ആളിക്കത്തിയത് പ്രണയം തള്ളി വീട്ടുകാർക്കൊപ്പം പൊലീസിൽ പരാതി നൽകിയതിലുള്ള പക; ഭയന്നത് മധ്യസ്ഥ ശ്രമത്തിനിടെ വരുന്ന അപമാന ഭീതിയും; പ്രണയനഷ്ടം മനസിലായപ്പോൾ കടുത്ത നിരാശയിൽ കാമുകിയെ തീർക്കാനുള്ള തീരുമാനം എടുത്തു; ഇന്നു രാവിലെ അഷിതയുടെ വീട്ടിലേക്ക് അനു എത്തിയത് എല്ലാം തീരുമാനിച്ച് ഉറപ്പിച്ച്; ഒരിക്കൽ അടുത്തവർ തമ്മിൽ അകന്നപ്പോൾ പ്രണയപ്പകയിൽ പൊലിഞ്ഞത് രണ്ടു ജീവിതങ്ങൾ; കേരളത്തെ നടുക്കിയ വെള്ളറടയിലെ പ്രണയ ദുരന്തത്തിന്റെ കഥ ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിൽ കാമുകന്റെ പ്രണയനൈരാശ്യം. ഒരിക്കൽ അടുത്തവർ തമ്മിൽ അകന്നപ്പോൾ ഒരേ സമയം നഷ്ടമായത് രണ്ടു ജീവിതങ്ങൾ. പ്രണയനൈരാശ്യത്തിന്റെ പേരിൽ വന്ന ഈ ദുരന്തങ്ങൾ നടുക്കിയത് തലസ്ഥാന നഗരിയെ തന്നെ. പ്രണയത്തിന്റെ പേരിൽ അഷിതയ്ക്ക് ജീവൻ നഷ്ടമാകുന്നത് പതിനേഴാം വയസിലാണ്. അനുവിന് 21 വയസും. വീടിനു തൊട്ടടുത്തുള്ള കാരക്കോണം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് അഷിതയുടെ മൃതദേഹമുള്ളത്. അനുവിന്റെ മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലും. ഇരുവരുടെയും പോസ്റ്റ്മോർട്ടം നാളെയാണ് നടക്കുന്നത് എന്നാണ് പൊലീസ് അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിനായി അഷിതയുടെ മൃതദേഹം ഇനി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റും. അനുവും അഷിതയും മുൻപ് അടുപ്പത്തിലായിരുന്നു. പഠിച്ചു കൊണ്ടിരിക്കെയാണ് ഇവർ അടുപ്പത്തിലാകുന്നത്. ഫെയ്സ് ബുക്ക് വഴി വന്ന അടുപ്പം എന്നാണ് അറിയാൻ കഴിയുന്നത്. ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയായിരിക്കെയാണ് പ്രണയത്തിന്റെ പേരിൽ പെൺകുട്ടിക്ക് ജീവൻ നഷ്ടമാകുന്നത്. അനു കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഒരിക്കൽ കൈവന്ന പ്രണയം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായപ്പോഴാണ് അനുവിന്റെ പ്രതികാരദാഹം ഉണരുന്നത്. ഇതേ പ്രതികാരം കാമുകിയെ കഴുത്തറത്തുകൊല്ലുന്നതിനും സ്വയം ആത്മബലി നടത്തുന്നതിനും ഇടവരുത്തുകയും ചെയ്തു.
പ്രണയം തന്നെയാണ് അനുവിനും അഷിതയ്ക്കുമിടയിൽ വില്ലനായത്. പ്രണയത്തിൽ നിന്നും അഷിത പിൻവാങ്ങിയതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ആറുമാസം മുൻപ് അഷിതയുടെ വീട്ടുകാർ വെള്ളറട പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ രണ്ടു കുടുംബങ്ങളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും പരാതിക്ക് പരിഹാരമുണ്ടാക്കുകയും ചെയ്തതായി വെള്ളറട പൊലീസ് മറുനാടനോട് പറഞ്ഞു. ഈ പരാതി അല്ലാതെ വേറെ പരാതിയൊന്നും സ്റ്റേഷനിൽ വന്നില്ല. അന്ന് അനുവിനെ താക്കീത് ചെയ്തു വിടുകയാണ് ഉണ്ടായത്. ഇതോടെ പ്രശ്നം കെട്ടടങ്ങി എന്നാണ് പൊലീസും കരുതിയത്. ഇന്നു നടക്കാൻ തീരുമാനിച്ച മാധ്യസ്ഥ ശ്രമത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ഒന്നും ലഭിച്ചില്ലെന്നും പൊലീസ് പ്രതികരിക്കുന്നു.
കാരക്കോണം മെഡിക്കൽ കോളെജിനു തൊട്ടു പിറകിലാണ് അഷിതയുടെ വീട്. പെയിന്ററാണ് അഷിതയുടെ അച്ഛൻ അജിത്കുമാർ. അജിത്കുമാർ-സീമ ദമ്പതികളുടെ സ്വപ്നമായിരുന്നു മൂത്ത മകൾ അഷിത. ഒരേ ഒരു മകളാണ് ഇവർക്കുള്ളത്. താഴെയുള്ളത് ഒരു സഹോദരനാണ്. മകളുടെ പ്രണയത്തിനു പക്ഷെ വീട്ടുകാർ എതിരായിരുന്നു. ആദ്യം കാമുകന് ഒപ്പം നിന്ന അഷിത പിന്നെ വീട്ടുകാർക്ക് ഒപ്പം നിന്നു. കാമുകനെ തള്ളിയപ്പോൾ വീട്ടുകാർ ഒപ്പം നിന്നപ്പോൾ മറുവശത്ത് കാമുകൻ പ്രതികാരത്തോടെ നിലയുറപ്പിക്കുകയും ചെയ്തു. പക്ഷെ പ്രണയത്തിന്റെ പേരിൽ അഷിതയ്ക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെയാണ്. കാമുകിയെ ഇല്ലാതാക്കിയ അനുവും പക്ഷെ ഒപ്പം മരണവും വരിച്ചു.
ഇവരുടെ വീടിനു മുന്നിലുള്ള റോഡിന്റെ അങ്ങേ വശത്താണ് അനുവിന്റെ വീട്. ഒരാളുടെ വീട് കേരളത്തിലും മറ്റേയാളുടെ വീട് തമിഴ്നാടുമാണ്. മലയാളി തന്നെയാണ് അനു. പക്ഷെ വീട് കേരളാ തമിഴ്നാട് അതിർത്തിയിലാണ്. റോഡിനു ഇപ്പുറം കേരളവും അപ്പുറം തമിഴ്നാടുമാണ്. പ്രണയിനിയെ നഷ്ടമാകുമെന്ന ഭയം തന്നെയാണ് ഈ പ്രണയദുരന്തത്തിനു പിന്നിൽ എന്നാണ് പൊലീസ് നൽകുന്ന വിവരം. അഷിതയെ ആത്മാർഥമായി പ്രണയിച്ചതാണ് അനു. പ്രണയത്തിൽ നിന്നും കാമുകി പിന്മാറുമെന്ന് കരുതിയതുമില്ല. ഈ പിന്മാറലാണ് കൊലപാതകത്തിലേക്ക് അനുവിനെ നയിച്ചത്. പക്ഷെ സ്വയം മുറിവേൽപ്പിച്ച് അനുവും മരണത്തിനു കീഴടങ്ങിയിരിക്കുന്നു-പൊലീസ് വിരൽ ചൂണ്ടുന്നു. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിൽ നിന്നും വ്യക്തമാകേണ്ടതാണ് എന്ന വിവരമാണ് പൊലീസ് കൈമാറുന്നത്.
പ്രണയ പ്രശ്നത്തിൽ ഇന്നു ഉച്ചയ്ക്ക് മധ്യസ്ഥ ശ്രമം നടക്കാനിരിക്കെ വന്ന ഇരുമരണങ്ങൾക്കും ഇടയിൽ നടുങ്ങുകയാണ് പാറശാലയും വെള്ളറടയും ഉൾപ്പെടുന്ന പ്രദേശങ്ങൾ. അഷിതയെ വധിച്ച അനുവും മരണത്തിനു കീഴടങ്ങിയ വിവരം അറിഞ്ഞതോടെ നാട് ശോകമൂകമായി മാറുകയും ചെയ്തു. വെള്ളറടയെ നടുക്കിയ പ്രണയ ദുരന്തത്തിൽ ഇന്നു ഒരേസമയം പൊലിഞ്ഞത് രണ്ടു ജീവിതങ്ങളാണ്. യുവത്വത്തിലേക്ക് കാൽകുത്തുമ്പോൾ തന്നെയാണ് പ്രണയദുരന്തത്തിനു ഇരയായി ഇരുജീവിതങ്ങളും ഒരേ സമയം പൊലിയുന്നത്. പ്രണയവുമായി അഷിതയുടെ പിന്നാലെ നീങ്ങിയതിനെ തുടർന്നുള്ള പ്രശ്നങ്ങൾ തീർക്കാൻ ഇന്നു ഉച്ചയ്ക്ക് മധ്യസ്ഥ ശ്രമം നടക്കാനിരിക്കെയാണ് ഇന്നു രാവിലെ വീട്ടിൽ കയറി അനു അഷിതയെ കഴുത്തറത്തുകൊന്നത്. ഫാഷൻ ഡിസൈനിംഗിന് പഠിക്കുന്ന പത്തൊമ്പതുകാരി അഷിതയെയാണ് വെറും ഇരുപത്തിയൊന്നുകാരനായ കാമുകൻ വധിച്ചത്. രാവിലെ വീട്ടിൽക്കയറി വന്നു അനു തട്ടിവിളിച്ചപ്പോൾ കതക് തുറന്നത് അഷിതയായിരുന്നു. അഷിതയെ തട്ടിമാറ്റി അകത്ത് കയറിയ അനു കട്ടിലിൽ വീഴ്ത്തിയശേഷമാണ് അഷിതയെ കഴുത്തറത്തത്. അഷിതയുടെ നിലവിളി കേട്ട് അകത്തു നിന്നും അച്ഛൻ മണിയന്റെ മാതാപിതാക്കൾ എത്തുമ്പോഴെയ്ക്കും അഷിതയെ മരണാസന്നയാക്കി മാറ്റിയിരുന്നു. അത്ര ആഴത്തിലുള്ള മുറിവാണ് അഷിതയുടെ കഴുത്തിൽ ഏറ്റിരുന്നത്. കാമുകിയെ മരണത്തിനു വിട്ടു കൊടുത്ത ശേഷം അതേ വീട്ടിലെ കട്ടിലിൽ അഷിതയ്ക്ക് ഒപ്പം കിടന്നാണ് അനു സ്വന്തം കഴുത്തും അറുത്തത്. നിലവിളി കേട്ടെത്തിയ അയൽക്കാർ അറിയിച്ചത് അനുസരിച്ചാണ് വെള്ളറട പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
കാരക്കോണം മെഡിക്കൽകോളേജിൽ എത്തിച്ചപ്പോഴേക്കും അഷിത മരിച്ചിരുന്നു. അനു മരണാസന്നനായി തുടരുകയായിരുന്നു. തുടർന്ന് അഷിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഒപ്പം വിദഗ്ദ ചികിത്സയ്ക്കായി അനുവിനെയും മെഡിക്കൽ കോളെജിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ എത്തിച്ച ഉടൻ തന്നെ അനുവും മരണത്തിനു കീഴടങ്ങി. വെള്ളറടയിലെ അജിത്തിന്റെയും സീമയുടെയും ഏക മകളാണ് അഷിത. സഹോദരൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൂത്ത മകൾക്കേറ്റ ദുരന്തത്തിൽ ഈ കുടുംബത്തെ ആശ്വസിപ്പിക്കാൻ കഴിയാതെ കുഴങ്ങുകയാണ് നാട്ടുകാർ. ഇന്നത്തെ മാധ്യസ്ഥ ശ്രമത്തോടെ തനിക്ക് മുന്നിൽ വാതിലുകൾ അടയുമെന്ന പേടിയാണ് അനുവിനെക്കൊണ്ട് കൊലപാതകം ചെയ്യിപ്പിച്ചത് എന്ന സൂചനയാണ് വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍