ഇനിയും തോറ്റാൽ ആത്മഹത്യ ചെയ്യും എന്ന പ്രചാരണം ഷാനിമോളോട് വോട്ടർമാർക്ക് സഹതാപമുണ്ടാക്കി; ബിജെപിയും സ്വന്തം വോട്ടുകൾ മറിച്ചു; അരൂരിലെ റോഡുകൾ തകർന്നത് എംഎൽഎയുടെ കുഴപ്പംകൊണ്ടാണെന്ന് വരുത്തി തീർക്കാൻ വാർത്തകൾ ചമയ്ക്കുന്നു; എല്ലാവരും മത്സരിച്ച് തോറ്റപ്പോഴും പാർലമെന്റിലേക്ക് വിജയിച്ചത് ഞാൻ മാത്രമാണ്; എന്റെ ജനപിന്തുണയിൽ അസ്വസ്ഥതയുള്ളവർ കാണുമായിരിക്കും; കൂറുമാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം നിലവിലില്ല; മുസ്ലിംലീഗിലേക്ക് ചേക്കേറുമെന്ന ആരോപണങ്ങൾ തള്ളി എ എം ആരിഫ്
എം മനോജ് കുമാർ
തിരുവനന്തപുരം: സിപിഎം വിടുന്നെന്ന ജന്മഭൂമി വാർത്തകൾ നിഷേധിച്ച് ആലപ്പുഴ എംപി എ.എം.ആരിഫ് എംപി രംഗത്ത്. പാർട്ടി വിടുന്ന ഒരു കാര്യവും ആലോചിച്ചിട്ടില്ല. പാർട്ടിയുമായി ഒരു പ്രശ്നവും നിലനിൽക്കുന്നില്ല. പിന്നെ എന്തിനു വേറെ പാർട്ടി തേടണം-ആരിഫ് മറുനാടനോട് പറഞ്ഞു. സിപിഎമ്മിന് കേരളത്തിൽ നിന്ന് ലോക് സഭയിലേക്കുള്ള ഒരുതരി കനൽ എ.എം. ആരിഫ് മുസ്ലിം ലീഗിലേക്ക് പോയേക്കുമെന്ന് ഉറപ്പായി. ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കൂടിയായപ്പോൾ ഇനി അത് വേഗത്തിലാകും എന്നാണു ജന്മഭൂമി വാർത്ത നിരത്തിയത്. ഇതാണ് മറുനാടനോട് ആരിഫ് നിഷേധിച്ചത്. ലീഗുമായി ഞാൻ ചർച്ച നടത്തി, കോൺഗ്രസുമായി ചർച്ച നടത്തി എന്നൊക്കെ മുൻപും വാർത്തകൾ വന്നിട്ടുണ്ട്. എല്ലാം വാസ്തവവിരുദ്ധമാണ്. ആലപ്പുഴ അരൂരിൽ ഇടതുമുന്നണിക്ക് ഏറ്റ പരാജയത്തിൽ എംഎൽഎയായ തനിക്ക് പങ്കില്ല. പരാജയത്തിന്റെ കാരണങ്ങൾ നിരത്തുന്ന പാർട്ടി റിപ്പോർട്ടിൽ എന്നെ കുറ്റപ്പെടുത്തുന്നില്ല.
അരൂരിലെ പ്രാദേശിക റോഡുകളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു എന്നാണ് പാർട്ടി റിപ്പോർട്ടിൽ പറഞ്ഞത്. അല്ലാതെ എംഎൽഎയുടെ കുഴപ്പം കൊണ്ടാണ് തോൽവി എന്ന് പറഞ്ഞിട്ടില്ല. ഗ്രാമീണ റോഡുകൾ വളരെയധികം നന്നാക്കാനുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അനുവദിച്ച ഫണ്ട് മൂന്നാമത്തെ ബജറ്റിൽ ആണ് അവതരിപ്പിച്ചത്. അതിനാൽ അതിനു മുൻപ് ചെയ്യാനുള്ള സാഹചര്യം അനുവദിച്ച് കിട്ടിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് വന്നു. ബൈ ഇലക്ഷൻ വന്നു. തോൽവിയിൽ ഒരു പാട് കാരണങ്ങൾ പാർട്ടി നിരത്തിയിട്ടുണ്ട്. അതിൽ റോഡുകളുടെ അറ്റകുറ്റപ്പണി നിരത്തി എംഎൽഎയുടെ കുഴപ്പംകൊണ്ടാണ് എന്ന് വരുത്തി തീർക്കാൻ ആരോ വാർത്തകൾ ചമയ്ക്കുകയാണ്. ആ ചമച്ച വാർത്തയെടുത്ത് എന്റെ ആജന്മ ശത്രുവായ ജനം ടിവിയും ജന്മഭൂമിയും വാർത്തകൾ ചമയ്ക്കുകയാണ്. ഞാൻ പാർട്ടി മാറും എന്ന പ്രശ്നം മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം ആവുകയേയുള്ളൂ. പിന്നെ പാർട്ടിയിൽ ആരെങ്കിലും ഉയർന്നുവന്നാൽ അത് തടുക്കാൻ ആർക്കും കഴിയില്ല- ആരിഫ് പറയുന്നു.
പാർട്ടിയുമായി ഇതുവരെ ഒരു അസ്വാരസ്യവും നിലനിൽക്കുന്നില്ല. ഇതുവരെ ഒരു പ്രശ്നവുമില്ല. ഞാൻ വളരെ സംതൃപ്തനാണ്. കൂറുമാറ്റത്തിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടം വന്നാൽ മാത്രം ആലോചിച്ചാൽ മതിയല്ലോ? കൂറുമാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം നിലവിലില്ല. എന്റെ പ്രസ്ഥാനം എനിക്ക് ഉത്തരവാദിത്തങ്ങൾ തന്നിട്ടുണ്ട്. മൂന്നു അംഗങ്ങൾ മാത്രമുള്ള പാർട്ടി എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ലോക്സഭയിലെ പാർട്ടി ചീഫ് വിപ്പ് കൂടിയാണ്. എന്നെ വിശ്വാസമുള്ളത്കൊണ്ടാണ് പാർട്ടി എന്നെ ചീഫ് വിപ്പ് ആക്കി മാറ്റിയത്. പാർലമെന്റിൽ ഏറ്റവും അധികം സമയം പ്രസംഗിക്കാൻ സമയം അനുവദിച്ച് കിട്ടിയ എംപികൂടിയാണ് ഞാൻ. അതും മറക്കരുത്.
2006-ൽ മത്സരിച്ച് ജയിച്ച മുതൽ ഞാൻ കോൺഗ്രസിലേക്ക് പോകുന്നു, ലീഗിലേക്ക് പോകുന്നു എന്നിങ്ങനെ അപവാദ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഞാൻ മാറിയാൽ ഗുണം കിട്ടുന്ന ആരെങ്കിലും കാണുമായിരിക്കും. പക്ഷെ ആഗ്രഹങ്ങൾ ഒന്നും സഫലമാകുന്നില്ല. ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം കൂടുകയാണ്. എല്ലാവരും മത്സരിച്ച് തോറ്റപ്പോഴും ഞാൻ മാത്രം വിജയിക്കുന്ന സ്ഥിതിയാണ് പാർലമെന്റിലേക്ക് ഉണ്ടായത്. എനിക്കുള്ള ജനപിന്തുണയിൽ അസ്വസ്ഥതയുള്ളവർ കാണുമായിരിക്കും. അരൂരിലെ ഗ്രാമീണ റോഡുകൾ വളരെയധികം നന്നാക്കാനുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അനുവദിച്ച ഫണ്ട് മൂന്നാമത്തെ ബജറ്റിൽ ആണ് അവതരിപ്പിച്ചത്. അതിനാൽ അതിനു മുൻപ് ചെയ്യാനുള്ള സാഹചര്യം അനുവദിച്ച് കിട്ടിയില്ല. അപ്പോഴേക്കും ലോക്സഭാ തിരഞ്ഞെടുപ്പ് വന്നു. ഉപതിരഞ്ഞെടുപ്പും വന്നു.
അരൂരിലെ തോൽവിയിൽ ഒരു പാട് കാരണങ്ങൾ പാർട്ടി നിരത്തിയിട്ടുണ്ട്. അതിൽ റോഡുകളുടെ അറ്റകുറ്റപ്പണി നിരത്തി എംഎൽഎയുടെ കുഴപ്പംകൊണ്ടാണ് എന്ന് വരുത്തി തീർക്കാൻ ആരോ വാർത്തകൾ ചമയ്ക്കുകയാണ്. പ്രാദേശിക റോഡുകളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു എന്നാണ് പാർട്ടി റിപ്പോർട്ടിൽ പറഞ്ഞത്. അരൂരിലെ തോൽവിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. അരൂരിലെ തോൽവിയിൽ പാർട്ടി പറയുന്നത് വിവിധങ്ങളായ കാരണങ്ങൾ എന്നാണ് പറയുന്നത്. ബിജെപി വോട്ടു മറിച്ചതാണ് പരാജയകാരണം. സ്ഥാനാർത്ഥിക്ക് സഹതാപവോട്ടു കിട്ടിയിട്ടുണ്ട്. ഇനിയും തോറ്റാൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന രീതിയിലുള്ള പ്രചാരണം അവരോടു വോട്ടർമാർക്ക് സഹതാപമുണ്ടാക്കി. ബിജെപി വോട്ടു മറിച്ചു എന്ന് തന്നെയാണ് പാർട്ടി വിലയിരുത്തുന്നത്. രണ്ടാമത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് സഹതാപ വോട്ടുകൾ കിട്ടി. സംഘടനാപരമായി പോരായ്മകൾ ഉണ്ടായതായി പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അതെല്ലാം പാർട്ടിക്ക് അകത്ത് പറയാനുള്ള കാര്യങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു പ്രശ്നവുമില്ല. മുൻപ് ഒരു പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം, അത് ഉദ്ഘാടനസമയം മുഖ്യമന്ത്രി പറഞ്ഞത് യാഥാർത്ഥ്യം തന്നെയാണ്. അവിടെ സദസിന് ചേരാത്ത നിലയിൽ ബഹളവും കയ്യടിയും വന്നു. ഇതോടെയാണ് മുഖ്യമന്ത്രി വാസ്തവങ്ങൾ കുറെ പറഞ്ഞത്. എല്ലാം വസ്തുതയാണ്. പിണറായി സർക്കാർ വന്നപ്പോഴാണ് ആ പാലം യാഥാർഥ്യമായത്. ജനപ്രതിനിധികൾക്ക് സ്വർഗം പണിയണമെന്നു ആഗ്രഹം കണ്ടേക്കും. നടപ്പാക്കണമെങ്കിൽ അനുകൂലസാഹചര്യം കൂടി വേണം. പിണറായി സർക്കാർ വന്നപ്പോഴാണ് പണം അനുവദിച്ചത്. അങ്ങിനെയാണ് പാലം പണി യാഥാർഥ്യമായത്. ആ കാര്യത്തിൽ സിഎമ്മുമായി തർക്കമില്ല-ആരിഫ് പറയുന്നു. കെഎസ്യു നേതാവായിരുന്ന ആരിഫ് പിന്നീട് എസ്എഫ്ഐയിലെത്തി. സിപിഎം നേതാവായി. അരൂർ എംഎൽഎയായി. ഇപ്പോൾ ആലപ്പുഴ എംപിയുമായി.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ഗവർണർ എസ്എഫ്ഐയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ
- ദിനേശൻ പുത്തലേത്തിനോട് എംവി ഗോവിന്ദൻ വിശദീകരണം തേടിയെന്ന് റിപ്പോർട്ട്; ഗവർണർ തുടരുമോ?
- അനിൽകുമാറിനെ പാർട്ടി ഒറ്റപ്പെടുത്തും; ജലീലും ആരിഫും ഒരുമിക്കുമ്പോൾ
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍