Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്നെ ഒന്നു വിളിക്കില്ലേ..ഇവിടെ ഭയങ്കര ബോറടി..നമ്പർ ഷെയർ ചെയ്യാം; ഒറ്റയ്ക്ക് കഴിയുന്ന സുന്ദരിയുമായി സെക്‌സിനോ ഹോട്ട് ചാറ്റിനോ വിളിക്കാം ഈ നമ്പറിൽ; നെറ്റ് ഫ്‌ളിക്‌സിൽ ആദ്യം വിളിക്കുന്ന 100 പേർക്ക് ആറ് മാസത്തേക്ക് സബ്‌സ്‌ക്രിപ്ഷൻ ഫ്രീ'; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാനുള്ള ബിജെപിയുടെ ടോൾഫ്രീ നമ്പർ ട്വിറ്ററിലെ കുസൃതിക്കാർ വ്യാജമായി പ്രചരിപ്പിച്ചപ്പോൾ നേതാക്കളുടെ പിറുപിറുപ്പ് 'ഐഡിയ ഞങ്ങളുടെ ആയി പോയി..ഇല്ലെങ്കിൽ'

'എന്നെ ഒന്നു വിളിക്കില്ലേ..ഇവിടെ ഭയങ്കര ബോറടി..നമ്പർ ഷെയർ ചെയ്യാം; ഒറ്റയ്ക്ക് കഴിയുന്ന സുന്ദരിയുമായി സെക്‌സിനോ ഹോട്ട് ചാറ്റിനോ വിളിക്കാം ഈ നമ്പറിൽ; നെറ്റ് ഫ്‌ളിക്‌സിൽ ആദ്യം വിളിക്കുന്ന 100 പേർക്ക് ആറ് മാസത്തേക്ക് സബ്‌സ്‌ക്രിപ്ഷൻ ഫ്രീ'; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാനുള്ള ബിജെപിയുടെ ടോൾഫ്രീ നമ്പർ ട്വിറ്ററിലെ കുസൃതിക്കാർ വ്യാജമായി പ്രചരിപ്പിച്ചപ്പോൾ നേതാക്കളുടെ പിറുപിറുപ്പ് 'ഐഡിയ ഞങ്ങളുടെ ആയി പോയി..ഇല്ലെങ്കിൽ'

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ഫോൺ നമ്പറുകളെ പേടിയാണിപ്പോൾ ബിജെപിക്ക്. പാർട്ടി ആസ്ഥാനത്തെ കുശുകുശുപ്പും അങ്ങനെ തന്നെ. ഐഡിയ എന്റെയായി പോയി..അല്ലെങ്കിൽ ഞാൻ എന്നൊക്കെ ചില നേതാക്കൾ പറയുന്നുണ്ടാവണം. സംഗതി ഇത്രേയുള്ളു. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാൻ ടോൾ ഫ്രീ നമ്പറിലേക്ക് വിളിക്കുക. നേരത്തെ മിസ്ഡ് കോളിലൂടെ അംഗത്വം കൊടുത്ത അതേ ടെക്‌നോളജി തന്നെ. എന്നാൽ '8866288662-ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ചവർക്കെല്ലാം പണി കിട്ടി. സോഷ്യൽ മീഡിയയിൽ ഈ നമ്പർ വ്യാപകമായി പ്രചരിച്ചു. ട്വിറ്ററിലെ പല കുസൃതിക്കാരും തങ്ങളുടെ ഫോളോവേഴ്‌സിനെ ഈ നമ്പർ കാട്ടി വഴിതെറ്റിച്ചു.

ഒരു ട്വിറ്റർ യൂസർ തന്റെ സന്ദേശത്തിൽ ഈ നമ്പർ കൊടുത്തിട്ട് വാഗ്ദാനം ചെയ്തത് ആദ്യ 100 കോളേഴ്‌സിന് ആറ്മാസത്തേക്ക് നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷൻ ഫ്രീ. ഈ നമ്പറിലേക്ക് വിളിച്ചാൽ ഒരു യൂസർനെയിമും പാസ്വേർഡും ലഭിക്കുമെന്ന് വ്യാജ വാഗ്ദാനത്തിൽ പറയുന്നു. മറ്റൊരാൾ ഇത് കോൾ ഗേളുകളുടെ നമ്പറായിട്ടാണ് പ്രദർശിപ്പിച്ചത്. ഒരുയുവതിയാകട്ടെ, ഈ ടോൾഫ്രീ നമ്പർ തന്റേതാണെന്നും മിസ്ഡ് കോൾ അടിക്കുന്നവരെ താൻ തിരിച്ചുവിളിക്കുമെന്നും വ്ാഗ്ദാനം ചെയ്തു.

തങ്ങൾക്ക് പണി കിട്ടിയതോടെ നെറ്റ് ഫ്‌ളിക്‌സ് തന്നെ തടി രക്ഷിക്കാൻ എത്തി. അയ്യോ..ഇത് തങ്ങളുടെ നമ്പറലല്ല, സംഗതി റോങ് ആണെന്ന് അവർ ആണയിട്ടുപറഞ്ഞു. അങ്ങനെയൊരു സൗജന്യ ഓഫറും നിലവിലില്ലെന്ന് പറഞ്ഞപ്പോൾ എത്രപേർ നിരാശരായി കാണും.

ചില ട്വിറ്റർ അക്കൗണ്ടുകൾ അവകാശപ്പെട്ടത് ഇത് തമാശയ്ക്ക വേണ്ടി ചെയ്തതെന്നാണ്. എന്നാൽ, തെളിവുകൾ നോക്കിയാൽ ചില അക്കൗണ്ടുകളുടെ ലിങ്കുകൾ ബിജെപി ഐടി സെല്ലിലേക്കും നെറ്റ് ഫ്‌ളിക്‌സ് ഫ്രീ ഓഫർ മാത്മല്ല, 100 ശതമാനം തൊഴിൽ ഉറപ്പുനൽകുന്ന ഓഫറുകളും ഈ മിസ്ഡ് കോൾ നമ്പറിന്റെ പേരിൽ വന്നു. മൊബൈൽ ഇന്റർനെറ്റ് ഡാറ്റാ, പ്രീമിയം വാച്ചുകൾ ഡിസ്‌കൗണ്ട് നിരക്കിൽ, സ്വകാര്യം ഹോട്ട് ചാറ്റ് -ട്വിറ്ററിലെ നിരവധി അക്കൗണ്ടുകൾ ഇരകളെ കുടുക്കാൻ പ്രയോഗിച്ചു.

ജനങ്ങളുടെ ഇടയിൽ പൗരത്വ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറാനാണ് ഇത്തരത്തിലുള്ള ക്യാമ്പയിൻ ആരംഭിച്ചതെന്ന് ബിജെപി നേതാവ് അനിൽ ജെയ്ൻ പറഞ്ഞിരുന്നു.എല്ലാവർക്കും പൗരത്വ നിയമത്തെ കുറിച്ചുള്ള സംശയങ്ങൾ മാറാനും ഈ ക്യാമ്പയിൻ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.പൗരത്വ നിയമത്തിനു പിന്തുണ അറിയിക്കാൻ ബിജെപിയുടെ ടോൾഫ്രീ നമ്പർ. 88662 88662 എന്ന നമ്പറിൽ മിസ്ഡ് കോളിനാണു നിർദ്ദേശം. സമൂഹമാധ്യമങ്ങളിൽ #indiasupportsCAA ഹാഷ്ടാഗ് പ്രചാരണത്തിനും ആഹ്വാനമുണ്ട്.
ഏതായാലും, സ്ത്രീകളുടെ ചിത്രമുള്ള പ്രൊഫൈലുകളിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും മിസ് കോളുകൾ ലഭിച്ച ശേഷം അവരെ പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്നവരാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും സോഷ്യൽ മീഡിയയിൽവിമർശനം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP