ഡൽഹിയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ മതം ചോദിച്ചോ? പാവപ്പെട്ടവർക്ക് ഒന്നരക്കോടി വീടുകൾ കൊടുത്തപ്പോൾ മതം തിരക്കിയോ? പൗരത്വ ഭേദഗതി നയം കോൺഗ്രസ് ഉണ്ടാക്കിയപ്പോൾ എന്താണ് ഒന്നും മിണ്ടാതിരുന്നത്? പാവങ്ങളെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുമെന്ന് പറയുന്ന അർബൻ നക്സലുകൾക്ക് അവരുടേതായ ലക്ഷ്യമുണ്ട്; ഗാന്ധിജിയും മമതയും കാരാട്ടും മന്മോഹനും ആവശ്യപ്പെട്ടത് ചെയ്തപ്പോൾ എങ്ങനെ ഞങ്ങൾ മുസ്ലിം വിരുദ്ധരായി? ഒറ്റയടിക്ക് മുഴുവൻ മുനയൊടിച്ച മോദിയുടെ പ്രസംഗം ഏറ്റെടുത്ത് സംഘപരിവാർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി : മതത്തെ ഒഴിവാക്കി വികസനം കൊണ്ട് ആരോപണങ്ങളെ നേരിടാൻ കൂടുതൽ കരുത്തോടെ സമരത്തിന് പ്രതിപക്ഷം. പൗരത്വ നിയമ ഭേദഗതിയിൽ മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി മുന്നേറാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളിലൂന്നി പ്രതിപക്ഷ കക്ഷികൾക്കു നേരെ കനത്ത വിമർശനമാണ് മോദി നടത്തിയത്. ഡൽഹി രാംലീല മൈതാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാത്തിനും എണ്ണി എണ്ണി മറുപടി പറഞ്ഞുവെന്നാണ് പരിവാറുകാർ പറയുന്നത്. അതുകൊണ്ട് തന്നെ ഇനി പൗരത്വ നിയമത്തിലെ പ്രതിഷേധം പഴയതു പോലെ കടുക്കില്ല. മതത്തെ വികസനത്തിൽ കൂട്ടികുഴക്കാത്ത സർക്കാരെന്ന മോദിയുടെ വിശദീകരണം അതേ പടി പ്രചരണത്തിൽ നിറയ്ക്കാനാണ് പരിവാറുകാരുടെ തീരുമാനം. പ്രസംഗം വൈറലാക്കി പ്രതിപക്ഷത്തെ നേരിടുകയാണ് ഭരണപക്ഷം.
മോദി നടത്തിയത് 'ഒരുവെടിക്ക് രണ്ടു പക്ഷിയെന്ന' തന്ത്രമായിരുന്നു. കേന്ദ്രത്തിന്റെ വികസന പദ്ധതികളെപ്പറ്റി ഊന്നിപ്പറഞ്ഞു, ഒപ്പം പൗരത്വ ഭേദഗതി നിയമത്തിന്മേലുള്ള പ്രതിഷേധത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഗാന്ധിജിയും ത്രിവർണ പതാകയും അഭയാർഥികളും പാക്കിസ്ഥാനും പൊലീസുമെല്ലാം പ്രസംഗത്തിന്റെ വിഷയങ്ങളായി. ഡൽഹയിലെ കോളനികൾ നിയമപരമാക്കിയപ്പോൾ നിങ്ങൾ ആരുടെയെങ്കിലും മതം ചോദിച്ചോ? പാവപ്പെട്ടവർക്ക് ഒന്നരക്കോടി വീടുകൾ വച്ചു കൊടുത്തപ്പോൾ ഞങ്ങൾ മതം തിരക്കിയോ? പൗരത്വ ഭേദഗതി നയം കോൺഗ്രസ് ഉണ്ടാക്കിയപ്പോൾ എന്താണ് ഒന്നും മിണ്ടാതിരുന്നത്? ഒരിക്കൽ പോലും വായിച്ചു നോക്കാതെ പാവങ്ങളെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കുമെന്ന് പറയുന്ന അർബൻ നക്സലുകൾക്ക് അവരുടേതായ ലക്ഷ്യമുണ്ട്; ഗാന്ധിജി തുടങ്ങി മമതയും കാരാട്ടും മന്മോഹനും വരെ ആവശ്യപ്പെട്ടത് ചെയ്തപ്പോൾ എങ്ങനെ പൊടുന്നനെ ഞങ്ങൾ മുസ്ലിം വിരുദ്ധരായി? അങ്ങനെ ചോദ്യങ്ങളായിരുന്നു മോദി തൊടുത്തുവിട്ടത്. തന്റെ സർക്കാരിനെ കുഴപ്പത്തിലാക്കുന്നത് അർബൻ നക്സലുകളും ചില രാഷ്ട്രീയ പാർട്ടികളുമാണെന്ന് മോദി വിശദീകരിക്കുമ്പോൾ അത് പൗരത്വ നിയമ ഭേദഗതി റദ്ദാക്കില്ലെന്ന ഉറച്ച വാക്കുകൾ കൂടിയായി.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പരത്തുന്നവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ഡൽഹിയിലെകോളനികൾ നിയമപരമാക്കിയപ്പോൾ ഞങ്ങൾ ആരുടെയെങ്കിലും മതം ചോദിച്ചോ, അവരുടെ രാഷ്ട്രീയം ചോദിച്ചോ? ജനങ്ങളുടെ അവകാശങ്ങൾ എടുത്തുകളയുകയാണു ഞാനെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ രാജ്യം സ്വീകരിക്കാൻ പോകുന്നില്ല. എന്റെ ഏതെങ്കിലും തീരുമാനത്തിൽ പക്ഷപാതിത്വം കണ്ടെത്താനാകുമോയെന്ന് ഈ നുണ പറയുന്നവരെ വെല്ലുവിളിക്കുകയാണ്...' 'കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒന്നരക്കോടിയോളം വീടുകളാണ് സർക്കാർ പാവപ്പെട്ടവർക്കു നിർമ്മിച്ചു നൽകിയത്. അവരോടൊന്നും കേന്ദ്രം മതം ചോദിച്ചിട്ടില്ല. ഞങ്ങൾ പാവപ്പെട്ടവരെ സഹായിക്കുകയാണു ചെയ്തത്. എന്നിട്ടും എന്തിനാണ് ഒട്ടേറെ പേർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്തുകൊണ്ടാണവർ രാജ്യത്തെ മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നത്. കടലാസിന്റെയും സർട്ടിഫിക്കറ്റുകളുടെയും പേരിലാണ് ഇന്നു പലരും മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നത്. അങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നവർ ഓർക്കണം, കേന്ദ്രം ഒരിക്കലും പാവപ്പെട്ടവർക്കായുള്ള പദ്ധതി വിഹിതം തയാറാക്കുമ്പോൾ അത്തരം 'കടലാസിന്റെ' പേരു പറഞ്ഞ് ആനുകൂല്യം നൽകാതിരുന്നിട്ടില്ല...'
'100 വർഷത്തെ പഴക്കം അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ സമാധാനത്തിനു വേണ്ടിയല്ല നിലകൊള്ളുന്നത്. പൊലീസുകാർക്കും മറ്റുള്ളവർക്കും നേരെ നടക്കുന്ന അതിക്രമത്തെപ്പറ്റി അവർ നിശബ്ദത പാലിക്കുന്നു. അതിനർഥം നിങ്ങൾ ഈ അക്രമണത്തെ പിന്തുണയ്ക്കുന്നു എന്നാണ്...''പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രചരിപ്പിക്കുന്ന നുണകൾ ഞെട്ടിക്കുന്നതാണ്. രാജ്യത്തെ പാവപ്പെട്ടവർക്കെതിരാണ് ഇതെന്നു പോലും പലരും പ്രചരിപ്പിക്കുന്നു. നഗരങ്ങളിൽ ജീവിക്കുന്ന ചില നക്സലുകൾ, അർബൻ നക്സലുകൾ, പ്രചരിപ്പിക്കുന്നത് മുസ്ലിംകളെ തടങ്കൽ പാളയങ്ങളിലേക്ക് അയയ്ക്കുമെന്നാണ്. കോൺഗ്രസും ഇതേറ്റു പിടിക്കുന്നു. ഇത്തരക്കാർ അവരുടെ വിദ്യാഭ്യാസത്തെയെങ്കിലും മാനിക്കണം, ഒരിക്കലെങ്കിലും നിയമം വായിച്ചു നോക്കണം...' 'പ്രതിഷേധം നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ, ഈ രാജ്യത്തെ ജനങ്ങളാണു മോദിയെ തിരഞ്ഞെടുത്തത്. നിങ്ങൾക്ക് ഇഷ്ടമായിട്ടില്ലെങ്കിൽ എന്നെ ചീത്ത പറഞ്ഞോളൂ, എന്റെ കോലം കത്തിച്ചോളൂ, പാവം ജനങ്ങളെ വെറുതേ വിടൂ. രാജ്യത്തിന്റെ പൊതുമുതൽ നശിപ്പിക്കരുത്, പാവപ്പെട്ടവരുടെ വാഹനങ്ങൾ കത്തിക്കരുത്, പാവങ്ങളുടെ കുടിലുകൾ ഇല്ലാതാക്കരുത്. സ്കൂൾ ബസുകൾ, ട്രെയിനുകൾ, സൈക്കിൾ, കടകൾ എല്ലാം അവർ നശിപ്പിക്കുകയാണ്. ഇതെല്ലാം രാജ്യത്തെ സത്യസന്ധരായ നികുതിദായകരുടെ പണം കൊണ്ട് ഉണ്ടായതാണ്. അതു നശിപ്പിക്കുന്നതിലൂടെ അവരുടെ ഉദ്ദേശ്യം എന്താണെന്ന് രാജ്യത്തുള്ളവർക്ക് മനസ്സിലായി...'-ഇങ്ങനെ മോദി കത്തികയറുകയായിരുന്നു.
വാഗ്ദാനങ്ങൾ പാലിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. തെരഞ്ഞെടുക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനങ്ങളുമായി എത്തുന്നു. എന്നാൽ ബിജെപി ജനങ്ങൾക്ക് നൽകിയ എല്ലാ വാഗാദാനങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ശക്തി നാനത്വത്തിൽ ഏകത്വമാണ്. പൗരത്വബില്ലിൽ രാജ്യത്തെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരുടെ അവകാശങ്ങളൊന്നും നഷ്ടമാകില്ല. തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നും രാജ്യത്തെ പൊതുമുതൽ നശിപ്പിച്ചു കൊണ്ടുള്ള പ്രതിഷേധം എന്തിനാണെന്നും മോദി ചോദിച്ചു. പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഇനി അതിൽ മാറ്റമില്ല. കേന്ദ്രസർക്കാർ ബിജെപിക്ക് പക്ഷപാതം ആണെന്ന് ആരോപിക്കുന്നു. അവർ ഉയർത്തുന്ന ഈ ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. രാജ്യത്തിന്റെ നല്ല ഭാവിക്കായാണ് ഈ നിയമം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു. രാജ്യത്തെ പ്രതിഷേധക്കാർ പൊലീസുകാരെ ആക്രമിച്ചുകൊണ്ട് എന്താണ് കാണിക്കുന്നത്. ആയിരക്കണക്കണക്കിന് പൊലീസുകാർ ജനങ്ങൾക്കായി ജീവിതം വരെ നൽകിക്കഴിഞ്ഞു.
ബിജെപി നിലകൊള്ളുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ്. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. കോൺഗ്രസ്, അവരുടെ സഖ്യകക്ഷികൾ, നഗര നക്സലുകൾ തുടങ്ങിയവർ ചേർന്നാണ് കേന്ദ്ര സർക്കാരിനെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നത്. അവർ മുസ്ലിങ്ങൾക്കായി നിർമ്മിക്കുന്ന അഭയകേന്ദ്രങ്ങളെക്കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ പൗരന്മാർക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലിങ്ങൾക്കായി അഭയകേന്ദ്രങ്ങളില്ല, മോദി വ്യക്തമാക്കി. ഡൽഹി എഎപി സർക്കാരിനേയും മോദി രൂക്ഷമായി വിമർശിച്ചു. വാഗ്ദാനങ്ങളൊന്നും പാലിക്കാൻ കേജ്രിവാൾ സർക്കാരിനായിട്ടില്ല. ഇപ്പോൾ നിങ്ങളുടെയെല്ലാം മുഖത്ത് ഒരു ആശ്വസത്തിന്റെ പുഞ്ചിരി ഞാൻ കാണുന്നു. ഡൽഹിയിലെ 1731 കോളനികളിലായി കഴിയുന്ന 40 ലക്ഷം പേർക്ക് ഞങ്ങൾ അവരുടെ വാസസ്ഥലത്തിന്റെ അവകാശം നൽകി.
ഡൽഹിയിലെ വീടിലാത്തവർക്ക് ഭൂമി നൽകാനുള്ള ബിൽ പാർലമെന്റിലെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. 1700 കോളനികളുടെ അതിർത്തി ഇതിനോടകം വേർതിരിച്ചു കഴിഞ്ഞു. 1200 കോളനികളുടെ ഭൂപടം ഇതിനോടകം സജ്ജമാക്കി കഴിഞ്ഞു. ഒരോ ദിവസവും 25 കിമീ ദൂരം വീതം ഡൽഹി മെട്രോയുടെ പണി നടക്കുകയാണ്. ഡൽഹി മെട്രോയുടെ വികസനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തിരുന്നില്ല. നേരത്തെ അധികാരത്തിൽ ഇരുന്നവർ മെട്രോയുടെ വികസനത്തിന് ഒന്നും ചെയ്യതിട്ടില്ല. ശുദ്ധജലം ഡൽഹിക്കാർക്ക് വെറും സ്വപ്നം മാത്രമാണ് ഇപ്പോഴും. ആയുഷ്മാൻ ഭാരത് യോജന ഡൽഹിയിൽ നടപ്പാക്കാൻ ഇവിടുത്തെ സർക്കാർ തയ്യാറായില്ലെന്നും മോദി പറഞ്ഞു. മതം നോക്കിയല്ല സർക്കാർ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങൾ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സർക്കാർ പാവങ്ങളെ സഹായിച്ചു, എന്നാൽ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അതെന്നും മോദി കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്