കണ്ണൂരിലെ പ്രതിഷേധങ്ങളിൽ ഗവർണർ കട്ടക്കലിപ്പിൽ; സിപിഎം ആസൂത്രണം ചെയ്തു കുടുക്കിയെന്ന് വികാരത്തിൽ ആരിഫ് മുഹമ്മദ് ഖാൻ; കണ്ണൂരിലെ പ്രതിഷേധങ്ങളിലെ അതൃപ്തി അറിയിച്ചത് ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ചുവരുത്തി; തന്നെ അപമാനിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യം; അഞ്ച് പ്രോട്ടോക്കോൾ ലംഘനങ്ങളും ചൂണ്ടിക്കാട്ടി രാജ്ഭവൻ; പതിവു തെറ്റിച്ചു മാധ്യമപ്രവർത്തകരെ രാജ്ഭവനിലേക്ക് ക്ഷണിച്ചു എല്ലാചാനലുകൾക്കും അഭിമുഖം നൽകി ആരിഫ് മുഹമ്മദ് ഖാൻ: കേരളത്തിൽ ഇപ്പോൾ ശരിക്കും ബംഗാൾ മോഡൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുറച്ചു കാലം മുമ്പ് കേരളത്തിലെ സിപിഎമ്മുകാർ ഉദാഹരണമായി ചൂണ്ടുക്കാട്ടാറുണ്ടായിരുന്നത് ബംഗാൾ മോഡലിനെ കുറിച്ചായിരുന്നു. അന്ന് പാർട്ടി ബംഗാളിൽ തുടർച്ചയായി ഭരണം നേടുന്ന സുവർണ കാലമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. മമത ബാനർജിയാണ് ഇന്ന് ബംഗാളിന്റെ എല്ലാം. കേന്ദ്രസർക്കാറിനോടുള്ള എതിർപ്പു കൊണ്ട് ബംഗാൾ ഗവർണറോട് കട്ടക്കലിപ്പിലാണ് മമത ബാനർജി. എന്തായാലും പൗരത്വ ഭേദഗതി നിയമത്തിലെ അഭിപ്രായത്തിന്റെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി തർക്കം ഉടലെടുത്തതോടെ കേരളവും ഏതാണ്ട് ബംഗാൾ മോഡലിലായി. സിപിഎം കോട്ടയായ കണ്ണൂരിൽ വെച്ച് തനിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിൽ കട്ടക്കലിപ്പിലാണ് ആരിഫ് മുഹമ്മദ് ഖാൻ. സിപിഎം അനുഭാവികളായ പ്രതിനിധികളിൽ നിന്നാണ് എതിർപ്പുണ്ടായത് എന്നതിനാൽ സർക്കാറിനെതിരെ ഈ വിഷയത്തിൽ കടുത്ത എതിർപ്പും അദ്ദേഹം രേഖപ്പെടുത്തുന്നു.
കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനച്ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്ന കർശന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്റലിജൻസിന്റെയും കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെയും റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗവർണർ എന്ന നിലയിൽ തന്റെ അധികാരം മുഴുവൻ ഉപയോഗിക്കാൻ തന്നെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. അതേസമയം, പദവിയുടെ പരിമിതി തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ ഗവർണർ രാജിവച്ചു പൂർണസമയ രാഷ്ട്രീയപ്രവർത്തനം നടത്തട്ടെയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചതോടെ പ്രശ്നം കൂടുതൽ വഷളായി.
കോടിയേരിയുടെ പ്രസ്താവനക്കെതിരെ അതേ നാണയത്തിലാണ് അദ്ദേഹം മറുപടി നൽകയും. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട തന്റെ മുൻ നിലപാട് മാറ്റിയാൽ പദവിയിൽ തുടരില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. പാർലമെന്റ് പാസാക്കിയ നിയമം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. കേരള നിയമസഭ പാസാക്കുന്ന നിയമങ്ങളെയും പ്രതിരോധിക്കും.നിയമത്തോട് യോജിപ്പില്ലെങ്കിൽ പദവിയിൽ നിന്ന് രാജി വയ്ക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നിരുത്തരവാദപരമായ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു
ഇതോടെ, ബംഗാളിലെന്ന പോലെ കേരളത്തിലും ഗവർണറും ഭരണകക്ഷിയും തമ്മിൽ പോരാട്ടമായി. കണ്ണൂരിലെ പ്രതിഷേധങ്ങളിലുള്ള അതൃപ്തി ചീഫ് സെക്രട്ടറി ടോം ജോസിനെ വിളിച്ചുവരുത്തി ഗവർണർ അറിയിച്ചു. കർശന നടപടിയും ആവശ്യപ്പെട്ടു. ഡിജിപിയോടും അദ്ദേഹം റിപ്പോർട്ട് തേടിയിരുന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആരുമായി പരസ്യസംവാദത്തിന് തയ്യാറാണെന്ന നിലപാടിലാണ് ഗവർണർ. തുടർച്ചയായി പ്രതിഷേധം പ്രകടിപ്പിച്ചതല്ലാതെ ഇതുവരെ ആരും ചർച്ചയ്ക്ക് വന്നില്ല.വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിന്ന് എല്ലാവരും പിൻവാങ്ങണം. പ്രതിഷേധക്കാർ വ്യവസ്ഥിതിയിലും ഭരണഘടനയിലും വിശ്വസിക്കണമെന്നും ഗവർണർ ഓർമ്മിപ്പിച്ചു.
നിയമത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും. അത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. പാർട്ടികളുടെ രാഷ്ട്രീയ അജൻഡയുമായി ഇതിന് ബന്ധമില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇതിലും മോശം പെരുമാറ്റം ഇതിന് മുമ്പ് നേരിട്ടിട്ടുണ്ടെന്നും കണ്ണൂരിലെ പ്രതിഷേധത്തെ സൂചിപ്പിച്ച് ഗവർണർ പറഞ്ഞു. തനിക്ക് ഒപ്പമുള്ളവരെ കയ്യേറ്റം ചെയ്ത് ചരിത്രകാരൻ ഇർഫാൻ ഹബീബ് സംഘർഷമുണ്ടാക്കി. ഗവർണറുടെ എഡിസിയുടെ ബാഡ്ജ് വലിച്ചുതാഴെയിട്ടു.അലിഗഡിൽ പഠിക്കുന്ന കാലം മുതൽ ഇർഫാൻ ഹബീബിന്റെ സ്വഭാവം ഇതാണ്. കണ്ണൂരിൽ ഉണ്ടായ സംഭവവികാസങ്ങളുടെ ഉത്തരവാദിത്തം വൈസ് ചാൻസലർക്കാണ്. ഇതിന് മുമ്പും മൂന്നു തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ ബാധിക്കാറില്ല. അഭിപ്രായ വ്യത്യാസം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അതിൽ തനിക്ക് എതിർപ്പില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഇന്നലെ പതിവിന് വിപരീതമായി എല്ലാ മലയാളം ചാനലുകളെയും വിളിച്ചു വരുത്തി അദ്ദേഹം അഭിമുഖവും നൽകിയിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്. ഇത് മറ്റ് ഗവർണർമാരുടെ ശൈലിയിൽ നിന്നും വ്യത്യസ്തമാണ് താനും. പ്രസംഗകരുടെ പട്ടികയിൽ പ്രഫ. ഇർഫാൻ ഹബീബിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നടന്നു എന്നുമാണ് വൈസ് ചാൻലർ പറയുന്നത്. സ്ഥാനമൊഴിയുന്ന അധ്യക്ഷനിൽനിന്നു പുതിയ അധ്യക്ഷൻ ചുമതല ഏറ്റെടുക്കുന്ന ചടങ്ങിൽ പ്രോട്ടോക്കോൾ പാലിക്കാതെ രണ്ടു ചരിത്രാധ്യാപകർ വേദിയിലേക്കു കയറി. ഇതു ഗവർണറുടെ ഓഫിസിനെ അറിയിച്ചിരുന്നില്ല. ഗവർണറുടെ ഓഫിസ് വിശദീകരണം ചോദിച്ചിട്ടില്ല, വിഡിയോ ആവശ്യപ്പെടുക മാത്രമാണു ചെയ്തത്.
അതേസമയം മിനിറ്റ് തിരിച്ചുള്ള കാര്യപരിപാടി ഗവർണറുടെ ഓഫിസിനെ അറിയിച്ചു. കെ.സുധാകരൻ എംപിയും മേയർ സുമ ബാലകൃഷ്ണനും പങ്കെടുക്കില്ലെന്ന് അറിയിച്ചപ്പോൾ ഗവർണറുടെ ഓഫിസിന്റെ അനുമതിയോടെയാണ് പ്രോ വൈസ് ചാൻസലർ പ്രഫ. പി.ടി. രവീന്ദ്രനെയും സിൻഡിക്കറ്റ് അംഗം ഡോ. ജോൺ ജോസഫിനെയും വേദിയിലിരുത്തിയത്. ഹിസ്റ്ററി കോൺഗ്രസിന്റെ കീഴ്വഴക്ക പ്രകാരമുള്ള വേദി ക്രമീകരണം പോലും ഗവർണറുടെ ഓഫിസിന്റെ നിർദ്ദേശപ്രകാരം മാറ്റിയെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.
അതേസമയം രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നത് അഞ്ച് പ്രോട്ടോക്കോൾ ലംഘനങ്ങളാണ്. ഗവർണറുടെ പരിപാടിക്ക് ഒരു മണിക്കൂറാണ് അനുവദിക്കാറുള്ളത്. സംഘാടകർ അഭ്യർത്ഥിച്ചതിനാൽ ഒന്നേകാൽ മണിക്കൂർ നൽകി. എന്നാൽ, ഗവർണറെ പ്രസംഗിക്കാൻ വിളിച്ചത് ഒന്നര മണിക്കൂറിനു ശേഷമാണ് എന്നതാണ് ഒന്ന്. പ്രോട്ടോക്കോൾ പ്രകാരം ഗവർണറുടെ പ്രസംഗം അവസാനം. ഇവിടെ ആദ്യമേ ക്ഷണിച്ചു. മൈക്കിനടുത്തെത്തിയ അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായിരുന്നു എന്നതാണ് രണ്ടാമത്തെ ലംഘനം.
പ്രൊഫ.ഇർഫാൻ ഹബീബ് അനുമതിയില്ലാതെ പ്രസംഗിച്ചു. ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി മഹാലക്ഷ്മി രാമകൃഷ്ണൻ സദസ്സിൽനിന്നു 2 പേരെ വേദിയിലേക്കു വിളിച്ചുവരുത്തി പ്രസംഗിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു. ഇർഫാൻ ഹബീബ് ഗവർണറെ തടസ്സപ്പെടുത്താനെത്തിയതു സുരക്ഷാവീഴ്ച. തടഞ്ഞ എഡിസിയെ തള്ളിമാറ്റി. അദ്ദേഹത്തിന്റെ യൂണിഫോമിലെ ഓഗ്ലൈറ്റ് ഊരിവീണു. സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഇർഫാൻ ഹബീബിനെ വേദിയിൽനിന്നു മാറ്റിയില്ല. മഹാലക്ഷ്മിയും ഗവർണർക്കെതിരെ ആക്രോശിച്ചവെന്നും രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നു. സദസ്സിന്റെ മുൻനിരയിലുള്ളവർ വരെ പ്രതിഷേധ പ്ലക്കാർഡ് ഉയർത്തിയത് ഇന്റലിജൻസ് വീഴ്ച്ചയായും ആരിഫ് മുഹമ്മദ് ഖാൻപറയുന്നു.
ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരിൽ നടന്ന അഖിലേന്ത്യ ചരിത്ര കോൺഗ്രസ് സമ്മേളന ഉദ്ഘാടനവേദിയിൽ വച്ചായിരുന്നു പ്രതിഷേധം. ഗവർണറും ചരിത്രകാരന്മാരും രാഷ്ട്രീയ നേതാക്കളും പരസ്പരം പോരടിച്ചത്. ഇതേത്തുടർന്ന് നാടകീയരംഗങ്ങൾ അരങ്ങേറിയ ചടങ്ങിൽ ഗവർണർക്ക് ഉദ്ഘാടന പ്രസംഗം പാതിയിൽ നിർത്തേണ്ടിവന്നു. ഗവർണറെ കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ വേദിയിലിരുത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി പ്രതിനിധികൾ എഴുനേൽക്കുകയായിരുന്നു.
സമ്മേളന പ്രതിനിധികളും സദസ്സിൽ പ്രതിഷേധമുയർത്തി. വേദിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരനും ചരിത്ര കോൺഗ്രസിന്റെ സ്ഥാനമൊഴിയുന്ന അധ്യക്ഷനുമായ പ്രഫ. ഇർഫാൻ ഹബീബും ഗവർണറും തമ്മിൽ അൽപനേരം വാഗ്വാദവുമുണ്ടായി. പ്രതിഷേധിച്ചവരെ പൊലീസ് നീക്കംചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ സമ്മേളന പ്രതിനിധികൾ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം ജനപ്രതിനിധികൾ തടഞ്ഞു.
ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തിയെന്നും ഗവർണറുടെ ഓഫീസ് ട്വിറ്ററിലൂടെ ആരോപിച്ചു. സംഭവത്തിന്റെ ചിത്രങ്ങളടക്കമാണ് ഗവർണറുടെ ട്വീറ്റ്. ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. 80 ാം സമ്മേളന ഉദ്ഘാടനത്തിൽ പ്രസംഗിക്കുന്നതിനിടെ ഇർഫാൻ ഹബീബ് പൗരത്വഭേദഗതിയെക്കുറിച്ച് ചില കാര്യങ്ങൾ ഉന്നയിച്ചു. എന്നാൽ, ഗവർണർ ഇതിന് മറുപടി പറഞ്ഞപ്പോൾ, ഇർഫാൻ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാൻ ശ്രമിച്ചു. വീഡിയോയിൽ ഇത് വ്യക്തമാണെന്നും ഗവർണറുടെ ട്വീറ്റിൽ പറയുന്നു.
ഗവർണറുടെ പ്രസ്താവനകൾ ചോദ്യം ചെയ്ത് പ്രസംഗം തടസ്സപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. മൗലാന അബ്ദുൾ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോൾ ഗോഡ്സയെ കുറിച്ച് പറയണമെന്ന് അദ്ദേഹം ശബ്ദം ഉയർത്തി പറഞ്ഞു. ഗവർണറുടെ സുരക്ഷാ ഉദ്യോസ്ഥനേയും എഡിഎസിനേയും തള്ളിമാറ്റി. അവർ പിന്നീട് ഇർഫാൻ ഹിബീബിനെ തടഞ്ഞു.ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരു വ്യക്തിയെന്ന നിലയിൽ മുൻ പ്രഭാഷകർ ഉന്നയിച്ച കാര്യങ്ങളോട് താൻ പ്രതികരിച്ചുവെന്നും ഗവർണർ പറഞ്ഞു. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയിൽ നിന്നും പ്രേക്ഷകരിൽ നിന്നും പ്രസംഗത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ട്വിറ്റിറിൽ കുറിച്ചു.
Stories you may Like
- ഗവർണർ എസ്എഫ്ഐയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ
- ദിനേശൻ പുത്തലേത്തിനോട് എംവി ഗോവിന്ദൻ വിശദീകരണം തേടിയെന്ന് റിപ്പോർട്ട്; ഗവർണർ തുടരുമോ?
- ഗോവാ ഗവർണ്ണറുടെ വാഹനവ്യൂഹത്തിനെതിരെ നടത്തിയത് 'തീവ്രവാദ മോഡൽ ആക്രമണം'
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖത്തിന്റെ രണ്ടാംഭാഗം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്