Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാതൊരു കാര്യവും കൃത്യമായി അറിയാത്ത ഞാൻ ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷനിലാണ് ക്ലിക്ക് ചെയ്തത്; സ്ത്രീകൾ അടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റു ചെയ്ത് പുലിവാൽ പിടിച്ച പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി; ശശികുമാറിനെതിരെ നടപടി വന്നത് ഫേസ്‌ബുക്ക് വിശദീകരണത്തിൽ തെറ്റ് ഏറ്റു പറഞ്ഞതിനാൽ

യാതൊരു കാര്യവും കൃത്യമായി അറിയാത്ത ഞാൻ ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷനിലാണ് ക്ലിക്ക് ചെയ്തത്; സ്ത്രീകൾ അടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റു ചെയ്ത് പുലിവാൽ പിടിച്ച പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി; ശശികുമാറിനെതിരെ നടപടി വന്നത് ഫേസ്‌ബുക്ക് വിശദീകരണത്തിൽ തെറ്റ് ഏറ്റു പറഞ്ഞതിനാൽ

ശ്രീലാൽ വാസുദേവൻ

നൂറനാട്: സ്ത്രീകൾ അടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റു ചെയ്ത് പുലിവാൽ പിടിച്ച് സിപിഎം പാലമേൽവടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാർ, ഇതു സംബന്ധിച്ച് മറുനാടൻ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് വിശദീകരണ കുറിപ്പ് ഫേസ് ബുക്കിൽ എഴുതിയതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായി. വിശദീകരണത്തിൽ താൻ ചെയ്ത തെറ്റ് ഏറ്റു പറഞ്ഞതിനാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് ശശികുമാറിനെ പുറത്താക്കിയത്.

ചാരുംമൂട് ഏരിയാ കമ്മറ്റിയംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റിയംഗം, ആശാ വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്ന ശശികുമാറിറെ മൂന്നു മാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നതാണ്. അതിനിടെയാണ് സ്വന്തം ഭാഗം ന്യായീകരിച്ച് വിശുദ്ധനാകാൻ വേണ്ടി എഫ്ബിയിൽ പോസ്റ്റ് ഇട്ടത്. ഈ പോസ്റ്റാണ് പുലിവാലായതും ഇപ്പോൾ പാർട്ടിയിൽ നിന്നു തന്നെ പുറത്താകാൻ കാരണമായതും. രണ്ടാഴ്ച മുമ്പാണ് ഗോവിന്ദപ്പിള്ള സ്മാരക ലൈബ്രറിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ശശികുമാർ ചിത്രം പോസ്റ്റ് ചെയ്തത്.

ഗ്രൂപ്പിലുണ്ടായിരുന്നവർ ഇതു കണ്ട് ഞെട്ടിയെങ്കിലും പടം കൈവിട്ടു പോയ വിവരം സഖാവ് അറിഞ്ഞില്ല. അതു കാരണം പോസ്റ്റ് ഡിലീറ്റ് ചെയ്യാനും കഴിഞ്ഞില്ല. ഗ്രൂപ്പിലുണ്ടായിരുന്ന മറ്റുള്ളവർ വിവരം ചൂണ്ടിക്കാണിച്ചിട്ടും ശശികുമാർ അറിഞ്ഞില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ട സമയ പരിധി കഴിഞ്ഞപ്പോഴാണ് വിവരം ശശികുമാർ അറിഞ്ഞതത്രേ. ഇതോടെ ഗ്രൂപ്പിന്റെ ഏക അഡ്‌മിനായ ശശികുമാർ അംഗങ്ങളെ ഓരോരുത്തരെയായി റിമൂവ് ചെയ്തു. പക്ഷേ, നേരത്തേ തന്നെ ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ട് എടുത്തു വച്ചിരുന്നവർ ഇത് വിവാദമാക്കി.

തുടർന്നാണ് ചാരുംമൂട് ഏരിയാ കമ്മറ്റി യോഗം ചേർന്ന് മൂന്നുമാസത്തേക്ക് ശശികുമാറിനെ സസ്പെൻഡ് ചെയ്തത്. ഈ വിവരവും മറുനാടൻ റിപ്പോർട്ട് ചെയ്തു. അപ്പോഴും വിവരം അറിഞ്ഞിട്ടും മറ്റു മാധ്യമങ്ങൾ മൂടിവയ്ക്കാനാണ് ശ്രമിച്ചത്. മറുനാടൻ വാർത്തയിലൂടെ നാടുമുഴുവൻ കാര്യമറിഞ്ഞപ്പോഴാണ് ശശികുമാർ വിശദീകരണ കുറിപ്പിട്ടത്. അതിങ്ങനെ:

വിശദീകരണ കുറിപ്പ് ഇങ്ങനെ

ഇന്നും പതിവുപോലെ ദേശാഭിമാനി പത്രം വിതരണം കഴിഞ്ഞ് ഞാൻ വീട്ടിലെത്തി. നാലു വർഷമായി ഞാൻ തന്നെയാണ് പത്രം വിതരണം ചെയ്യുന്നത്. ഇപ്രാവശ്യം പത്രം കുറവാണ് 138 എണ്ണമേയുള്ളൂ. ഇന്നലെ മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിൽ എന്നെക്കുറിച്ച് ഒരു വാർത്ത വരികയുണ്ടായി. ഇനിയും ഞാൻ പ്രതികരിക്കാതിരുന്നാൽ എന്നെ ഞാനാക്കിയ പാർട്ടി സഖാക്കൾ, എന്റെ സുഖത്തിലും ദുഃഖത്തിലും എന്നോടൊപ്പം നിന്ന എന്റെ നാട്ടുകാർ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി എന്നെ സ്നേഹിച്ച പൊതു സമൂഹം, 32 വർഷത്തിലധികമായി ഞാൻ പഠിപ്പിച്ച, ഇന്ന് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിലകൊള്ളുന്ന ആയിരക്കണക്കായ എന്റെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ എന്നിവർ തെറ്റിദ്ധരിക്കപ്പെടുമെന്നുള്ളതു കൊണ്ട് ഞാൻ ഇവിടെ ചിലത് കുറിക്കുന്നു.

ഞാൻ എന്റെ പാർട്ടിയിൽ സജീവമായ കാലം മുതൽ ചിലർ ഈ വേട്ടയാടൽ തുടരുന്നു. ഇപ്പോൾ അവരുടെ കൈയിൽ എന്റെ തെറ്റു കൊണ്ടുണ്ടായ ഒരു അശ്ലീല ചിത്രം ലഭിച്ചു. ഡിസംബർ മാസം 10-ാം തീയതി(എന്റെ സുഹൃത്തിന്റെ കടയിൽ എനിക്ക് ഒരു ചെറിയ ജോലിയുണ്ട്) പകൽ 10.50 ന് എന്റെ മൊബൈൽ ഗ്യാലറിയിൽ എന്നോ കിടന്ന ഒരു അശ്ലീല ചിത്രം കാണുകയും അത് ഡിലീറ്റ് ചെയ്യുന്നതിന് വേണ്ടി എടുക്കുകയും ഈ സമയം എല്ലാവരും ബഹുമാനിക്കുന്ന റിട്ട. അദ്ധ്യാപകനും പാർട്ടി അംഗവുമായ ഒരു സഖാവ് അവരുടെ വാർഡിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച സാംസ്‌കാരിക നിലയത്തിന്റെ വസ്തു സംബന്ധമായ കാര്യം പഞ്ചായത്തിൽ സംസാരിക്കുന്നതിന് എന്നെ കൂട്ടിക്കൊണ്ടു പോകാൻ വന്നു. അംഅദ്ദേഹത്തോട് സംസാരിച്ചു കൊണ്ട്, അദ്ദേഹം കാണാതെ ഡിലീറ്റ് ചെയ്യാനുള്ള പ്രരിശ്രമത്തിൽ ഞാൻ അഡ്‌മിനായിട്ടുള്ള ഗോവിന്ദപ്പിള്ള സ്മാരകത്തിൽ സെന്റ് ചെയ്യുകയായിരുന്നു.

എന്റെ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഞാൻ ചെയ്തത് ഗുരുതരമായ തെറ്റാണ്. യാതൊരു കാര്യവും കൃത്യമായി അറിയാത്ത ഞാൻ ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷനിലാണ് ക്ലിക്ക് ചെയ്തത്. പിന്നീട് സുഹൃത്തുക്കൾ വന്ന് നോക്കുമ്പോഴാണ് 56 പേരുള്ള പാർട്ടി ഗ്രൂപ്പിൽ ഈ ചിത്രം സെന്റായത്. എന്നാൽ എക്കാലത്തെയും എന്റെ പ്രിയപ്പെട്ട സുഹൃത്ത് പാലമേൽ വടക്ക് വോളന്റിയർ ക്യാപ്ടനായ സഖാവിനെ നിർബന്ധിച്ച് സ്‌ക്രീൻ ഷോട്ടെടുപ്പിച്ച് വാങ്ങുകയും രണ്ടു പ്രധാനപ്പെട്ട പാലമേലെ പാർട്ടി സഖാക്കൾക്ക് സെന്റ് ചെയ്തു കൊടുക്കുകയും ചെയ്തു. ഏതു ക്രൈമിലും ഒരു തെളിവ് അവശേഷിക്കുമെന്ന് പറയുന്നതു പോലെ ക്രിക്കറ്റിനോട് വലിയ ആവേശമുള്ള ആ സഖാവിന്റെ പ്രൊഫൈൽ സ്‌ക്രീൻ ഷോട്ടിൽ പതിഞ്ഞിരുന്നു. ആ സഖാവ് നടന്ന ചതി എന്നോട് പറഞ്ഞ് കരയുകയും ചെയ്തു.

ഈ എടുത്ത സ്‌ക്രീൻ ഷോട്ട് മറ്റു പാർട്ടിയിലെ നേതാക്കൾക്ക് അയച്ചു കൊടുത്തു. പാർട്ടി നിലപാടിൽ നിന്നു കൊണ്ട് മറ്റു പാർട്ടികളെ ശക്തമായി വിമർശിക്കുമ്പോഴും എല്ലാവരോടും വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുന്ന എന്നോട് അവരിൽ ചിലർ വിളിച്ചു പറയുകയും ചെയ്തു. ഞാൻ ചെയ്ത കൈയബദ്ധം കൊണ്ടുണ്ടായ തെറ്റ് എന്റെ പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കും എന്ന് മനസിലാക്കിയ ഞാൻ എന്റെ പാർട്ടിയിൽ നിന്ന് അവധി അപേക്ഷിക്കുകയും അവധി അനുവദിക്കുകയും ചെയ്തു. പാർട്ടി വച്ച അന്വേഷണ കമ്മിഷനും എന്റെ പാർട്ടി നേതൃത്വവും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

ഈ വിശദീകരണ കുറിപ്പാണ് സത്യത്തിൽ ശശികുമാറിന് പാരയായത്. ഇത്രയുമൊക്കെ നടന്നിട്ടും ശശികുമാറിനെ രക്ഷിക്കാനും വാർത്ത മറുനാടന് ചോർത്തിയവരെ കണ്ടുപിടിക്കാനുമുള്ള നീക്കങ്ങളാണ് ഉണ്ടായത്. എന്നാൽ, ചെയ്ത തെറ്റ് ശശികുമാർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ വാർത്ത ശരിയാണെന്നും അതുകൊണ്ട് ചോർത്തൽ സംബന്ധിച്ച അന്വേഷണം ആവശ്യമില്ലെന്നും ഒരു വിഭാഗം ശക്തമായി വാദിച്ചു. അതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.

പാരലൽ കോളജ് അദ്ധ്യാപകൻ ആയിരുന്ന ശശികുമാർ ആദ്യമായല്ല ഇത്തരം വികൃതികൾ കാണിക്കുന്നതെന്ന് എതിർപക്ഷം ആരോപിക്കുന്നു. ഈ നവോഥാന നായകന് സ്ത്രീകളെ കണ്ടാൽ ഹാലിളകുന്ന കൂട്ടത്തിലാണെന്ന് അവർ പറയുന്നു. വനിത സഖാക്കൾ ലോക്കൽ കമ്മറ്റി സെക്രട്ടറിയിൽ നിന്ന് ഒരകലം പാലിച്ചാണ് നിൽക്കുന്നതത്രേ. ഇദ്ദേഹം ഒറ്റയ്ക്കാണ് പാർട്ടി ഓഫീസിൽ ഇരിക്കുന്നത് എങ്കിൽ സ്ത്രീകൾ അവിടേക്ക് കയറാറുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP