ട്വന്റി-ട്വന്റിയെ ആദ്യം എതിരേറ്റത് സമോവ! പിന്നാലെ കിരിബാത്തിയും ടോംഗയും; ഡിസംബറിലെ കൊടുംതണുപ്പിനെ വകഞ്ഞുമാറ്റി ഡൽഹിയും; ആടിപ്പാടിയും കരിമരുന്നുപ്രയോഗിച്ചും സന്തോഷത്താൽ പുണർന്നും മനുഷ്യർ ലോകമെമ്പാടും; ആഘോഷങ്ങളിൽ പിന്നിലാവാതിരിക്കാൻ കൊച്ചിയും കോവളവും വർക്കലയും മറ്റുദേശങ്ങളും; പുതുപ്രതീക്ഷകൾ ഫേസ്ബുക്കിലും വാട്സാപ്പിലും അറിയിച്ച് ആശംസകളുടെ തിരതള്ളൽ; എങ്ങും ആമോദത്തോടെ 2020 നെ വരവേറ്റ് മലയാളികൾ
മറുനാടൻ മലയാളി ബ്യൂറോ
വനന്തപുരം: ആദ്യം എതിരേറ്റത് മൂന്നു രാജ്യങ്ങൾ സമോവ, കിരിബാത്തി, ടോംഗ. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കിൽ 2020ന്റെ പൊൻപുലരി തെളിഞ്ഞിരുന്നു. ഇതോടെ ലോകം പുതുദശാബ്ദത്തിന്റെ ആഘോഷങ്ങളും ആരംഭിച്ചു. സമോവയുടെ തലസ്ഥാനമായ ഏപിയയിലും സമീപപ്രദേശങ്ങളിലും കരിമരുന്നു പ്രയോഗങ്ങളോടെയാണു ജനം സന്തോഷം പ്രകടിപ്പിച്ചത്.വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയും ന്യൂസിലൻഡും പുതുവർഷത്തെ വരവേറ്റു. ഓക്ലൻഡ് നഗരഹൃദയത്തിലെ സ്കൈ ടവറിലും കരിമരുന്ന് കലാപ്രകടനം നടന്നു. പിന്നീട് ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു പുതുവർഷപ്പിറവി. ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ എല്ലാ രാജ്യങ്ങളും പുതുവർഷത്തിലേക്കു കണ്ണു തുറക്കും. കേരളത്തിൽ ഉൾപ്പെടെ എല്ലായിടത്തും വലിയ ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
#WATCH Australia: Sydney rings in the New Year; celebrations at Sydney Harbour. pic.twitter.com/2TeXZjQyT6
— ANI (@ANI) December 31, 2019
കേരളത്തിൽ പുതുവത്സരം ആഘോഷിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കെ ആഘോഷപരിപാടികൾ തുടങ്ങി കഴിഞ്ഞു. പ്രധാനമായും ന്യൂയർ ആഘോഷങ്ങൾ നടക്കുന്നത് കോവളം, ശംഖ്മുഖം ബീച്ച്, വർക്കല ക്ലിഫ് ഫോർട്ട് കൊച്ചി, കോഴിക്കോട് കടപ്പുറം എന്നിവടങ്ങളിലാണ് നടക്കുന്നത്. കനത്ത സുരക്ഷാ മാനദണ്ഡത്തിലാണ് കേരളത്തിലെ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷം മുറുകുമ്പോഴും കനത്ത സുരക്ഷയിലാവും കോവളം ബീച്ച്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഘോഷ യാത്രയും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ ഏറ്റവുമധികംപേർ എത്തുന്ന സ്ഥലമാണ് കോവളം. മൂന്നു സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 300 പേർ അടങ്ങുന്ന പൊലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. വൈകിട്ട് മുതൽ ഇവർ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. 20 സി.സി ടിവി കാമറകൾ തീരത്തു സ്ഥാപിച്ചു കഴിഞ്ഞു. ഹവാ ബീച്ചിലുള്ള കൺട്രോൾ റൂം വഴി ആഘോഷ പരിപാടികൾ മുഴുവൻ നിരീക്ഷിക്കും. മുൻ കാലങ്ങളിലുള്ളതുപോലെ പട്രോളിംഗിന് കുതിര പൊലീസും തീരത്തുണ്ട്.
ലൈഫ് ഗാർഡുമാരുടെ സേവനവും തീരത്ത് ഉറപ്പുവരുത്തും.തിരുവല്ലം ജംഗ്ഷൻ മുതൽ കോവളം വരെ രാവിലെ മുതൽ കർശന വാഹന പരിശോധന നടക്കും. വലിയ വാഹനങ്ങൾ കോവളം ജംഗ്ഷനിൽ ബൈപ്പാസിൽ പാർക്ക് ചെയ്യണം. ഹവ്വ ബീച്ചിലേക്കുള്ള റോഡ് രാവിലെ മുതൽ വൺവേ ആയിരിക്കും. ആഘോഷ പരിപാടി കഴിഞ്ഞു വാഹനങ്ങളിൽ പോകുന്നവർ ആഴകുളം റോഡ് ഉപയോഗിക്കണം.ഇത്തവണ ലൈറ്റ് അണച്ച് കൊണ്ടുള്ള ആഘോഷം വേണ്ടെന്നു ഹോട്ടലുകാർക്കും മറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരുട്ടിന്റെ മറവിൽ വിനോദ സഞ്ചാരികളെ ശല്യപ്പെടുത്തുന്ന തരത്തിൽ മുൻകാലങ്ങളിൽ ഉയർന്ന പരാതികൾ പരിഗണിച്ചാണ് ഇത്തരമൊരു നിർദ്ദേശം. ആഘോഷങ്ങൾ കഴിഞ്ഞ ഉടൻ തീരം വിടണമെന്നാണ് പൊലീസ് പറയുന്നത്.
അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ 250 പേർ സുരക്ഷയ്ക്കായി ശംഖുംമുഖത്ത് ഉണ്ടാകും. മഫ്ടി പൊലീസുകാരും നിരീക്ഷിക്കും. മുൻ വർഷങ്ങളിലേതു പോലെ തന്നെ ഇത്തവണയും 12 മണിക്കുശേഷം സന്ദർശകരെ മുഴുവൻ തീരത്തു നിന്ന് ഒഴിപ്പിക്കും. വേളി, വെട്ടുകാട് എന്നിവിടങ്ങളിൽ പെട്രോളിങ് ഉണ്ടാകുംസ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ കരുതി കൂടുതൽ വനിതാ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ആഘോഷ പരിപാടികളോടനുബന്ധിച്ച് ബീച്ചിൽ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി സമയത്ത് കടലിൽ ഇറങ്ങുന്നതിന് കർശന നിയന്ത്രണമുണ്ട്. ഇത് നിരീക്ഷിക്കാനായി ലൈഫ് ഗാർഡുമാരുടെ സഹായം കൂടി തേടും. കൂടുതൽ സി.സി.ടി. വി കാമറകൾ താത്കാലികമായി സ്ഥാപിച്ചു.
വർക്കല ക്ലിഫിലും കനത്ത സുരക്ഷ
ജില്ലയിൽ കോവളം കഴിഞ്ഞാൽ ഏറ്റവുമധികം സഞ്ചാരികൾ പുതുവത്സരം ആഘോഷിക്കാൻ എത്തുന്ന ഇടമാണ് വർക്കല ക്ലിഫ് ബീച്ച്. കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 150 പൊലീസുകാരെയാണ് ബീച്ചിൽ വിന്യസിപ്പിക്കുക. സായുധ പൊലീസുകാർ ഉൾപ്പെടെ സംഘത്തിലുണ്ടാകും. ശല്യക്കാരെ പിടികൂടാൻ മഫ്ടി വേഷത്തിൽ വനിത, പുരുഷ പൊലീസുകാരും ഉണ്ടാകും. പ്രശ്നമുണ്ടാക്കിയാൽ അപ്പോൾ തന്നെ ഇത്തരക്കാരെ മഫ്ടി പൊലീസ് പൊക്കും.മദ്യപിച്ച് ബീച്ചിലെത്തുന്നത് തടയാൻ പത്ത് കേന്ദ്രങ്ങളിൽ കർശന വാഹന പരിശോധന ഉണ്ടാകും. മദ്യപിച്ചിട്ടില്ലെന്നു പരിശോധനയിൽ ബോദ്ധ്യപ്പെട്ടാൽ മാത്രമേ ബീച്ചിലേക്ക് പ്രവേശിക്കാനാകൂ. പിടിക്കപ്പെട്ടാൽ പുതുവർഷം സ്റ്റേഷനിൽ ആഘോഷിക്കേണ്ടതായി വരും എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. പന്ത്രണ്ട് മണിക്കുശേഷം എല്ലാവരും ബീച്ചിൽ നിന്ന് പോകണം. ഹോട്ടലുകളിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. മോശം ഭക്ഷണം നൽകരുതെന്ന് ഹോട്ടലുകൾക്കും റെസ്റ്ററന്റുകൾക്കും പൊലീസ് അറിയിപ്പ് നൽകിയിട്ടുണ്ട്.
പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി
തെരുവുകളെയും നക്ഷത്രവിളക്കുകളെയും അലങ്കാരദീപങ്ങളെയും സാക്ഷിനിർത്തി, പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കാൻ ഇനി മണിക്കൂറുകൾ മാത്രം. പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചിയിൽ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. രാത്രി 12ന് ശേഷം ഒരു വിധത്തിലുള്ള പരിപാടിയും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കൊച്ചി തുറമുഖത്ത് വിരുന്നെത്തിയ കപ്പലുകളിൽനിന്ന് പുതുവർഷപ്പിറവി അറിയിച്ചുള്ള സൈറണുകൾ മുഴങ്ങുന്നതോടെ ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ സജ്ജമാക്കിയ പപ്പാഞ്ഞിക്ക് തീ പടരും. പോയവർഷത്തിന്റെ പ്രതീകമായി ഓരോ പാതയോരത്തും ഒരുക്കിനിർത്തിയ പപ്പാഞ്ഞികൾ കത്തിയമർത്തുന്നതാണ് രീതി.കൊച്ചിയുടെ മാത്രം സവിശേഷതയായ ന്യൂ ഇയർ പപ്പ കഴിഞ്ഞദിവസം രാവിലെമുതൽ തന്നെ പാതയോരങ്ങളിൽ സ്ഥാനംപിടിച്ചിരുന്നു. .ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകളും നടക്കും.
മലയാളികൾക്ക് മുഖ്യമന്ത്രിയുടെ പുതുവത്സര ചലഞ്ച്
ലോകമെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവർഷം ആശംസിച്ചു. പ്രതിസന്ധികളെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ട വർഷമാണ് കടന്നു പോയത്.ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ഭരണഘടനാ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും ആപത്കരമായ വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ എല്ലാവിധ വേർതിരിവുകൾക്കും അതീതമായി ജനങ്ങൾ ഒന്നിച്ചു നീങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ആശംസിച്ചു. സൃഷ്ടിപരമായ ആശയവിനിമയത്തിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും രാജ്യത്തിന്റെ ഐക്യവും ഒരുമയും ഉയർത്തിക്കൊണ്ടും വരുംവർഷം പുരോഗതിയും വികസനവും ഉറപ്പാക്കാൻ നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം - ഗവർണർ ആശംസയിൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍