രഹ്നാ ഫാത്തിമ പതിനെട്ടാം പടി ചവിട്ടാതിരിക്കാൻ പ്രതിഷേധിച്ച ശാന്തിമാർക്ക് ദേവസ്വം ബോർഡ് നൽകിയത് കാരണം കാണിക്കൽ നോട്ടീസ്; ആചാര സംരക്ഷണത്തിന് ശരണം വിളിച്ചവരെ പുറത്താക്കാൻ ശ്രമിച്ച വാസു വക്കീൽ പ്രസിഡന്റാകുമ്പോൾ അതേ സ്ഥലത്ത് വീണ്ടും മുദ്രാവാക്യം വിളി; അതീവ സുരക്ഷാ മേഖലയിൽ പൊലീസിന് സർവ്വാധിപത്യം നൽകാനാകില്ലെന്ന വിചിത്രവാദവുമായി പ്രതിഷേധിച്ചത് 'ദേവസ്വം ബോർഡിന്റെ' വിശ്വസ്തർ; ശബരിമലയിലെ പൊലീസ്-ദേവസ്വം ഭിന്നതയ്ക്ക് പിന്നിൽ ക്രിമിനലുകൾ
എസ് രാജീവ്
ശബരിമല : സോപാനത്തടക്കം പൊലീസിന്റെ സർവ്വാധിപത്യം എന്ന് ആരോപിച്ച് പ്രതിഷേധ സ്വരമുയർത്തി ദേവസ്വം ബോർഡ് ജീവനക്കാർ. പൊലീസിന്റെ നിയന്ത്രണം അതിരുകടന്നതോടെ പതിനെട്ടം പടിക്ക് താഴെ ഉപരോധം തീർത്ത് ജീവനക്കാരും തീർത്ഥാടകരും. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് പൊലീസുകാർക്ക് നേരെയുള്ള ജീവനക്കാരുടെ പ്രതിഷേധം അണപൊട്ടിയത്. ശബരിമലയിൽ പ്രതിഷേധങ്ങൾ പാടില്ലെന്നാണ് വയ്പ്പ്. യുവതി പ്രവേശന വിവാദ സമയത്ത് പതിനെട്ടാപടിക്ക് മുമ്പിൽ പ്രതിഷേധിച്ച ശാന്തിമാർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അന്ന് ദേവസ്വം കമ്മീഷണറായിരുന്നു അഡ്വ വാസു. അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റാകുമ്പോൾ ജീവനക്കാരും പ്രതിഷേധവുമായെത്തുന്നു. എന്നാൽ അവർക്കെതിരെ നടപടിയും എടുക്കുന്നില്ല. രഹ്നാഫാത്തിമ പൊലീസ് സംരക്ഷണയിൽ മല ചവിട്ടിയപ്പോഴായിരുന്നു ശാന്തിമാരുടെ പ്രതിഷേധം. ആചാര സംരക്ഷണത്തിന് വേണ്ടിയായിരുന്നു പ്രതിഷേധം.
നേരത്തെ സോപാനത്ത് പുത്തൻപാലം രാജേഷിന്റെ കൂട്ടുപ്രതിയായ ആൾ ദേവസ്വം സെക്യൂരിറ്റിയായി ജോലി നോക്കിയിരുന്നു. ഇതിന് ശേഷം സെക്യൂരിറ്റിക്കാരനെ മോഷണത്തിനും പിടിച്ചു. അന്ന് മുതൽ തന്നെ പൊലീസും ദേവസ്വം ജീവനക്കാരും തമ്മിൽ പ്രശ്നം തുടങ്ങി. ഇതാണ് സന്നിധാനത്ത് പ്രതിഷേധമായി അണപൊട്ടിയത്. ഇന്നലെത്തെ പ്രതിഷേധത്തിന് പിന്നിലെ ചാലക ശക്തി ആനയറ അജീഷെന്ന പുത്തൻപാലം രാജേഷിന്റെ കൂട്ടുപ്രതിയാണെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. ദേവസ്വം ബോർഡിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്ന നിർദ്ദേശം പൊലീസ് മുമ്പോട്ട് വച്ചിരുന്നു. ഇതും ദേവസ്വം ജീവനക്കാരെ പ്രകോപിപ്പിച്ചു. ഇതാണ് ശബരിമലയിലെ അസാധാരണ പ്രതിഷേധത്തിന് കാരണം. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതിയോടെയാണ് പ്രതിഷേധമെന്നും സൂചനയുണ്ട്. പൊലീസിനെ പാഠം പഠിപ്പിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിൽ.
ശബരിമലയിൽ യാതൊരു വിധ പ്രതിഷേധവും പാടില്ലെന്നാണ് പൊതുവേയുള്ള ധാരണ. വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്. സുഗമമായ തീർത്ഥാടനത്തിന് വേണ്ടിയുള്ള തീരുമാനമാണ് ഇത്. ചിലപ്പോഴെല്ലാം കച്ചവടക്കാർ ഇത് ലംഘിക്കാറുണ്ട്. രഹ്നാ ഫാത്തിമയുടെ മല ചവിട്ടൽ വിവാദ സമയത്ത് ഭക്തരുടെ രോഷം കൂടി മനസ്സിലാക്കിയാണ് ശാന്തിക്കാർ പ്രതിഷേധത്തിന് ഇറങ്ങിയത്. അന്ന് പ്രതിഷേധിച്ച താൽകാലിക ജീവനക്കാരായിരുന്ന പല ശാന്തിമാർക്കും പിന്നീട് ജോലിയും നൽകിയില്ല. ഇതിനെ ആചാര സംരക്ഷണത്തിന്റെ ഭാഗമായി കണ്ട് ഭക്തരും പിന്തുണച്ചു. എന്നാൽ ജീവനക്കാരുടെ പ്രതിഷേധം സ്വന്താക്കാരെ പതിനെട്ടാം പടി വേഗത്തിൽ ചവിട്ടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ആരെ ആരാണ് പ്രത്യേക ഇടത്തിലൂടെ കയറ്റി വിടുന്നതെന്ന് പൊലീസിന് അറിയില്ല. അതുകൊണ്ടാണ് ഇത്തരക്കാർക്കെതിരെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതാണ് ദേവസ്വം ജീവനക്കാരെ ചൊടിപ്പിച്ചതും.
വലിയ നടപ്പന്തലിലടക്കം തിരക്ക് വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ സ്പെഷ്യൽ പാസുമായി എത്തുന്നവർക്ക് പതിനെട്ടാം പടിയിലേക്കെത്താനായി വാവർ നടയ്ക്ക് സമീപത്ത് പ്രത്യേക കവാടമൊരുക്കിയിട്ടുണ്ട്. പൊലീസുകാർക്കും ദേവസ്വം ജീവനക്കാർക്കും ഒപ്പമെത്തുന്ന തീർത്ഥാടകരും ഈ കവാടം കാലങ്ങളായി ഉപയോഗിച്ചു പോന്നിരുന്നു. എന്നാൽ ഞായറാഴ്ച പുലർച്ചെ മുതൽ ദേവസ്വം ജീവനക്കാർക്കൊപ്പമെത്തിയവരെ കവാടം കടക്കാൻ പൊലീസ് അനുവദിക്കാതിരുന്നതാണ് പ്രതിഷേധത്തിന് വഴിതെളിച്ചത്. സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് തടഞ്ഞതെന്നാണ് കവാടത്തിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാരുടെ വാദം. എന്നാൽ നിർദ്ദേശം നിലനിൽക്കെത്തന്നെ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിർബാധം കടത്തിവിട്ട പൊലീസിന്റെ പക്ഷപാത നടപടിയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ചില ദേവസ്വം ജീവനക്കാർ പ്രതിഷേധത്തിന് എത്തിയത്. ഇതേ തുടർന്ന് പ്രവേശന കവാടത്തിന് മുമ്പിൽ ദേവസ്വം ജീവനക്കാർ തടിച്ചു കൂടി. തീർത്ഥാടകർ കവാടത്തിന് മുന്നിൽ കുത്തിയിരുന്നു. രംഗം രൂക്ഷമായതോടെ കവാടം പൊലീസ് പൂർണമായും അടച്ചു. സമരക്കാർ കൂടുതലും പൊലീസ് നോട്ടമിട്ട വിവാദ നായകരാണ്.
പ്രതിഷേധത്തിനിടെ കവാടത്തിലൂടെ ഇരുമുടിയുമായെത്തിയ ചിലരെ പ്രവേശിപ്പിക്കാൻ ചില പൊലീസുകാർ നടത്തിയ നീക്കവും ജീവനക്കാർ തടഞ്ഞു. ഇതോടെ വാവർ നടയുടെ പരിസരം ഭക്തരാൽ തിങ്ങിനിറഞ്ഞു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ദേവസ്വം പ്രതിനിധികളും തമ്മിൽ നടത്തിയ ഒത്തുതീർപ്പിനൊടുവിൽ 11 മണിയോടെ കവാടം തുറക്കുകയായിരുന്നു. സോപാനത്ത് പ്രത്യേക ദർശനത്തിനായുള്ള ഭാഗവും പൊലീസ് കൈയടക്കുകയാണെന്ന ആരോപണവും ജീവനക്കാർ ഉയർത്തുന്നുണ്ട്. തിരുനടയിലെ പ്രധാന പൂജാ വേളകളിലെല്ലാം തന്നെ ശ്രീകോവിലും പരിസരവും പൊലീസുകാരും സ്വന്തക്കാരും കൈയടക്കുന്നതായ പരാതികൾ മുമ്പുതന്നെ ഉയർന്നിരുന്നു. എന്നാൽ ഈ മേഖലയുടെ നിയന്ത്രണം ദേവസ്വത്തിനാണ്. പൊലീസുകാരെ പോലും ഇങ്ങോട്ട് കയറ്റാറില്ല. ജീവനക്കാരിലെ ക്രിമിനലുകൾക്കെതിരെ പൊലീസ് റിപ്പോർട്ട് കൊടുത്തതാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.
ക്ഷേത്രത്തിലെ പ്രധാന നേദ്യങ്ങളായ അരവണ, പാനകം തുടങ്ങിയ പ്രസാദങ്ങളും പൊലീസുകാർക്ക് മാത്രമാണ് ലഭ്യമാകുന്നതെന്ന പരാതിയും ശക്തമാണെന്ന് ദേവസ്വം ബോർഡ് ജീവനക്കാർ പറയുന്നു. എന്നാൽ ഇതെല്ലാം നിയന്ത്രിക്കുന്ന ദേവസ്വം ജീവനക്കാരാണ്. അയ്യനെ ഒരു നോക്ക് കാണാനായി കഠിന വ്രതമെടുത്ത് മല ചവിട്ടിയെത്തുന്ന തീർത്ഥാടകരാണ് ദർശനത്തിനായി മണിക്കൂറുകൾ കാത്തു നിന്ന് വലയുമ്പോഴാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത്. ഇത്തരം പരാതിക്ക് പിന്നിൽ ദേവസ്വത്തിലെ ക്രിമിനലുകളാണെന്ന് പൊലീസ് തിരിച്ചറിയുന്നുണ്ട്. സോപാനത്ത് നിന്ന് പൊലീസ് കണ്ടെത്തിയ ക്രിമിനൽ കേസ് പ്രതിയായ അജീഷിനെ ദേവസ്വം ബോർഡ് പ്രസിഡന്റെ തന്റെ പേഴ്സണൽ സെക്യൂരിറ്റിക്കാരനായി നിയമിച്ചിരുന്നു. ഇതോടെ ഇയാൾക്ക് സ്വാധീനം കൂടി. ഇതാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ.
പൊലീസിന്റെ മൂന്നാം ബാച്ചാണ് നിലവിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ളത്. മുമ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ബാച്ചുകളെ സംബന്ധിച്ചും കാര്യമായ പരാതികൾ ഒന്നും തന്നെ ഉയർന്നിരുന്നില്ല. എന്നാൽ മൂന്നാം ബാച്ച് ചുമതലയേറ്റ് ദിനങ്ങൾ പിന്നിടും മുമ്പ് തന്നെ തീർത്ഥാടകരെ കൈയേറ്റം ചെയ്യുന്നതടക്കമുള്ള പരാതികൾ വ്യാപകമായി ഉയർന്നിരുന്നു. പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോണും കാമറയും ഉപയോഗിച്ചുള്ള ചിത്രം പകർത്തലിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും സെൽഫിയെടുക്കലും വീഡിയോ പിടുത്തവും ദേവസ്വം സെക്യൂരിറ്റിക്കാർ നിർബാധം തുടരുകയാണെന്ന ആരോപണവും ഉയർന്നിരുന്നു
Stories you may Like
- പ്രൊജക്ട് ഡയറക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ചു
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- ബേലൂർ മഖ്ന വീണ്ടും മടങ്ങി; ഭീതി ഒഴിയാതെ മാനന്തവാടി
- കൊച്ചുകുട്ടൻ കൊലക്കേസ്; പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ഉത്തരവ്
- ആനയറ വേൾഡ് മാർക്കറ്റിലെ ജീവനക്കാരന്റെ കൊല; പ്രതിക്ക് 5 വർഷം കഠിന തടവ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്