ദാ ഇപ്പം പൊളിക്കും, ദേ പൊളിക്കാൻ പോകുന്നു; പറയാൻ തുടങ്ങിയിട്ട് ഒമ്പതു വർഷം; മരടിലെ ഫ്ളാറ്റു പൊളിക്കുന്ന സർക്കാരിന് അഭിഭാഷകന്റെ കൈയേറ്റം പൊളിക്കാൻ പേടിയോ? കൈയേറ്റം സംരക്ഷിക്കാൻ ഒത്താശ ചെയ്തതിന് പണി കിട്ടിയത് നാലു ഉദ്യോഗസ്ഥർക്ക്; എന്നിട്ടും സുരേഷ് കുറത്തികാടിന്റെ നിർമ്മാണം സുരക്ഷിതം; അഭിഭാഷകനെതിരേ നിയമയുദ്ധം നടത്തിയ കാർഗിൽ യുദ്ധഭടന്റെ ജീവന് ഭീഷണിയും
ശ്രീലാൽ വാസുദേവൻ
മാവേലിക്കര: ആദ്യം അതൊരു കാർ പോർച്ചായിരുന്നു. കുറേ നാൾ കഴിഞ്ഞപ്പോൾ അതൊരു ഇരുനിലക്കെട്ടിടമായി. മേജർ ജില്ലാ റോഡിൽ നിന്ന് ഒരു മീറ്റർ പോലും ദൂരപരിധിയില്ലാതെ പണിതുയർത്തിയ കെട്ടിടത്തിനെതിരേ നിയമയുദ്ധം നടത്തിയത് കാർഗിൽ യുദ്ധഭടനാണ്. നിയമസംവിധാനങ്ങളെല്ലാം കെട്ടിടം പൊളിച്ചു നീക്കാൻ ഉത്തരവിട്ടു. ഒൻപതു വർഷം കഴിഞ്ഞിട്ടും കെട്ടിടത്തിന് ഒരു അനക്കവുമില്ല. പരാതി നൽകിയ വിമുക്ത ഭടന് ജീവൻ ഭീഷണി നേരിടുന്നു. കൈയേറ്റം സംരക്ഷിക്കാൻ ഒത്താശ ചെയ്ത് നാല് ഉദ്യോഗസ്ഥർക്ക് വകുപ്പു തല നടപടിയും നേരിടേണ്ടി വരുന്നു. കൈയേറ്റം നടത്തിയത് അഭിഭാഷകനായതു കൊണ്ട് മാത്രം പൊളിച്ചു നീക്കാൻ പഞ്ചായത്തിനും പേടി.
മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ മാവേലിക്കര-കറ്റാനം റോഡ് അരികിൽ കുറത്തികാട് ജങ്ഷന് സമീപമായി കുറത്തികാട് കോയിക്കൽ തെക്കേതിൽ അഡ്വ സുരേഷ്കുമാറാണ് അനധികൃത നിർമ്മാണം നടത്തിയത്. ആദ്യം താൽകാലിക ഷെഡ് മാത്രമാണ് ഉണ്ടായിരുന്നത്. അത് പൊളിച്ചു നീക്കിയ ശേഷം ഘട്ടംഘട്ടമായിട്ടായിരുന്നു അനധികൃത നിർമ്മാണം. കാർഗിൽ യുദ്ധഭടനും സാമൂഹിക പ്രവർത്തകനുമായ കുമ്പളൂർ പടീറ്റതിൽ വി ഷാജിയാണ് ഇതു സംബന്ധിച്ച് 2011 ൽ മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ പരാതി നൽകിയത്. പഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം നിർത്തി വയ്ക്കാൻ 2012 ഏപ്രിൽ 25 ന് സെക്രട്ടറി നോട്ടീസ് നൽകി. കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം 2011 ലെ 27(3), 27(4), 27(5) എന്നിവയുടെ ലംഘനമാകയാൽ പഞ്ചായത്ത് രാജ് ആക്ട് 1994, 235 ഡബ്ല്യു(1) വകുപ്പ് അനുസരിച്ചാണ് നോട്ടീസ് നൽകിയത്.
ഇതിന് മറുപടിയായി മെയ് അഞ്ചിന് അഡ്വ കുറത്തികാട് സുരേഷ് നൽകിയ കത്ത് പഞ്ചായത്തിന്റെ അവകാശവാദങ്ങളെല്ലാം തള്ളിക്കൊണ്ടുള്ളതായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് നിലനിൽക്കുന്നതല്ലെന്നായിരുന്നു സുരേഷിന്റെ വാദം. താൻ താമസിക്കുന്ന കെട്ടിടം 40 വർഷം മുമ്പ് നിർമ്മിച്ചതാണെന്നും പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത് 1994 ൽ മാത്രമാണെന്നും അതിന് മുൻപ് നിർമ്മിച്ച കെട്ടിടത്തിൽ കൂട്ടിച്ചേർക്കൽ വരുത്തുന്നതിന് യാതൊരു നിയമതടസവും ഇല്ലെന്നും സുരേഷ് മറുപടിയിൽ വിശദീകരിച്ചിരുന്നു. 1990 ലാണ് കെട്ടിട നിർമ്മാണം തുടങ്ങിയതെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഘട്ടം ഘട്ടമായിട്ടാണ് പൂർത്തീകരിച്ചതെന്നും ആ നിലയ്ക്ക് 2011 ൽ നിലവിൽ വന്ന കെപിബിആർ ചട്ടം ഇതിന് ബാധകമല്ലെന്നും സുരേഷ് ചൂണ്ടിക്കാട്ടി. എന്നാൽ, സുരേഷിന്റെ വാദമുഖങ്ങൾ പഞ്ചായത്ത് സെക്രട്ടറി തള്ളുകയാണുണ്ടായത്.
വീടിനോട് ചേർന്ന് നിർമ്മാണം നടത്തിയതായി ബോധ്യപ്പെട്ട സമയത്ത് അത് നിർത്തി വയക്കാൻ അറിയിപ്പ് നൽകിയിരുന്നുവെന്നും കെട്ടിടത്തിനോട് ചേർന്ന് വസ്തു നികുതി നിർണയ രജിസ്റ്റർ പ്രകാരമുള്ള ഷെഡ് പൊളിച്ചു നീക്കിയാണ് നിർമ്മാണം നടത്തിയതെന്നും അത് കെപിബിആറിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയ സെക്രട്ടറി അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ ജൂൺ 28 ന് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേ സുരേഷ് തദ്ദേശസ്ഥാപനങ്ങളിലെ പരാതി പരിഹരിക്കുന്നതിനുള്ള ട്രിബ്യൂണലിനെ സമീപിച്ചു. പഞ്ചായത്ത് സെക്രട്ടറി അപേക്ഷ നൽകി കെട്ടിടം ക്രമവൽക്കരിക്കാനായിരുന്നു ട്രിബ്യൂണലിന്റെ 2013 ജനുവരി മൂന്നിലെ ഉത്തരവ്. ഇതിൻ പ്രകാരം നിർമ്മാണം ക്രമവൽക്കരിച്ച് കിട്ടുന്നതിന് ഫെബ്രുവരി രണ്ടിന് സുരേഷ് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകി. അനധികൃത നിർമ്മാണം ആയതിനാൽ ക്രമവൽക്കരിക്കാൻ സാധിക്കില്ലെന്ന് ഫെബ്രുവരി 23 ന് സെക്രട്ടറി അറിയിച്ചു.
സെക്രട്ടറിയുടെ നടപടിക്ക് എതിരേ സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. നിയമാനുസൃതമായ നടപടി പൂർത്തീകരിക്കുവാൻ അവേശിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 26 ന് സുരേഷിന്റെ റിട്ട് പെറ്റീഷൻ ഹൈക്കോടതി തീർപ്പാക്കി. പന്ത് വീണ്ടും പഞ്ചായത്തിന്റെ കോർട്ടിൽ എത്തിയെങ്കിലും തുടർ നടപടി വൈകി. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുകയാണ് പഞ്ചായത്ത് സെക്രട്ടറി ചെയ്തത്. വിവിധ വകുപ്പുകൾ ഏകോപിച്ച് വേണം പൊളിക്കൽ നടത്താനെന്നുള്ളതിനാൽ ആ വഴിക്കും താമസം വരുത്തി. പരാതിക്കാരനായ ഷാജി ഈ സമയം വെറുതെ ഇരുന്നില്ല. അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് പഞ്ചായത്ത് ജീവനക്കാർക്കെതിരേ അദ്ദേഹം തദ്ദേശസ്ഥാപന ഓംബുഡ്സ്മാനും വിജിലൻസിനും പരാതി നൽകി. വിജലൻസ് പഞ്ചായത്തിൽ മിന്നൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തി. സെക്രട്ടറിമാരായിരുന്ന ജി ജവഹർ, പ്രശാന്ത് ബാബു, ഹെഡ് ക്ലർക്ക് കെ ജയകുമാർ, യുഡി ക്ലാർക്ക് എസ് ബിന്ദു എന്നിവർക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്തു. അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്തുവെന്നതായിരുന്നു പരാതി. ഈ ജീവനക്കാരുടെ പ്രമോഷനും ശമ്പള വർധനവും തടയുകയുണ്ടായി.
2013 മുതൽ സുരേഷിന്റെ അനധികൃത നിർമ്മാണം പൊളിക്കുന്നത് ഉദ്യോഗസ്ഥർ വൈകിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും വഴിപാട് പോലെ ഒരു നോട്ടീസ് സുരേഷിനും വില്ലേജ്, റവന്യൂ, പിഡബ്ല്യുഡി അധികൃതർക്കും നൽകും. അവർ വന്ന് പരിശോധിച്ച് പൊളിക്കലിന് അനുകൂലമായി റിപ്പോർട്ട് നൽകും. പിന്നീട് ഒന്നും സംഭവിക്കില്ല. പരാതിക്കാരനായ ഷാജി വിവരാവകാശം കൊടുക്കുമ്പോൾ മാത്രമാണ് ഈ നടപടി ക്രമങ്ങൾ ആവർത്തിക്കുന്നത്. ഏറ്റവും ഒടുവിലായി കഴിഞ്ഞ നവംബർ മൂന്നിനാണ് പൊളിച്ചു നീക്കൽ സംബന്ധിച്ച് കെട്ടിടം ഉടമ സുരേഷിന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ പൊളിച്ചു നീക്കുമെന്നും അതിനുള്ള ചെലവ് ഉടമയിൽ നിന്ന് ഈടാക്കുമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരുന്നത്.
നോട്ടീസ് നൽകി, പറഞ്ഞ സമയ പരിധിയും അവസാനിച്ചിട്ടും കെട്ടിടം പൊളിക്കുന്നതിനുള്ള യാതൊരു നടപടിയും തുടങ്ങിയിട്ടില്ല. ഇതിനിടെ മാവേലിക്കര കോടതി വളപ്പിൽ വച്ച് പരാതിക്കാരനായ ഷാജിയെ കൈകാര്യം ചെയ്യാനും സുരേഷ് ശ്രമിച്ചിരുന്നു. ഇതിനെതിരേ ഷാജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അടക്കം പരാതി നൽകിയിട്ടുണ്ട്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍