Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൊബൈൽ ഫോൺ വിൽക്കാനായി തിരൂർ മാർക്കറ്റിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് വ്യാപാരി; പോക്സോ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി ആദമിന് ജാമ്യം നിഷേധിച്ച് കോടതി

മൊബൈൽ ഫോൺ വിൽക്കാനായി തിരൂർ മാർക്കറ്റിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് വ്യാപാരി; പോക്സോ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി ആദമിന് ജാമ്യം നിഷേധിച്ച് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: മൊബൈൽ ഫോൺ വിൽക്കാനായി തിരൂർ മാർക്കറ്റിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് വ്യാപാരി. പോക്സോ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി ആദമിന് ജാമ്യം നിഷേധിച്ച് കോടതി. ഫോൺ വിൽക്കാനായി തിരൂർ മാർക്കറ്റിലെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന വ്യാപാരിയുടെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്.

തിരൂർ നടുവിലങ്ങാടി പൂക്കയിൽ ചേന്നങ്ങാടത്ത് ആദം (49)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2018 ജനുവരി ആറിന് പകൽ 11 മണിക്കാണ് സംഭവം. ചൈൽഡ് ലൈൻ നിർദ്ദേശ പ്രകാരം 2018 മാർച്ച് രണ്ടിന് കേസ്സെടുത്ത തിരൂർ പൊലീസ് 2019 നവംബർ 27ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ ഫോൺ വിൽപന നടത്താനായി വന്ന വിദ്യാർത്ഥിയെ വ്യാപാരി ഫോണിന് വില പറഞ്ഞ ശേഷം പ്രകൃതി വിരുദ്ധ പീഡനം നടത്തുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയിൽ നിന്നും വിവരം അറിഞ്ഞ ചൈൽഡ്ലൈൻ അധകൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് കേസെടുക്കുകയും വ്യാപാരിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

മലപ്പുറത്തെ പതിനൊന്നുകാരനായ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത് ഇതര സംസ്ഥാന തൊഴിലാളിക്ക് പത്തു വർഷം കഠിന തടവും 25000 രൂപ പിഴയും കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. വാളക്കുളം പൊട്ടി എസ്റ്റേറ്റ് റോഡിലെ വാടക വീട്ടിൽ വെച്ച് പല തവണ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് പത്തു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. തമിഴ്‌നാട് കന്യാകുമാരി ആലച്ചോല കളിയിൽ നെട്ട വീട്ടിൽ ഷാജി എന്ന സജി (39) യെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസം അധിക തടവ് അനുഭവിക്കണം. 2016 ജൂൺ എട്ടിനും തുടർന്ന് ഡിസംബർ 31 വരെ പലതവണയും ചോക്കാട് വാളക്കുളം പൊട്ടി എസ്റ്റേറ്റ് റോഡിലെ വാടക വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കാളികാവ് പൊലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി ജമാൽ 14 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി.

പ്രായപൂർത്തിയാകാത്ത 3 വിദ്യാർത്ഥികളെ ഓട്ടോഡ്രൈവർ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ കേസിൽ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. 13, 15 വയസ്സ് പ്രായമുള്ള കുട്ടികളാണ്. ആനക്കയം സ്വദേശി ബാബു അസ്ലമിനെയാണ് സി ഐ സി അലവി, എസ് ഐ സുമേഷ് സുധാകരൻ എന്നിവർ അറസ്റ്റ് ചെയ്തത്. മഞ്ചേരിയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളായ 13, 15 പ്രായമുള്ള മൂന്ന് കുട്ടികളെ ആനക്കയം കൃഷി ഭവനു സമീപത്തെ പോക്കറ്റു റോഡിലും മറ്റും ഓട്ടോ റിക്ഷയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ പ്രതിയെ ഇന്നലെ മഞ്ചേരി സ്റ്റ്് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് റിമാന്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP