ഝാർഖണ്ഡിന്റെ ജനവിധി ഇന്നറിയാം; തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ചൂടുപിടിച്ച പൗരത്വ നിയമത്തിൽ ജനത്തിന്റെ വിധിയെഴുത്തായി മാറുമെന്ന് വിശ്വസിച്ച് കോൺഗ്രസും സഖ്യകക്ഷികളും; ഭരണ തുടർച്ചയിൽ കുറയാത്തത് കാത്ത് ബിജെപി; തൂക്ക് നിയമസഭ എന്ന് പ്രവചനങ്ങൾ: പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്ന ഫലം കാത്ത് ഇന്ത്യ
മറുനാടൻ മലയാളി ബ്യൂറോ
റാഞ്ചി: ഝാർഖണ്ഡിന്റെ ജനവിധി ഇന്നറിയാം. ഇന്ന് രാവിലെ എട്ടു മണിക്ക് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഝാർഖണ്ഡിൽ ജനം ആർക്കൊപ്പം എന്ന് എക്സിറ്റ് പോളുകൾക്കു പോലും കൃത്യമായി പ്രവചിക്കാനാകുന്നില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ചൂടുപിടിച്ച പൗരത്വ നിയമത്തിൽ ജനത്തിന്റെ വിധിയെഴുത്തായി മാറുമെന്ന വിശ്വാസമാണ്് കോൺഗ്രസിനും സഖ്യകക്ഷികൾക്കും. അഞ്ച് ഘട്ടങ്ങളിലായാണ് ഝാർഖണ്ഡിൽ വോട്ടെടുപ്പ് നടന്നത്.
നവംബർ 30നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 13 മണ്ഡലങ്ങളിലായി 62.87% ആയിരുന്നു പോളിങ്. ഡിസംബർ ഏഴിന് രണ്ടാം ഘട്ട വോട്ടെടുപ്പ് 20 മണ്ഡലങ്ങളിലായി 63.36% പോളിങ്. ഇതോടെയാണ് കാര്യങ്ങളെ ആകെ മാറ്റി മറിച്ചു കൊണ്ട് പൗരത്വ ഭേദഗതി നിയമം (സിഎഎ) ലോക്സഭയിൽ പാസാക്കിയതിനു പിന്നാലെ ഡിസംബർ 10ന് രാജ്യത്തു പ്രതിഷേധം ശക്തമായത്. 11ന് രാജ്യസഭയും നിയമം പാസാക്കിയതോടെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളിക്കത്തി. ഝാർഖണ്ഡിൽ പിന്നീടങ്ങോട്ട് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന 48 മണ്ഡലങ്ങളിലെ പ്രചാരണത്തിൽ പൗരത്വ നിയമം മറ്റു പാർട്ടികൾ ബിജെപിക്കെതിരെ പ്രധാന വിഷയമാവുകയായിരുന്നു.
സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവന ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു. ഇപ്പോഴും പ്രതിഷേധത്തീയിൽ രാജ്യം കത്തുമ്പോഴാണ് തിരഞ്ഞെടുപ്പു ഫലം വരുന്നതെന്ന പ്രത്യേകതയുമുണ്ട്. ബിജെപിക്ക് നിർണായകമാണ് ഇന്നത്തെ ഫലം. തോൽവിയാണെങ്കിൽ പ്രതിപക്ഷത്തിനു ലഭിക്കുന്ന വലിയ രാഷ്ട്രീയ പ്രചരണായുധമായിരിക്കും അത്. ബിജെപിക്കു വിജയമാണെങ്കിലോ, രാജ്യമെമ്പാടും പൗരത്വബില്ലിന്മേൽ പ്രതിഷേധം ഉയർന്നിട്ടും ജനപ്രീതി ഇടിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസം പാർട്ടിക്കു ലഭിക്കും.
ആദ്യമൊക്കെ അയോധ്യാ വിഷയവുമായാണ് ബിജെപി ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ച ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രം നിർമ്മിക്കാമെന്ന സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും വിജയമെന്ന മട്ടിലാണ് അവതരിപ്പിച്ചത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ സംഭവത്തിൽ നാണക്കേടിന്റെ നിഴൽ ബിജെപിയുടെ മേൽ നിന്നു മാറിയിരുന്നില്ല അപ്പോഴും.
പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ കോൺഗ്രസാണ് അക്രമം അഴിച്ചുവിടുന്നതെന്നും ഇറ്റാലിയൻ സൺഗ്ലാസ് ധരിക്കുന്നതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ ചരിത്രമറിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലിയിൽത്തന്നെ. മെയ്ക് ഇൻ ഇന്ത്യ എന്നാണ് മോദി പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ എവിടെ നോക്കിയാലും റേപ്പ് ഇൻ ഇന്ത്യയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം വന്നതും ഝാർഖണ്ഡിൽ. 5 റാലികളിലാണ് രാഹുൽ പ്രസംഗിച്ചത്. പ്രിയങ്ക ഗാന്ധി ഒരു റാലിയിലും. മോദിയും അമിത് ഷായും 9 വീതം റാലികളിലും പങ്കെടുത്തു.
17 മണ്ഡലങ്ങളിലേക്ക് ഡിസംബർ 12നു നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിൽ 61 ശതമാനമായിരുന്നു പോളിങ്. ഡിസംബർ 16നായിരുന്നു നാലാം ഘട്ടം 15 മണ്ഡലങ്ങളിലായി 62.54% പോളിങ്. ഡിസംബർ 20ന് അവസാന ഘട്ട വോട്ടെടുപ്പ് 16 മണ്ഡലങ്ങളിലേക്കു നടന്നു പോളിങ് 71.96%. സംസ്ഥാന രൂപീകരണത്തിനു ശേഷം കാര്യമായ മാവോയിസ്റ്റ് ആക്രമണമില്ലാതെ നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പുമായി ഇത്തവണത്തേത്. 81 മണ്ഡലങ്ങളിൽ 65.17% ആയിരുന്നു 5 ഘട്ടം പിന്നിട്ടപ്പോൾ സംസ്ഥാനത്തെ ആകെ പോളിങ്. 2014ൽ ഇത് 66.53 ആയിരുന്നു.
ഇന്ന് രാവിലെ എട്ടിന് 24 ജില്ലാ ആസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നോടെ ഏകദേശ ഫലം വ്യക്തമാകും. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വിനയ് കുമാർ ചൗബെ അറിയിച്ചു. ഭരണ തുടർച്ചയിൽ കുറയാത്തതാണ് ഝാർഖണ്ഡിൽ ബിജെപിയുടെ പ്രതീക്ഷ. എന്നാൽ തൂക്ക് നിയമസഭ എന്നാണ് വിവിധ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. എന്തായാലും പൗരത്വ നിയമ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാകുന്ന ഫലം കാത്തിരിക്കുകയാണ് ഇന്ത്യ.
ഝാർഖണ്ഡിൽ തൂക്ക് സഭയൊ?
എക്സിറ്റ് പോളുകളിലേറെയും ഝാർഖണ്ഡിൽ പ്രവചിച്ചിരിക്കുന്നത് തൂക്കുസഭയാണ്. ജെഎംഎം, കോൺഗ്രസ്, ആർജെഡി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ പോൾ പ്രവചിക്കുമ്പോൾ, ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ത്രിശങ്കു മന്ത്രിസഭ ആയിരിക്കുമെന്നാണ് മറ്റുള്ള പ്രവചനങ്ങൾ.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ജെഎംഎം കോൺഗ്രസ് ആർജെഡി സഖ്യത്തിന് 38 മുതൽ 50 വരെ സീറ്റുകൾ ലഭിക്കാം (കോൺഗ്രസ് 1218, ജെഎംഎം 2428, ആർജെഡി 24) ബിജെപിക്ക് 22 മുതൽ 32 വരെ സീറ്റുകൾ. ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് 35 സീറ്റും ജെവിഎമ്മിന് 24 സീറ്റും മറ്റുള്ളവർക്ക് 47 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. 2014ലെ ഇന്ത്യാ ടുഡേസിസേറോ എക്സിറ്റ്പോളിൽ 41നും 49നും ഇടയ്ക്കു സീറ്റുകളാണ് ബിജെപിക്കു പ്രഖ്യാപിച്ചിരുന്നത്. പക്ഷേ ലഭിച്ചത് 37 എണ്ണം മാത്രവും!
ആജ് തക് പോൾ പ്രകാരം ബിജെപിക്ക് 2232 സീറ്റ് ലഭിക്കും. മഹാസഖ്യത്തിന് 3850 സീറ്റും. ജെവിഎമ്മിന് 24 സീറ്റും എജെഎസ്യുവിന് 35ഉം മറ്റുള്ളവർക്ക് 47 സീറ്റുമാണു പ്രവചിച്ചിരിക്കുന്നത്. ഹിന്ദി വാർത്താ ചാനലായ ന്യൂസ് തകന്റെ എക്സിറ്റ് പോൾ പ്രകാരം ബിജെപിക്ക് 3015 സീറ്റ് ലഭിക്കും. ജെഎംഎം (1722), കോൺഗ്രസ് (912), എജെഎസ്യു(812), ജെവി എം (46), മറ്റുള്ളവർ (810) എന്നിങ്ങനെയാണു പ്രവചനം.
ജൻ കി ബാത് എക്സിറ്റ് പോൾ പ്രകാരം സംസ്ഥാനത്തു തൂക്കുസഭയാണ്: ബിജെപി (2230), ജെഎംഎം (2823), കോൺഗ്രസ് (1510), ആർജെഡി (34), എജെഎസ്യു (35), ജെവി എം (34), മറ്റുള്ളവർ (75).
ഇത്തവണ ഐഎഎൻസ്/എബിപി/സിവോട്ടർ എക്സിറ്റ് പോൾ പറയുന്നത് മഹാസഖ്യത്തിന് 35 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ്. ബിജെപിക്ക് 32ഉം എജെഎസ്യുവിന് അഞ്ചും ജെവിഎമ്മിന് രണ്ടുംം മറ്റുള്ളവർക്ക് ഏഴും സീറ്റ് ലഭിക്കും. 2014ലെ എബിപിനീൽസൺ എക്സിറ്റ് പോളിൽ 52 സീറ്റാണ് ബിജെപിക്ക് പ്രവചിച്ചിരുന്നത്. സംസ്ഥാനം ജാർഖണ്ഡാകുമ്പോൾ എക്സിറ്റ് പോളുകൾക്കു പോലും വോട്ടർമാരുടെ മനസ്സ് പിടിച്ചെടുക്കാനാകുന്നില്ലെന്നാണ് മുൻവർഷത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ആരു ജയിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
Stories you may Like
- ഖലിസ്ഥാൻ നേതാവ് അവതാർ ഖണ്ഡ ലണ്ടനിൽ മരിച്ചെന്ന് റിപ്പോർട്ട്
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടു
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- ലോക്സഭാ തിരഞ്ഞെടുപ്പ് തുടങ്ങുന്നത് ഏപ്രിൽ 16 നോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍