ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു കൊടുക്കാനുള്ള തീരുമാനം വിശ്വാസികളുടെ നെഞ്ചിൽ കുത്തി വളഞ്ഞ വഴിയിലൂടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴി; പതിച്ചു കൊടുക്കുന്ന മുഴുവൻ ഭൂമിയുടെയും കമ്പോള വില ഈടാക്കുന്നത് വഴി പ്രതീക്ഷിക്കുന്നത് ശതകോടികൾ; ഒരേക്കറിൽ അധികം വരുന്ന ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ഏറ്റവും കൂടുതൽ നഷ്ടം സംഭവിക്കുന്നത് ക്ഷേത്രങ്ങൾക്ക്; പതിച്ചു കൊടുക്കുന്ന ഭൂമിയിൽ പാരിഷ്ഹാൾ പണിതാൽ പോലും പണിയാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാർ ധൂർത്തുകൾക്ക് ഒട്ടും കുറവില്ല താനും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ആരാധനാലയങ്ങൾക്ക് ഭൂമി പതിച്ചു കൊടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനതത്തിലൂടെ സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത് വളഞ്ഞ വഴികളിലൂടെ സാമ്പത്തിക പ്രതിസന്ധി തീർക്കാനാണെന്ന ആക്ഷേപമാണ് ഉടലെടുത്തിരിക്കുന്നത്. ഇത്തരമൊരു നടപടിയിലേക്ക് സർക്കാർ നീങ്ങിയത് പ്രധാനമായും ആവശ്യത്തിന് രേഖകൾ ഇല്ലാത്ത ഭൂമി ആരാധാലയങ്ങൾ കൈവശം വെക്കുന്നുണ്ട് എന്ന ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ്. ഈ ഭൂമി പിടിച്ചെടുക്കുകയോ അല്ലെങ്കിൽ സർക്കാറിന് പണം അടച്ച് സ്വന്തമാക്കുകയോ ചെയ്യാം എന്നതാണ് സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്ന ഓഫർ.
അതേസമയം ഈ നിലപാട് കൈക്കൊള്ളുന്നതോടെ ആരാധനാലയങ്ങളിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാൻ സാധിക്കില്ല എന്ന അവസ്ഥ വരും. ക്ഷേത്രങ്ങൾക്കാകും ഏറ്റവും കൂടുതൽ ഭൂമി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുക. ആരാധനാലയങ്ങളുടെ കൈവശം രേഖകളില്ലാതെയുള്ള ഭൂമിയിൽ ഒരേക്കർ വരെ തുക ഈടാക്കി പതിച്ചുനൽകാം എന്നാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ഒരേക്കറിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിൽ എന്തു ചെയ്യും എന്നതിനെ കുറിച്ച് വ്യക്തമായി ഒന്നും പറയുന്നില്ല. ഇതാകും ക്ഷേത്രങ്ങളം സാരമായി ബാധിക്കുക എന്നാണ് ആക്ഷേപം.
ഒരേക്കൾ പണം അടച്ചു വാങ്ങായാലും ഈ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കും വാണിജ്യ നിർമ്മാണങ്ങൾക്കും ഉപയോഗിക്കരുതെന്ന വ്യവസ്ഥയുണ്ടാകും. ഇതു ലംഘിച്ചാൽ ഭൂമി തിരിച്ചെടുക്കും. കുത്തകപ്പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനൽകില്ല. എന്നാൽ പാട്ടം പുതുക്കി നൽകും. പതിച്ചുനൽകുന്ന സ്ഥലത്ത് ആരാധനാലയങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനു തടസ്സമില്ല.
ആരാധനാലയങ്ങൾ ഒഴികെയുള്ള മതസ്ഥാപനങ്ങളും കലാ, സാംസ്കാരിക സംഘടനകളും വായനശാലകളും ധർമസ്ഥാപനങ്ങളും രേഖകളില്ലാതെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയിൽ പരമാവധി 15 സെന്റ് വിപണി വില ഈടാക്കി പതിച്ചുനൽകും. എന്നാൽ, നഗര ഹൃദയങ്ങളിൽ നൽകില്ല. ഇത്തരം സ്ഥാപനങ്ങളും സംഘടനകളും വാണിജ്യ ആവശ്യങ്ങൾക്കൊഴികെ കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ ഓരോന്നിന്റെയും ആവശ്യം നിറവേറ്റുന്നതിനുള്ള ഭൂമിയാകും (ഏറ്റവും കുറഞ്ഞ വിസ്തീർണം) പതിച്ചുനൽകുക; മതസ്ഥാപനങ്ങൾക്കു പരമാവധി 50 സെന്റും മറ്റുള്ളവയ്ക്കു പരമാവധി 10 സെന്റും. ഇവയ്ക്ക് ഈടാക്കുന്ന തുക ആരാധനാലയങ്ങളുടേതിനേക്കാൾ കൂടുതലുമായിരിക്കും.
സ്വാതന്ത്ര്യത്തിനു മുൻപേയുള്ള കൈവശ ഭൂമിയെങ്കിൽ ന്യായവിലയുടെ 25%;.സ്വാതന്ത്ര്യത്തിനു ശേഷവും കേരളപ്പിറവിക്കു മുൻപുമാണെങ്കിൽ 50%. കേരളപ്പിറവിക്കു ശേഷവും 1990 ജനുവരി ഒന്നിനു മുൻപും കൈവശമായതിനു 100% ന്യായവില ഈടാക്കും. എല്ലാ കേസുകളിലും രേഖ സഹിതം വിശദനിർദ്ദേശം സർക്കാരിനു സമർപ്പിക്കണം. ഓരോ കേസിലും സർക്കാർ വിവേചനാധികാരം ഉപയോഗിച്ചു തീരുമാനിക്കും.
അതേസമയം ആരാധനാലയങ്ങൾക്ക് ഒരേക്കർ വരെ പതിച്ചുനൽകുമ്പോൾ ശേഷിക്കുന്ന സ്ഥലം തിരികെയെടുക്കുന്നത് എത്രത്തോളം പ്രായോഗികമാണ് എന്ന സംശയം ഉയർന്നിട്ടുണ്ട്. കൈവശാവകാശം നൽകി പാട്ടത്തിനോ മറ്റെന്തെങ്കിലും മാർഗത്തിലൂടെയോ ഈ സ്ഥലം നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. ഭൂമി പതിച്ചുനൽകാൻ ചട്ടം ഭേദഗതി ചെയ്യില്ല. 1964 ലെ ഭൂപരിഷ്കരണ ചട്ടത്തിലെ റൂൾ 24 പ്രകാരം സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണു നിശ്ചിത വില ഈടാക്കി ഭൂമി പതിച്ചുനൽകുന്നത്. 1995 ലെ മുനിസിപ്പൽ, കോർപറേഷൻ പ്രദേശം ഉൾക്കൊള്ളുന്ന ഭൂ പതിവു ചട്ടം റൂൾ 21 പ്രകാരമുള്ള വിശേഷാൽ അധികാരം ഉപയോഗിച്ചും ഭൂമി പതിച്ചു നൽകാം.
അതേസമയം ആരാധനാലയ വിഷയങ്ങൾ എപ്പോഴും വൈകാരിക വിഷയങ്ങൾ ആണെന്നിരിക്കെ ഈ തീരുമാനത്തിൽ മന്ത്രിമാർക്ക് അടക്കമുള്ളവർക്ക് ആശങ്കയും ഉണ്ട്. മന്ത്രിസഭാ യോഗത്തിൽ ഈ ആശങ്ക മന്ത്രിമാർ പങ്കുവെക്കുകയും ചെയ്തു. എന്നാൽ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നം നീട്ടിക്കൊണ്ടു പോകുന്നതു ശരിയല്ലെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. രേഖകളില്ലാത്ത ഭൂമി ഉണ്ടാകാൻ പാടില്ല. 2 വർഷമായി വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ട്. വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തീരുമാനം നടപ്പാക്കാമെന്നു നിയമ, ധന വകുപ്പുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും റവന്യു മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ നിർദ്ദേശങ്ങൾ പരിഗണിച്ചും നിയമ, പ്രായോഗിക പ്രശ്നങ്ങൾ പഠിച്ചും തീരുമാനമെടുക്കാനാണ് ചീഫ് സെക്രട്ടറിയെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിരിക്കുന്നത്. തീരുമാനങ്ങളിൽ കാതലായ മാറ്റം ഉണ്ടാകാനിടയില്ല. നയപരമായ മാറ്റം വേണ്ടിവന്നാൽ വീണ്ടും മന്ത്രിസഭയിൽ വരും. ഇല്ലെങ്കിൽ റവന്യു മന്ത്രിയുമായി ചർച്ചചെയ്ത് സർക്കാർ ഉത്തരവിന് അന്തിമ രൂപം നൽകാം.
അതിനിടെ ആരാധനാലയങ്ങളുടെ അധികഭൂമി സംബന്ധിച്ച സർക്കാർ തീരുമാനം ദുരുദ്ദേശ്യപരമെന്ന് പറഞ്ഞ് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തുവന്നു കഴിഞ്ഞു. എരുമേലിയിൽ വരാൻ പോകുന്ന വിമാനത്താവളത്തെക്കുറിച്ച് ഒട്ടേറെ അഭ്യൂഹം നിലനിൽക്കുന്ന സാഹചര്യത്തിലാണു സർക്കാർ ഈ തീരുമാനത്തിനു മുതിരുന്നത്. ഇതിൽ നിന്നു സർക്കാർ പിന്തിരിയണം. ക്ഷേത്രങ്ങളെയാണു തീരുമാനം കൂടുതൽ ബാധിക്കുന്നത്. സർക്കാർ കയ്യടക്കുന്ന ഭൂമി ഇഷ്ടമുള്ള കാര്യങ്ങൾക്കു വീതിച്ചു കൊടൂക്കാനാണു നീക്കം. ക്ഷേത്രഭൂമി സംബന്ധിച്ചു വ്യക്തമായ മാനദണ്ഡങ്ങളും കമ്മിഷൻ റിപ്പോർട്ടും കോടതി വിധികളും ഉണ്ട്. ലക്ഷക്കണക്കിന് ഏക്കർ ഭൂമിയാണ് ക്ഷേത്രങ്ങൾക്കു നഷ്ടപ്പെട്ടത്.
എരുമേലി ദേവസ്വത്തിനു നഷ്ടമായ ആയിരക്കണക്കിന് ഏക്കർ ചോദിക്കാൻ പോലും കഴിയാത്ത വിധം ദേവസ്വം ബോർഡ് കള്ളക്കളി നടത്തി. കേണൽ മൺറോയുടെ കാലത്ത് 4 ലക്ഷം ഏക്കർ ദേവസ്വത്തിനു നഷ്ടമായി. അതെല്ലാം റവന്യു ഭൂമിയായി അന്നു കണക്കാക്കി. ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി മുഴുവൻ തിരിച്ചുകൊടുക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍