Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വായനയുടേയും എഴുത്തിന്റെയും ലോകത്തെ ഭയപ്പെടുന്ന ഭരണകൂടം: ജനാധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു: സഖാവ് ഉൽക്കണ്ഠപ്പെട്ടിരുന്ന ഭരണഘടനാ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു; അപകടം തിരിച്ചറിഞ്ഞ് ജനങ്ങൾ വീട് വിട്ടിറങ്ങി: ഭരണഘടന നഷ്ടപ്പെടാതിരിക്കാനുള്ള തീവ്രയജ്ഞത്തിലേക്ക് ഇനിയുമെത്തിയിട്ടില്ലെന്ന ദുഃഖസത്യം: ഞാൻ പോരാട്ടത്തിന്റെ സൂര്യനായ ബ്രിട്ടോയുടെ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു; സീന ഭാസ്‌ക്കറിന്റെ കുറിപ്പ്

വായനയുടേയും എഴുത്തിന്റെയും ലോകത്തെ ഭയപ്പെടുന്ന ഭരണകൂടം: ജനാധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു: സഖാവ് ഉൽക്കണ്ഠപ്പെട്ടിരുന്ന ഭരണഘടനാ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു; അപകടം തിരിച്ചറിഞ്ഞ് ജനങ്ങൾ വീട് വിട്ടിറങ്ങി: ഭരണഘടന നഷ്ടപ്പെടാതിരിക്കാനുള്ള തീവ്രയജ്ഞത്തിലേക്ക് ഇനിയുമെത്തിയിട്ടില്ലെന്ന ദുഃഖസത്യം: ഞാൻ പോരാട്ടത്തിന്റെ സൂര്യനായ ബ്രിട്ടോയുടെ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു; സീന ഭാസ്‌ക്കറിന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ക്യാംപസ് രാഷ്ട്രീയത്തിന്റെ ഇരയായി ജീവിച്ച വ്യക്തിത്വമാണ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ് എന്ന വിപ്ലവകാരി. മൂന്നരപ്പതിറ്റാണ്ട് ചക്രക്കസേരയിൽ ജീവിതം നയിച്ച സൈമൺ ബ്രിട്ടോയുടെ ദീപ്തസ്മരണകൾക്ക് ഇന്ന് ഒരാണ്ട് തികയുന്നു. നന്മകളുടെ നാളേക്ക് പ്രകാശം നിറച്ച കണ്ണുകൾ സമ്മാനിച്ച മരണമില്ലാത്ത പോരാളിയുടെ അകാല വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ ഇനിയും വിപ്ലവകേരളത്തിനായിട്ടില്ല. ഒരിക്കലും മറയാത്ത സ്നേഹമൂറുന്ന സ്മരണകളിൽ ഭാര്യ സീന ഭാസ്‌കറും മകൾ കയീനിലയും.

സൈമൺ ബ്രിട്ടോ വിടവാങ്ങി ഒരാണ്ട് തികയുമ്പോൾ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങൾ മുൻകൂട്ടി കണ്ട് ആശങ്ക രേഖപ്പെടുത്തിയിരുന്ന സൈമൺ ബ്രിട്ടോയുടെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ഭാര്യ സീന ഭാസ്‌കർ. ഓരോ നിമിഷവും എന്നോടൊപ്പമുള്ള സഖാവേ കഴിഞ്ഞ നാളുകളിൽ നമ്മൾ ഉത്കണ്ഠപ്പെട്ടതു പോലെയുള്ള സംഭവ വികാസങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ആർക്ക് ആരെ വേണമെങ്കിലും തടങ്കലിലാക്കാം.. ശബ്ദമില്ലാത്ത ജനതയെ വാർത്തെടുക്കുവാനുള്ള പരിശ്രമത്തിൽ നമ്മുടെ വിദ്യാർത്ഥി സമൂഹത്തെ ദ്രുതഗതിയിൽ സ്വാധീനിക്കാനാവുന്നില്ല.'- സീന ഭാസ്‌കർ ഫേസ്‌ബുക്കിൽ കുറിച്ചു

'മോദി-ഷാ കുതന്ത്രങ്ങൾ ആദ്യം തേടിയെത്തിയത് വിദ്യാഭ്യാസ മേഖലയെയായിരുന്നു. കേവലം വിദ്യാർത്ഥികൾ മാത്രമെ ചെറുക്കാനുണ്ടായിരുന്നുള്ളൂ. പിന്നെ തൊഴിലാളികളെ പിടിമുറുക്കി തൊഴിലാളി പ്രസ്ഥാനങ്ങൾ പതിവു പണിമുടക്ക് നടത്തി പ്രതിഷേധം അറിയിക്കുന്നു. ഇപ്പോൾ ഓരോ വ്യക്തിയേയും തേടി പൗരത്വം തെളിയിക്കുന്നതിനായി അവർ എത്തിയിരിക്കുന്നു. അപ്പോഴും പോർക്കളത്തിൽ വിദ്യാർത്ഥികളും യുവജനങ്ങളുമായി ചുരുങ്ങുന്നു. അപകടം തിരിച്ചറിഞ്ഞ് ജനങ്ങൾ വീട് വിട്ടിറങ്ങി തങ്ങളുടെ ഭരണഘടന നഷ്ടപ്പെടാതിരിക്കാനുള്ള തീവ്രയജ്ഞത്തിലേക്ക് ഇനിയുമെത്തിയിട്ടില്ലെന്ന ദുഃഖസത്യം ഞാൻ പോരാട്ടത്തിന്റെ സൂര്യനായ ബ്രിട്ടോയുടെ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു...' കുറിപ്പിൽ പറയുന്നു.

സീന ഭാസ്‌കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രിയ ബ്രിട്ടോ, ധൃതി പിടിച്ചുള്ള എഴുത്തും രാഷ്ട്രീയ ചർച്ചയും സാമൂഹ്യ പ്രശ്നങ്ങളിലെ ഇടപെടലും നിതാന്തമായ യാത്രയും അവസാനിപ്പിച്ചിട്ടിന്ന് 365 ദിവസമായിരിക്കുന്നു. ഓരോ നിമിഷവും എന്നോടൊപ്പമുള്ള സഖാവേ കഴിഞ്ഞ നാളുകളിൽ നമ്മൾ ഉൽക്കണ്ഠപ്പെട്ടതു പോലെയുള്ള സംഭവ വികാസങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിലാവിന്റെ പാട്ടും ഡാൻസും വരയുമെല്ലാം നിന്നു പോയി. പുനഃരാരംഭിക്കണമെന്നാഗ്രഹത്തിലാണ് മുന്നോട്ടു പോകുന്നത്.

കഴിഞ്ഞൊരു വർഷം എത്രയെത്ര പ്രിയപ്പെട്ടവരാണ് ഞങ്ങളെ വിട്ടു പോയത്. ഓരോ നേരം പുലർച്ചയും ആധിയും വ്യാധിയും ചാലിച്ച് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. ആർക്ക് ആരെ വേണമെങ്കിലും തടങ്കലിലാക്കാം... ശബ്ദമില്ലാത്ത ജനതയെ വാർത്തെടുക്കുവാനുള്ള പരിശ്രമത്തിൽ നമ്മുടെ വിദ്യാർത്ഥി സമൂഹത്തെ ദ്രുതഗതിയിൽ സ്വാധീനിക്കാനാവുന്നില്ല.

വായനയുടേയും എഴുത്തിന്റെയും ലോകത്തെ ഭയപ്പെടുന്ന ഭരണകൂടം... ജനാധിപത്യത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ ചർച്ചയിൽ ബ്രിട്ടോ ഉൽക്കണ്ഠപ്പെട്ടിരുന്ന ഭരണഘടനാ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. മതേതര ഭരണഘടനയെ മതത്തിന്റേതാക്കി പരിവർത്തനം ചെയ്യാനുള്ള നിയമം പാസാക്കി. ഇനിയതു നടപ്പിലാക്കുന്നതിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലും ഡീറ്റെൻഷൻ ക്യാമ്പുകളുടെ പണി ആരംഭിച്ചു കഴിഞ്ഞു.

ഇന്ദിരാഗാന്ധി ഒറ്റ രാത്രി കൊണ്ട് അടിയന്തിരാവസ്ഥ കൊണ്ടുവന്ന് ജനാധിപത്യത്തെ വിറപ്പിച്ചെങ്കിൽ മോഡീ ഷാ കൂട്ടുകെട്ട് വളരെ ബുദ്ധി പൂർവ്വം ജനങ്ങളെ പല തട്ടുകളിലാക്കി തിരിച്ചു കൊണ്ട് കുരങ്ങൻ അപ്പം പകുത്തകഥ പോലെ ജനങ്ങളെ തമ്മിലടിപ്പിച്ച് നോക്കുകുത്തിയാക്കി, എല്ലാം വിഴുങ്ങുന്നു.

പൗരത്വാവകാശം തെളിയിക്കുന്നതിനായി സർക്കാർ സംവിധാനത്തിൽ ജനങ്ങൾക്ക് നൽകിയ ബയോമെട്രിക് രേഖയോടു കൂടിയ ആധാർ, പാസ്പോർട്ട്, ഇലക്ഷൻ ഐഡി, പാൻ കാർഡ് ഇതൊന്നും തെളിവല്ല. ഇതിനായി ബ്യൂറോക്രസിയെ ഉപയോഗിച്ച് പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നു. ഇതോടെ ഒന്നു വ്യക്തമായി പരസ്പരം പക തീർത്തും പാര പണിതും പല സ്വാധീനങ്ങൾ ചെലുത്തിയും ഒരാളെ പൗരനല്ലാതാക്കി എങ്ങനെ മാറ്റാമെന്ന പണിയക്കായി അണിയറ ഒരുക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. പൗരനല്ലാതാകുന്നതോടുകൂടി അയാളുടെ സ്വന്തം വീടും മറ്റു സ്ഥാവരജംഗമ സ്വത്തുക്കളും കണ്ടു കെട്ടി ഡീറ്റെൻഷൻ ക്യാമ്പുകളിലേയ്ക്ക് നിർബന്ധമായും തള്ളിവിടും. (അസമിൽ സംഭവിച്ചതു പോലെ ) . പിന്നെ ട്രിബൂണൽ വഴി പൗരത്വം തിരിച്ചുപിടിക്കാൻ ഒരു ജന്മം കൊണ്ട് ഒരു വ്യക്തിക്കാവുമെന്നു തോന്നുന്നില്ല. രാജ്യം സാമ്പത്തികമായും വംശീയമായും ഗുരുതരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മത രാഷ്ട്രമാവുമ്പോൾ ആദ്യം പുറത്താവുക മതേതരത്വത്തോടെ ജീവിക്കുന്നവരായിരിക്കും. പൊതു സമൂഹത്തിൽ ഭൂരിപക്ഷം പേർക്കും ഇതിന്റെ ഗൗരവം മനസിലാകുന്നില്ല...

മോഡീഷാ കുതന്ത്രങ്ങൾ ആദ്യം തേടിയെത്തിയത് വിദ്യാഭ്യാസ മേഖലയെയായിരുന്നു. കേവലം വിദ്യാർത്ഥികൾ മാത്രമെ ചെറുക്കാനുണ്ടായിരുന്നുള്ളൂ; പിന്നെ തൊഴിലാളികളെ പിടിമുറുക്കി തൊഴിലാളി പ്രസ്ഥാനങ്ങൾ പതിവു പണിമുടക്ക് നടത്തി പ്രതിഷേധ മറിക്കുന്നു... ഇപ്പോൾ ഓരോ വ്യക്തിയേയും തേടി പൗരത്വം തെളിയിക്കുന്നതിനായി അവർ എത്തിയിരിക്കുന്നു. അപ്പോഴും പോർക്കളത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളും യുവജനങ്ങളുമായി ചുരുങ്ങുന്നു. അപകടം തിരിച്ചറിഞ്ഞ് ജനങ്ങൾ വീട് വിട്ടിറങ്ങി തങ്ങളുടെ ഭരണഘടന നഷ്ടപ്പെടാതിരിക്കാനുള്ള തീവ്രയജ്ഞത്തിലേക്ക് ഇനിയുമെത്തിയിട്ടില്ലെന്ന ദുഃഖസത്യം ഞാൻ പോരാട്ടത്തിന്റെ സൂര്യനായ ബ്രിട്ടോയുടെ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു...

വിങ്ങി നീറുന്ന ഹൃദയത്തോടെ സഖാവ് ബ്രിട്ടോയുടെ തീഷ്ണമായും ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ഒരായിരം രക്ത പുഷ്പങ്ങൾ...

ഈ ഭൂമിയിൽ ഇനിയൊരു ജന്മമില്ലല്ലൊ... പ്രിയനെ ലാൽ സലാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP