സദാചാര ഗുണ്ടായിസത്തിലെ പ്രതിയുടെ സുഹൃത്തുക്കളെ വളഞ്ഞിട്ട് തല്ലിയത് ന്യൂസ് 18 ചാനലുകാരും മാധ്യമം-ഡെക്കാൺ ക്രോണിക്കൾ ജേർണലിസ്റ്റുകളും ചേർന്ന്; മാധ്യമത്തിലെ ജേർണലിസ്റ്റിനെ കൈകാര്യം ചെയ്തത് പ്രഭാത വാർത്തയിലെ സാനുവും ഇടിവിയിലെ ബിജുവും; തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിവാദം തീരുന്നില്ല; ലൈസൻസില്ലാതെ പ്രവർത്തിച്ച സങ്കേതം പൂട്ടിയിട്ടും പുറത്തു വരുന്നത് അടിപിടി കേസുകൾ മാത്രം; പൊലീസിന് തലവേദനയായി പത്രക്കാർ മാറുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: സദാചാരഗുണ്ടായിസവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിന്റെ കേന്ദ്രബിന്ദുവായി പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ മാറിയതോടെ തുടങ്ങിയ മാധ്യമപ്രവർത്തകരുടെ ചേരിപ്പോര് വീണ്ടും കേസുകളിലേക്കും നിയമനടപടികളിലേക്കും നീങ്ങുന്നു. രണ്ടു കേസുകളാണ് പുതുതായി കന്റോൺമെന്റ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രസ് ക്ലബ് യോഗങ്ങളെ തുടർന്ന് നടന്ന സംഘർഷങ്ങളിൽ ഉൾപ്പെട്ട കെ.എൻ സാനു, ബിജു ഗോപിനാഥൻ എന്നിവർക്കെതിരെയുള്ള ഒരു കേസും ഇവർ നൽകിയ പരാതിയിൽ വി എസ്.അനു, ബിനീഷ് തോമസ്, വി.വി.അരുൺ, സാബ്ലു തോമസ് എന്നിവർക്കെതിരെയും കന്റോൺമെന്റ് പൊലീസ് കേസ് ചാർജ് ചെയ്തിട്ടുണ്ട്. രണ്ടു കേസുകളിലെ പ്രതികൾക്കും ജാമ്യം നൽകി വിട്ടതായും പക്ഷെ കേസിൽ തുടർനടപടികൾ വരുമെന്നും കന്റോൺമെന്റ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
പുതിയ കേസുകളോടെ പ്രസ് ക്ലബിലെ പ്രശ്നങ്ങൾ വീണ്ടും വഷളായി തീർന്നിട്ടുണ്ട്. ഇന്നലെ പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അനുമതിയില്ലാതെ വിമതവിഭാഗം യോഗം ചേരാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘർഷം വന്നത്. പ്രസ് ക്ലബ് അംഗത്വത്തിൽ നിന്നും മാനേജിങ് കമ്മറ്റി സസ്പെൻഡ് ചെയ്ത മുൻ ജോയിന്റ് സെക്രട്ടറി സാബ്ല്യു തോമസിന്റെ നേതൃത്വത്തിൽ വിമത വിഭാഗക്കാർ യോഗം ചേരാൻ തുടങ്ങിയതോടെയാണ് വീണ്ടും സംഘർഷം രൂപപ്പെട്ടത്. ഈ സംഘർഷത്തിലാണ് സാനുവിനും ബിജു ഗോപിനാഥനും മർദ്ദനമേറ്റതായി ആരോപണം വന്നത്. കേസിൽ പ്രതിയായ വി എസ് അനുവും അനൂപും ന്യൂസ് 18 ചാനലിലെ ജേണലിസ്റ്റുകളാണ്. ബിജു ഗോപിനാഥ് ഇടിവിയിലെ ലേഖകനാണ്. സാനു ജോർജ് പ്രഭാത വാർത്തിയിലും. ബിനീഷ് മാധ്യമത്തിലേയും സാബ്ലു തോമസ് ഡെക്കാൺ ക്രോണിക്കളിലേയും ജേർണലിസ്റ്റാണ്. മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ സഹോദരിയുടെ മകനാണ് സാബ്ലു. എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ എസ് എഫ് ഐയോട് ചേർന്നാണ് സാബ്ലുവിന്റെ പ്രവർത്തനം.
സദാചാര ഗുണ്ടായിസ കേസിൽ അകപ്പെട്ടതോടെയാണ് പ്രസ് ക്ലബ് സെക്രട്ടറിയായ എം.രാധാകൃഷ്ണന് സെക്രട്ടറി സ്ഥാനം നഷ്ടമാകുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. രാധാകൃഷ്ണന് സ്ഥാനം നഷ്ടമായതോടെ സാബ്ല്യു തോമസിന് താത്കാലിക സെക്രട്ടറി സ്ഥാനം ലഭിച്ചതോടെ പ്രശ്നം വീണ്ടും രൂക്ഷമാവുകയാണ് ഉണ്ടായത്. തുടർന്ന് പഴയ കമ്മറ്റിയുടെ രാജിയും പുതിയ കമ്മറ്റിയുടെ ചാർജ് ഏറ്റെടുക്കലും വന്നു. പക്ഷെ ഇവർക്കാർക്കും തുടരാൻ സാധ്യമാകാത്ത രീതിയിൽ പഴയ സെക്രട്ടറി രാധാകൃഷ്ണൻ തനിക്ക് അനുകൂലമായ കോടതി വിധി നേടുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രസ് ക്ലബ് അധികാരം ആർക്കെന്ന രീതിയിൽ തർക്കങ്ങൾ തലപൊക്കി തുടങ്ങിയത്.
മുൻ പ്രസ്ക്ലബ് സെക്രട്ടറിയും, ആരോപണവിധേയനാകുകയും ചെയ്ത രാധാകൃഷ്ണനോടൊപ്പം രാജിവെച്ചവർ രാജി പിൻവലിച്ച് പ്രസ്ക്ലബിലെ ജനറൽ ബോഡി യോഗത്തിനു എത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും വഷളായി. സദാചാര ഗുണ്ടായിസ ആരോപണമുയർത്തിയ മാധ്യമപ്രവർത്തകയുടെ ഭർത്താവിനെ കെ എൻ സാനു, ബിജു ഗോപിനാഥനും ചേർന്ന് കൈയേറ്റം ചെയ്തതായി ആരോപണം ഉയർന്നു. പ്രസ്ക്ലബ് ജനറൽബോഡിയിൽ പ്രസ്ക്ലബ് മെമ്പർ എന്ന നിലയ്ക്ക് പങ്കെടുത്ത എന്നെ സംസാരിക്കാൻ ക്ഷണിച്ചപ്പോൾ കെ എൻ സാനു, ബിജു ഗോപിനാഥൻ എന്നിവർ ചേർന്ന് എന്റെ കൈയിൽ കയറിപിടിക്കുകയും എന്റെ മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു. ബിജു ഗോപിനാഥൻ എന്റെ കൈപിടിച്ച് തിരിക്കുകയും എന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങി അടിച്ചൊടിക്കുകയും ചെയ്തു. രാധാകൃഷ്ണനൊപ്പം രാജിവെച്ചവർ ജനറൽബോഡിയിൽ എത്തിയിരുന്നു. അവരുടെ കൂട്ടാളികളാണ് എന്നെ കൈയേറ്റം ചെയ്തത്. മാധ്യമ പ്രവർത്തകയുടെ ഭർത്താവ് പ്രതികരിച്ചത്. ഈ സംഭവത്തിൽ ഇവർ സാനുവിനും ബിജു ഗോപിനാഥനും എതിരെ പരാതി നൽകിയിരുന്നു. ഈ കേസിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. തുടർന്നാണ് സാബ്ല്യു തോമസിനും ബിനീഷ് തോമസിനും വി എസ്.അനുവിനും അടക്കമുള്ളവർക്ക് എതിരെ സാനുവും ബിജു ഗോപിനാഥും ഉൾപ്പെടെയുള്ളവർ പരാതി നൽകുന്നത്.
അറിയാതെ അകപ്പെട്ട പ്രശ്നത്തിൽ പ്രതിയായ മാറിയ രാധാകൃഷ്ണനെ അനുകൂലിക്കുന്ന സമീപനമാണ് പ്രസ് ക്ലബിലെ മാധ്യമ പ്രവർത്തകരിൽ വലിയ പങ്കു കൈക്കൊണ്ടത്. സാബ്ല്യു തോമസ്, സദാചാര ഗുണ്ടായിസ ആരോപണവുമായി എത്തിയ മാധ്യമ പ്രവർത്തകയുടെ ഭർത്താവ്, മാധ്യമ പ്രവർത്തക, ഇവരെ അനുകൂലിക്കുന്ന മാധ്യമ പ്രവർത്തകർ എന്നിവരാണ് രണ്ടു ചേരിയായി നിലയുറപ്പിച്ചിരിക്കുന്നത്. പക്ഷെ സെക്രട്ടറിയായി രാധാകൃഷ്ണനു തുടരാം എന്ന വിധിയുടെ ബലത്തിൽ രാധാകൃഷ്ണൻ നീക്കങ്ങൾ ശക്തമാക്കിയതോടെയാണ് മാധ്യമ പ്രവർത്തകർ വീണ്ടും ചേരി തിരിഞ്ഞു അടിയാകുന്നത്. 'രണ്ടും മൂന്നും പേരോടു ഒപ്പം ഉറങ്ങുന്നവർ സദാചാരം പ്രസംഗിക്കരുത് എന്ന് കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ പരസ്യ പ്രഖ്യാപനം നടത്തിയതോടെയാണ് രാധാകൃഷ്ണന് അനുകൂലമായ നീക്കങ്ങൾ പ്രസ് ക്ലബിനുള്ളിൽ തന്നെ ശക്തമായത്.
സഹപ്രവർത്തകയായ മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ കേസ് രാധാകൃഷ്ണനെതിരെ വന്നതോടെയാണ് പ്രശ്നങ്ങളുടെ ആരംഭം. തിരുവനന്തപുരം പ്രസ് ക്ലബ് മന്ദിരത്തിൽ നിന്നാണ് രാധാകൃഷ്ണനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവർത്തകർ പ്രസ്ക്ളബ് ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിനിടെയാണ് പേട്ട പൊലീസ് പ്രസ് ക്ലബിലെത്തി കഴിഞ്ഞ ഡിസംബർ ആദ്യവാരം അറസ്റ്റ് രേഖപ്പെടുത്തിയത്. സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തിൽ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രസ് ക്ലബ് സെക്രട്ടറിയെ കൂടാതെ പേട്ട സ്വദേശികളായ അശ്വിൻ, അഡ്വ. രാധികാ ദേവി, ഹരി, അനീഷ് എന്നിവരെ പ്രതികളാക്കിയാണ് പേട്ട പൊലീസ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.
സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണൻ പ്രതിക്കൂട്ടിലായതോടെ പ്രസ് ക്ലബിലുള്ളവർ മദ്യപിക്കാൻ എത്തുന്ന സങ്കേതത്തിനു താത്കാലികമായി താഴ് വീണെങ്കിലും അതുകൊണ്ടൊന്നും പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന സൂചനകളാണ് പുതിയ കേസുകൾ ഉയർത്തുന്നത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സങ്കേതത്തിന്റെ പേരിലും മാധ്യമപ്രവർത്തകർ ചേരിതിരിഞ്ഞു പോരാടിയിരുന്നു. പ്രശ്നങ്ങളെ തുടർന്ന് വീണ്ടും അടഞ്ഞു കിടന്ന സങ്കേതം ഇവർക്കിടയിൽ നിന്ന് തന്നെ വന്ന സമവായ പ്രശ്നങ്ങളെ തുടർന്ന് വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു. പ്രസ് ക്ലബ് സെക്രട്ടറി തന്നെ സദാചാരഗുണ്ടായിസ പ്രശ്നവുമായി കേസിൽ ജയിലിലേക്ക് നീങ്ങിയതോടെയാണ് സങ്കേതത്തിന് വീണ്ടും താഴ് വീണത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്