ഹെലികോപ്ടർ വലിയ സ്പീഡിൽ ദിശ മാറി വന്നപ്പോൾ ഉഗ്രൻ കാറ്റും ശബ്ദവും; എല്ലാവരും പേടിച്ച് മാറിയപ്പോൾ ഇടയിൽ നിന്ന ഗിരിജ കാറ്റിന്റെ ശക്തിയിൽ രണ്ടുമൂന്നുകരണം മറിഞ്ഞു; വീഴ്ചയിൽ രണ്ടുകാലും ഒടിഞ്ഞു; തലയ്ക്ക് പരിക്കും; ഉപരാഷ്ട്രപതിയുടെ ശിവഗിരി സന്ദർശനത്തിടെ പാപനാശത്തെ ഹെലിപ്പാഡിലേക്ക് വന്ന ഹെലികോപ്ടർ താറുമാറാക്കിയത് തൊഴിലുറപ്പുകാരിയുടെ ജീവിതം; സർജറിക്ക് കാശില്ലാതെ ഇപ്പോഴും മെഡിക്കൽ കോളേജ് വാർഡിൽ വിധിയെ പഴിച്ച് ഗിരിജ
എം മനോജ് കുമാർ
തിരുവനന്തപുരം: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ വർക്കല-ശിവഗിരി സന്ദർശനം ബാധിച്ചത് വർക്കലയിലെ പാവപ്പെട്ട നാട്ടുകാരെ. വർക്കലയിലെ പാപനാശം ബീച്ചിനു സമീപത്തുള്ള ഹെലിപ്പാഡിൽ വളരെ താഴ്ത്തി പൊടുന്നനെ ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിച്ചപ്പോൾ വീശിയടിച്ച കാറ്റാണ് നാട്ടുകാർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. കാറ്റിൽ നിലതെറ്റി വീണു രണ്ടു കാലുകൾക്കും ഒടിവ് സംഭവിച്ച ഗിരിജ എന്ന തൊഴിലുറപ്പുകാരി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളേജിൽ കൊണ്ടുപോയപ്പോൾ പരുക്ക് ഗുരുതരമായത് കാരണമാണ് ഗിരിജയെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടു രണ്ടു ദിവസമായെങ്കിലും ഇവർക്ക് ഇതുവരെ വിദഗ്ദ പരിചരണം ലഭ്യമാക്കിയിട്ടില്ല. കാലുകൾക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചെങ്കിലും പണം ഇല്ലാത്തത് കാരണം സർജറി വൈകുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. സർജറിക്ക് പണം അടക്കാൻ ഇവരോട് ആശുപത്രി അധികൃതർ അവശ്യപ്പെട്ടിരുന്നു. പക്ഷെ കാശ് അടയ്ക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ സർജറിയും വൈകുകയാണ്. ഇതുവരെ ഇവരുടെ സർജറി നടന്നിട്ടില്ല എന്നാണു അറിയാൻ കഴിഞ്ഞത്.
ഉപരാഷ്ട്രപതി വന്നു മടങ്ങിയ ശേഷം സുരക്ഷാ ഉപകരണങ്ങൾ മടക്കിക്കൊണ്ടു പോകാൻ എത്തിയ എയർഫോഴ്സ് ഹെലികോപ്റ്റർ ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. വർക്കല പാപനാശം ബീച്ചിനു സമീപത്തുള്ള ഹെലിപാഡിൽ വളരെ സ്പീഡിൽ ഇറക്കിയ ഹെലികോപ്റ്ററിൽ നിന്നുള്ള കാറ്റ് ആണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച് വളരെ ധൃതിയിലാണ് ഹെലികോപ്റ്റർ ഇറക്കിയത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഉപരാഷ്ട്രപതിയുടേത് അടക്കം മൂന്നു ഹെലികോപ്റ്ററുകൾ ആണ് ഈ ഹെലിപാഡിൽ ഇറക്കിയത്. മറ്റു രണ്ടു ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ ഒരു പ്രശ്നവും വന്നില്ല.
ദിശ മാറി വന്ന മൂന്നാമത് എയർഫോഴ്സ് ഹെലികോപ്റ്റർ വളരെ താഴ്ന്നു വർക്കല പ്രകൃതി ചികിത്സാ കേന്ദ്രത്തിനു തൊട്ടു മുകളിലൂടെയാണ് ഹെലിപാഡിലേക്ക് നീങ്ങിയത്. വലുതും ശക്തമായതുമായ ഈ ഹെലികോപ്റ്റർ വലിയ ശബ്ദവും കാറ്റും സൃഷ്ടിച്ചു. പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ രോഗികളും നാട്ടുകാരും പരിഭ്രാന്തരായി. വലിയ കാറ്റും ചീറിയടിച്ചു. ഹെലികോപ്റ്ററിന്റെ ഈ കാറ്റിൽ നിന്നും രക്ഷ തേടി ആളുകൾ പരിഭ്രാന്തരായി ഓടി. ഇതിന്നിടയിൽ ഗിരിജ പ്രകൃതി ചികിത്സാ കേന്ദ്രത്തിലെ ഗേറ്റിനു സമീപത്തേക്ക് നീങ്ങി. പക്ഷെ കാറ്റിൽ ഗിരിജ നിലതെറ്റി വീണു. രണ്ടു കാലുകൾക്കും ഒടിവ് സംഭവിച്ചു. ഞങ്ങൾ നൽകുന്ന വീഡിയോയിൽ ഹെലികോപ്റ്റർ വളരെ താഴ്ന്നാണ് വരുന്നത് എന്ന് വ്യക്തമാകുന്നുണ്ട്. ഗിരിജ ഈ സമയം ഗേറ്റിൽ വീണു കിടക്കുന്നതും കാണാം.
ഹെലികോപ്റ്റർ ഇറങ്ങിയ ശേഷമാണ് നാട്ടുകാർ ഗിരിജയുടെ സമീപത്തേക്ക് ഓടിയെത്തുന്നത്. അപ്പോൾ ഇവർ അവശനിലയിലായിരുന്നു. രണ്ടു കാലുകൾക്കും പരുക്കും പറ്റിയിരുന്നു. ഉടനെ ഇവരെ താങ്ങിയെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് എത്തിച്ചു. പക്ഷെ വിദഗ്ദ ചികിത്സ വേണം എന്ന് പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് അയക്കുകയായിരുന്നു. ചികിത്സയ്ക്ക് പണം ഇല്ലാത്തത് കാരണം ഇന്നു ഉച്ച വരെ ഗിരിജയുടെ സർജറി നടന്നില്ലാ എന്നാണ് അറിയാൻ കഴിഞ്ഞത്. ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു വന്ന പ്രശ്നം ആയതിനാൽ ഇവർക്ക് വിദഗ്ദ ചികിത്സയും പണവും ജില്ലാ ഭരണകൂടം ലഭ്യമാക്കേണ്ടതായിരുന്നു. ഗിരിജയുടെ കാര്യത്തിൽ ജില്ലാ ഭരണകൂടം ഉറക്കം നടിക്കുകയാണെന്നാണ് സൂചനകൾ. മറുനാടൻ ഗിരിജയുടെ മൊബൈൽ നമ്പറിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഗിരിജ ചികിത്സാ സഹായം തേടുകയാണ്.
നാട്ടുകാർ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്:
ഉപരാഷ്ട്രപതി വർക്കല ശിവഗിരിയിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് വന്നപ്പോൾ മൂന്നു ഹെലികോപ്റ്റർ ആണ് പാപനാശം ബീച്ചിന്നടുത്തുള്ള ഹെലിപാഡിൽ ഇറങ്ങിയത്. വർക്കല പ്രകൃതി ചികിത്സാ കേന്ദ്രത്തിനു സമീപമാണ് ഈ ഹെലിപ്പാഡ്. മൂന്നു ഹെലികോപ്റ്റർ ഇവിടെ ഇറങ്ങി. ആദ്യം ഒരു ഹെലികോപ്റ്റർ വന്നു. സാധന സാമഗ്രികൾ ആണ് ഇതിൽ നിന്നും ഇറക്കിയത്. അത് 29 ആം തീയതിയായിരുന്നു. മുപ്പതിന് ഉപരാഷ്ട്രപതിയുടെ ഹെലികോപ്റ്റർ വന്നു. ഒപ്പം മറ്റൊരു ഹെലികോപ്റ്റർ കൂടി വന്നു. പരിപാടിക്ക് ശേഷം ഈ രണ്ടു ഹെലികോപ്റ്ററും മടങ്ങിപ്പോയി. മുപ്പത്തി ഒന്നാം തീയതി ഇവരുടെ ഒരു ഹെലികോപ്റ്റർ കൂടി വന്നു. സാധന സാമഗ്രികൾ കൊണ്ട് പോകാനാണ് ഈ ഹെലികോപ്റ്റർ വന്നത്. വലിയ സ്പീഡിൽ, പെട്ടെന്ന് മടങ്ങണം എന്ന രീതിയിലാണ് ഈ ഹെലികോപ്റ്റർ വന്നത്. സാധാരണ ഇറങ്ങുന്ന ദിശയിൽ അല്ല ഈ ഹെലികോപ്റ്റർ വന്നത്. വേറെ ഒരു ദിശയിലാണ് വന്നത്. വലിയ ശബ്ദവും കാറ്റും ഒപ്പം വന്നു. ഹെലികോപ്റ്റർ വളരെ താഴ്ന്നാണ് വന്നത്. പ്രകൃതി ചികിത്സാ കേന്ദ്രത്തിനു തൊട്ടുമുകളിൽ കൂടിയാണ് വന്നത്. ഈ സമയം കുടുംബശ്രീ പ്രവർത്തകർ അവിടെയുണ്ടായിരുന്നു.
എല്ലാവരും പേടിച്ച് മാറി. ഇവരുടെ ഇടയിൽ നിന്ന ഗിരിജ നിന്നത് പ്രകൃതി ചികിത്സാ കേന്ദ്രത്തിന്റെ ഗേറ്റിനു സമീപത്തായിരുന്നു. ഇവർ ഒതുങ്ങി മാറി നിന്ന സ്ഥലത്ത് വളരെ ശക്തിയിൽ കാറ്റ് അടിച്ചു. ഹെലികോപ്റ്റർ കാറ്റിന്റെ ശക്തിയിൽ ഇവർ വായുവിൽ രണ്ടു മൂന്നു കരണങ്ങൾ തന്നെ മറിഞ്ഞു. എന്നിട്ട് നിലത്തേക്ക് വീണു. ഈ വീഴ്ചയിൽ ഇവർക്ക് കാലിനു പൊട്ടൽ വന്നു. രണ്ടു കാലിനും പൊട്ടൽ വന്നു. തലയ്ക്ക് അടക്കം പരുക്കും പറ്റിയിട്ടുണ്ട്-നാട്ടുകാർ പറയുന്നു.
മെഡിക്കൽ കോളേജ് അധികൃതരെ മറുനാടൻ ബന്ധപ്പെട്ടിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓർത്തോയുടെ പതിനാലാം വാർഡിലാണ് ഗിരിജ കിടക്കുന്നത്. ഇവർക്ക് ഡോക്ടർമാർ സർജറി നിർദ്ദേശിച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. പക്ഷെ ഇതുവരെ ഇവർക്ക് സർജറി കഴിഞ്ഞിട്ടില്ല. അത് എന്താണ് എന്ന് അറിയില്ല. അന്വേഷിക്കുകയാണ് എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍