ജെഎൻയുവിൽ നടന്നത് സ്പോൺസേർഡ് അക്രമണമെന്ന് സോണിയ ഗാന്ധി; രാജ്യത്തെമ്പാടും കോളജുകളിലും കാമ്പസുകളിലും ആക്രമണങ്ങൾ അഴിച്ചുവിടുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ; ജെഎൻ.യുവിലെ അതിക്രമം മുംബൈ ഭീകരാക്രമണത്തിന് തുല്യമെന്ന് വിമർശിച്ച് ഉദ്ധവ് താക്കറെ; മുഖംമൂടി ധാരികൾ ഭീരുക്കളെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി; ജനാധിപത്യത്തിന് നാണക്കേടെന്ന് മമത ബാനർജിയും; എബിവിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ പ്രതിഷേധം കനക്കുമ്പോൾ വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ ലഫ്. ഗവർണറോട് അമിത് ഷാ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ജെഎൻയു കാമ്പസിൽ ആയുധങ്ങളുമായി എത്തി എബിപിവി പ്രവർത്തകർ അഴിഞ്ഞാടിയ സംഭവത്തിൽ കേന്ദ്രസർക്കാറിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ നേതാക്കൾ ഉയർത്തുന്നത്. എബിവിപിയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന തെളിവുകൾ പുറത്തുവന്നിരുന്നു. ഇതോടെ പ്രതിപക്ഷ നേതാക്കൾ കൂട്ടത്തോടെ എതിർപ്പുയർത്തി രംഗത്തുവന്നു. ഇന്ത്യൻ യുവത്വത്തിന്റെയും വിദ്യാർത്ഥികളുടെയും ശബ്ദം ഓരോ ദിവസവും അടിച്ചമർത്താൻ മോദി സർക്കാർ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചെയ്തത്.
എല്ലാ ദിവസവും രാജ്യത്തെമ്പാടും കോളജുകളിലും കാമ്പസുകളിലും ആക്രമണങ്ങൾ അഴിച്ചുവിടുന്നു. ഒന്നുകിൽ പൊലീസിന്റെ വക, അല്ലെങ്കിൽ ബിജെപി സർക്കാരിന്റെ പിന്തുണയോടെ ചിലർ അക്രമങ്ങൾ അഴിച്ചുവിടുന്നത്. ഞെട്ടിക്കുന്നതും സമാനതകളില്ലാത്തതുമായ അക്രമമാണ് സർക്കാരിന്റെ പിന്തുണയോടെ ഒരു പറ്റം ഗുണ്ടകൾ ജെഎൻയുവിൽ നടത്തിയതെന്നും സോണിയ പ്രസ്താവനയിൽ പറഞ്ഞു. ജെഎൻയുവിൽ നടന്ന ഗുണ്ടാ ആക്രമണം മോദി സർക്കാരിന്റെ സഹായത്തോടെയാണ് അരങ്ങേറിയത്. മോദി സർക്കാരിന്റെ മൗനാനുവാദത്തോടെ നടക്കുന്ന ഈ സംഭവങ്ങൾ ദൗർഭാഗ്യകരവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണ്. ജെഎൻയുവിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നേരെ നടന്ന ഇന്നലത്തെ ആക്രമണം അസ്ഥികൾ പോലും മരവിപ്പിക്കുന്ന ക്രൂരതയായിരുന്നു.
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണം, അർഹിക്കുന്ന ജോലി കിട്ടണം. മികച്ച ഭാവിയുണ്ടാകണം. അവർക്ക് സമ്പന്നമായ ജനാധിപത്യത്തിന്റെ ഭാഗമാകാനുള്ള അവകാശമുണ്ട്. ഖേദകരമെന്ന് പറയട്ടെ, മോദി സർക്കാർ അവരുടെ ആഗ്രഹങ്ങൾ ഒന്നും നേടിക്കൊടുക്കാൻ കഴിയാതെ അവരെ ശ്വാസംമുട്ടിക്കുകയാണ്-സോണിയ കുറ്റപ്പെടുത്തി. ഇന്ത്യയുടെ യുവതയ്ക്കും വിദ്യാർത്ഥികൾക്കും കോൺഗ്രസ് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജെഎൻയുവിൽ നടന്ന സ്പോൺസേർഡ് അക്രമത്തെ അപലപിക്കുന്നു. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആക്രമണത്തെ അപലപിച്ചു കൊണ്ട് രംഗത്തുവന്നു. ജെ.എൻ.യു ക്യാംപസിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ നടന്ന ആക്രമണം മുംബൈ ഭീകരാക്രമണത്തെ ഓർമ്മിപ്പിക്കുന്നതാണെന്ന് താക്കറെ പറഞ്ഞു. മുഖം മറച്ച് ആക്രമണം നടത്തിയവർ ഭീരുക്കളാണെന്നും താക്കറെ വിമർശിച്ചു. ജെ.എൻ.യുവിൽ നടന്നത് സ്പോൺസേർഡ് ആക്രമണമാണോയെന്ന ചോദ്യത്തോട് അത് വൈകാതെ വ്യക്തമാകുമെന്നും കാര്യങ്ങൾ ഓരോന്നോയി വ്യക്തമാകും. ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും താക്കറെ കൂട്ടിച്ചേർത്തു. ഇത്തരം ആക്രമണങ്ങൾ അപലപനീയമാണെന്നും മഹാരാഷ്ട്രയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ അനുവദിക്കില്ലെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ ഒരു വിദ്യാർത്ഥി പോലും ഭയപ്പെടേണ്ടതില്ല. മഹാരാഷ്ട്രയിലെ സർവകലാശാലകളിൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടതുണ്ടെങ്കിൽ വർദ്ധിപ്പിക്കുമെന്നും താക്കറെ കൂട്ടിച്ചേർത്തു.
ജെ.എൻ.യുവിലെ ആക്രമണം രാജ്യത്തിനേറ്റ കളങ്കമാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ അരക്ഷിത ബോധമുണ്ട്. അതുകൊണ്ടുതന്നെ വിദ്യാർത്ഥി സമൂഹം അസ്വസ്ഥരാണ്. ഒരു വിദ്യാർത്ഥിയും ഭയപ്പെടേണ്ട സാഹചര്യമില്ല. അവരുടെ ചിന്തകൾക്ക് സംരക്ഷണം നൽകണം. രാജ്യത്തിന്റെ ഭാവി വിദ്യാർത്ഥികളിലാണ്. ഇനിയും ഇത്തരം ആക്രമണങ്ങളോട് രാജ്യം സഹിഷ്ണുത പ്രകടിപ്പിക്കില്ലെന്നും താക്കറെ കൂട്ടിച്ചേർത്തു. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിൽ മഹാരാഷ്ട്രയിലെ ആരും ഭയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾക്കുനേരെയുള്ള അക്രമ സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തുവന്നു. വിദ്യാർത്ഥികൾക്കെതിരായ ജനാധിപത്യത്തിന് തന്നെ നാണക്കേടാണെന്ന് മമത ട്വിറ്ററിലൂടെ വിമർശിച്ചു. ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമെതിരായ അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ കിരാത കൃത്യത്തെ കുറിച്ച് പറയാൻ വാക്കുകളില്ല. നമ്മുടെ ജനാധിപത്യത്തിന് നാണക്കേടാണിത്- മമത ട്വീറ്റ് ചെയ്തു. കാമ്പസിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രതിനിധി സംഘം ജെ.എൻ.യു സന്ദർശിക്കുമെന്നും മമത അറിയിച്ചു. മുതിർന്ന നേതാവ് ദിനേശ് ത്രിവേദി, എംപിമാരായ സജ്ദ അഹമ്മദ്, മാനസ് ഭൂനിയ, വിവേക് എന്നിവരാണ് ജെ.എൻ.യുവിലെത്തുക.
കാമ്പസിൽ ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം രാത്രി അക്രമത്തിനിരയായത്. ആയുധങ്ങളുമായി കാമ്പസിലെത്തിയ മുഖംമൂടി സംഘം അദ്ധ്യാപകരെ ഉൾപ്പെടെ മർദിച്ചിരുന്നു. അതേസമയം സംഭവത്തിൽ പ്രതിഷേധം കനക്കുമ്പോൾ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി വിദ്യാർത്ഥികൾക്കുനേരെയുള്ള അക്രമ സംഭവത്തിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുവന്നു. ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിനെ വിളിച്ച അമിത് ഷാ വിദ്യാർത്ഥികളുമായി ചർച്ച നടത്താൻ നിർദ്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്ന പരിഹാരത്തിലെത്താനാണ് നിർദ്ദേശം.
ജെ.എൻ.യു രജിസ്ട്രാറും പ്രോ വി സിയും ഇന്ന് രാവിലെ ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജലിനെ കണ്ട് കാമ്പസിലെ സ്ഥിതിഗതികൾ അറിയിച്ചു. കാമ്പസിൽ ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം അക്രമത്തിനിരയായത്. ആയുധങ്ങളുമായി കാമ്പസിലെത്തിയ മുഖംമൂടി സംഘം അദ്ധ്യാപകരെ ഉൾപ്പെടെ മർദിച്ചിരുന്നു. പരിക്കേറ്റ 23 പേർ ചികിത്സയിലുണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജെ.എൻ.യു കാമ്പസ് കനത്ത പൊലീസ് സുരക്ഷയിലാണ്. ഐ.ഡി കാർഡുള്ളവരെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിവിടുന്നത്. ഹോസ്റ്റലുകൾക്കും അഡ്മിനിസ്ടേഷൻ വിഭാഗത്തിനും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കാമ്പസിൽ പ്രവേശിക്കുന്നതിന് മാധ്യമങ്ങൾക്കും വിലക്കുണ്ട്.
അക്രമവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പൊലീസ് ഫയൽ ചെയ്തിട്ടുണ്ട്. സംഘടിത ആക്രമണം, കലാപശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ്. അക്രമ കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ കാമ്പസിലും ആശുപത്രിയിലുമെത്തി വിദ്യാർത്ഥികളുമായി സംസാരിക്കുകയും തെളിവുകൾ ശേഖരിക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് അക്രമികളെ അറസ്റ്റു ചെയ്തില്ലെന്നും ആരോപണമുണ്ട്.
Stories you may Like
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കണം
- സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ
- ഓമിക്രോൺ ജെഎൻ 1 ബാധിച്ചത് എങ്ങനെയെന്നും കണ്ടെത്തും; ഇനി ജനിതക ശ്രേണി പരിശോധന
- രാജിവെച്ചതിനാൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിക്കാനാകില്ല: സുപ്രീംകോടതി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്