സ്ഥിരം മദ്യപാനിയായ ആദ്യ ഭർത്താവ് ജോലിക്ക് പോകാതെ വഴക്കിട്ടത് വൈരാഗ്യമായി; പിണക്കം മാറ്റാൻ ആഭിചാരക്രിയയ്ക്ക് നിർബന്ധിച്ച റോയി തോമസിനെ വകവരുത്തിയത് വ്യക്തമായ പ്ലാനിങിൽ; വീട്ടിലെത്തിയാൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലം തിരിച്ചറിഞ്ഞ് ആസൂത്രണം; ആദ്യ ഭർത്താവിനെ ഇല്ലായ്മ ചെയ്തത് സ്ഥിരവരുമാനമുള്ള പങ്കാളിയെ കണ്ടെത്താൻ; പരപുരുഷ ബന്ധങ്ങൾ എതിർത്തതും പക ഉണ്ടാക്കി; കൂടത്തായിയിൽ ജോളിയെ കുടുക്കിയത് പൊലീസിന്റെ ചടുല നീക്കങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
വടകര: ജോളിയുടെ പ്രൊഫൈൽ, കുറ്റവാളി പഠനം, കുറ്റം ചെയ്ത രീതി, ജോളിയുടെ സ്വഭാവ പഠനം എന്നിവയിൽ മുൻ നിർത്തിയായിരുന്നു കൂടത്തായിയിലെ കേസ് അന്വേഷണം. അങ്ങനെയാണ് അതിവേഗം റോയി തോമസ് വധക്കേസിൽ പൊലീസ് കുറ്റപത്രം നൽകുന്നത്. ആറ് കൊലപാതക കേസിൽ ആദ്യത്തേതിൽ നൽകിയത് 1800 പേജുള്ള കുറ്റപത്രമാണ്. കോഴിക്കോട് റൂറൽ എസ്പി കെ ജി സൈമണും കൂട്ടരും കൂടത്തായിയിൽ തുമ്പുണ്ടാക്കിയത് ജോളിക്ക് പിന്നാലെ യാത്ര ചെയ്തായിരുന്നു.
ആഭിചാരക്രിയയ്ക്ക് വരെ തന്നെ പ്രേരിപ്പിച്ച ഭർത്താവ് റോയിയെ ജീവിതത്തിൽ നിന്ന് ജോളി ഒഴിവാക്കിയത് അതിവിദഗ്ധ പ്ലാനിങ്ങിലൂയാണ്. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതിനാൽ കല്യാണം കഴിഞ്ഞ അടുത്ത നാളുകളിൽ തന്നെ ജോളിക്ക് റോയി ഭാരമായി തുടങ്ങി. താനും ഭാര്യയും പിണക്കത്തിലാണെന്ന് റോയി പലരെയും അറിയിച്ചിരുന്നു. ഇത് ആഭിചാരക്രിയയിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. പക്ഷെ അവർ തന്നെ റോയിയെ ഇതിൽ നിന്നും പിൻതിരിപ്പിച്ചു. ഇതോടെ റോയി മറ്റു ചില ജോത്സ്യന്മാരെ സമീപിച്ചു. ഇതറിഞ്ഞ ജോളി എത്രയും പെട്ടെന്ന് റോയിയെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
വീട്ടിലെത്തിയാൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ പോലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് റോയിയുടെ ശീലമായിരുന്നു. ഇത് അറിയാമായിരുന്ന ജോളി, കുടിവെള്ളത്തിലും കടലക്കറിയിലും സയനയ്ഡ് കലർത്തി. കുട്ടികൾ കുടിക്കാതിരിക്കാൻ അവരെ നേരത്തെ തന്നെ മുകളിലത്തെ മുറിയിൽ എത്തിച്ച് ഉറക്കുകയും ചെയ്തു. മരണം ഉറപ്പാക്കിയ ശേഷം ഹാർട്ട് അറ്റാക്കാണെന്ന് ജോളി തന്നെ ബന്ധുക്കളെയും മറ്റുള്ളവരേയും വിളിച്ച് പറഞ്ഞു. പിറ്റേന്ന് വീട്ടിൽ പന്തലിടുമ്പോൾ മാത്രമാണ് അച്ഛൻ മരിച്ച കാര്യം കുട്ടികളോട് പോലും ജോളി പറഞ്ഞതെന്ന് എസ്പി കെ.ജി. സൈമൺ പറഞ്ഞു.
റോയി തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം ഇത് കൂടാതെ പരപുരുഷ ബന്ധങ്ങൾ എതിർത്തതിലെ പകയും കൊലപാതകത്തിന് കാരണമായി. കൂടത്തായിൽ ആറ് മരണങ്ങൾ നടന്നുവെങ്കിൽ റോയി തോമസിന്റെ മരണത്തിൽ മാത്രമാണ് മരണ സമയത്ത് മാത്രമേ പോസ്റ്റ് മോർട്ടം നടന്നിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് റോയി തോമസിന്റെ കൊലപാതകത്തിൽ ആദ്യ കുറ്റപത്രം പൊലീസ് നൽകുന്നത്. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കാൻ നിർണായക ഘടകമായത് റോയിയുടെ സഹോദരൻ റോജോ സംശയം പ്രകടിപ്പിച്ച് പൊലീസിന് നൽകിയ പരാതിയാണ്.
പൊന്നാമറ്റം തറവാട്ടിലെ മരണങ്ങളെ വിധിവൈപരീത്യം കൊണ്ടുള്ള സ്വാഭാവിക വിയോഗങ്ങളായാണ് നാട്ടുകാർ കണക്കാക്കിയിരുന്നത്. പക്ഷേ ടോംതോമസിന്റെ വീടുംസ്വത്തും കൈക്കലാക്കാൻ ജോളി വ്യാജഒസ്യത്ത് ചമച്ചെന്ന മകൻ റോജോയുടെ പരാതി എല്ലാം മാറ്റി മറിച്ചു. വ്യാജഒസ്യത്ത് സംബന്ധിച്ച അന്വേഷണം ജോളിയെന്ന വീട്ടമ്മയുടെ വിദ്യാഭ്യാസ യോഗ്യതയുടെയും എൻ.ഐ.ടി.പ്രൊഫസർ തസ്തികയുടെയുമെല്ലാം കള്ളം കണ്ടെത്തിയതോടെ പൊലീസിന് സംശയമായി. കൂടത്തായി ലൂർദ് മാതാ പള്ളിയിലെയും കോടഞ്ചേരി സെയ്ന്റ് മേരീസ് പള്ളിയിലെയും സെമിത്തേരികളിലെ കല്ലറകൾതുറന്ന് ആറുപരേതരുടെ മൃതദേഹാവശിഷ്ടങ്ങൾ കഴിഞ്ഞ ഒക്ടോബർ നാലിന് പുറത്തെടുക്കുന്നതിനെതിരെപ്പോലും കുടുംബത്തിൽനിന്നും നാട്ടുകാരിൽനിന്നും എതിർശബ്ദമുയർന്നിരുന്നു. ജോളി, എം.എസ്.മാത്യു, പ്രജികുമാർ എന്നിവരെ അന്വേഷണസംഘം അറസ്റ്റുചെയ്തുകൊലപാതക പരമ്പരയുടെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തിയതോടെ നാട് ഒന്നാകെ തരിച്ചുനിന്നു.
പതിനേഴുവർഷംമുമ്പ് 'ഡോഗ് കിൽ' എന്ന വളർത്തുമൃഗങ്ങൾക്കുള്ള വിഷംനൽകി ഭർതൃമാതാവ് അന്നമ്മയെ ഇല്ലാതാക്കിയ ജോളിയമ്മ ജോസഫ് എന്ന ജോളി ഭർതൃപിതാവ് ടോംതോമസ്, ആദ്യഭർത്താവ് റോയ് തോമസ്, ടോംതോമസിന്റെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാംഭർത്താവിന്റെ ഭാര്യ സിലി, സിലിയുടെ മകൾ ആൽഫൈൻ എന്നിവരെക്കൂടി സയനൈഡ് നൽകി വധിച്ചതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. അതീവരഹസ്യമായി രണ്ടുമാസം അന്വേഷണം നടത്തി ഇരുനൂറിലധികം പേരുടെ മൊഴിയെടുത്ത് റൂറൽ എസ്പിയുടെ മേൽനോട്ടത്തിൽ എസ്ഐ. ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കുടുക്കി. വ്യാജഒസ്യത്തും, റോയ് തോമസിന്റെ പേരിൽ ജോളിയെടുത്ത പതിനഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ് രേഖകളും വ്യാജ ഐ.ഡി കാർഡുമെല്ലാം വൈകാതെ അന്വേഷണസംഘത്തിന്റെ കൈവശമെത്തി. ഇതോടെ കഥകൾ പുറംലോകവും അറിഞ്ഞു.
2011 സെപ്റ്റംബർ 30- നാണ് ജോളിയുടെ ഭർത്താവ് റോയ് തോമസ് വീട്ടിലെ ബാത്ത്റൂമിനകത്ത് കുഴഞ്ഞുവീഴുന്നത്. ആത്മഹത്യയെന്ന നിഗമനത്തിൽ കോടഞ്ചേരി പൊലീസ് ക്രൈം നമ്പർ 189/11 പ്രകാരം അസ്വാഭാവികമരണത്തിനായിരുന്നു അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കൊലപാതക പരമ്പരയിലെ മരണങ്ങളിൽ ഈ കേസിൽ മാത്രമായിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. എന്നാൽ പുനരന്വേഷണത്തിൽ ഭക്ഷണത്തിനകത്ത് സയനൈഡ് ചേർത്ത് നൽകി ജോളി റോയിയെ വകവരുത്തുകയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. അന്നമ്മയ്ക്ക് ആട്ടിൻസൂപ്പിൽ വിഷംചേർത്ത് നൽകിയ ജോളി, ഭർതൃപിതാവായ ടോംതോമസിന് വിറ്റാമിൻ ഗുളികയിലും, ഭർതൃമാതാവിന്റെ സഹോദരൻ മാത്യുവിന് ഭക്ഷണത്തിലും, രണ്ടാംഭർത്താവ് ഷാജുവിന്റെ ഭാര്യ സിലിക്ക് ഗുളികയിലും, സിലിയുടെ മകൾ ആൽഫൈനിന് ഇറച്ചിക്കറിയിലും സയനൈഡ് ചേർത്ത് നൽകിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
റോയി കൊലക്കേസിൽ ജോളിക്കു സയനൈഡ് സംഘടിപ്പിച്ചു നൽകിയ കക്കാട്ട് മഞ്ചാടിയിൽ എം.എസ്.മാത്യു, സ്വർണപ്പണിക്കാരനായ താമരശ്ശേരി തച്ചൻപൊയിൽ മുള്ളമ്പലത്ത് കെ.പ്രജികുമാർ എന്നിവരാണ് 2, 3 പ്രതികൾ. റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരിൽ വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ച സിപിഎം മുൻ ലോക്കൽ സെക്രട്ടറി കെ.മനോജ് കുമാറാണ് നാലാം പ്രതി. ജോളിയും പ്രതികളായ എം.എസ്.മാത്യു, കെ.പ്രജികുമാർ എന്നിവരും ചേർന്നു ഗൂഢാലോചന നടത്തി റോയിയെ വധിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, തെളിവു നശിപ്പിക്കൽ, രേഖകളില്ലാതെ സയനൈഡ് കൈവശം വയ്ക്കൽ എന്നിവ ഉൾപ്പെടെ 10 വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഭർതൃപിതാവിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാനും ജോലിയും വരുമാനവുമുള്ള ഒരാളെ വിവാഹം കഴിക്കാനുമായിരുന്നു റോയിയെ കൊലപ്പെടുത്തിയത്. റോയി സയനെഡ് ഉള്ളിൽച്ചെന്നാണു മരിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടിലും വ്യക്തമാണ്. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി ജോളിയുടെ വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.
കുറ്റപത്രം വിശദ പരിശോധനകൾക്കു ശേഷമാകും കോടതി സ്വീകരിക്കുക. പിന്നീട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് അയയ്ക്കും. വിചാരണ നടത്തേണ്ടത് ഏതു കോടതിയിലാണെന്നു പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തീരുമാനിക്കുക. റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോടതിയിൽ സമർപ്പിച്ചത് 1800 പേജുകളുള്ള കുറ്റപത്രം. ജോളിയുടെ മക്കളും ബന്ധുക്കളും ഭർത്താവ് ഷാജുവും ഉൾപ്പെടെ 246 സാക്ഷികളാണ് പട്ടികയിലുള്ളത്. റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസാണ് ഒന്നാം സാക്ഷി. 26 സർക്കാർ ഉദ്യോഗസ്ഥർ സാക്ഷിപ്പട്ടികയിലുണ്ട്. സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ 3 മജിസ്ട്രേട്ടുമാരും സാക്ഷികളാണ്.
ജോളിയുടെ ആദ്യ ഭർത്താവ് ധൂർത്തനും ആഡംബരത്തിൽ ജീവിച്ചവനമായിരുന്നു. ഈ ധൂർത്ത് ജീവിതം തകർക്കുന്ന ഘട്ടത്തിലാണ് ജോളി കൊലപാതകങ്ങളിലേക്ക് കടക്കുന്നത്. ഏറെ പണം മുടക്കി തുടങ്ങിയ ബിസിനസ് സംരംഭങ്ങളെല്ലാം തകർന്ന് അവസാന കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു റോയി. മുക്കത്ത് റെഡിമെയ്ഡ് കടയിൽ ഷെയറെടുത്തും താമരശ്ശേരി ചുങ്കത്ത് എൻജിൻ ഓയിൽ വ്യാപാരം നടത്തിയും ലക്ഷങ്ങളാണ് റോയി തുലച്ചത്. ആർഭാടജീവിതവും സുഖലോലുപതയും റോയിയെ കൊണ്ടെത്തിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇടക്ക് നടത്തിയ റിയൽ എസ്റ്റേറ്റ് ബിസിനസും പൊട്ടിയിരുന്നു.
അന്ന് കുടുംബത്തിലെ സാമ്പത്തികകാര്യങ്ങൾ മാതാവ് അന്നമ്മയുടെ കൈകളിലായിരുന്നു. മാതാവിന്റെയും പിതാവിന്റെയും കൈയിൽനിന്ന് വൻ തുക റോയി പലപ്പോഴായി വാങ്ങി. പണം തിരിച്ച് ലഭിക്കാത്തതിനെ തുടർന്ന് അന്നമ്മ കണക്കു ചോദിക്കുന്നത് റോയിയെ ചൊടിപ്പിച്ചിരുന്നു. റോയിയുടെ ബിസിനസുകളെക്കുറിച്ചും സാമ്പത്തികത്തകർച്ചയെക്കുറിച്ചും ജോളിക്കും കൃത്യമായ ബോധ്യമുണ്ടായിരുന്നു. റോയി വാങ്ങിയ പണം കൃത്യമായി അന്നമ്മ ഡയറിയിൽ എഴുതിസൂക്ഷിച്ചിരുന്നു. റോയി വാങ്ങിയ പണത്തെക്കുറിച്ച് ഭർത്താവിനോടും മറ്റു മക്കളോടും അന്നമ്മ പറഞ്ഞതോടെ റോയിക്കും ജോളിക്കും ഇവരോട് നീരസമുണ്ടായി. ഇതാണ് അന്നമ്മയെ വകവരുത്താൻ ഇടയാക്കിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അന്നമ്മയുടെ മരണശേഷം കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകൾ ടോം തോമസ് ഏറ്റെടുത്തു. കൂടത്തായിക്കടുത്ത മണിമുണ്ടയിൽ ടോം തോമസിനുണ്ടായിരുന്ന ഒന്നരയേക്കർ സ്ഥലം വിറ്റ് ലഭിച്ച 18 ലക്ഷത്തോളം രൂപ റോയിയെ ഒഴിവാക്കി ജോളിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചതായി കുടുംബവുമായി അടുത്ത ബന്ധുക്കൾ പറയുന്നു. കൂടുതൽ കുടുംബസ്വത്ത് ഇനി റോയിക്കും ഭാര്യക്കും ഉണ്ടാകില്ലെന്നും ടോം തോമസ് വ്യക്തമാക്കിയിരുന്നു. ഇതിലുള്ള നീരസമാവാം ടോം തോമസിനെ വകവരുത്താൻ ജോളിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
റോയി ജീവിച്ചിരുന്നാൽ ഉള്ളതെല്ലാം വിറ്റുതുലക്കുമെന്ന ആശങ്കയാവാം റോയിയെയും വകവരുത്താൻ ഇടയാക്കിയതെന്ന് അന്വേഷണ സംഘം കരുതുന്നു. റോയി മരിച്ചപ്പോൾ പോസ്റ്റ്മോർട്ടം നടത്തണമെന്ന് നിർബന്ധിച്ചത് അമ്മാവനായ മഞ്ചാടിയിൽ മാത്യുവാണ്. മാത്രമല്ല, ജോളിയുടെയും റോയിയുടെയും പല നടപടികളെയും ഇദ്ദേഹം എതിർത്തിരുന്നതായും സൂചനയുണ്ട്. ഇതായിരിക്കാം മാത്യുവിനെ വകവരുത്താൻ വഴിവെച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്