ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററായി മലയാളി; റോക്ക് ലാൻഡ് കൗണ്ടി ലജിസ്ലേച്ചർ വൈസ് ചെയറായി ചരിത്രം കുറിച്ചത് ഡോ. ആനി പോൾ
സ്വന്തം ലേഖകൻ
ന്യുയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ലെജിസ്ലേറ്ററായി ചരിത്രം കുറിച്ച ഡോ. ആനി പോളിനെ റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേച്ചർ വൈസ് ചെയർ ആയി തെരഞ്ഞെടുത്തു. ജനുവരി 2-നു നടന്ന ഇലക്ഷനിൽ 17-അംഗ ലെജിസ്ലേച്ചറിലെ ഒരാളൊഴികെ എല്ലാവരും ആനി പോളിനെ പിന്തുണച്ചത് അപൂർവ്വ അംഗീകാരവുമായി.
ലെജിസ്ലേച്ചർ ചെയർമാനായി ആൽഡൻ വുൾഫിനെയും തെരെഞ്ഞെടുത്തു. സ്പീക്കറുടെ ചുമതലകളാണു ചെയറിനുള്ളത്. ചെയറിന്റെ അസാന്നിധ്യത്തിൽ വൈസ് ചെയർ ആ ചുമതലകൾ വഹിക്കും. ലെജിസ്ലേച്ചർ (നിയമ സഭ) നേതാക്കളെന്ന നിലയിൽ സുപ്രധാന അധികാരങ്ങളും ചുമതലകളും ചെയറിനും വൈസ് ചെയറിനുമുണ്ട്.
മൂന്നു വർഷമായി മജോറിറ്റി ലീഡറായി പ്രവർത്തിച്ചു വരുന്ന ഡോ. ആനി പോളിന് ഈ സ്ഥാനലബ്ദി പ്രവർത്തന മികവിനുള്ള അംഗീകാരമായി. ഇന്ത്യയിൽ നിന്നും നഴ്സിംഗിൽ ഡിപ്ലോമയുമായി എത്തിയ വനിത മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇത്തരം നേട്ടം കൈവരിച്ചത് ഇന്ത്യൻ സമൂഹത്തിനാകെ അഭിമാനമുണർത്തുന്നു.
ഭർത്താവ് അഗസ്റ്റിൻ പോളിന്റെ കയ്യിലെ ബൈബിളിൽ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഡോ. ആനി പോൾ ഇത്തരമൊരു സ്ഥാനത്തിനു തന്നെ പരിഗണിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി മജോറിട്ടി ലീഡർ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളിൽ സംതൃപ്തിയുണ്ട്. വൈസ് ചെയർ സ്ഥാനത്തും സമൂഹത്തിനു വേണ്ടിയുള്ള പ്രവർത്തനം തുടരും.
ഈ സ്ഥാനത്തേക്കു തന്നെ നിർദേശിച്ച ലെജിസ്ലേറ്റർ ഹാരിയറ്റ് കോർണലിനും പിന്താങ്ങിയ ലെജിസ്ലേറ്റർ ടോണി ഏളിനും പ്രത്യേക നന്ദി. ഈ സഭ എന്നിലർപ്പിച്ച വിശ്വാസത്തിനു നന്ദിയെന്നും ഡോ. ആനി പോൾ വ്യക്തമാക്കി.
2019 വിട പറയുമ്പോൾ ലെജിസ്ലേച്ചറും റോക്ക്ലാൻഡ് സമൂഹവും നേരിട്ട വെല്ലുവിളികളും നേട്ടങ്ങളും നമ്മുടെ മുന്നിലുണ്ട്. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, ഒരുമിച്ച് മാറ്റങ്ങൾ കൊണ്ടു വരാം. എനിക്കു പൂർണ പിന്തുണ നൽകിയ ഭർത്താവ്, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ഡെമോക്രാറ്റിക് ടീം, മാധ്യമങ്ങൾ എന്നിവർക്കു പ്രത്യേകം നന്ദി പറയുന്നു. കൗണ്ടി ഡമോക്രാറ്റിക് ചെയർ ക്രിസ്റ്റൻ സ്റ്റാവിസ്കിക്കും ക്ലാർക്സ്ടൗൺ ഡമോക്രാറ്റിക് ചെയർ മേഗൻ ഫുസിക്കിനും ഡോ. ആനി പോൾ പ്രത്യേകം നന്ദി അറിയിച്ചു.
ലെജിസ്ലേച്ചറിനെയും റോക്ക്ലാൻഡ് സമൂഹത്തെയും സേവിക്കുന്നതിനു എന്റെ പൂർണമായ കഴിവ് ഉപയോഗിക്കുമെന്നു ഉറപ്പ് നൽകുന്നു. സഹിഷ്ണുതക്കും സമാധാനത്തിനും വേണ്ടി നമുക്ക് പ്രയത്നിക്കാം. ഹെൻ റി ഫോർഡ് പറഞ്ഞത് ഞാൻ ഇവിടെ ആവർത്തിക്കുന്നു. 'ഒരിമിച്ചു കൂടുന്നതാണു തുടക്കം, ഒരുമിച്ചു നിൽക്കുന്നതാണു പുരോഗതി, കൂട്ടായി പ്രവർത്തിക്കുന്നതാണു വിജയം.' നമുക്കും ഒരുമിച്ചു പ്രവർത്തിക്കാം. ലെജിസ്ലേച്ചറിലേക്കു മൂന്നാം വട്ടവും വിജയിച്ച ഡോ. ആനി പോളും മറ്റ് അംഗങ്ങളും നേരത്തെ സത്യ പ്രതിഞ്ജ ചെയ്തു.
യഹൂദർക്ക് എതിരെ അടുത്ത കാലത്തുണ്ടാവുന്ന ആക്രമണങ്ങളുടെ പ്രതിഫലനം ലെജിസ്ലേച്ചർ യോഗത്തിലുമുണ്ടായി. രാമപോ മാഫിയ എന്ന് അധിക്ഷേപിച്ച് ഇലക്ഷനിൽ നടന്ന പ്രചാരണത്തിനെതിരെ ഡിസ്ട്രിക് 13-ലെ അംഗമായ ആരോൺ വീഡർ വികാരനിർഭരമായി സംസാരിച്ചു. യഹൂദർ എന്നു പേരു പറയുന്നില്ലെങ്കിലും ആരെയാണു ഉന്നം വയ്ക്കുന്നതെന്നു വ്യക്തമാണ്. തങ്ങൾ മാഫിയ ഒന്നുമല്ല. മാന്യരായ വ്യക്തികൾ മാത്രമാണ്. ഒരെ പിതാവിന്റെ മക്കളാണ്. ഇത്തരം പ്രചാരണമെല്ലാം ഖേദകരമാണ്.
യോഗം പുതിയ മജോറിട്ടി ലീഡറായി ജെയ് ഹുഡിനെയും മൈനോറിട്ടി ലീഡറായി ലോൺ ഹോഫ്സ്റ്റെയ്നെയും തെരെഞ്ഞെടുത്തു. മേരി വിഡ്മറിനെ ലെജിസ്ലേച്ചർ ക്ലാർക്കായും ലാറൻസ് ഓടൂളിനെ ഡപ്യുടീ ക്ലാർക്കായും തെരെഞ്ഞെടുത്തു. ഒട്ടേറെ മലയാളികൾ സത്യപ്രതിഞ്ജക്കെത്തി. ഷിനു ജോസഫ്, മത്തായി പി. ദാസ്, വർഗീസ് ഉലഹന്നാൻ, ജോസ്ഫ ഇടിക്കുള, ന്യു യോർക് നഴ്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് റോഷൽ കെർബ്സ്, തുടങ്ങിയവർ പങ്കെടുത്തവരിൽ ഉൾപെടുന്നു.
മൂവാറ്റുപുഴ കല്ലൂർക്കാട് നെടുംകല്ലേൽ കുടുംബാംഗമാണ് ഡോ. ആനി പോൾ. നഴ്സിങ് പഠനത്തിനു ശേഷം അൽപകാലം ഡൽഹിയിൽ ജോലി ചെയ്തു. അക്കാലത്ത് മികച്ച നഴ്സിനു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നു അവാർഡ് നേടി. 1982-ൽ അമേരിക്കയിലെത്തി. രണ്ട് മാസ്റ്റേഴ്സും ഡോക്ടറേറ്റുമെടുത്തു. നയാക്ക് ഹോസ്പിറ്റലിൽ നഴ്സ് പ്രാക്ടീഷണറായി കാൽ നൂറ്റാണ്ട് പ്രവർത്തിച്ചു. ഡൊമിനിക്കൻ കോളജിൽ അഡ്ജംക്ട് പ്രൊഫസറുമാണ്.
ഇതോടൊപ്പം മലയാളി സംഘടനകളിലും ഡമോക്രാറ്റിക് പാർട്ടിയിലും പ്രവർത്തിച്ചു. നഴ്സിങ്, നഴ്സ് പ്രാക്റ്റീഷണർ സംഘടനകളുടെ സ്ഥാപകരിൽ ഒരാളാണ്. ഭർത്താവ് പോൾ രാമപുരം സ്വദേശി. മറീന പോൾ, ഷബാന പോൾ, നടാഷ പോൾ എന്നിവരാണു മക്കൾ. ലെജിസ്ലേറ്ററെന്ന നിലയിൽ ഡോ. ആനി പോളിന്റെ കഴിഞ്ഞ എട്ട് വർഷത്തെ പ്രവർത്തനങ്ങൾ മുഖ്യധാരയിലും ഇന്ത്യൻ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. ഓഗസ്റ്റ് മാസം ഇന്ത്യൻ ഹെറിറ്റേജ് മാസമായി ന്യൂയോർക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നിൽ ആനി പോളാണ് മുൻകൈ എടുത്ത് പ്രവർത്തിച്ചത്.
മൈനോറിറ്റി ആൻഡ് വിമൺ ഓൺ ഡ് ബിസിനസ് എന്റർപ്രൈസസ്എന്ന സ്പെഷൽ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിർദേശ പ്രകാരമാണ്. ഇ- സിഗരറ്റ് മറ്റു സിഗരറ്റുകളെപ്പോലെ ഹാനികരമാണെന്നും, സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇ-സിഗരറ്റിനേയും ഉൾക്കൊള്ളിക്കണമെന്നുള്ള റോക്ക് ലാൻഡ് കൗണ്ടിയിലെ ലോക്കൽ നിയമം കൊണ്ടുവന്നതിന്റെ പിന്നിലും ആനി പോളായിരുന്നു
'അഡോപ്റ്റ് എ റോഡ്' എന്ന പരിപാടിയിലൂടെ രണ്ടര മൈൽ നീളമുള്ള ന്യൂ ക്ലാർക്ക്സ്ടൗൺ റോഡ് വർഷത്തിൽ നാലു പ്രാവശ്യം വോളണ്ടിയേഴ്സിനോടൊപ്പം ഏതാനുംവർഷമായിവ്രുത്തിയാക്കുന്നു. ഇത് മാധ്യമ ശ്രദ്ധ നേടിയെന്നു മാത്രമല്ല മറ്റുള്ളവർക്ക് മാതൃകയുമാണ്. ആനി പോളിന്റെ നേതൃത്വത്തിൽ യൂത്ത് ലീഡർഷിപ്പ് വർക്ക്ഷോപ്പ്, വിന്റർ കോട്ട് ഡ്രൈവ് തുടങ്ങിയ പരിപാടികളും വിജയകരമായി നടത്തിവരുന്നു.
ഹെയ്ത്തിയിലെ ദുരന്ത സമയത്ത് ഏഷ്യൻ നഴ്സസ് അസോസിയേഷനോടൊപ്പം മെഡിക്കൽ മിഷനിൽ പങ്കെടുത്തതും വളരെയധികം പ്രശംസ പിടിച്ചുപറ്റി. തിരുവനന്തപുരത്ത് ഓഖി ദുരന്തത്തിന് ഇരയായവരുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ധനസഹായം നൽകുകയും ചെയ്തു. മൈനോറിറ്റി ആൻഡ് വിമൺ ഓൺ ഡ് ബിസിനസ് എന്റർപ്രൈസസ് കമ്മിറ്റി ചെയർ, മൾട്ടി സർവീസ് കമ്മിറ്റി വൈസ് ചെയർ, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പർ, പ്ലാനിങ് ആൻഡ് പബ്ലിക് വർക്ക്സ് കമ്മിറ്റി മെമ്പർ, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്