ അക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് കരുതി. ഇതാണ് ഭീഷണിയിലും ക്വട്ടേഷനിലും കാര്യങ്ങളെത്തിച്ചതെന്ന സൂചനകളാണ് കുറ്റപത്രത്തിലുമുള്ളത്.

തന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാൻ നടിയാണ് കാരണമെന്ന ചിന്തയായിരുന്നു ക്വട്ടേഷന് പിന്നിൽ. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണം മുന്നോട്ടു നീങ്ങിയപ്പോൾ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ലഭിച്ചതായും അന്വേഷണസംഘം കുറ്റപത്രത്തിൽ പറയുന്നു. ദിലീപിന് നടിയോട് ദീർഘകാലമായുള്ള പക കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തുന്നു. 2013ലെ അമ്മ താര റിഹേഴ്‌സലിനിടെ ദിലീപ് തന്നെ ഈ നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കാവ്യാ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ആക്രമിക്കപ്പെട്ട നടി ചിലരോട് പറഞ്ഞു എന്നതിന്റെ പേരിലാണിത്. നടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു ക്വട്ടേഷന്റെ ലക്ഷ്യം. മാനഹാനി ഭയന്ന് യുവനടി ഇക്കാര്യം ആരോടും പറയില്ലെന്നായിരുന്നു ദിലീപും കൂട്ടുപ്രതികളും കരുതിയതെന്നും വിശദീകരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP