രാജ്യമെമ്പാടും പ്രതിഷേധം കനത്തതോടെ പൗരത്വ രജിസ്റ്ററിൽ നിന്നും പിന്നോട്ട് മാറി കേന്ദ്ര സർക്കാർ : അമിത് ഷായുടെ അമിതാവേശം പൗരത്വ രജിസ്റ്റർ വിനായായെന്നു തിരിച്ചറിഞ്ഞ് മോദിയെ ഇറക്കി പ്രതിരോധിക്കാൻ നീക്കം: പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ സർക്കാർ ആലോചിട്ടില്ലെന്ന് മോദി പറയുമ്പോഴും അമിതാഷായുടെ പ്രസംഗങ്ങളും പാർലമെന്ററി രേഖകളും വ്യക്തമാക്കുന്നതും തിരിച്ച് : ജനപിന്തുണയിൽ അമിതമായി വിശ്വാസിച്ചു ചാടി ഇറങ്ങിയ ബിജെപി പിന്നോട്ട് വലിയുമ്പോൾ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നവർക്ക് ആശ്വാസം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യമെമ്പാടും ദേശീയ പൗര രജിസ്റ്റർ (എൻആർസി) നിയമത്തിനെതിരെ പ്രതിഷേധം കനത്തതോടെ നിലപാടിൽ വ്യതിചലിച്ച് കേന്ദ്രസർക്കാർ. രാജ്യമെമ്പാടും പൗരത്വ രജിസ്റ്റർ എൻആർസി ഉടൻ എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടു തെറ്റിയെന്നും അതു തിരിച്ചറിഞ്ഞുള്ള തിരുത്തലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയതെന്നുമാണ് ഇതിനോടുടുത്ത അധികൃതർ സൂചിപ്പിക്കുന്നത്. പാർട്ടിയിൽ ചർച്ച ചെയ്യാതെ എടുത്ത വലിയ തീരുമാനങ്ങളെടുക്കുകയെന്ന രീതിയാണ് പ്രശ്നമായതെന്ന വിമർശനവും ബിജെപിയിൽ അണികൾ നിന്നും ഉയർന്നു കഴിഞ്ഞു. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ 370ാം വകുപ്പ് ഭേദഗതിയും മുൻകൂട്ടി പാർട്ടിയിൽ ചർച്ച ചെയ്യാതെയുണ്ടായ നടപടിയാണ്. കശ്മീർ സംബന്ധിച്ച പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ് നടപ്പാക്കിയതെന്നും ആക്ഷേപമുയരുന്നുണ്ട്. ബിജെപി അണികൾക്കിടയിലുണ്ടായ പൊട്ടിത്തെറിയാണ് ഇപ്പോഴുള്ള ഉൾവലിക്ക് കാരണം.
എന്നാൽ, അസമിൽ എൻആർസിയിൽ നിന്നു പുറത്തായ ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കാൻ പൗരത്വ നിയമം ഭേദഗതി ചെയ്യാമെന്നല്ലാതെ, രാജ്യമാകെ എൻആർസി എന്നത് ഉടൻ നടപ്പാക്കാൻ പാർട്ടി ആലോചിച്ചിരുന്നില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. നുഴഞ്ഞുകയറ്റമുള്ള പ്രദേശങ്ങളിൽ എൻആർസി എന്നതായിരുന്നു പാർട്ടി നിലപാട്. കഴിഞ്ഞ ജൂൺ 20ന് രാഷ്ട്രപതി പാർലമെന്റിൽ പറഞ്ഞതും നുഴഞ്ഞുകയറ്റമുള്ള സ്ഥലങ്ങളിൽ മുൻഗണനാടിസ്ഥാനത്തിൽ എൻആർസി നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, രാജ്യവ്യാപക എൻആർസി എന്ന് അമിത് ഷാ തിരഞ്ഞെടുപ്പു റാലികളിലും പാർലമെന്റിലും പ്രഖ്യാപിക്കുമ്പോൾ. 2024നു മുമ്പെന്ന് സമയപരിധിയും പറഞ്ഞു. ഇത് പാടില്ലായിരുന്നുവെന്നാണ് പാർട്ടിയിലെ അഭിപ്രായങ്ങൾ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമല്ല, എൻഡിഎ കക്ഷികളും സർക്കാരിനെ പാർലമെന്റിൽ പിന്തുണയ്ക്കാറുള്ള കക്ഷികളും എൻആർസിയെ ചോദ്യം ചെയ്തതും തന്ത്രം പിഴച്ചതിന്റെ സൂചനയാണ്.
വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ഉയർത്തി കാട്ടിയ പൗര രജിസ്റ്റർ (എൻആർസി) നടപ്പാക്കുമെന്ന വാദം പൊടുന്നനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മാറ്റിപ്പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. ഒറ്റക്കെട്ടായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന മോദിയും അമിത് ഷായും വ്യത്യസ്ത അഭിപ്രായം പറയുന്നതിന്റെ ആശയക്കുഴപ്പങ്ങൾ ന്യായീകരിച്ച് നടക്കാനുള്ള തന്ത്രപ്പാടിലാണ് അണികൾ. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചു വിശദീകരിക്കാൻ രാജ്യവ്യാപക പ്രചാരണം നടത്തുന്നതിനിടയിലാണ് നിയമം നടപ്പാക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിപ്രായവ്യത്യാസം പറഞ്ഞിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലടക്കം വ്യക്തമായി പലവട്ടം പ്രഖ്യാപിച്ചതാണ് അസമിൽ നടപ്പാക്കിയ പൗരരജിസ്റ്റർ ദേശവ്യാപകമാക്കുമെന്ന കാര്യം. എന്നാൽ അതിനെ പിന്തള്ളിക്കൊണ്ടാണ് റാലിയിൽ നടത്തിയ മോദിയുടെ വ്യത്യസ്ത അഭിപ്രായ പ്രകടനം.
ഡിസംബർ 3ന് ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പു റാലിയിൽ 2024 ൽ പ്രതിപക്ഷം വോട്ടുബാങ്ക് തേടി വരുമ്പോഴേക്ക് ബിജെപി ദേശവ്യാപക എൻആർസി നടപ്പാക്കു'മെന്ന് ഷാ പറഞ്ഞു. ഒരു നുഴഞ്ഞുകയറ്റക്കാരനും അന്ന് ഇന്ത്യയിലുണ്ടാകില്ലെന്നും അന്ന് റാലിയിൽ പ്രഖ്യാപിച്ചിരുന്നു. പൗരത്വഭേഗദതി നിയമം ലോക്സഭയിൽ ചർച്ച ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് 'ഞങ്ങൾ പൗര രജിസ്റ്റർ കൊണ്ടുവരുമ്പോൾ അത് ഈ സഭയിൽ കൊണ്ടുവന്നു ചർച്ച ചെയ്യും' എന്നാണ്. പൗരത്വ നിയമം എൻആർസിയുമായി ബന്ധപ്പെടുത്തരുത്. പക്ഷേ, എൻആർസി വരിക തന്നെ ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സമരം രൂക്ഷമായപ്പോൾ നിയമത്തിനും എൻആർസിക്കും അനുകൂലമായ നിലപാടാണ് പാർട്ടി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയും ജനറൽ സെക്രട്ടറി ഭൂപീന്ദർ യാദവും സ്വീകരിച്ചത്. എന്നാൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാവ് റാം മാധവും എൻആർസി അസമിലല്ലാതെ നടപ്പാക്കുന്നില്ല എന്ന മട്ടിലാണു സംസാരിച്ചത്. ഇക്കഴിഞ്ഞ റാലിയോട് കൂടിയാണ് മോദിയെ കളത്തിലിറക്കി ബിജെപി പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധക്കാരെ നേരിടാന്മോദി കളത്തിലിറങ്ങുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം കണക്കു കൂട്ടലിനപ്പുറത്തേക്ക് രാജ്യവ്യാപകമായി ആളിപ്പടർന്നതാണ് ബിജെപിയുടെ താൽക്കാലിക പിന്മാറ്റത്തിനു കാരണമായി കരുതുന്നത്. ലോക്സഭയിൽ കിട്ടിയ വൻ ഭൂരിപക്ഷവും പ്രതിപക്ഷമില്ലായ്മയും ആശയപരമായ അജൻഡകൾ നടപ്പാക്കാനുള്ള അവസരമായി ബിജെപി നോക്കി കണ്ടിരുന്നു ഭൂരിപക്ഷത്തിന്റെ പിന്തുണ മോദിയുടെ മുന്നേറ്റം ജനരോക്ഷത്താൽ മലക്കം മറിഞ്ഞിരിക്കുന്നത്.
ന്യൂഡൽഹി ന്മ പൗരത്വഭേദഗതി നിയമവും പൗര രജിസ്റ്ററും സംബന്ധിച്ച് മുസ്ലിംകൾക്കിടയിൽ ആശയ പ്രചാരണത്തിന് ബിജെപി സമൂഹ മാധ്യമ പ്രചാരണം തുടങ്ങി. നിയമം ഇന്ത്യയിലെ മുസ്ലിംകളെ ബാധിക്കില്ലെന്ന ആശയം എത്തിക്കുന്നത്. എൻആർസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ആർക്കും പ്രശ്നമാവില്ലെന്നും ഈ വിഡിയോയിലും ആവർത്തിക്കുന്നു. ദേശീയ പൗര രജിസ്റ്ററിന്റെ കാര്യത്തിൽ പ്രചരിക്കുന്നത് കള്ളമാണ്,ഞങ്ങൾ അത്തരമൊരു കാര്യം ആലോചിച്ചിട്ടില്ല. പാർലമെന്റിലോ കാബിനറ്റിലോ കൊണ്ടുവന്നില്ല. ചട്ടങ്ങളുണ്ടാക്കിയിട്ടില്ല. ഇന്ത്യൻ മുസ്ലിംകൾ പേടിക്കേണ്ടതില്ലെന്നും മോദി രാംലീല മൈതാനിയിൽ പറഞ്ഞത്.
2014 ജൂലൈ 23ന് രാജ്യസഭയിൽ കോൺഗ്രസിലെ ബി.കെ.ഹരിപ്രസാദിന്റെ ചോദ്യത്തിന് അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു നൽകിയ മറുപടി ഇങ്ങനെ: 'ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പദ്ധതിയിൽ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ എല്ലാ വ്യക്തികളുടെയും പൗരത്വസ്ഥിതി പരിശോധിച്ച് ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ തയാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.' എൻആർസിയും എൻപിആറുമായി ബന്ധമില്ലെന്ന സർക്കാർ വാദവും തെറ്റെന്നു തെളിയിക്കുന്നതാണ് ഈ മറുപടി. പൗരത്വ നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ 3 രാജ്യങ്ങളിൽനിന്ന്, 6 മതങ്ങളിൽപ്പെട്ടവർക്കാണ് പൗരത്വം ലഭിക്കുന്നത്. 3 രാജ്യങ്ങളിൽ നിന്നുള്ള മറ്റ് അഭയാർഥികൾ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടുമെന്നതാണു സ്ഥിതി.
പൗരത്വ ഭേദഗതിയും ദേശീയ പൗര രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം തെറ്റെന്ന് നിയമത്തിലെ വ്യവസ്ഥകളിൽനിന്നു തന്നെ വ്യക്തമാണ്.
അസമിലെ എൻആർസി പട്ടികയിൽനിന്നു പുറത്തായി, ഫോറിനേഴ്സ് ട്രിബ്യൂണൽ, കോടതി ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഇനി പൗരത്വം തെളിയിക്കാനാവാത്തവരും അനധികൃത കുടിയേറ്റക്കാരുടെ ഗണത്തിലാണു പെടുക. ജനപിന്തുണയിൽ അമിതമായി വിശ്വാസിച്ചു ചാടി ഇറങ്ങിയ ബിജെപി പിന്നോട്ട് വലിയുമ്പോൾ നിയമത്തിനെതിരെ ജനരോഷം അൽപ്പം കുറയുമെന്നതാണ് ആശ്വാസകരമായി കാണുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍