യാതൊരു കാര്യവും കൃത്യമായി അറിയാത്ത ഞാൻ ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷനിലാണ് ക്ലിക്ക് ചെയ്തത്; സ്ത്രീകൾ അടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റു ചെയ്ത് പുലിവാൽ പിടിച്ച പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി; ശശികുമാറിനെതിരെ നടപടി വന്നത് ഫേസ്ബുക്ക് വിശദീകരണത്തിൽ തെറ്റ് ഏറ്റു പറഞ്ഞതിനാൽ
ശ്രീലാൽ വാസുദേവൻ
നൂറനാട്: സ്ത്രീകൾ അടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റു ചെയ്ത് പുലിവാൽ പിടിച്ച് സിപിഎം പാലമേൽവടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാർ, ഇതു സംബന്ധിച്ച് മറുനാടൻ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് വിശദീകരണ കുറിപ്പ് ഫേസ് ബുക്കിൽ എഴുതിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായി. വിശദീകരണത്തിൽ താൻ ചെയ്ത തെറ്റ് ഏറ്റു പറഞ്ഞതിനാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് ശശികുമാറിനെ പുറത്താക്കിയത്.
ചാരുംമൂട് ഏരിയാ കമ്മറ്റിയംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റിയംഗം, ആശാ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്ന ശശികുമാറിറെ മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നതാണ്. അതിനിടെയാണ് സ്വന്തം ഭാഗം ന്യായീകരിച്ച് വിശുദ്ധനാകാൻ വേണ്ടി എഫ്ബിയിൽ പോസ്റ്റ് ഇട്ടത്. ഈ പോസ്റ്റാണ് പുലിവാലായതും ഇപ്പോൾ പാർട്ടിയിൽ നിന്നു തന്നെ പുറത്താകാൻ കാരണമായതും. രണ്ടാഴ്ച മുമ്പാണ് ഗോവിന്ദപ്പിള്ള സ്മാരക ലൈബ്രറിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശശികുമാർ ചിത്രം പോസ്റ്റ് ചെയ്തത്.
ഗ്രൂപ്പിലുണ്ടായിരുന്നവർ ഇതു കണ്ട് ഞെട്ടിയെങ്കിലും പടം കൈവിട്ടു പോയ വിവരം സഖാവ് അറിഞ്ഞില്ല. അതു കാരണം പോസ്റ്റ് ഡിലീറ്റ് ചെയ്യാനും കഴിഞ്ഞില്ല. ഗ്രൂപ്പിലുണ്ടായിരുന്ന മറ്റുള്ളവർ വിവരം ചൂണ്ടിക്കാണിച്ചിട്ടും ശശികുമാർ അറിഞ്ഞില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ട സമയ പരിധി കഴിഞ്ഞപ്പോഴാണ് വിവരം ശശികുമാർ അറിഞ്ഞതത്രേ. ഇതോടെ ഗ്രൂപ്പിന്റെ ഏക അഡ്മിനായ ശശികുമാർ അംഗങ്ങളെ ഓരോരുത്തരെയായി റിമൂവ് ചെയ്തു. പക്ഷേ, നേരത്തേ തന്നെ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ട് എടുത്തു വച്ചിരുന്നവർ ഇത് വിവാദമാക്കി.
തുടർന്നാണ് ചാരുംമൂട് ഏരിയാ കമ്മറ്റി യോഗം ചേർന്ന് മൂന്നുമാസത്തേക്ക് ശശികുമാറിനെ സസ്പെൻഡ് ചെയ്തത്. ഈ വിവരവും മറുനാടൻ റിപ്പോർട്ട് ചെയ്തു. അപ്പോഴും വിവരം അറിഞ്ഞിട്ടും മറ്റു മാധ്യമങ്ങൾ മൂടിവയ്ക്കാനാണ് ശ്രമിച്ചത്. മറുനാടൻ വാർത്തയിലൂടെ നാടുമുഴുവൻ കാര്യമറിഞ്ഞപ്പോഴാണ് ശശികുമാർ വിശദീകരണ കുറിപ്പിട്ടത്. അതിങ്ങനെ:
വിശദീകരണ കുറിപ്പ് ഇങ്ങനെ
ഇന്നും പതിവുപോലെ ദേശാഭിമാനി പത്രം വിതരണം കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. നാലു വർഷമായി ഞാൻ തന്നെയാണ് പത്രം വിതരണം ചെയ്യുന്നത്. ഇപ്രാവശ്യം പത്രം കുറവാണ് 138 എണ്ണമേയുള്ളൂ. ഇന്നലെ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിൽ എന്നെക്കുറിച്ച് ഒരു വാർത്ത വരികയുണ്ടായി. ഇനിയും ഞാൻ പ്രതികരിക്കാതിരുന്നാൽ എന്നെ ഞാനാക്കിയ പാർട്ടി സഖാക്കൾ, എന്റെ സുഖത്തിലും ദുഃഖത്തിലും എന്നോടൊപ്പം നിന്ന എന്റെ നാട്ടുകാർ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി എന്നെ സ്നേഹിച്ച പൊതു സമൂഹം, 32 വർഷത്തിലധികമായി ഞാൻ പഠിപ്പിച്ച, ഇന്ന് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിലകൊള്ളുന്ന ആയിരക്കണക്കായ എന്റെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ എന്നിവർ തെറ്റിദ്ധരിക്കപ്പെടുമെന്നുള്ളതു കൊണ്ട് ഞാൻ ഇവിടെ ചിലത് കുറിക്കുന്നു.
ഞാൻ എന്റെ പാർട്ടിയിൽ സജീവമായ കാലം മുതൽ ചിലർ ഈ വേട്ടയാടൽ തുടരുന്നു. ഇപ്പോൾ അവരുടെ കൈയിൽ എന്റെ തെറ്റു കൊണ്ടുണ്ടായ ഒരു അശ്ലീല ചിത്രം ലഭിച്ചു. ഡിസംബർ മാസം 10-ാം തീയതി(എന്റെ സുഹൃത്തിന്റെ കടയിൽ എനിക്ക് ഒരു ചെറിയ ജോലിയുണ്ട്) പകൽ 10.50 ന് എന്റെ മൊബൈൽ ഗ്യാലറിയിൽ എന്നോ കിടന്ന ഒരു അശ്ലീല ചിത്രം കാണുകയും അത് ഡിലീറ്റ് ചെയ്യുന്നതിന് വേണ്ടി എടുക്കുകയും ഈ സമയം എല്ലാവരും ബഹുമാനിക്കുന്ന റിട്ട. അദ്ധ്യാപകനും പാർട്ടി അംഗവുമായ ഒരു സഖാവ് അവരുടെ വാർഡിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച സാംസ്കാരിക നിലയത്തിന്റെ വസ്തു സംബന്ധമായ കാര്യം പഞ്ചായത്തിൽ സംസാരിക്കുന്നതിന് എന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നു. അംഅദ്ദേഹത്തോട് സംസാരിച്ചു കൊണ്ട്, അദ്ദേഹം കാണാതെ ഡിലീറ്റ് ചെയ്യാനുള്ള പ്രരിശ്രമത്തിൽ ഞാൻ അഡ്മിനായിട്ടുള്ള ഗോവിന്ദപ്പിള്ള സ്മാരകത്തിൽ സെന്റ് ചെയ്യുകയായിരുന്നു.
എന്റെ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഞാൻ ചെയ്തത് ഗുരുതരമായ തെറ്റാണ്. യാതൊരു കാര്യവും കൃത്യമായി അറിയാത്ത ഞാൻ ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷനിലാണ് ക്ലിക്ക് ചെയ്തത്. പിന്നീട് സുഹൃത്തുക്കൾ വന്ന് നോക്കുമ്പോഴാണ് 56 പേരുള്ള പാർട്ടി ഗ്രൂപ്പിൽ ഈ ചിത്രം സെന്റായത്. എന്നാൽ എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സുഹൃത്ത് പാലമേൽ വടക്ക് വോളന്റിയർ ക്യാപ്ടനായ സഖാവിനെ നിർബന്ധിച്ച് സ്ക്രീൻ ഷോട്ടെടുപ്പിച്ച് വാങ്ങുകയും രണ്ടു പ്രധാനപ്പെട്ട പാലമേലെ പാർട്ടി സഖാക്കൾക്ക് സെന്റ് ചെയ്തു കൊടുക്കുകയും ചെയ്തു. ഏതു ക്രൈമിലും ഒരു തെളിവ് അവശേഷിക്കുമെന്ന് പറയുന്നതു പോലെ ക്രിക്കറ്റിനോട് വലിയ ആവേശമുള്ള ആ സഖാവിന്റെ പ്രൊഫൈൽ സ്ക്രീൻ ഷോട്ടിൽ പതിഞ്ഞിരുന്നു. ആ സഖാവ് നടന്ന ചതി എന്നോട് പറഞ്ഞ് കരയുകയും ചെയ്തു.
ഈ എടുത്ത സ്ക്രീൻ ഷോട്ട് മറ്റു പാർട്ടിയിലെ നേതാക്കൾക്ക് അയച്ചു കൊടുത്തു. പാർട്ടി നിലപാടിൽ നിന്നു കൊണ്ട് മറ്റു പാർട്ടികളെ ശക്തമായി വിമർശിക്കുമ്പോഴും എല്ലാവരോടും വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുന്ന എന്നോട് അവരിൽ ചിലർ വിളിച്ചു പറയുകയും ചെയ്തു. ഞാൻ ചെയ്ത കൈയബദ്ധം കൊണ്ടുണ്ടായ തെറ്റ് എന്റെ പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കും എന്ന് മനസിലാക്കിയ ഞാൻ എന്റെ പാർട്ടിയിൽ നിന്ന് അവധി അപേക്ഷിക്കുകയും അവധി അനുവദിക്കുകയും ചെയ്തു. പാർട്ടി വച്ച അന്വേഷണ കമ്മിഷനും എന്റെ പാർട്ടി നേതൃത്വവും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
ഈ വിശദീകരണ കുറിപ്പാണ് സത്യത്തിൽ ശശികുമാറിന് പാരയായത്. ഇത്രയുമൊക്കെ നടന്നിട്ടും ശശികുമാറിനെ രക്ഷിക്കാനും വാർത്ത മറുനാടന് ചോർത്തിയവരെ കണ്ടുപിടിക്കാനുമുള്ള നീക്കങ്ങളാണ് ഉണ്ടായത്. എന്നാൽ, ചെയ്ത തെറ്റ് ശശികുമാർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ വാർത്ത ശരിയാണെന്നും അതുകൊണ്ട് ചോർത്തൽ സംബന്ധിച്ച അന്വേഷണം ആവശ്യമില്ലെന്നും ഒരു വിഭാഗം ശക്തമായി വാദിച്ചു. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.
പാരലൽ കോളജ് അദ്ധ്യാപകൻ ആയിരുന്ന ശശികുമാർ ആദ്യമായല്ല ഇത്തരം വികൃതികൾ കാണിക്കുന്നതെന്ന് എതിർപക്ഷം ആരോപിക്കുന്നു. ഈ നവോഥാന നായകന് സ്ത്രീകളെ കണ്ടാൽ ഹാലിളകുന്ന കൂട്ടത്തിലാണെന്ന് അവർ പറയുന്നു. വനിത സഖാക്കൾ ലോക്കൽ കമ്മറ്റി സെക്രട്ടറിയിൽ നിന്ന് ഒരകലം പാലിച്ചാണ് നിൽക്കുന്നതത്രേ. ഇദ്ദേഹം ഒറ്റയ്ക്കാണ് പാർട്ടി ഓഫീസിൽ ഇരിക്കുന്നത് എങ്കിൽ സ്ത്രീകൾ അവിടേക്ക് കയറാറുമില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്