2003ൽ കർബലയിൽ അഞ്ച് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടപ്പോൾ തുടങ്ങിയ വൈരാഗ്യം; എംബസി പ്രതിഷേധം ആളികത്തിക്കാൻ കമാണ്ടർ ബാഗ്ദാദിലെത്തിയത് സിറിയയിൽ നിന്നോ ലെബനനിൽ നിന്നോ എന്ന് വിലയിരുത്തൽ; രണ്ട് കാറുകളിൽ സഞ്ചരിച്ച സംഘത്തെ വകവരുത്താൻ അയച്ചത് നാല് മിസൈലുകൾ; കൈയിലെ വലിയ മോതിരം കൊല്ലപ്പെട്ടത് ഇറാനിലെ രണ്ടാമനെന്ന് ഉറപ്പിച്ചു; അമേരിക്കയും ഇസ്രയേലും യാത്രവിവരങ്ങൾ കണ്ടെത്തിയത് ചാരകണ്ണുകളിലൂടെ; ഖാസിം സുലൈമാനിയെ വധിച്ചതും ബാഗ്ദാദി മോഡൽ നീക്കം
മറുനാടൻ മലയാളി ബ്യൂറോ
ടെഹ്റാൻ: സൈനികമേധാവിയെന്നതിനുപരി മേഖലയിലാകെ ഇറാന്റെ രാഷ്ട്രീയതാൽപ്പര്യം സംരക്ഷിക്കുന്നതിൽ നേതൃപരമായ പങ്കാണ് ഖാസിം സുലൈമാനി. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന ആവശ്യം നിഷേധിച്ചിരുന്ന സുലൈമാനിക്ക് ഇറാനിൽ വൻ ജനപിന്തുണയാണുണ്ടായിരുന്നു. ഇറാന്റെ ഷിയ രാഷ്ട്രീയ താൽപ്പര്യം പ്രയോഗവൽക്കരിക്കുന്നതിനായി നിരവധി വിദേശരാജ്യങ്ങളും സംഘടനകളുമായി നിരന്തരബന്ധമാണ് സുലൈമാനി സൂക്ഷിച്ചത്. ഇറാഖ്, സിറിയ, ലബനൻ, യമൻ, ഒമാൻ തുടങ്ങിയ മേഖലയിലെ രാജ്യങ്ങളിൽ സുലൈമാനിയുടെ ഇടപെടൽ ഉണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു അമേരിക്കൻ ഓപ്പറേഷൻ.
അതിനിടെ സുലൈമാനിയെ കൊലപ്പെടുത്തിയതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരുന്നുണ്ട്. അതേസമയം, സുലൈമാനിയുടെ യാത്രാവിവരങ്ങൾ എങ്ങനെ കണ്ടെത്തിയെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല. യുഎസ്, സൗദി, ഇസ്രയേൽ സുരക്ഷാസേനകൾ സുലൈമാനിയെ നോട്ടമിട്ടിരിക്കുകയായിരുന്നു. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സുലൈമാനിയുടെ ഇറാനിലേക്കുള്ള വരവ് അമേരിക്കയെ അറിയിച്ചതെന്നാണ് സൂചന. അൽഖൈയ്ദ തലവൻ ബാഗ്ദാദിയെ കൊലപ്പെടുത്തിയതും അമേരിക്കയുടേയും ഇസ്രയേലിന്റേയും സംയുക്ത നീക്കമായിരുന്നു. ഇറാഖിൽ സുലൈമാനിയെ വകവരുത്തിയും ഈ കൂട്ടുകെട്ടാണെന്നാണ് സൂചന.
ഇറാഖിലെ പ്രധാന വിമാനത്താവളമാണ് ബ്ഗ്ദാദിലേത്. ഇവിടെ നിന്നും രണ്ടു കാറുകളിലായി തിരിച്ച സംഘത്തിനുനേരെയെത്തിയത് നാലു മിസൈലുകളായിരുന്നു. ഛിന്നഭിന്നമായ ശരീരങ്ങളിൽനിന്ന് കൊല്ലപ്പെട്ടത് ഇറാന്റെ റവലൂഷണറി ഗാർഡ്സ് രഹസ്യവിഭാഗം മേധാവി ഖാസിം സുലൈമാനിയാണെന്നു തിരിച്ചറിഞ്ഞത് കൈയിലെ മോതിരം നോക്കിയാണ്. ബഗ്ദാദ് വിമാനത്താവളത്തിനു സമീപം പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ യുഎസ് നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സുലൈമാനി ഉൾപ്പെടെ 5 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സിറിയയിൽ നിന്നോ ലബനനിൽനിന്നോ ആണ് സുലൈമാനി വെള്ളിയാഴ്ച പുലർച്ചെ 12.30ന് ബഗ്ദാദ് വിമാനത്താവളത്തിലെത്തിയത്. ഇറാഖിലെ ഇറാൻ അനുകൂല പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന്റെ (പിഎംഎഫ്) ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസുമായി കൂടിക്കാഴ്ച നടത്തിയശേഷം ഇരുവരും പിഎംഎഫിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയുമായി മുഹമ്മദ് റിദ്ധ ജബ്രിക്കൊപ്പം രണ്ടു കാറുകളിൽ കയറി. നിമിഷങ്ങൾക്കുള്ളിൽ വിമാനത്താവളത്തിലെ കാർഗോ മേഖലയിലേക്കു കാറുകൾ കടന്നു. ഉടൻ തന്നെ യുഎസിന്റെ എംക്യു9 റീപ്പർ ഡ്രോണിൽനിന്ന് നാലു മിസൈലുകൾ ഇവയ്ക്കു മുകളിലേക്കു പതിച്ചു. നിമിഷനേരം കൊണ്ട് കാറുകൾ കത്തിക്കരിഞ്ഞു. സുലൈമാനിയും മുഹന്ദിസും ജബ്രിയും ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു.
സുലൈമാനിയുടെ മൃതദേഹം ഛിന്നഭിന്നമായിപ്പോയി. മുഹന്ദിസിന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പിഎംഎഫിന്റെ രണ്ട് ഉദ്യോഗസ്ഥർ അറിയിച്ചു. കൈയിൽ ധരിച്ചിരുന്ന മോതിരമാണ് സുലൈമാനിയെ തിരിച്ചറിയാൻ സഹായിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പഴയ ഫോട്ടോകളിൽ സുലൈമാനി വലിയൊരു മോതിരം ധരിച്ചിരുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്ന് ഒരു കൈപ്പത്തിയിൽ മോതിരം ധരിച്ച ചിത്രവും പുറത്തുവന്നിരുന്നു. സുലൈമാനിയും മുഹന്ദിസും ഒരു വാഹനത്തിലാണ് സഞ്ചരിച്ചത്. രണ്ടു മിസൈലാണ് ഇവരുടെ വാഹനത്തിൽ പതിച്ചത്. രണ്ടാമത്തെ വാഹനത്തിൽ പിഎംഎഫിന്റെ അംഗരക്ഷകരാണ് യാത്ര ചെയ്തത്. ഇതിൽ ഒരു മിസൈലാണ് പതിച്ചത്.
ഇറാഖിലെ അമേരിക്കൻ എംബസിക്ക് നേരെ പ്രാദേശികവാസികളുടെ പ്രതിഷേധം ആളികത്തുന്നുണ്ടായിരുന്നു. ഇത് കൂടുതൽ രൂക്ഷമാക്കാനാണ് സുലൈമാനി എത്തിയതെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. 1957 മാർച്ച് 11ന് കെർമാനിൽകർഷകന്റെ മകനായി ജനിച്ച സുലൈമാനി പതിമൂന്നാം വയസ്സിൽ നിർമ്മാണജോലികളിലേക്ക് ഇറങ്ങിയശേഷം കെർമാൻ വാട്ടർ ഓർഗനൈസേഷനിൽ ജീവനക്കാരനായി. 1979ലെ ഇസ്ലാമിക വിപ്ലവശേഷം അദ്ദേഹം ഇറാനിലെ റവല്യൂഷണറി ഗാർഡിൽ ചേർന്നു. വിപ്ലവത്തോടെ സംഘർഷം തുടങ്ങിയ കുർദിഷ് മേഖലയായ വടക്കുപടിഞ്ഞാറൻ ഇറാനിൽ സൈനികതലവനായി. പിന്നെ ഇറാനിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറി.
എട്ടു വർഷത്തോളം നീണ്ട ഇറാഖ്- ഇറാൻ യുദ്ധത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ഇറാഖ് യുദ്ധശേഷം വർഷങ്ങളോളം മാറിനിന്നു. 1989 മുതൽ 1997 വരെ പ്രസിഡന്റായിരുന്ന ഹഷ്മി റഫ്സഞ്ചാനിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തെതുടർന്നായിരുന്നു ഇത്. റഫ്സഞ്ചാനിക്കുശേഷം സുലൈമാനി ഇറാൻ സൈന്യത്തിലെ ഉന്നതവിഭാഗമായ ഖുദ്സിന്റെ തലവനായി ഉയർന്നു. പരമോന്നത നേതാവയ ആയത്തുള്ള അലി ഖമനേയിയുടെ അടുപ്പക്കാരനായി. ഖുദ്സ് സേനാ വിഭാഗത്തിന്റെ തലവനെന്ന നിലയിൽ സുലൈമാനിയെ അമേരിക്ക ശ്രദ്ധിക്കാൻ തുടങ്ങിയത് 2003ലെ ഇറാഖ് അധിനിവേശകാലത്താണ്. കർബലയിൽ അഞ്ച് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് ഉത്തരവാദി ഖുദ്സ് സേനയാണെന്ന് അവർ കുറ്റപ്പെടുത്തി. 2007ൽ അമേരിക്ക സുലൈമാനിക്ക് യാത്രാ ഉപരോധം ഏർപ്പെടുത്തി.
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരെ ഒതുക്കുന്നതിനായി പ്രസിഡന്റ് ബാഷർ അൽ അസദിനെ സഹായിക്കാനായി സുലൈമാനിയെ നിരവധി തവണ ഇറാൻ അവിടേക്ക് അയച്ചിരുന്നു. നിരവധി തവണ സുലൈമാനി വധിക്കപ്പെട്ടതായി അമേരിക്ക പ്രചരിപ്പിച്ചിരുന്നു. 2006ൽ ഇറാനിലും 2012ൽ സിറിയയിലെ ദമാസ്കസിലും വ്യോമാക്രമണത്തിൽ സുലൈമാനി കൊല്ലപ്പെട്ടതായി പ്രചരിച്ചിരുന്നു. 2015 നവംബറിൽ സിറിയയിൽ കൊല്ലപ്പെടുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്തതായും ഊഹാപോഹമുണ്ടായിരുന്നു.
Stories you may Like
- ഇറാനിൽ ഇരട്ട സ്ഫോടനങ്ങൾ; എഴുപതിലേറെ പേർ കൊല്ലപ്പെട്ടു
- ഇറാനിലെ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി ഉയർന്നു
- ആക്രമണത്തിന് പിന്നിൽ ഇസ്രയേലും അമേരിക്കയുമാണെന്ന് കുറ്റപ്പെടുത്തിയ ഇറാൻ
- ഇന്ത്യയോടും മോദിയോടും മുയിസു ഔദ്യോഗികമായി മാപ്പ് പറയണം: മാലദ്വീപിലെ പ്രതിപക്ഷം
- നിജ്ജർ വെറുമൊരു പ്ലംബർ മാത്രമായിരുന്നില്ല
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍