Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല; പക്ഷേ, ഒരു പൊതുവേദിയിൽ ക്ഷണിക്കപ്പെട്ട അതിഥി സംസാരിക്കുന്നത് തങ്ങൾ ആഗ്രഹിക്കുന്നതു പോലെ ആയിരിക്കണം എന്നു പറയുന്നത് ഫാസിസം തന്നെയാണ്; ജനാധിപത്യ രാഷ്ട്രത്തിൽ ആരും വിമർശനാതീതരല്ല; അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രി ആയാലും ശരി; പിണറായി വിമർശനത്തിന്റെ പേരിൽ 'നിന്റെ നിലപാട് വീട്ടിൽപോയി പറഞ്ഞാൽ മതി' എന്നു ആയിഷ റെന്നയെ ആക്ഷേപിക്കുന്ന സഖാക്കളോട് ദീപാ നിശാന്തിന് പറയാനുള്ളത്

മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല; പക്ഷേ, ഒരു പൊതുവേദിയിൽ ക്ഷണിക്കപ്പെട്ട അതിഥി സംസാരിക്കുന്നത് തങ്ങൾ ആഗ്രഹിക്കുന്നതു പോലെ ആയിരിക്കണം എന്നു പറയുന്നത് ഫാസിസം തന്നെയാണ്; ജനാധിപത്യ രാഷ്ട്രത്തിൽ ആരും വിമർശനാതീതരല്ല; അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രി ആയാലും ശരി; പിണറായി വിമർശനത്തിന്റെ പേരിൽ 'നിന്റെ നിലപാട് വീട്ടിൽപോയി പറഞ്ഞാൽ മതി' എന്നു ആയിഷ റെന്നയെ ആക്ഷേപിക്കുന്ന സഖാക്കളോട് ദീപാ നിശാന്തിന് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് സിപിഎമ്മുകാരുടെ കണ്ണിൽ കരടായ ആയിഷ റെന്നയെ വിമർശിക്കുന്ന സൈബർ സിപിമ്മുകാർക്കെതിര ദീപാ നിശാന്ത്. മുഖ്യമന്ത്രിയുടെയും സിപിഎമ്മുകാരുടെയും പേരു പറയാതെയാണ് ദീപാ നിശാന്ത് ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ആയിഷ റെന്നയെ ക്ഷണിച്ചു വരുത്തിയ ശേഷം തങ്ങൾ ആഗ്രഹിക്കുന്നതു പോലെ ആകണം എന്നു പറയുന്നത് ശരിയല്ല എന്നാണ് ദീപ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. തർക്കങ്ങൾക്കിടയിൽ പൗരത്വഭേദഗതി നിയമമാണ് വിഷയം എന്ന കാര്യം മുങ്ങിപ്പോകരുതെന്നും ദീപാ നിശാന്ത് കുറിക്കുന്നു. മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല എന്നാണ് ബോധ്യം.. എന്നു പറഞ്ഞു കൊണ്ടാണ് ദീപാ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ദീപ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയിൽ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തിൽ ആരും വിമർശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി.

തർക്കങ്ങൾക്കിടയിൽ വിഷയം വിടരുത്.
പൗരത്വഭേദഗതിനിയമമാണ് വിഷയം!
അത് മുങ്ങിപ്പോകരുത്..

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥിനിയെ കൊണ്ടു മാപ്പു പറയിപ്പിക്കാനാണ് സിപിഎം ശ്രമിച്ചത്. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നങ്ങളുണ്ടായത്. പിണറായി വിജയനെ വിമർശിച്ചതോടെ ഒരാഴ്‌ച്ച മുമ്പ് ഡൽഹി പൊലീസിനെതിരെ വിമർശിച്ച ആയിഷ റെന്ന മുഖ്യമന്ത്രിയെ വിമർശിച്ചത് സഖാക്കൾക്ക് മൗദീദിക്കുഞ്ഞായത്. നേരത്തെ ഡൽഹി പൊലീസിനെ വിമർശിച്ച മലപ്പുറം വമ്പത്തിയായി ചിത്രീകരിച്ചവരാണ് പിണറായിയെ വിമർശിച്ചതോടെ അഭിപ്രായം മാറ്റിയത്.

കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പൊതുപരിപാടിയിൽ മുഖ്യാതിഥി ആയിരുന്നു റെന്ന. പൗരത്വ നിയമത്തിനെതിരെ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യംപോലും നൽകാതെ 11 ദിവസമായി ജയിലിൽ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തിൽ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ തടവിലിട്ടത് അന്യായമാണെന്ന് പറഞ്ഞ റെന്ന, പൊന്നാനിയിലെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി ജാമ്യം നിഷേധിക്കുന്ന കേരള സർക്കാർ നിലപാടിനെയും വിമർശിച്ചു. വിദ്യാർത്ഥികളെ എത്രയുംവേഗം മോചിപ്പിക്കണമെന്നും റെന്ന ആവശ്യപ്പെട്ടു.

പ്രസംഗം അവസാനിച്ചയുടൻ കേരള സർക്കാരിനെ കുറ്റംപറഞ്ഞ റെന്ന മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തി. ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അതിന് മാപ്പൊന്നും പറയില്ലെന്നായിരുന്നു റെന്നയുടെ പ്രതികരണം. ഇതോടെ നിന്റെ നിലപാട് വീട്ടിൽപോയി പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് സിപിഎം പ്രവർത്തകർ ആക്രോശിക്കുകയായിരുന്നു. സ്വന്തം അഭിപ്രായമൊന്നും ഇവിടെ പറയാൻ പറ്റില്ലെന്നും പിണറായി സഖാവിനെ നീ എന്താണ് പറഞ്ഞതെന്നും ചോദിച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ ഭീഷണി.

പ്രതിഷേധം ശക്തമായപ്പോഴും മാപ്പു പറഞ്ഞതായി റെന്ന സമ്മതിച്ചിട്ടില്ല. താൻ മാപ്പുപറഞ്ഞിട്ടില്ലെന്നും ഇതെന്റെ നിലപാടാണെന്നും ആവർത്തിച്ചുപറഞ്ഞിട്ടാണ് വേദിയിൽനിന്ന് മടങ്ങിയതെന്നും റെന്ന പ്രതികരിച്ചു. റെന്നയുടെ നിലപാടിൽ പ്രതിഷേധിച്ച് പരിപാടിക്കുശേഷം സിപിഎം പ്രവർത്തകർ വെൽഫെയർ പാർട്ടിയുടെ പതാക കത്തിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തകയായ അയിഷ റെന്ന ജാമിയ മില്ലിയ കോളേജിലെ പ്രതിഷേധത്തിനിടെ കലാപകാരികൾക്ക് വേണ്ടി ഡൽഹി പൊലീസിനെതിരെല തട്ടിക്കയറുന്ന ദൃശ്യങ്ങള് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP