മകളുടെ ചേതനയറ്റ മൃതദേഹത്തിന് നിറകണ്ണുകളോടെ സല്യൂട്ട് നൽകി അമ്മ ഭവാനി; കള്ളിക്കാട്ടെ വീട്ടിലെത്തിച്ച ഷർമിള ജയറാമിന്റെ മൃതദേഹം കണ്ട് വിതുമ്പി ഒരു നാടു മുഴുവനും; കൈക്കുഞ്ഞുമായി അക്കാദമിയിലെയും വനത്തിനുള്ളിലെയും കഠിനപരിശീലനം പൂർത്തീകരിച്ച ഷർമിള ജോലിയെ എന്നും ആവേശത്തോടെ സ്നേഹിച്ച വനിത: കാട്ടിലെ പെൺപുലി നാട്ടിൽ കാരുണ്യം ചൊരിഞ്ഞ മാലാഖ
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: ഒരു പുരുഷനേക്കാളും മനക്കരുത്തോടെ പാലക്കാടൻ കാടുകളിലേക്ക് ഇറങ്ങി ചെന്ന വനിതയാണ് ഷർമിളാ ജയറാം. അതിനാൽ തന്നെ പാലക്കാടൻ കാടുകളിലെ കഞ്ചാവ് കൃഷിക്കാരുടേയും കാട്ട് കള്ളന്മാരുടേയും പേടി സ്വപ്നം ആയിരുന്നു റേഞ്ച് ഓഫിസർ ഷാർമിള ജയറാം. വനാന്തരങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും കഞ്ചാവ് കൃഷി നടത്തിയിരുന്ന കാട്ടുകള്ളന്മാരെ ഉൾക്കാടുകളിലേക്ക് ഇറങ്ങി ചെന്ന് യാതൊരു ഭയപ്പാടും ഇല്ലാതെയാണ് ഷർമിള എന്ന ഈ പെൺപുലി കൈകാര്യം ചെയ്തത്. ഇതോടെ ഷർമിള എ്ന പേര് കേട്ടാൽ തന്നെ കള്ളന്മാർ വിറയ്ക്കാൻ തുടങ്ങി. എന്നാൽ തന്റെ ദൗത്യം പാതി വഴിയിലുപേക്ഷിച്ച് മരണത്തിന് കീഴടങ്ങിയ ഷർമിളാ ജയറാമിന് നാട് യാത്രാ മൊഴി ചൊല്ലി.
ഇന്നലെ കിള്ളിക്കാട്ടെ വസതിയിൽ ഷർമിളയുടെ മൃതദേഹം എത്തിച്ചു. മകളുടെ ചേതനയറ്റ മൃതദേഹത്തിന് നിറകണ്ണുകളോടെ അമ്മ ഭാനുമതി നൽകിയ സല്യൂട്ടിൽ എല്ലാം ഉണ്ടായിരുന്നു.മകളുടെ ജോലിയോടുള്ള ആത്മാർത്ഥതയും ചങ്കൂറ്റത്തോടെ ആരുടെ മുന്നിലും നെഞ്ചു വിരിച്ചു നിൽക്കുന്ന കൂസലില്ലായ്മയും ആ അമ്മയെ ഒരുപാട് തവണ അഭിമാന്തതിന്റെ കൊടിമുടി കയറ്റിയിട്ടുണ്ട്.
തമിഴ്നാട് ഫോറസ്റ്റ് അക്കാദമിയിലെ പരിശീലന കാലത്താണു മകൻ റയാൻഷ് പിറന്നത്. കൈക്കുഞ്ഞുമായാണ് അക്കാദമിയിലെയും വനത്തിനുള്ളിലെയും കഠിനപരിശീലനം പൂർത്തീകരിച്ചത്. വനപരിപാലന ദൗത്യത്തിനിടെ അട്ടപ്പാടി ഭവാനിപ്പുഴയിൽ ജീപ്പ് മറിഞ്ഞു മരിച്ച ഷർമിള ജയറാമിന് അത്രമാത്രം ആവേശവും അഭിമാനവുമായിരുന്നു തന്റെ ജോലി. ഷർമിളയെക്കുറിച്ച് സഹപ്രവർത്തകർക്കും മേലുദ്യോഗസ്ഥർക്കും പറയാനേറെയുണ്ട്. പൂമ്പാറ്റയെ പോലെ എല്ലായിടത്തും എത്തിയിരുന്ന മാഡം ആയിരുന്നുവെന്നാണ് അഗളിക്കാർ പറയുന്നത്.
കാട്ടുകള്ളന്മാരുടെ പേടി സ്വപ്നമായിരുന്ന ഈ റേഞ്ച് ഓഫിസർ നാട്ടിൽ കാരുണ്യം ചൊരിയുന്ന മാലാഖയും ആയിരുന്നു. കാടിന് മാത്രമല്ല കാടിന്റെ മക്കൾക്കും കാവലായിരുന്നു ഷർമിള എന്ന യുവ ഉദ്യോഗസ്ഥ. കാടിന്റെ പ്രശ്നത്തിന് എപ്പോഴും ഒപ്പം നിന്നവൾ. പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യുന്ന ധീരയായ റേഞ്ച് ഓഫിസറായിരുന്നു ഇവർ. ആനവായ്, ഗൊട്ടിയാർകണ്ടി സ്കൂളുകളിലെ കുട്ടികൾക്ക് നോട്ടുബുക്കുകളും പേനയും പെൻസിലും ഇൻസ്ട്രുമെന്റ് ബോക്സും ഗ്ലോബും ഉൾപ്പെടെയുള്ള പഠനോപകരണങ്ങളുമായി എത്തുമായിരുന്നു. ഇതിനായി ആലപ്പുഴയിൽ നിന്നുള്ള സുഹൃത്തും അദ്ധ്യാപികയുമായ എം. ആർ.ദേവിയുടെ സഹായത്തോടെ ഷർമിള തുടങ്ങിയതായിരുന്നു ആരണ്യോപഹാരം പദ്ധതി.
മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പേരിൽ കാട്ടിലേക്കു കടക്കാൻ വനപാലകർ ഭയന്നിരുന്ന കാലത്താണ് അട്ടപ്പാടിയിലേക്ക് റേഞ്ച് ഓഫിസറായി ഷർമിളയുടെ വരവ്. കാടാകെ തീ പടരുന്നതായിരുന്നു ആദ്യ വെല്ലുവിളി. പിന്നെ കാട്ടിലെ കഞ്ചാവ് കൃഷിയും. ചുമതലകളിൽ വിട്ടുവീഴ്ചയില്ലാത്ത ഷർമിളയും സഹപ്രവർത്തകരും ഒരു വർഷത്തിനിടെ 11 പ്രാവശ്യം കഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചു. ഓരോ തവണയും മൂന്നും നാലും ദിവസം കാട്ടിൽ.
4,000 അടി ഉയരമുള്ള മല്ലീശ്വരന്മുടിക്കടുത്ത് അജ്മലയിലും ചെന്താമല, കുള്ളാട് മലകളിലും സധൈര്യമെത്തി കഞ്ചാവ് വെട്ടി. വനംവകുപ്പിൽ 4 വർഷത്തെ സേവനം പൂർത്തീകരിച്ച ഷർമിള കഴിഞ്ഞ വർഷം മാർച്ചിലാണ് അട്ടപ്പാടിയിൽ ചുമതലയേൽക്കുന്നത്. വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ നിന്നു ഫോറസ്ട്രി ബിരുദവും ഡെറാഡൂൺ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ബിരുദാനന്തര ബിരുദവും നേടി.
തമിഴ്നാട് ഫോറസ്റ്റ് അക്കാദമിയിൽ 20152017 ബാച്ചിലാണ് റേഞ്ച് ഓഫിസർ പരിശീലനം നേടിയത്. ഭവാനിപ്പുഴയിൽ ജീപ്പ് മറിഞ്ഞു മരിച്ച ഷർമിള ജയറാമിന്റെ മൃതദേഹം മേഴ്സി കോളജിനു സമീപത്തെ കള്ളിക്കാട്ടെ വീട്ടിലെത്തിച്ചപ്പോൾ നാടാകെ തേങ്ങി. നേരത്തെ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ ഓഫിസിലും മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. ഷർമിള ജയറാമിന്റെ നിര്യാണത്തിൽ മന്ത്രി കെ.രാജു അനുശോചിച്ചു.
ഡിസംബർ 24-ന് അട്ടപ്പാടി ചെമ്മണ്ണൂരിലെ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ വനംവകുപ്പിന്റെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. വാഹനം പുഴയിലേക്ക് മറിഞ്ഞു.ഭവാനിപ്പുഴയിലേക്ക് മറിഞ്ഞ വാഹനത്തിൽ നിന്ന് ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഷർമിളയെയും ഡ്രൈവറെയും രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുമ്പോൾ ഇരുവരും അബോധാവസ്ഥയിലായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മുക്കോലി സ്വദേശി ഉബൈദ് ചികിത്സയിലിരിക്കെ വിടപറഞ്ഞപ്പോഴും ഷർമിള മരണത്തോട് പോരാടിക്കൊണ്ടിരുന്നു. ആ പോരാട്ടത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. പാലക്കാട് യാക്കര സ്വദേശിയാണ് ഷർമിള (32) ഭർത്താവ് വിനോദ്, റിയാൻഷ് (4) ഏകമകനാണ്.
2017ലാണ് ഷർമിള ഫോറസ്റ്റ് റേഞ്ച് ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. കാടകങ്ങളിലെ കഞ്ചാവ് കൃഷിയെ പലപ്പോഴും വനപാലകർ ഗൗനിച്ചിരുന്നില്ല. പാലക്കാടൻ വനങ്ങളിലെ മാവോവാദികളുടെ സാന്നിധ്യമാണ് കാടുകയറുന്നതിൽ നിന്ന് വനപാലകരെ പിന്തിരിപ്പിരിപ്പിച്ചത്. പക്ഷേ പാലക്കാട്ടുകാരിയായ ഷർമിളയ്ക്ക് കാട് അപരിചിതമായിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റു വനപാലകർ മടിച്ചുനിന്നപ്പോഴും ഷർമിള കാടുകയറി. കഞ്ചാവ് തോട്ടങ്ങൾ തീയിട്ട് നശിപ്പിച്ചു.ഷർമിള കാടുകയറാൻ തുടങ്ങിയതോടെ കഞ്ചാവ് മാഫിയ കാടിറങ്ങിത്തുടങ്ങി.
ഫോറസ്റ്റ് ഓഫീസറുടെ യൂണിഫോമിനും ജോലിക്കും അപ്പുറത്ത് പാലക്കാടൻ ഊരുകളിലെ വികസനത്തിനും ഷർമിള സമയം കണ്ടെത്തി. അവിടുത്തെ മനുഷ്യരുടെ പ്രശ്നങ്ങൾ കേട്ടു. അവരിലൊരാളായി. അങ്ങനെ ഊരുകളുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതാണ് ആരണ്യകം പദ്ധതി. സമാനമനസ്കരുടെ പിന്തുണയോടെയായിരുന്നു പദ്ധതി.
കഴിഞ്ഞ പ്രളയത്തിൽ പാലക്കാട്ടെ പല ഊരുകളും ഒറ്റപ്പെട്ടപ്പോൾ ഭവാനിപ്പുഴ കലിതുള്ളിയപ്പോൾ അവിടെയും ഷർമിള രക്ഷയ്ക്കെത്തി. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ ശേഖരിച്ച് കൃത്യമായി ഊരുകളിലെ അർഹതപ്പെട്ടവരുടെ കൈകളിലെത്തിക്കാൻ ഷർമിളയാണ് നേതൃത്വം നൽകിയത്. ഷർമിള വിടപറയുമ്പോൾ നഷ്ടം വനംവകുപ്പിനോ, കുടംബത്തിനോ മാത്രമല്ല.. എന്നും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന പാലക്കാടൻ ഊരുകൾക്ക് കൂടിയാണ്.
Stories you may Like
- മാത്യുവിനേയും ജോർജിനേയും ചേർത്തു പിടിക്കാൻ നടനെത്തും
- 13 അരുമകളെ നഷ്ടമായ വെളിയാമറ്റത്തെ വേദന മലയാളി ഏറ്റെടുക്കുമ്പോൾ
- 'ആ ലിസ്റ്റിൽ അവസാനത്തെ പേരാണ് ഇപ്പോൾ പോയ മാമുക്കോയ' ജയറാം പറയുന്നു
- എന്നും നിലകൊണ്ടത് അസോസിയഷനൊപ്പം നിന്ന് ക്രിക്കറ്റിനെ വളർത്താൻ; ഇനി ജയറാം ഓർമ്മ
- ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍