പുതുവർഷം ഗോൾവർഷം: തുടർച്ചയായ പരാജയങ്ങൾക്കും മനസ്സുമടുപ്പിക്കുന്ന സമനിലകൾക്കും അവസാനമിട്ട് കേരള ബ്ലാസ്റ്റേഴ്സിന്റെ രാജകീയ തിരിച്ചു വരവ്; ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന് മിന്നും ജയം; ഇരട്ട ഗോളുമായി ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ; പതിനൊന്ന് മത്സരങ്ങളിൽ നിന്ന് പതിനൊന്ന് പോയിന്റ് സമ്പാദ്യവുമായി ജയത്തോടെ ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ രാജകീയ തിരിച്ചുവരവ്. കൊച്ചിയിലെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹൈദരാബാദ് എഫ്സിയെ തകർത്തത്. സ്വന്തം തട്ടകത്തിൽ 14-ാം മിനിറ്റിൽത്തന്നെ ലീഡ് വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ ഉജ്വല തിരിച്ചുവരവും കൂറ്റൻ വിജയവും. ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ ഇരട്ടഗോളുമായി (33, 75) മുന്നിൽനിന്നു പടനയിച്ച മത്സരത്തിൽ വ്ലാട്കോ ദ്രൊബറോവ് (39), റാഫേൽ മെസ്സി ബൗളി (45), സെയ്ത്യാസെൻ സിങ് (59) എന്നിവരും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു. ബ്രസീലിയൻ താരം ബോബോയുടെ (14) വകയാണ് ഹൈദരാബാദിന്റെ ആശ്വാസഗോൾ. സീസണിൽ ആദ്യ മത്സരം ജയിച്ചശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്കു തിരികെയെത്തുന്നത്.
ഒരേയൊരു മലയാളി താരത്തെ മാത്രം ആദ്യ ഇലവനിൽ ഉൾപ്പെടുത്തി കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ്, 5-1ന്റെ കൂറ്റൻ ജയത്തോടെ ഹൈദരാബാദിന്റെ തട്ടകത്തിൽ ഏറ്റ 2-1ന്റെ തോൽവിക്ക് പലിശസഹിതം കണക്കുതീർക്കുകയും ചെയ്തു. ഈ വിജയത്തോടെ 11 മത്സരങ്ങളിൽനിന്നും 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്കും കയറി. അതേസമയം, ഹൈദരാബാദ് 11 മത്സരങ്ങളിൽനിന്നും അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു. ഇനി ഈ മാസം 12ന് പോയിന്റ് പട്ടികയിലെ മുമ്പന്മാരായ എടികെയ്ക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ആദ്യ ഗോൾ സ്വന്തം പോസ്റ്റിൽ ഏറ്റുവാങ്ങി ഞെട്ടലോടെയാണ് ബ്ലാസ്റ്റേഴ്സ് പുതുവർഷം തുടങ്ങിയതെങ്കിലും ആദ്യ പകുതിയിൽത്തന്നെ മൂന്നു ഗോളുകൾ തിരിച്ചടിച്ചതോടെ ഇടവേള ആവേശകരമായി. ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ ശേഷം രണ്ടു തവണകൂടി ബ്ലാസ്റ്റേഴ്സ് ലക്ഷ്യം കണ്ടു. ഐഎസ്എൽ ചരിത്രത്തിൽത്തന്നെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ വിജയമാണിതെന്നുള്ളത് ശ്രദ്ധേയമാണ്. മത്സരത്തിലെ അഞ്ചാം ഗോൾ കുറിച്ച ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെ, ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ആകെ ഗോൾനേട്ടം സെഞ്ചുറിയിലെത്തിച്ചതിന്റെ സന്തോഷം വേറെ. ടീം അസാമാന്യ മികവു കാട്ടിയതോടെ മത്സരത്തിന്റെ 82-ാം മിനിറ്റിലാണ് പരിശീലകൻ എൽകോ ഷാട്ടോരി ആദ്യ മാറ്റം വരുത്തിയത്. 5-1ന്റെ കൂറ്റൻ ലീഡ് സ്വന്തമായതോടെ അവസാന 10 മിനിറ്റിൽ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, കെ.പ്രശാന്ത് തുടങ്ങിയവരെ കളത്തിലിറക്കി അദ്ദേഹം ഗാലറിയിൽ ഓളം സൃഷ്ടിച്ചു.
മത്സരത്തിന്റെ 82-ാം മിനിറ്റ് വരെ ആദ്യ ഇലവനെ നിലനിർത്തിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഷട്ടോരി ഇതാണ് തന്റെ ടീമെന്ന് അടിവരയിട്ടു. നാലാം മിനിറ്റിൽ മെസിയെ ഫൗൾ ചെയ്തതിന് റഫറി വിധിച്ച ഫ്രീകിക്ക് മികച്ച ബ്ലാസ്റ്റേഴ്സിന് സുവർണാവസരമായിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. പത്താം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണറിന്റെ രൂപത്തിൽ വീണ്ടും അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും അതും വിഫലമായി. എന്നാൽ 14-ാം മിനിറ്റിൽ ബ്രസീൽ താരം ഡെയ്വിസൺ ഡസിൽവയുടെ ഗോളിൽ ഹൈദരാബാദ് അക്കൗണ്ട് തുറന്നു.
ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡസിൽവ തന്നെ തുടങ്ങിവച്ച മുന്നേറ്റം നായകൻ മാഴ്സലോയുടെ അസിസ്റ്റിൽ താരം ഗോളാക്കുകായിരുന്നു. പിന്നീട് ഒപ്പമെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ. ആളനക്കം പൊതുവെ കുറഞ്ഞ ഗാലറിയിൽ ആവേശത്തിരയിളക്കം സമ്മാനിച്ച് ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടുമ്പോൾ മത്സരത്തിനു പ്രായം 33 മിനിറ്റ്. പരുക്കിൽനിന്ന് മുക്തനായി ബ്ലാസ്റ്റേഴ്സ് നിരയിലേക്കു തിരിച്ചെത്തിയ ഡച്ച് താരം ജിയാനി സൂയ്വർലൂണിന്റെ ദീർഘവീക്ഷണവും ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്ബെച്ചെയുടെ ഫിനിഷിങ് പാടവവും സമ്മേളിച്ച ഈ ഗോൾ ലോകോത്തരം. ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഹൈദരാബാദ് നടത്തിയ മുന്നേറ്റത്തിന്റെ മുനയൊടിച്ച് ബ്ലാസ്റ്റേഴ്സിന്റെ കൗണ്ടർ അറ്റാക്ക്.
അടുത്ത ആറ് മിനിറ്റിൽ തന്നെ ലീഡെടുക്കാനും ബ്ലാസ്റ്റേഴ്സിനായി. 39-ാം മിനിറ്റിൽ ലഭിച്ച കോർണർ ബ്ലാസ്റ്റേഴ്സ് ലക്ഷ്യത്തിലെത്തിച്ചു. സെയ്ത്യസെൻ സിങ്ങിന്റെ അസിസ്റ്റിൽ പ്രതിരോധ താരം വ്ലാറ്റ്കോ ഡ്രൊബാരോയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ. ഇത്തവണ സൂപ്പർ താരം മെസിയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ കണ്ടെത്തിയത്. നർസാരിയുടെ അസിസ്റ്റിലായിരുന്നു മെഡി ഹൈദരാബാദ് വല ചലിപ്പിച്ചത്.
രണ്ടാം പകുതിയിലും അക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സ് ലീഡ് ഉയർത്താനുള്ള ശ്രമങ്ങൾ തുടർന്നു. 54-ാം മിനിറ്റിൽ ലഭിച്ച കോർണർ ഗോളെന്നുറപ്പിച്ചെങ്കിലും ബോക്സിനകത്തെ കൂട്ടപിരിച്ചലിൽ ശ്രമം വിഫലമായി. എന്നാൽ അഞ്ച് മിനിറ്റിനകം സെയ്ത്യസെൻ സിങ് അതിന് പരിഹാരം കണ്ടു. മൈതാനത്തിന്റെ കപകുതിയിൽ നിന്ന് പന്തുമായി കുതിച്ച സെയ്ത്യസെൻ സിങ് നാലാമതും ഹൈദരാബാദ് വല കുലുക്കി.
പിന്നെയും പബ്ലാസ്റ്റേഴ്സിന്റെ ഗോൾദാഹത്തിന് ശമനമുണ്ടായില്ല. നിരന്തരം ഹൈദരാബാദ് പ്രതിരോധം പരീക്ഷിക്കപ്പെട്ടു. 75-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാം ഗോളും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. നായകൻ ഓഗ്ബച്ചെയുടെ വകയായിരുന്നു അഞ്ചാം ഗോൾ. ബോക്സിനുള്ളിലേക്ക് മെസി നടത്തിയ കുതിപ്പ് ഓഗ്ബച്ചെ ഗോളാക്കുകയായിരുന്നു. ഗോൾ മടക്കാനുള്ള ശ്രമങ്ങൾ അവസാന നിമിഷം വരെ ഹൈദരാബാദ് തുടർന്നു. 87-ാം മിനിറ്റിൽ നടത്തിയ മുന്നേറ്റം ബ്ലാസ്റ്റേഴ്സ് പ്രതിരേധം തകർത്തത് മത്സരത്തിലെ ഗോളുകളേക്കാൾ മനോഹരമായിരുന്നു.
Stories you may Like
- സഹൽ അബ്ദുൾ സമദ് ബ്ലാസ്റ്റേഴ്സ് വിട്ടു, ഇനി മോഹൻ ബഗാനിൽ
- ബ്ലാസ്റ്റേഴ്സിന്റെ വൻ തിരിച്ചുവരവ്; ഗോവയെ തകർത്തത് രണ്ടിനെതിരെ നാലു ഗോളുകൾക്ക്
- ഹൈദരാബാദ് എഫ് സിയെ വീഴ്ത്തി; അഞ്ചാം ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാമത്
- ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്
- ഇവാൻ വുകോമാനോവിച്ചിന് വീണ്ടും വിലക്കും പിഴയും, ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍