മകന്റെ കല്യാണ സമയത്ത് മന്ത്രിയാകണമെന്ന ശശീന്ദ്രന്റെ അഭ്യർത്ഥന മാനിച്ച് മുഖ്യമന്ത്രി; മാണി സി കാപ്പന് ഉറപ്പ് നൽകുന്നത് ഫെബ്രുവരി എട്ടിലെ ശശീന്ദ്രന്റെ മകന്റെ കല്യാണത്തിന് ശേഷം മന്ത്രിയാക്കാമെന്ന്; മാർച്ചിൽ മന്ത്രിസഭാ വികസനം ഉറപ്പായതോടെ ചർച്ചയാകുന്നത് ഉരുളുന്നത് ആരുടെയൊക്കെ തലകൾ എന്നത് തന്നെ; ഇനി രണ്ടു മാസം മന്ത്രിസഭാ വികസന ചർച്ചകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന വൈകുന്നതിന് പിന്നിൽ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ മകന്റെ കല്യാണം. ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനും എൻസിപി നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്.
എൻസിപി പ്രതിനിധിയായി മാണി സി കാപ്പനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് ഇത്. ശശീന്ദ്രനെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാക്കും. ഗതാഗതമന്ത്രിയെന്ന നിലയിലെ മോശം പ്രകടനമാണ് ഈ മാറ്റത്തിന് കാരണം. മന്ത്രിസ്ഥാനം ഒഴിയാൻ സമ്മതം അറിയിച്ച ശശീന്ദ്രന്റെ മകന്റെ കല്യാണം വരെ മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഇത് മാനിച്ചാണ് മന്ത്രിസഭാ പുനഃസംഘടന വൈകിപ്പിക്കുന്നത്.
ഫെബ്രുവരി എട്ടിനാണ് ശശീന്ദ്രന്റെ മകന്റെ കല്യാണം. അതുകൊണ്ട് തന്നെ ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനത്തിന് ശേഷമേ ഇനി പുനഃസംഘടന ഉണ്ടാകൂ. മാർച്ച ആദ്യം പുനഃസംഘടനയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. ആരെയെല്ലാം മന്ത്രിയാക്കണമെന്നതിൽ മത-പ്രാദേശിക ഘടകങ്ങളും സ്വാധീനം ചെലുത്തും. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മന്ത്രിസഭ പൊളിച്ചു പണിയാനുള്ള ആലോചനകൾ സജീവമാകുമ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷ വീണാ ജോർജിനും സജി ചെറിയാനും.
ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായി വീണ ജോർജ് മന്ത്രിയാകുമെന്നാണ് സൂചന. സജി ചെറിയാനും പരിഗണനാ പട്ടികയിലുണ്ട്. നിലവിൽ രണ്ട് വനിതാ മന്ത്രിമാരാണ് ഉള്ളത്. ഇത് മൂന്നായി ഉയർത്താനാണ് മുഖ്യമന്ത്രി പിണറായിയുടെ തീരുമാനം. കൊട്ടാരക്കരയുടെ അയിഷാ പോറ്റിയും ലിസ്റ്റിലുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ തുടങ്ങിയവർ മന്ത്രിസഭയിൽ നിന്ന് പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ. കെടി ജലീലിനും പദവി നഷ്ടമാകും.
അഞ്ചോളം പുതിയ മന്ത്രിമാർ കാബിനറ്റിലെത്തുമെന്നാണ് വിവരം. സ്പീക്കർ ശ്രീരാമകഷ്ണൻ മന്ത്രിസഭയിലെത്തുമെന്നും സൂചനയുണ്ട്. പി ശ്രീരാമകൃഷ്ണൻ മന്ത്രിയാകുന്നതോടെ മുതിർന്ന എംഎൽഎമാരായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കർ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇരുവരേയും മന്ത്രിയാക്കുന്നതിനോട് പിണറായി വിജയന് താൽപ്പര്യമില്ല. സുരേഷ് കുറുപ്പ് സ്പീക്കറാകാനാണ് കൂടുതൽ സാധ്യത. അങ്ങനെ വന്നാൽ റാന്നിയിലെ എംഎൽഎയ്ക്ക് നിരാശയാകും ഉണ്ടാവുക. അതിനിടെ സ്വതന്ത്രനായി ജയിച്ച് മന്ത്രിസഭയിലെത്തിയ കെടി ജലീലിന് സ്ഥാനം നഷ്ടമാകുമെന്ന് സൂചനയുണ്ട്.
എംജി സർവ്വകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് കാരണം. മോശം പെർഫോമൻസുള്ള പലർക്കും സ്ഥാനം നഷ്ടമായേക്കാം. വിവാദം ഉണ്ടാക്കുന്നവരേയും പുറത്താക്കാനാണ് സാധ്യത. കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരുടെ സ്ഥാനത്തിന് ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്തിന്റെ പ്രതിനിധിയായ വട്ടിയൂർക്കാവിൽ നിന്ന് ജയിച്ച പ്രശാന്തിനെ മന്ത്രിസഭയിൽ എടുക്കാനും സാധ്യതയുണ്ട്. മന്ത്രിസഭയ്ക്ക് യുവമുഖം നൽകാനാണ് ഇത്. പാലായെ പോലെ വട്ടിയൂർക്കാവും സിപിഎമ്മിന് ബാലകേറാമല പോലെയായിരുന്നു. ഇതാണ് ഉജ്ജ്വല വിജയത്തോടെ പ്രശാന്ത് മാറ്റിയെടുത്തത്.
ജനകീയരായ നേതാക്കളെ ഉൾപ്പെടുത്തിയുള്ള പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. വനിതാ മന്ത്രിമാരായ കെ കെ ശൈലജയ്ക്കും ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും സ്ഥാനമാറ്റമുണ്ടാകില്ല. പുനഃസംഘടന കഴിയുമ്പോൾ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20ൽ നിന്ന് 21 ആയി ഉയരുമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കളായ ഇ പി ജയരാജനും എ കെ ബാലനും സ്വയം മന്ത്രിസ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ഇവർ അഞ്ച് വർഷം പൂർത്തിയാക്കും. എന്നാൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന് സൂചനയുണ്ട്. ധനമന്ത്രി തോമസ് ഐസക്, വൈദ്യുത മന്ത്രി എം എം മണി, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് തുടങ്ങിയവർ സ്ഥാനത്തു തുടരും.
എം സ്വരാജ്, എ എൻ ഷംസീർ തുടങ്ങിയ യുവ എംഎൽഎമാരെയും മുതിർന്ന നേതാവ് സി കെ ശശീന്ദ്രനെയും മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നുണ്ടെങ്കിലും അതിന് കൂടുതൽ മന്ത്രിമാർ രാജി വെക്കാൻ തയ്യാറാകേണ്ടതുണ്ട്. ഇതിനിടെ ബാലകൃഷ്ണപിള്ളയുടെ ആവശ്യം പരിഗണിച്ച് ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതും പരിഗണനയിലാണ്. ഗണേശിന് ഗതാഗത വകുപ്പ് നൽകാൻ മുഖ്യമന്ത്രിക്ക് താൽപ്പര്യമുണ്ടെന്നാണ് സൂചന. സി പി എം മന്ത്രിമാർ മത്രമേ മാറാൻ സാധ്യതയുള്ളൂ. മന്ത്രി സഭാ പുനഃസംഘടനയുണ്ടായാൽ ഘടക കക്ഷികളെ ഉൾപെടുത്താൻ സാധ്യത കുറവാണ്. അതു കൊണ്ട് തന്നെ കേരളാ കോൺഗ്രസ് ബി യുടെ സാധ്യത മുഖ്യമന്ത്രിയുടെ തീരുമാനത്തെ അനുസരിച്ചിരിക്കും.
സിപിഎം മന്ത്രിമാരിൽ പലരുടേയും പ്രകടനത്തിൽ മുഖ്യമന്ത്രി തൃപ്തനല്ല. മന്ത്രിമാരായ എസി മൊയ്തീൻ, ടി പി രാമകൃഷ്ണൻ എന്നിവരെ സംഘടനാ ചുമതലയിലേക്ക് മടക്കി കൊണ്ടു വരാനാണ് പിണറായി ആഗ്രഹിക്കുന്നുണ്ട്. മന്ത്രിസഭയ്ക്ക് കൂടുതൽ യുവത്വം നൽകി അതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളിലേക്ക് സർക്കാരിന്റെ പ്രവർത്തനങ്ങളെ കൂടുതൽ എത്തിക്കാനാണ് പിണറായിയുടെ ശ്രമം. മറ്റാരെ പരീക്ഷിച്ചാലും വിജയിക്കാത്ത റാന്നിയിൽ രാജു എബ്രഹാം 5 വട്ടം ജയിച്ചിട്ടും മന്ത്രിയാക്കിയില്ല. യുഡിഎഫ് കോട്ടയായ കോട്ടയത്തെ ഏറ്റുമാനൂരിൽ തുടർച്ചയായി ജയിക്കുന്ന സുരേഷ് കുറുപ്പിനും മന്ത്രിയാകണമെന്ന മോഹമുണ്ട്. ഇതു രണ്ടും നടക്കില്ലെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍