Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിപിഎമ്മിലും സിപിഐയിലും പ്രവർത്തിച്ചത് പതിറ്റാണ്ടുകളോളം; വർഷങ്ങളായി ഭരണം നടത്തിയിരുന്ന കോൺഗ്രസിനെ തകർത്തെറിഞ്ഞ് കിഴക്കമ്പലം പഞ്ചായത്തിൽ അധികാരത്തിലെത്തിയത് അരാഷ്ട്രീയ സംഘടനയുടെ ബാനറിലും; കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ കണ്ണിലെ കരടായതോടെ അവിശ്വാസത്തിന് നോട്ടീസ് നൽകിയതും സംഘടനയിലെ അംഗങ്ങൾ; പ്രമേയം ചർച്ച ചെയ്യും മുമ്പേ രാജിവെച്ച് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ്

സിപിഎമ്മിലും സിപിഐയിലും പ്രവർത്തിച്ചത് പതിറ്റാണ്ടുകളോളം; വർഷങ്ങളായി ഭരണം നടത്തിയിരുന്ന കോൺഗ്രസിനെ തകർത്തെറിഞ്ഞ് കിഴക്കമ്പലം പഞ്ചായത്തിൽ അധികാരത്തിലെത്തിയത് അരാഷ്ട്രീയ സംഘടനയുടെ ബാനറിലും; കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ കണ്ണിലെ കരടായതോടെ അവിശ്വാസത്തിന് നോട്ടീസ് നൽകിയതും സംഘടനയിലെ അംഗങ്ങൾ; പ്രമേയം ചർച്ച ചെയ്യും മുമ്പേ രാജിവെച്ച് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ട്വന്റി 20 ജനകീയ കൂട്ടായ്മ ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ് രാജിവെച്ചു. ട്വന്റി 20യിലെ ഭിന്നതയെ തുടർന്നാണ് രാജി. മറ്റന്നാൾ കെ വി ജേക്കബ്ബിനെതിരെ ട്വന്റി20 യിലെ അംഗങ്ങൾ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സംരക്ഷണം ആവശ്യപ്പെട്ട് ഭരണസമിതിയിലെ ഒരു വിഭാഗം ഹൈക്കോടതിയിൽ ഹർജി നല്കിയിരുന്നു.

പത്തൊമ്പതംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 17 പേരും ട്വന്റി ട്വന്റി അംഗങ്ങളാണ്. ഇതിൽ 14 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി മൂന്നിന് അവിശ്വാസം പ്രമേയം ചർച്ചക്കെടുക്കും. അന്ന് അതിൽ പങ്കെടുക്കാൻ സംരക്ഷണം വേണമെന്നായിരുന്നു ഹർജി. ഇതേതുടർന്ന് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അംഗങ്ങൾ ആവശ്യപ്പെട്ടാൽ പ്രത്യേകം സംരക്ഷണം നൽകണമെന്നും ജസ്റ്റിസ് സി.എസ് ഡയസ് നിർദ്ദേശിച്ചു. ജീവനു ഭീഷണിയുണ്ടെന്ന ട്വന്റി- 20 അംഗങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഹൈക്കോടതി നിർദ്ദേശം. എന്നാൽ, അവിശ്വാസ പ്രമേയ ചർച്ചകൾക്ക് കാത്തുനിൽക്കാതെ പ്രസിഡന്റ് രാജിവെക്കുകയായിരുന്നു.

കോൺഗ്രസാണ് വർഷങ്ങളായി പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കിറ്റക്സ് കമ്പനിയുടെ പിൻബലത്തോടെ ട്വന്റി ട്വന്റി സംഘടന മത്സരത്തിനിറങ്ങിയതും പഞ്ചായത്ത് ഭരണം പിടിച്ചെടുത്തതും. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ ഞെട്ടിച്ചാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരണം വൻ ഭൂരിപക്ഷത്തിൽ ട്വന്റി ട്വന്റി എന്ന കോർപ്പറേറ്റ് കൂട്ടായ്മ പിടിച്ചത്. വസ്ത്ര നിർമ്മാതാക്കളായ കിറ്റക്‌സ് കമ്പനി സ്‌പോൺസർ ചെയ്യുന്ന സംഘടനയാണ് ട്വന്റി-20. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അധികാരത്തിലേറിയ ഏക അരാഷ്ടീയ സംഘടനയാണ് ട്വന്റി-20 .

19 അംഗ പഞ്ചായത്തിൽ 17 അംഗങ്ങളെ വിജയിപ്പിച്ച ട്വന്റി-20 മൃഗീയ ഭൂരിപക്ഷം നേടിയാണ് അധികാരത്തിൽ എത്തിയത്. വാർഷിക പദ്ധതി നിർവഹണം സമയബന്ധിതമായി നടപ്പാക്കുന്നതിലും ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപിക്കുന്നതിലും പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെട്ടുവെന്നാരോപിച്ചാണ് അവിശ്വാസ പ്രമേയം. പഞ്ചായത്ത് പ്രസിഡന്റിന്റേയും കൂട്ടാളികളുടെയും ഭാഗത്തു നിന്ന് ഭീഷണിയുണ്ടെന്നും ചർച്ചയിൽ പങ്കെടുപ്പിക്കില്ലന്ന മുന്നറിയിപ്പുമായി നോട്ടീസ് വിതരണം ചെയ്തതായും ഹർജിയിൽ ആരോപിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് എട്ട് മാസം ശേഷിക്കെയാണ് ഭരണസമിതിയിൽ ഭിന്നത ഉടലെടുത്തത്.

ട്വന്റി20 ചീഫ് കോർഡിനേറ്ററും, കിറ്റെക്സ് ഉടമയുമായ സാബു ജേക്കബും, പഞ്ചായത്ത് ഭരണ സമിതിയും തമ്മിൽ പ്രശ്നമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു് എങ്കിലും പരസ്യ പ്രതികരണത്തിന് ഇരുകൂട്ടരും തയ്യാറായിരുന്നില്ല. അതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് ഒരു വിഭാഗം നോട്ടീസ് നൽകിയത് ഭരണ സമിതിക്കെതിരെ(പഞ്ചായത്ത് പ്രസിഡന്റ് അടക്കം) ഒരു വിഭാഗം ട്വന്റി20 പ്രവർത്തകർ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്‌നനങ്ങളുടെ ആരംഭം. ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ് സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

സാബു ജേക്കബ് ഇവർക്കൊപ്പം ചേർന്ന് അഴിമതി ആരോപണം അംഗീകരിക്കും വിധം ട്വന്റി 20 ജനറൽ ബോഡിയിൽ സംസാരിച്ചു. പഴയതും പുതിയതുമായ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും ഇരുകൂട്ടരും തമ്മിൽ വാക്ക് പോര് നടന്നു. ഇതേ തുടർന്ന് പ്രകോപിതനായ സാബു ജേക്കബ് പ്രസിഡന്റിന്റെയും, മെമ്പർമാരുടെയും രാജി ആവശ്യപ്പെട്ടു. കിഴക്കമ്പലത്ത് ഒഴിച്ച് കേരളത്തിൽ എവിടെ മത്സരിച്ചാലും ട്വന്റി20 അനായാസം ജയിക്കുമെന്നും, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളൊന്നും പഞ്ചായത്തിൽ നടന്നിട്ടില്ലെന്നും സാബു ജേക്കബ് പൊതു യോഗത്തിൽ സ്വയം വിമർശനവും നടത്തി.

ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ്, സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. പ്രളയത്തിന്റെ പേരിൽ പിരിച്ച 1 കോടി 32 ലക്ഷം രൂപ എവിടെ പോയി എന്ന ചോദ്യവും പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചു. ഇതേിന് ശേഷം പ്രസിഡന്റ് രാജിവെക്കാൻ സന്നദ്ധനാകുകയായിരുന്നു. അടുത്ത വർഷമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഇതിനിടെയുണ്ടായ വിവാദങ്ങൾ കിഴക്കമ്പലത്തെ രാഷ്ട്രീയ പാർട്ടികൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

സിപിഐഎമ്മിലും സിപിഐയിലും വർഷങ്ങളോളം പ്രവർത്തിച്ച കമ്യൂണിസ്റ്റുകാരനാണ് കെ വി ജേക്കബ്. ഇപ്പോഴും ഒരു കമ്യൂണിസ്റ്റ് എന്നു പറയാൻ തന്നെയാണ് എനിക്ക് അഭിമാനം എന്ന് തുറന്ന് പറയാൻ മടിയില്ലാത്തവനായിരുന്നു. ട്വന്റി-2-ക്ക് രാഷ്ട്രീയമില്ല, രാഷ്ട്രീയമായ എതിർപ്പുകളുമില്ല, യോജിച്ച പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ വികസനമാണ് ലക്ഷ്യം. എല്ലാവരുടെയും പിന്തുണ അതിനായി അഭ്യർത്ഥിക്കുന്നു എന്നായിരുന്നു അധികാരമേറ്റ ശേഷം ജേക്കബ് പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP