എന്റെ പൊന്നു കുഞ്ഞേ.... ഞാൻ എന്റെ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നിട്ടില്ല..; ഞാൻ സന്തോഷമായി എന്റെ ഹസ്ബന്റിനൊപ്പം ജീവിക്കുകയാണ്....! വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ച മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തിയത് ഒരു കുടയും കുഞ്ഞു പെങ്ങളിലും അഭിനയിച്ച ദേവിയെന്ന് ഇന്ത്യാ ഡോട്ട് കോം അടക്കമുള്ള ചില ഇംഗ്ലീഷ് സൈറ്റുകൾ; കൊലപാതകിയുടെ പ്രൊഫൈലായി തെറ്റായി നൽകിയത് മലയാളി താരത്തിന്റെ വിവരങ്ങൾ; തമിഴ്നാട് പൊലീസ് ജയിലിൽ അടച്ചത് മലയാളിയായ ഡിബ്ബിങ് ആർട്ടിസ്റ്റ് ദേവിയെ അല്ല
എം മനോജ് കുമാർ
ചെന്നൈ: വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ച മുൻ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷൻ നടിയുടെ പ്രതികാരം. തമിഴ്നാട്ടിലെ ഏതോ ഒരു ദേവിയാണ് കൊലപാതകി. സീരിയലിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ വച്ച് നടിയായ എസ്. ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകർക്കുകയായിരുന്നു. ഫിലിം ടെക്നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. ദേവി പൊലീസിൽ കീഴടങ്ങി. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ഭർത്താവ് ബി. ശങ്കർ, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭർത്താവ് സവാരിയാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വാർത്ത മലയാള മാധ്യമങ്ങളിലും ഉണ്ട്. എന്നാൽ അതിൽ ഇല്ലാത്ത ചില കാര്യങ്ങൾ തമിഴ്നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീർത്തും തെറ്റായ വിവരങ്ങൾ.
അറിയാത്തവർക്കായി ആരാണ് സീരിയൽ നടി ദേവിയെന്ന് വിശദീകരിക്കുന്നുണ്ട് തമിഴ്നാട്ടിലെ ചില പ്രാദേശിക ഇംഗ്ലീഷ് വെബ്സൈറ്റുകൾ. വലിയ പിഴവാണ് ഇവർ ഇക്കാര്യത്തിൽ വരുത്തിയത്. വിക്കീപീഡിയയിൽ എസ് ദേവി, സീരയൽ നടിയെന്ന് തിരഞ്ഞാൽ കിട്ടുന്ന വിവരങ്ങൾ കൊലപാതകിയായ നടിയ്ക്കൊപ്പം ചേർത്ത് നൽകി. ഇതോടെ ഇംഗ്ലീഷ് സൈറ്റുകളിൽ വാർത്ത വായിക്കുന്നവർ ആശകുഴപ്പത്തിലായി. ദേശീയ അവാർഡ് നേടിയ ഡബ്ബിങ് ആർട്ടിസ്റ്റാണ് കൊലപാതകിയായ ദേവിയെന്ന് അവർ എഴുതിവച്ചു. ഒരു കുടയും കുഞ്ഞു പെങ്ങളുമെന്ന മലയാളത്തിലെ എക്കാലത്തേയും സൂപ്പർ ഹിറ്റ് സീരിയലിലും ഒരു ബാലതാരമുണ്ടായിരുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ ഡബ്ബിങ് ആർട്ടിസ്റ്റായി മാറിയ ദേവി. ഈ ദേവിയുടെ പ്രൊഫൈലാണ് തെറ്റായി കൊലപാതകിയായ ദേവിയ്ക്കൊപ്പം ചേർത്ത് ഇംഗ്ലീഷ് വെബ്സൈറ്റുകൾ ചർച്ചയാക്കിയത്. ഇതോടെ മലയാളികൾക്കും ചില സംശയങ്ങളുണ്ടായി.
ഇത് മനസ്സിലാക്കി ഒരു കുടുയും കുഞ്ഞു പെങ്ങളിലും അഭിനയിച്ച ദേവിയെ മറുനാടൻ മലയാളി ഫോണിൽ ബന്ധപ്പെട്ടു. ഫോൺ എടുത്തത് നടി തന്നെയായിരുന്നു. ഇംഗ്ലീഷ് വെബ് സൈറ്റിലെ തെറ്റായ വിവരങ്ങളെ കുറിച്ച് കേട്ട പാടെ അവർ പൊട്ടിച്ചിരിച്ചു. ആരാണ് ഇതൊക്കെ പറയുന്നത്.... എന്റെ പൊന്നു കുഞ്ഞേ.... ഞാനല്ല..( പൊട്ടി ചിരിക്കുന്നു). ഞാൻ എന്റെ ഭർത്താവിനെ തലയ്ക്കടിച്ച് കൊന്നിട്ടില്ല.. ഞാൻ സന്തോഷമായി എന്റെ ഹസ്ബന്റിനൊപ്പം ജീവിക്കുകയാണ്....-ഇങ്ങനെയാണ് വാർത്തയോട് ദേവി പ്രതികരിച്ചത്. അതായത് വലിയ ക്രൂരതയാണ് മലയാളി നടിയോട് തമിഴ്നാട്ടിലെ ഇംഗ്ലീഷ് വെബ്സൈറ്റുകൾ ചെയ്ത് കൂട്ടിയതെന്ന് വ്യക്തം. ഇന്ത്യാ ഡോട്ട് കോം പോലുള്ള സൈറ്റുകളിലും ഈ തെറ്റ് കടന്നു കൂടി. ഓർബിറ്റ് കോ ന്യൂസ് തുടങ്ങിയ സൈറ്റുകളിലും തെറ്റായ വിവരങ്ങളാണുള്ളത്.
ഇംഗ്ലീഷ് സെറ്റിലെ തെറ്റായ വിവരങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ദേവിയുടെ പൂർണ്ണ പ്രതികരണം ഇങ്ങനെ: ആരാണ് ഇതൊക്കെ പറയുന്നത്....എന്റെ പൊന്നു കുഞ്ഞേ....അത് ഞാനല്ല....(പൊട്ടിച്ചിരിക്കുന്നു).....ഞാൻ എന്റെ ഭർത്താവിന്റെ കൂടെ സുഖമായി കഴിയുകയാണ്....(ചിരിക്കുന്നു)... അതിനു ശേഷം നടി വീണ്ടും വിളിച്ചു...അതിനു ശേഷമുള്ള സംഭാഷണം ഇങ്ങിനെ..... ഒരു കുടയും കുഞ്ഞുപെങ്ങളിലും അഭിനയിച്ചത് ഞാൻ തന്നെയാണ്. അത് പഠിക്കുന്ന സമയത്തായിരുന്നു. അതിനു ശേഷം ഞാൻ അഭിനയം നിർത്തി. പഠനം തുടർന്നു. ഡബിൾ എംഎ വരെ എടുത്തു. അതിനു ശേഷം ഡബ്ബിങ് ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്. നാഷണൽ അവാർഡ് വരെ വാങ്ങിച്ച ഡബ്ബിങ് ആർട്ടിസ്റ്റ്. ഞാൻ നിങ്ങളുടെ പേര് ട്രൂ കോളറിൽ നോക്കി. അതാണ് തിരികെ വിളിക്കുന്നത്. ഏത് സൈറ്റിലാണ് ആ വാർത്ത വന്നിരിക്കുന്നത്. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ആ വാർത്ത എനിക്കൊന്നു അയച്ചു തരണം-ദേവി പറയുന്നു.
മലയാളം സിനിമകളും ടെലിവിഷൻ സീരിയലുകളിലും സജീവമാണ് ദേവി 1992മുതൽ. ദൂരദർശനിലെ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലിൽ ദേവിയുടെ കുഞ്ഞിപെങ്ങൾ എന്ന പ്രധാന കഥാപാത്രം വളരെ ശ്രേദ്ധയമാക്കി. ഏതാണ്ട് 500 സിനിമകൾക്ക് വേണ്ടി മൊഴി നൽകി, 25 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. 2014 ൽ നിത്യ കല്യാണി - ഒരു മോഹിനിയാട്ടം പതം എന്ന സിനിമയക്ക് നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഏറ്റവും മികച്ച നോൺ ഫിലിം ഫിച്ചർ നരേഷൻ / വോയ്സ് ഓവർ പുരസ്കാരം ലഭിച്ചു . നിലവിൽ മലയാള ടെലിവിഷനിലെ പ്രമുഖ നടിമാർക്ക് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നു, 100 ടി.വി. സീരിയലുകൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്.-ഇതൊക്കെയാണ് മലയാളിയുടെ പ്രിയ നടിയെ കുറിച്ച് വിക്കി പീഡിയയിൽ രേഖപ്പെടുത്തിയത്. ഇതിന്റെ ഇംഗ്ലീഷ് ട്രാൻസലേഷനുമുണ്ട്. ഇത് തന്നെയാണ് തമിഴ് സൈറ്റുകൾ കൊലപാതകിക്ക് വേണ്ടി തെറ്റായി അവതരിപ്പിച്ചതും.
വിജയകൃഷ്ണൻ സംവിധാനം ചെയ്ത കഥാസംഗമത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു നടിയാണ് മലയാളിയായ ദേവി. പിന്നീട് ദൂരദർശനിലെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയൽ അഭിനയിച്ചു. 1993 ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. സിനിമയിലും സീരിയലുകളിലും മറ്റും കുട്ടികൾക്കായി അവൾ ശബ്ദം നൽകി. മിന്നാരം , സ്വരൂപം , സംമോഹനം , സ്വം , തലോലം , മൈ ഡിയർ കുട്ടിച്ചാത്തൻ , ജോണി എന്നിവ അവയിൽ ചിലതാണ്. ക്യാമറാമാൻ അഴകപ്പന്റെ സംവിധാനം ചെയ്ത സല്യൂട്ട് 13 വയസുള്ളപ്പോൾ, നായികക്കായി ശബ്ദമുയർത്തിയ ആദ്യ ചിത്രമായിരുന്നു. പത്മപ്രിയ , മീന , റായി ലക്ഷ്മി , റോമാ അസ്റാനി , ഗോപിക , മേഘ്ന രാജ് , കാവ്യ മാധവൻ , ജെനീലിയ , കനിഹ , ഭാവന തുടങ്ങി ഒട്ടേറെ നടികൾക്ക് ശബ്ദം നൽകി. ഇപ്പോൾ 100-ലധികം ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
ശ്രദ്ധേയമായ ചിലചിത്രങ്ങൾ ഗോപിക വേണ്ടി വെറുതെ ഒരു ഭാര്യക്കും സ്വന്തം ലേഖകനും , കാണാക്കൺമണിക്കിലെ , യുവർ ഓണർ ഹോണറിനും പോപ്പിൻസിലും വേണ്ടി പത്മപ്രിയക്ക്, മേഘ്ന രാജിനു വേണ്ടി ബ്യൂട്ടിഫുളിലും നമ്മുക്ക് പാർക്കാനും , ഉറുമി ൽ ജെനീലിയക്ക്, ട്രാഫിക്ലെ ലെന വേണ്ടി, ദൃശ്യത്തിനും കഥ പറയുബോളിനും വേണ്ടി മീനക്ക് , കേരള വർമ പഴശ്ശിരാജയിലെ കനിഹ വേണ്ടി. ദേവി ഓൾ ഇന്ത്യ റേഡിയോയിൽ വോയിസ് കലാകാരിയാണ് . കൂടാതെ അവൾ കുങ്കുമാപ്പൂവിലെ അശ്വതി (അമല), മാനസപുത്രിയിലെ അർച്ചന (ഗ്ലോറി) , നന്ദനത്തിലെ രസന , സ്ത്രീധനത്തിലെ ദിവ്യ, സരയുവിൽ സീന ആന്റണിക്ക്, കാനക്കിനവിലെ സുജിത ,ഹരിചന്ദനത്തിലെ ഇന്ദിരക്കും ശബ്ദം നൽകിയിട്ടുണ്ട്. കാർട്ടൂൺ പരമ്പരയായ ജംഗിൾ ബുക്കിൽ നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരുന്നു. അവൾ ഇന്നലെ എന്ന സീരിയലിൽ ഒരേ സമയം രണ്ട് കഥാപാത്രങ്ങൾക്ക് വേണ്ടി ശബ്ദം നൽകി. ഇതാണ് വസ്തുത. ഈ വസ്തുതകളാണ് അബ്ദത്തിൽ കൊലപാതകിയുടേതായി സൈറ്റുകളിൽ ചർച്ചയാകുന്നത്.
തിങ്കളാഴ്ച പുലർച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടിൽ വച്ച് അധികം അറിയപ്പെടാത്ത നടിയായ എസ്. ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകർക്കത്തതും പൊലീസിന് കീഴടങ്ങിയതും. ഫോട്ടോ സഹിതമാണ് എല്ലാവരും വാർത്ത നൽകിയത്. എന്നിട്ടും പ്രൊഫൈലിൽ വലിയ പിഴവുണ്ടായത്. കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത് അവിഹിതമായിരുന്നു. മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചു വന്നിരുന്നത്. ടെലിവിഷൻ ചാനൽ സീരിയലുകളിൽ ചെറിയ റോളുകൾ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി. ബന്ധം വർഷങ്ങളോളം തുടർന്നു. രണ്ടു വർഷം മുൻപാണ് ഭർത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിയെ ടെയ്ലറിങ് രംഗത്തേക്ക് തിരിച്ചുവിട്ടു. ഇതിനിടെ ദേവി സീരിയലുകളിലും അഭിനയിച്ചു. ഇതിനിടെയിലും രവിക്ക് ദേവിയെ മറക്കാനായില്ല. ദേവിയെ വീണ്ടും സ്വന്തമാക്കാൻ ശ്രമം തുടർന്നു. ഇതിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഭർത്താവ് ശങ്കർ തെയ്നാംപെട്ടിൽ ഫർണിച്ചർ കട നടത്തുകയാണ്. ഞായറാഴ്ച രാത്രി ദേവിയെ തേടി കൊലത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവർ അവിടെയില്ലെന്ന് അറിഞ്ഞ് പുലർച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടിൽ എത്തി. ബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനൽകി. ഇയാളെ വീട്ടിൽ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണിൽ വിളിച്ചു വരുത്തി. ദേവിയെ കണ്ടയുടൻ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്ത്തി. തലതകർന്ന് രക്തം വാർന്ന് രവി കൊല്ലപ്പെട്ടു. ഭർത്താവിന്റേയും സഹോദരിയുടേയും മുമ്പിലിട്ടായിരുന്നു കൊല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്