ആർഎസ്എസ് പ്രത്യയ ശാസ്ത്രമായ വിചാരധാരയിൽ മുസ്ലീമുകൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരെ ആട്ടിപ്പായിച്ച് ഉന്മൂലനം ചെയ്യേണ്ടവരെന്ന് പറഞ്ഞതിന്റെ ആദ്യത്തെ പരസ്യമായ തുടക്കമാണ് പൗരത്വ രജിസ്റ്റർ; ഭരണഘടനയെ കൊന്ന് അതു വഴി ഇന്ത്യയെ കൊല്ലാനുള്ള നീക്കമാണ്; രാജഗോപാലിന് തൊണ്ണൂറാമത്തെ വയസിലും മനുഷ്യത്വ സ്പർശമുള്ള ഒരു വാക്കെങ്കിലും സംസാരിക്കാൻ പറ്റാതെ പോകുന്നുവെങ്കിൽ അങ്ങയുടെ രാഷ്ട്രീയം എത്ര മലീമസമാണ്: നിമയസഭയിലെ എം സ്വരാജിന്റെ പ്രസംഗം വൈറലാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തൃപ്പൂണിത്തുറ എംഎൽഎ എം. സ്വരാജ് നിയമസഭയിൽ നടത്തിയ പ്രസംഗം വൈറലാകുകയാണ്. പൗരത്വനിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ സംയുക്തമായി കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. പ്രമേയത്തിന്മേൽ എം. സ്വരാജ് എംഎൽഎ നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നത്.
പ്രസംഗത്തിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട സ്പീക്കർ, നമ്മുടെ രാജ്യം ഇന്ന് സമരസാന്ദ്രമായിരിക്കുകയാണ്. ഇന്ത്യയിലെ സർവ്വകലാശാലകളിലും ജനപഥങ്ങളിലും തെരുവുകളിലുമാകെ തീഷ്ണസമരത്തിന്റെ തീനാമ്പുകൾ ഉയരുകയാണ്. ഈ രാജ്യത്തെ രക്ഷിക്കണമെന്ന ആവശ്യമാണ് എല്ലാ സമരങ്ങളിലും ഉയർന്നുവന്നിട്ടുള്ളത്. നമ്മുടെ രാജ്യം കേവലമൊരു രാഷ്ട്രം എന്നതിലുപരി ഒരു ആശയമാണ്, ഒരു സംസ്കാരമാണ്. ലോകത്തിന്റെ മുമ്പാകെ ഒരു സന്ദേശമാണ്. ജനാധിപത്യമാണ് ഇന്ത്യ, മതനിരപേക്ഷതയാണ് ഇന്ത്യ, സഹിഷ്ണുതയാണ് ഇന്ത്യ, ഉൾകൊള്ളലാണ് ഇന്ത്യ. ആ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് നമ്മളെല്ലാവരും സംസാരിച്ചത്. നമ്മളെല്ലാം അന്ന് പറഞ്ഞു, ഈ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൗലികമായ രാഷ്ട്രീയ പ്രശ്നം ഇന്ത്യ ആരു ഭരിക്കുമെന്നതല്ല, നാളെയും ഇന്ത്യ നിലനിൽക്കുമോ എന്നതാണ് എന്ന്. അത് ഉൾകൊള്ളാൻ നമ്മുടെ രാജ്യത്തിന്റെ പല ഭാഗത്തുമുള്ളവർക്ക് അന്ന് കഴിയാതെ പോയി. നിർഭാഗ്യവശാൽ ഇന്ത്യയുടെ സംസ്കാരത്തിനും മൗലികമായ ഭാവങ്ങൾക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവർ നമ്മുടെ രാജ്യത്ത് അധികാരത്തിൽവന്നു. അങ്ങനെ അധികാരത്തിൽ വന്ന സംഘപരിവാരം നമ്മുടെ രാജ്യത്തെ, മതനിരപേക്ഷ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുകയാണ്.
ആർ.എസ്.എസിനെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയം മൂടിവയ്ക്കപ്പെട്ടിട്ടുള്ള ഒന്നല്ല. ആർ.എസ്.എസിൽനിന്ന് ഇങ്ങനെ ഒരു നിയമമേ നമുക്ക് പ്രതീക്ഷിക്കാനാകൂ. ആർ എസ് എസിന്റെ രണ്ടാമത്തെ സർസംഘചാലക് ആയ മാധവ് സദാശിവ ഗോൾവാൾക്കർ ആർഎസ്എസിന്റെ പ്രത്യാശാസ്ത്രവും രാഷ്ട്രീയവും എഴുതി തയ്യാറാക്കിയപ്പോൾ അർഥശങ്കയ്ക്ക് ഇടയില്ലാതെ ഇന്ത്യയെ വിശദീകരിച്ചിട്ടുണ്ട്. വിചാരധാര ഇവിടെ വിശദീകരിക്കാൻ ഞാൻ സമയമെടുക്കുന്നില്ല. പക്ഷേ വിചാരധാരയുടെ 19, 20, 21 അധ്യായങ്ങൾ ഇന്ത്യയുടെ ശത്രുക്കളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ആഭ്യന്തര ഭീഷണികൾ എന്നാണ് തലക്കെട്ട്. ഈ മൂന്ന് ആഭ്യന്തര ഭീഷണികളാണ് ഇന്ത്യയ്ക്കുള്ളതെന്ന് ആർഎസ്എസ് ചൂണ്ടിക്കാണിക്കുന്നു. 19ാമത്തെ അധ്യായം മുസ്ലീങ്ങൾ, 20ാമത്തെ അധ്യായം ക്രൈസ്തവർ, 21ാമത്തെ അധ്യായം കമ്മ്യൂണിസ്റ്റുകാർ. ഈ മൂന്ന് കൂട്ടരും ഇന്ത്യയുടെ ശത്രുക്കളാണ്, രാജ്യത്തിന്റെ ഭീഷണിയാണ്. അതുകൊണ്ട് ഈ മൂന്ന് കൂട്ടരെയും തുടച്ചുനീക്കണം, ഉന്മൂലനം ചെയ്യണം, കൊന്നൊടുക്കണം, ആട്ടിപ്പായിക്കണം എന്ന ഹിംസാത്മകമായ ആശയത്തെയാണ് രാഷ്ട്രീയ സ്വയംസേവകസംഘം അന്നുമുതൽ മുന്നോട്ടുവെച്ചത്. അവർക്കിപ്പോൾ ഇന്ത്യയുടെ പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു. അവർക്ക് മേധാവിത്വം കൈവന്നിരിക്കുന്നു. അവർ തങ്ങളുടെ കാഴ്ചപ്പാട് അനുസരിച്ചുള്ള മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ സുപ്രധാനമായ ചുവടുവെപ്പാണ് പൗരത്വഭേദഗതി നിയമം.
ഈ നിയമത്തെക്കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. പൗരത്വത്തിന്റെ മാനദണ്ഡം മതമായാൽ മതനിരപേക്ഷത അവിടെ മരിക്കുമെന്നാണ് അർത്ഥം. ഇവിടെ എല്ലാവരും ശരിയായി ചൂണ്ടിക്കാണിച്ചതുപോലെ ഭരണഘടനയെക്കൂടിയാണ് കൊല്ലുന്നത്. ഇന്ത്യയെ കൊല്ലുന്നു, ഇന്ത്യൻ ഭരണഘടനയെ കൊല്ലുന്നു. ഭരണഘടനയുടെ 14 ഉം 15 ഉം അനുച്ഛേദങ്ങളെ ഗളച്ഛേദം ചെയ്തുകൊണ്ടല്ലാതെ ഇങ്ങനെ ഒരു നിയമം കൊണ്ടുവരാൻ സാധിക്കുമോ? പാർലമെന്റിൽ ഭൂരിപക്ഷമുള്ളതുകൊണ്ട് നിങ്ങൾക്ക് തോന്നുന്ന നിയമമുണ്ടാക്കാൻ സാധിക്കില്ല. കേശവാനന്ദഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയെന്ന കേസിലെ സുപ്രധാനമായ വിധിന്യായം എന്താണ്? ഭേദഗതിയാവാം, പക്ഷേ ഭരണഘടനയുടെ മൗലിക സ്വഭാവത്തെ അട്ടിമറിക്കുന്ന ഒരു ഭേദഗതിയും പാടില്ല എന്നുതന്നെയാണ്. നിങ്ങൾ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെയാണ് ഇല്ലാതാക്കുന്നത്. പൗരത്വ നിയമത്തെ സംബന്ധിച്ച് ഇപ്പോൾ ഒടുവിൽ സംസാരിച്ച ബഹുമാന്യനായ നേമം അംഗം ചിലകാര്യങ്ങൾ പറഞ്ഞു. ഈ പച്ചക്കള്ളമാണ് ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കുന്നത്. പച്ചക്കള്ളത്തിന്റെ പ്രതലത്തിലല്ലാതെ സംഘപരിവാര രാഷ്ട്രീയത്തിന് നിവർന്നു നിൽക്കാനാകില്ല എന്നതാണ് വർത്തമാനകാല ഇന്ത്യ തിരിച്ചറിയുന്ന യാഥാർത്ഥ്യം. പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും കൂട്ടിവായിക്കുമ്പോഴാണ് ചിത്രം വ്യക്തമാകുക.
പതിറ്റാണ്ടുകളായി ഇന്ത്യൻ മണ്ണിൽ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കുടുംബം എങ്ങനെ ഇന്ത്യൻ പൗരന്മാരല്ലാതെയായി? കാർഗിലിൽ അതിർത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡലുവാങ്ങിയ മുഹമ്മദ് സനാവുള്ള ഖാൻ എങ്ങനെ ഇന്ത്യൻ പൗരനല്ലാതെയായി? ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്മൽ ഹഖ് എങ്ങനെ ഇന്ത്യൻ പൗരനല്ലാതെയായി? നിങ്ങൾ മറുപടി പറയേണ്ടേ ഇതിനെല്ലാം? ബോധപൂർവ്വം ഈ രാജ്യത്തെ ഗണ്യമായ ജനവിഭാഗത്തെ ആട്ടിയോടിക്കാൻ, തടങ്കൽപാളയത്തിലേക്ക് ആനയിക്കാൻ കൊണ്ടുവന്ന നിയമമാണിത്.
ബഹുമാനപ്പെട്ട നേമം അംഗത്തിന് തൊണ്ണൂറാമത്തെ വയസിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പർശമുള്ള ഒരു വാക്കെങ്കിലും ഇവിടെ സംസാരിക്കാൻ പറ്റാതെപോകുന്നുവെങ്കിൽ അങ്ങയുടെ രാഷ്ട്രീയം എത്ര മലീമസവും ഹിംസാത്മകവുമാണെന്ന് ഞങ്ങൾ ഭയത്തോടെ തിരിച്ചറിയുകയാണ്. ഇവിടെ രേഖ ചോദിക്കുന്നു. പതിറ്റാണ്ടുകളായി, തലമുറകളായി ഇവിടെ ജീവിക്കുന്നവരോട് പൗരത്വം തെളിയിക്കാൻ രേഖ ചോദിക്കാൻ നിങ്ങൾക്ക് എന്തവകാശം? ഈ രാജ്യത്തിന്റെ സൃഷ്ടിയിൽ നിങ്ങൾക്ക് എന്ത് പങ്ക്? ഞങ്ങളുടെ പൂർവ്വികർ സൃഷ്ടിച്ചതാണ് ഇന്ത്യ. അവർ പടപൊരുതി സൃഷ്ടിച്ചതാണ് ഇന്ത്യ. അന്ന് നിങ്ങളുടെ പിതാക്കന്മാർ ബ്രിട്ടന്റെ ഒറ്റുകാരായി ഈ മണ്ണിൽ നിൽക്കുകയായിരുന്നു. ആ ഒറ്റുകാരായി നിന്നവർക്ക് നിർഭാഗ്യവശാൽ ഇന്ന് ഭരണാധികാരം കിട്ടി എന്നതുകൊണ്ട് ഈ രാജ്യത്തെ ജനങ്ങൾക്ക് മരണവാറന്റ് ഒരുക്കാൻ നിങ്ങൾക്ക് ഒരു അവകാശവുമില്ല.
ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്താണ്? മതപരമായ സമരമാണോ ഇവിടെ നടന്നത്? എല്ലാ മതവിഭാഗത്തിലും പെട്ടവർ ഇന്ത്യയെന്ന ഒരേ ആശയത്തിനുവേണ്ടി മതനിരപേക്ഷമായി അണിനിരന്ന സമരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. എല്ലാ മതവിഭാഗത്തിലുംപെട്ട വീരശൂരപരാക്രമികളായ എത്രയെത്ര രക്തസാക്ഷികൾ ഇവിടെയുണ്ട്. കേരളത്തിൽ എത്ര അനുഭവങ്ങളുണ്ട്. മുസ്ലിം ജനവിഭാഗത്തെയാകമാനം തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ലക്ഷ്യംവയ്ക്കുന്ന ഈ നിയമം തയ്യാറാക്കുമ്പോൾ നിങ്ങൾ മലബാറിലെ സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ? എത്രയെത്ര അനുഭവങ്ങളാണ് അവിടെ ഉള്ളത്. 1852ൽ ബ്രിട്ടൻ നാടുകടത്തിയ സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾക്ക് മമ്പുറം എന്നൊരു നാടിനെക്കുറിച്ച് അറിയുമോ? വാഴക്കാട് അടുത്തുകൊന്നാര എന്നൊരു ഗ്രാമമുണ്ട്. ആ കൊന്നാര മഖാം ഇന്നും ചരിത്ര സ്മാരകമായി നിലനിൽക്കുന്നു. ആ മുസ്ലിം ദേവാലയം ബ്രിട്ടൻ വെടിവെച്ച് തകർത്തതാണ്. അന്നത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു കേന്ദ്രം അതായിരുന്നു. ഇന്നും അതുവഴി കടന്നുപോകുമ്പോൾ കൊന്നാരം മഖാമിന്റെ വാതായനങ്ങളിൽ പതിഞ്ഞിട്ടുള്ള നീക്കംചെയ്യാത്ത വെടിയുണ്ടകൾ നിങ്ങൾക്കു കാണാം. അവിടെനിന്നും ബ്രിട്ടൻ അറസ്റ്റുചെയ്ത സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരിൽ കൊണ്ടുപോയി തൂക്കിലേറ്റുകയാണ് ചെയ്തത്.
നിങ്ങൾക്ക് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നൊരു പേര് അറിയുമോ. ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രംസ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹം ഇട്ട പേര് മലയാള രാജ്യമെന്നായിരുന്നു. ബലംപ്രയോഗിച്ച് ബ്രിട്ടൻ അദ്ദേഹത്തെ കീഴ്പ്പെടുത്തി. മൃഗീയമായി മർദ്ദിച്ചു. മീശയിലെ ഓരോ രോമങ്ങളും പിഴുതെടുത്ത് ബയണറ്റുകൊണ്ട് കുത്തി. അവസാനം ഒരു ഓഫർ മുന്നോട്ടുവച്ചു- നിങ്ങൾ മാപ്പപേക്ഷ എഴുതിത്ത്ത്ത്ത്തന്നാൽ, നിങ്ങൾ സ്വാതന്ത്ര്യസമരം അവസാനിപ്പിച്ചാൽ നിങ്ങൾക്ക് മക്കയിൽ സുഖമായി ജീവിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിത്തരാം എന്നായിരുന്നു അത്. ആ ഓഫറിന്റെ മുന്നിലും മൃതപ്രായനെങ്കിലും പുഞ്ചിരിമായാത്ത മുഖവുമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മറുപടി പറഞ്ഞുവത്രെ 'മക്ക എനിക്ക് ഇഷ്ടമാണ് പക്ഷേ നിങ്ങൾ അറിയണം ഞാൻ പിറന്നുവീണത് മക്കയിലല്ല. സമരപോരാട്ടങ്ങളുടെ വീരേതിഹാസമുറങ്ങുന്ന ഏറനാടിന്റെ മണ്ണിലാണ്. ഈ മണ്ണിൽ ഞാൻ മരിച്ചുവീഴും. ഈ മണ്ണിൽ ഞാൻ ലയിച്ചുചേരും'. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചു. വിധി കേട്ട ഉടൻ അദ്ദേഹം പറഞ്ഞു. പിറന്ന നാടിനുവേണ്ടി രക്തസാക്ഷിയാകാൻ എനിക്കൊരു അവസരം കൈവന്നിരിക്കുന്നു. ഇതിന് രണ്ട് റക്കാത്ത് നമസ്കരിച്ച് ദൈവത്തോടുള്ള നന്ദി പ്രകാശിപ്പിക്കാൻ എനിക്ക് സമയംതരണം. അദ്ദേഹത്തിന്റെ അന്തിമാഭിലാഷപ്രകാരം മുന്നിൽനിന്ന് വെടിവച്ചാണ് അദ്ദേഹത്തെ കൊന്നത്. അന്ന് പുറകിൽ നിന്ന് കണ്ണുകെട്ടി വെടിവച്ചാണ് ആളുകളെ കൊന്നുകൊണ്ടിരുന്നത്. അവസാനത്തെ ആഗ്രഹം ചോദിച്ചപ്പോൽ അദ്ദേഹം പറഞ്ഞു, നിങ്ങളെന്റെ കണ്ണുകൾ മൂടികെട്ടരുത്, എന്നെ മുന്നിൽ നിന്ന് വെടിവയ്ക്കണം. അങ്ങനെ പറഞ്ഞ ധീരന്മാരുടെ നാടാണ് ഈ നാട്.
ആലി മുസലിയാരുടെ നാടാണ് ഈ നാട്. ഇന്ത്യയിലാകെ ഒരിടത്തുമാത്രമെ ബ്രിട്ടീഷ് പട്ടാളവുമായി സിവിലിയന്മാർ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളു. അത് ഇന്നത്തെ മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന പൂക്കോട്ടൂരിന്റെ മണ്ണിലാണ്. ഇന്നും അവിടെ യുദ്ധസ്മാരകമുണ്ട്. ബ്രിട്ടീഷ് പട്ടാളത്തെ തോൽപ്പിച്ചവരാണ് ഏറനാട്ടിലെ മാപ്പിളമാർ. ആ പ്രൗഡഗംഭീരമായ ഭൂതകാലം നിലനിൽക്കുമ്പോഴാണ് നിങ്ങൾ ഒരു ജനതയെ ആകമാനം സംശയത്തിന്റെ നിഴലിൽ നിർത്തി തുടച്ചുനീക്കാനുള്ള സമീപനം സ്വീകരിക്കുന്നത്.
1935-ലെ ഹിറ്റ്ലറുടെ ന്യൂറെംബർഗ് നിയമത്തെപ്പറ്റി ഇവിടെ പറഞ്ഞു. യഹൂദന്മാർക്കെതിരെ ഹിറ്റ്ലർ ആ പൗരത്വനിയമം പാസാക്കി. തടങ്കൽ പാളയങ്ങളുണ്ടാക്കി. ദശലക്ഷക്കണക്കിന് യഹൂദന്മാരെ കൊന്ന ഹിറ്റ്ലർക്ക് ഒടുവിൽ ആത്മഹത്യ ചെയ്യേണ്ടിവന്നു. അതാണ് ചരിത്രം. ലക്ഷക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്തിയത് കുപ്രസിദ്ധമായ ഓഷ്വിറ്റ്സിലെ തടങ്കൽപാളയത്തിൽ, കോൺസൻട്രേഷൻ ക്യാമ്പിലാണ്. ആ ക്യാമ്പ് പിന്നീട് മ്യൂസിയമാക്കിമാറ്റിയപ്പോൾ ആ മ്യൂസിയത്തിന്റെ ചുമരിൽ വലിയ അക്ഷരങ്ങളിൽ എഴുതിവച്ചുവത്രെ 'ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കുകതന്നെ ചെയ്യും'. ഈ കാലഘട്ടം നരേന്ദ്ര മോദിയോടും സർക്കാരിനോടും ഓർമ്മിപ്പിക്കുന്നതും അതാണ്. ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും, ഈ കാര്യത്തിൽ നിങ്ങൾക്ക് യാതൊരു സംശയവും വേണ്ട.
അഭയാർത്ഥികളെ സ്വീകരിക്കുന്നത് അവരുടെ മതംനോക്കിയാകരുത് മനുഷ്യത്വം നോക്കിയാകണം. മനുഷ്യത്വ പ്രചോദിതമായ സമീപനങ്ങളാണ് വിവേകശാലികളായ ഭരണാധികാരികളെല്ലാം സ്വീകരിക്കുന്നത്. ഈ നിയമം ലോകത്തിന്റെ മുമ്പിൽ ഇന്ത്യയെ നാണംകെടുത്തും. ഇന്ത്യയെ ഒറ്റപ്പെടുത്തും. സൗദിയിലെ രാജാവ് ഇപ്പോഴിതാ ലോകരാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുചേർക്കുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി തേടിപ്പോകുന്നത് മധ്യേഷ്യൻ രാജ്യങ്ങളിലും വിദേശ രാജ്യങ്ങളിലുമാണ്. നമ്മളെ എല്ലാത്തരത്തിലും ദ്വേഷകരമായി ബാധിക്കുന്ന ഒരു അന്തരീക്ഷം സാർവ്വദ്ദേശീയ രംഗത്തുണ്ടാകുന്നു എന്ന് നമ്മൾ കാണണം. മുപ്പതോളം മനുഷ്യർ ഇതിനോടകം ജീവൻ നൽകിയ, രക്തസാക്ഷിത്വം വരിച്ച ഐതിഹാസികമായ ഈ സമരം നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ളതാണ്. മുസ്ലീങ്ങളെ തുടച്ചുനീക്കാനാണ് ഈ നിയമമെന്ന് ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ടെങ്കിലും ഇതൊരു മുസ്ലിം പ്രശ്നമല്ല. എന്തുകൊണ്ടല്ല? ഇതൊരു തുടക്കമാണ്. നാളെ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും വിയോജിപ്പുള്ളവർക്കുമെല്ലാം എതിരായ ഭരണകൂടനീക്കത്തിന്റെ തുടക്കമാണിത്. ഇത് മുസ്ലിം പ്രശ്നം മാത്രമല്ല. ഇത് ഇന്ത്യയുടെ പ്രശ്നമാണ്. മതനിരപേക്ഷതയുടെ പ്രശ്നമാണ്. ആ അർത്ഥത്തിൽ ഇതിനെ കാണാൻ നമ്മൾ തയ്യാറാകണം.
സംഘപരിവാരത്തിന്റേത് പോലെതന്നെ മറ്റൊരു കളറിൽ രാഷ്ട്രീം ഉയർത്തിപ്പിടിച്ച് പ്രചാരണം നടത്തുന്ന വിഭാഗങ്ങളുണ്ട്. അവരുടെ കയ്യിലല്ല ഈ സമരം പോകേണ്ടത്. ഇത് മതനിരപേക്ഷമായി സംഘടിപ്പിക്കേണ്ട സമരമാണ്. മതരാഷ്ട്ര വാദത്തെയാണ് എതിർക്കുന്നത്. ആർഎസ്എസ് മതരാഷ്ട്രവാദം ഉയർത്തിയാലും ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉയർത്തിയാലും രണ്ടിനെയും എതിർത്ത് മനുഷ്യന്റെ റിപ്പബ്ലിക്കാണ് ഉണ്ടാകേണ്ടത് എന്നു പറയാനുള്ള കരുത്ത് നമുക്കുണ്ടാകണം. ഹിന്ദുവായ മൗദൂദിയാണ് ഗോൾവാൾക്കർ എന്നോർക്കണം. മുസ്ലീമായ ഗോൾവാൾക്കറാണ് മൗദൂദി എന്നോർക്കണം. ഇത് രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരാണ്. എല്ലാ മതിനിരപേക്ഷ മനുഷ്യരും ഒരുമിച്ച് കൈകോർത്ത് പിടിച്ച്, മനുഷ്യത്വത്തിന്റെ ആശയങ്ങളുയർത്തിപ്പിടിച്ച് ഈ പ്രതിലോമപരമായ നിയമത്തെ പ്രതിരോധിക്കേണ്ടതുണ്ട്. നാം സമരംചെയ്യുന്നത് ഈ രാജ്യത്തെ കൊല്ലുന്ന ശക്തികൾക്കെതിരാണ്. രാജ്യ വിരുദ്ധരായ കേന്ദ്ര ഗവൺമെന്റിന് എതിരെയാണ്. ആ സമരത്തിന്റെ പതാക ദേശീയ പതാകയാണ്. നമുക്ക് ഒരുമിച്ച് നിൽക്കാനാകണം. ഇന്ത്യയെ രക്ഷിക്കാനാകണം. ഈ നിയമത്തിനെതിരായി നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ സർവ്വാത്മനാ പിന്തുണച്ചുകൊണ്ട് ഞാനെന്റെ വാക്കുകൾ നിർത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്