ഇസ്രയേൽ എംബസിയിലെ പ്രതിരോധ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ച കാർ തകർത്തത് കാന്ത ബോംബ്; അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടേണ്ടി വന്നത് സയ്ദ് മുഹമ്മദ് അഹമ്മദ് എന്ന മാധ്യമ പ്രവർത്തകനെ; കണ്ടെത്തിയത് സ്ഫോടനത്തിന് പിന്നിൽ ഇസ്ലാമിക റവല്യൂഷണറി ഗാർഡിലെ അഞ്ച് അംഗങ്ങളെന്നും; അതിനപ്പുറത്തേക്ക് അന്വേഷണം അനങ്ങിയില്ല; ട്രംപ് ചർച്ചയാക്കുന്നത് 2012ലെ ഡൽഹി സ്ഫോടനം; അമേരിക്കയെ പിന്തുണയ്ക്കാനും ഇറാനെ തള്ളാനും വയ്യാതെ ഇന്ത്യയും: പശ്ചിമേഷ്യയിൽ മോദി ആശയക്കുഴപ്പത്തിൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇറാൻ-അമേരിക്ക സംഘർഷത്തിൽ വെട്ടിലാകുന്നത് ഇന്ത്യ. പാക് അധിനിവേശ കാശ്മീർ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മോദി സർക്കാരിന് ഇറാനും അമേരിക്കയും ഒരു പോലെ വേണ്ട രാജ്യങ്ങളാണ്. സാമ്പത്തിക പ്രതിസന്ധി കാലത്ത് ഇറാനിൽ നിന്ന് എണ്ണ വീണ്ടും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത് പോലും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. ഇതിനിടെയാണ് ജനറൽ ഖാസിം സുലൈമാനിയെ വധിച്ച് അമേരിക്ക പശ്ചിമേഷ്യയെ യുദ്ധ സമാന സാഹചര്യത്തിലെത്തിച്ചത്. സുലൈമാനിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കാൻ ഡൽഹിയിലുണ്ടായതുൾപ്പെടെയുള്ള ആക്രമണങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എടുത്തുപറഞ്ഞെതും ഇന്ത്യയെ കൂടെ നിർത്താനാണ്. ഈ സാഹചര്യത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപനം ഇന്ത്യയ്ക്ക് അസാധ്യമാവുകയാണ്.
സ്ഥിതി വഷളാവാതിരിക്കാൻ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും സംയമനം വേണമെന്നുമുള്ള നിലപാട് ആവർത്തിക്കുകയാണു വിദേശകാര്യ മന്ത്രാലയം ചെയ്തത്. എങ്ങും തൊടാതെയുള്ള പ്രതികരണം. എന്നാൽ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ഇന്ത്യയ്ക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. ഇറാൻ തിരിച്ചടിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളും അവയുടെ പ്രത്യാഘാതങ്ങളുമാണ് ഇന്ത്യയുടെ ആശങ്കയെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എണ്ണവിലക്കയറ്റം അടക്കം ലോകവിപണിയിലുണ്ടാകാവുന്ന പ്രതികൂല ചലനങ്ങളും മധ്യപൂർവദേശത്തുള്ള പ്രവാസികളുടെ സ്ഥിതിയുമാണ് ആശങ്കയുണ്ടാക്കുന്നത്.
ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള 80% എണ്ണയും കൊണ്ടുവരുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ഇറാന്റെ ഭാഗത്തുനിന്നുണ്ടായാൽ എണ്ണവ്യാപാരം പ്രതിസന്ധിയിലാകും. ഇന്ത്യയിലെത്തുന്ന വിദേശനാണ്യത്തിന്റെ 53.5 % ഗൾഫ് മേഖലയിൽ നിന്നാണ്. ഇന്ത്യയുടെ മൊത്തം വിദേശനാണ്യ വരുമാനത്തിൽ 19 ശതമാനവുമായി ഒന്നാമതുള്ളതു കേരളവും. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാൻ പോന്നതാണ്. അതുകൊണ്ട് തന്നെ ഇറാനെതിരായ സൈനിക നടപടികളെ പിന്തുണയ്ക്കുന്നത് പ്രവാസികൾ എങ്ങനെ എടുക്കുമെന്നതിൽ മോദി സർക്കാരിന് വ്യക്തമായ ഉത്തരമില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് രണ്ട് കൂട്ടരേയും പിന്തുണയ്ക്കാതെ കൃത്യമായ അകലം മോദി സർക്കാർ പാലിക്കുന്നത്.
അമേരിക്കയോട് ഇന്ത്യ കാട്ടുന്ന മൃദു സമീപനത്തെ ഇറാൻ വിമർശിച്ചിരുന്നു. യുഎസ് ഉപരോധത്തിന്റെ പശ്ചാലത്തിൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിയതും മറ്റും ഇന്ത്യയുടെ യുഎസ് അനുകൂല നിലപാടിന്റെ ഉദാഹരണമായി ഇറാൻ എടുത്തു പറഞ്ഞു. എന്നാൽ ഇന്ത്യവിരുദ്ധ നിലപാട് ഇറാനില്ല. ഇന്ത്യ മുൻകൈയെടുത്തു വികസിപ്പിക്കുന്ന ഛാബഹാർ തുറമുഖ പദ്ധതി ഇരുരാജ്യങ്ങൾക്കും പ്രധാനമാണ്. കടൽ, കര, റെയിൽ മാർഗങ്ങളിലൂടെ ഇന്ത്യ, റഷ്യ, യൂറോപ്പ്, മധ്യേഷ്യ, ഇറാൻ എന്നിവയെ ബന്ധിപ്പിക്കുന്ന വടക്കു തെക്കൻ ഗതാഗത ഇടനാഴിയും (എൻസിടിസി) ഇരുരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതിയാണ്. ഇതെല്ലാം മനസ്സിൽ വച്ചാണ് ഡൽഹിയിലും ഇറാന്റെ ആക്രമണം ഉണ്ടായതായി ട്രംപ് പറഞ്ഞു വയ്ക്കുന്നത്.
സുലൈമാനി നിരവധി നിരപരാധികളുടെ മരണത്തിന് ഉത്തരവാദിയാണെന്നും ന്യൂഡൽഹിയിലും ലണ്ടനിലും ഭീകരാക്രമണത്തിന് നീക്കം നടത്തിയിരുന്നതായും ഡോണൾഡ് ട്രംപിന്റെ അവകാശവാദം. എന്നാൽ, ഡൽഹി, ലണ്ടൻ ആക്രമണത്തെക്കുറിച്ച് കൂടുതൽ പ്രതികരണത്തിന് ട്രംപ് തയ്യാറായില്ല. ഇറാനുമായി നല്ല ബന്ധം തുടരുന്ന ഇന്ത്യയെക്കൂടി വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ട്രംപിന്റെ ശ്രമമെന്നാണ് വിലയിരുത്തൽ. സുലൈമാനി കഴിഞ്ഞ 20 വർഷമായി മധ്യപൗരസ്ത്യ ദേശത്തിന്റെ അസ്ഥിരീകരണത്തിനായി 'ഭീകര'പ്രവർത്തനം നടത്തിവരികയായിരുന്നെന്ന് ട്രംപ് കൊലപാതകത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ പറഞ്ഞു. ഇന്നലെ ചെയ്തത് നേരത്തെ ചെയ്യേണ്ടതായിരുന്നു. സുലൈമാനിവധം ഇറാനുമായി യുദ്ധത്തിലേക്ക് നയിക്കില്ല. യുദ്ധം ഇല്ലാതാക്കാനാണ് കൊലപാതകം നടത്തിയത്. ഇറാൻ ജനതയോട് അതിയായ ബഹുമാനമുണ്ട്. അവിടത്തെ ഭരണകൂടത്തെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും മേഖലയിലെ കടന്നുകയറ്റം ഇറാൻ ഭരണകൂടം അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
സുലൈമാനിക്കു പങ്കുള്ളതായി ട്രംപ് ഉദ്ദേശിച്ചതു ഡൽഹിയിൽ 2012 ഫെബ്രുവരിയിൽ ഇസ്രയേൽ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥയുടെ കാറിലുണ്ടായ ബോംബ് സ്ഫോടനമാണെന്നു സൂചനയുണ്ട്. സ്ഥാനപതി കാര്യാലയത്തിലെ ഡിഫൻസ് അറ്റാഷെയുടെ ഭാര്യയായ ടാൽ യെഹോഷ്വ സഞ്ചരിച്ച കാറിലാണു സ്ഫോടനമുണ്ടായത്. ടാൽ യെഹോഷ്വ ഉൾപ്പെടെ ഏതാനും പേർക്കു പരുക്കേറ്റു. സംഭവത്തിനു പിന്നിൽ ഇറാനാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. ഇറാനിലെ ആണവ ശാസ്ത്രജ്ഞൻ മുസ്തഫ അഹമ്മദി റോഷനെ മൊസാദ് വധിച്ചതിനുള്ള തിരിച്ചടിയെന്നാണു സംഭവം വിലയിരുത്തപ്പെട്ടത്.
2012ൽ ഡൽഹിയിലെ ഇസ്രയേൽ എംബസിയിൽ പ്രതിരോധ ഉദ്യോഗസ്ഥന്റെ ഭാര്യ സഞ്ചരിച്ച കാർ സ്ഫോടനത്തിൽ തകർത്തത് കാറിൽ കാന്തം ഉപയോഗിച്ച് ഘടിപ്പിച്ച ബോംബാണെന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ അന്ന് ആരോപിക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ ജോർജിയയിലും സ്ഫോടനം നടന്നിരുന്നു. അക്കാലത്ത് ഇറാന്റെ ആണവ ശാസ്ത്രജ്ഞനായിരുന്ന മുസ്തഫ അഹമ്മദി റോഷൻ കാറിൽ ഘടിപ്പിച്ച കാന്തിക ബോംബ് പൊട്ടി കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ഇസ്രയേൽ ആണെന്നും അതിന്റെ പ്രതികാരമായാണ് ഡൽഹിയിലെ ഇസ്രയേൽ എംബസിയിൽ ഇറാൻ ആക്രമണം നടത്തിയതെന്നുമായിരുന്നു അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ 2012ലെ സ്ഫോടനക്കേസ് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സ്ഫോടനത്തിൽ ഇറാന് പങ്കുണ്ടോ എന്ന കാര്യവും ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കാണിച്ച് മാധ്യമ പ്രവർത്തകനായ സയ്ദ് മുഹമ്മദ് അഹമ്മദ് കാസ്മി എന്നയാളെ യു.എ.പി.എ ചുമത്തി മാർച്ച് ആറിന് അറസ്റ്റു ചെയ്തിരുന്നു. ഇയാൾക്ക് ഒക്ടോബറിൽ സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടത്താൻ ഇറാൻകാർക്കൊപ്പം ഇയാളും സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ഇറാനിലെ ഇസ്ലാമിക റവല്യൂഷണറി ഗാർഡിലെ അഞ്ച് അംഗങ്ങളായിരുന്നു സ്ഫോടനം നടത്തിയതെന്നും അവർ ഈ സമയത്ത് ഡൽഹി സന്ദർശിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ ഇവരെ തിരിച്ചറിയാൻ കഴിയാത്തതിനാൽ അറസ്റ്റു നടന്നില്ല. ഇസ്ലാമിക റവല്യൂഷണറി ഗാർഡിന്റെ മേധാവിയായിരുന്നു കൊല്ലപ്പെട്ട ഖാസിം സൊലൈമാനി. എന്നാൽ അക്കാലത്ത് ഖാസിമിന്റെ പേര് ആക്രമണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നില്ല.
ഇറാൻ ആണവ ശാസ്ത്രജ്ഞനായ മുസ്തഫ അഹമ്മദി റോഷന്റെ കാറിനടിയിൽ മോട്ടോർസൈക്കിളിലെത്തിയ അക്രമി ബോംബ് സ്ഥാപിക്കുകയായിരുന്നു. അല്ലാമെ തബാതായ് യൂനിവേഴ്സിറ്റിക്കരികിലുള്ള ഗോൽ നബി തെരുവിലാണ് സ്ഫോടനമുണ്ടായത്. 32കാരനായ റോഷൻ ഓയിൽ ഇൻഡസ്ട്രീ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയതിനുശേഷം നതാൻസിലെ ആണവസംസ്കരണകേന്ദ്രത്തിന്റെ ചുമതല വഹിക്കുകയായിരുന്നു. ഇറാൻ ആണവപരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നത് പടിഞ്ഞാറൻ രാജ്യങ്ങളെ വെകിളിപിടിപ്പിച്ചിരുന്നു. സമാധാന ആവശ്യത്തിനുവേണ്ടിയാണ് ആണവസംസ്കരണം നടത്തുന്നതെന്ന് ഇറാൻ ആവർത്തിച്ചുവ്യക്തമാക്കുന്നുണ്ടെങ്കിലും അത് വിശ്വസിക്കാൻ അമേരിക്കയോ യൂറോപ്യൻ രാജ്യങ്ങളോ തയ്യാറാവുന്നില്ല. ഇതിനിടെയാണ് റോഷൻ കൊല്ലപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്