കാറിന്റെ ഡിക്കിയിൽ നിന്നും 50000 രൂപ ഡ്രൈവർ അടിച്ചു മാറ്റി മുങ്ങി കളഞ്ഞു; സ്ത്രീ വോട്ടർമാരുടെ വോട്ട് ഉറപ്പിക്കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ വാങ്ങി ഒരാൾ കടന്നു; അടിച്ചുകൊടുത്ത പോസ്റ്ററുകൾ മുഴുവൻ ആറ്റിങ്ങലിലും പോത്തൻകോടുമുള്ള ഗോഡൗണുകളിൽ ഒളിപ്പിച്ചുവെച്ചു; വർക്കലയിൽ മാത്രം സ്ഥാനാർത്ഥിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല; ആറ്റിങ്ങലിൽ മത്സരിച്ചപ്പോൾ തന്റെ കാലുവാരിയവരെ കുറിച്ച് ഓർമ്മക്കുറിപ്പുകളിൽ തുറന്നടിച്ച് പ്രൊഫ.ജി.ബാലചന്ദ്രൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പ്രൊഫസർ ജി.ബാലചന്ദ്രന്റെ 'ഗ്രാൻഡ് എൻട്രി' ആലപ്പുഴ എസ്ഡി കോളേജിൽ ലക്ചററായിട്ടായിരുന്നു. 1969-1972 കാലം. സാറിന്റെ ബിഎ ഇംഗ്ലീഷ് സാഹിത്യ ക്ലാസുകൾ ഇന്നും ഓർത്തെടുക്കുന്നു ശിഷ്യർ. കുമാരനാശാന്റെ 'നളിനി'യും മറ്റുകാവ്യങ്ങളും പച്ചവെള്ളം പോലെ പറയുന്ന മാഷിനെ. അന്ന് എംഐ.ഷാനവാസും ബാലചന്ദ്രൻ സാറിന്റെ ശിഷ്യനായിരുന്നു. ആ ഷാനവാസ് പിന്നീട് ഗുരുവിന് മുമ്പേ തന്നെ ആറ്റിങ്ങലിൽ കോൺഗ്രസിലെ സ്ഥാനാർത്ഥിയായി തോറ്റു. ഗുരുവിന്റെ തോൽവി അതിനേക്കാൾ വേദനാജനമായിരുന്നു. ഇന്ന് പലരും ഫേസ്ബുക്കിൽ കുറിക്കുന്നത് കാണാം, സാറിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യതയില്ലാത്തവർ പാർട്ടിയുടെ അത്യുന്നതങ്ങളിൽ വാഴുന്നുവെന്ന്. രാഷ്ട്രീയത്തിൽ പടവുകൾ കയറി മുന്നേറിയ പ്രൊഫ.ജി.ബാലചന്ദ്രന് ആറ്റിങ്ങലിലെ മത്സരത്തിൽ എന്താണ് സംഭവിച്ചത്.? 2009 ലെ ലോക്സഭാതിരഞ്ഞെടുപ്പാണ് വിഷയം. തന്നെ കാലുവാരിയത് അന്നത്തെ വർക്കല, നെടുമങ്ങാട് കോൺഗ്രസ് എംഎൽഎമാരാണ് എന്നാണ് പ്രൊഫ.ബാലചന്ദ്രന്റെ 'അനുഭവങ്ങളുടെ അകത്തളങ്ങളിൽ 'എന്ന ഓർമക്കുറിപ്പിൽ പറയുന്നത്. പറയാതെ പറയുന്നത് വർക്കല കഹാർ, പാലോട് രവി എന്നിവരുടെ പേരുകളും.
'ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയം : തിരുവനന്തപുരം സ്റ്റൈൽ വേറെ',എന്ന അധ്യായത്തിലാണ് ആ ചതിയുടെ കഥ ബാലചന്ദ്രൻ പറയുന്നത്. വർക്കല നിയോജകമണ്ഡലത്തിലെ ലീഡ് കൊണ്ടാണ് സ്ഥാനാർത്ഥി ജയിക്കേണ്ടത്. അവിടുത്തെ എംഎൽഎ (വർക്കല കഹാർ) എന്നോട് പറഞ്ഞത്. വർക്കലയിൽ നിന്ന് ഏഴായിരം വോട്ടിന്റെ ലീഡ് കിട്ടുമെന്നാണ്.ഞാനത് അന്ധമായി വിശ്വസിച്ചു. വർക്കലയിലെ സ്വീകരണ പരിപാടികളാണ് അട്ടിമറിക്കപ്പെട്ടത്. ആര്യനാട് എംഎൽഎയും, കാട്ടാക്കട എംഎൽഎയും സ്ഥാനാർത്ഥിയുടെ വണ്ടിയിൽ കയറിയില്ലെന്ന് മാത്രമല്ല ഓരോ സ്വീകരണ സ്ഥലത്ത് മേൽ നോട്ടം വഹിച്ച് പ്രവർത്തകർക്കൊപ്പം നിൽക്കുമായിരുന്നു. വർക്കലയിൽ മാത്രം സ്ഥാനാർത്ഥിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ല. സ്വീകരണ യോഗങ്ങളിലാണ് സ്ഥാനാർത്ഥിയുടെ കഴിവ് തെളിയിക്കേണ്ടത്.എന്റെ ശക്തി എന്റെ നാക്കാണ്.എനിക്ക് വോട്ട് കിട്ടുന്നതിൽ കൂടുതലും ചാനൽ ചർച്ചയിൽ ഞാൻ പ്രദർശിപ്പിച്ച വാക്ചാതുര്യം കൊണ്ടുകൂടിയാണ്. തിരഞ്ഞെടുപ്പ് ദിവസവും വോട്ടെണ്ണൽ ദിവസവും എംഎൽഎ അസുഖം ബാധിച്ച് ആശുപത്രിയിൽ അജ്ഞാതവാസത്തിലായിരുന്നു. വർക്കലയിലെ വോട്ടെണ്ണിയപ്പോഴാണ് ഞാൻ കരഞ്ഞു പോയത്. ആയിരക്കണക്കിന് വോട്ടുകൾക്ക് ഞാൻ പുറകിൽ പോയി.
മുസ്ലിം വോട്ടർമാർക്കിടയിൽ വല്ലാത്തൊരു മരവിപ്പ്. സാധാരണ അവരുടെ ഉത്സാഹവും ഉത്തേജനവുമാണ് തിരഞ്ഞെടുപ്പിന് ഊർജ്ജം പകരുന്നത്. പാവപ്പെട്ട പ്രവർത്തകർ കൊണ്ട്പിടിച്ച് പ്രവർത്തിച്ചു. പക്ഷേ, ഫലം കണ്ടില്ല പതിനേഴായിരം വോട്ടിന് തോറ്റ് പോയി. ആത്മാർത്ഥതയുള്ള പ്രവർത്തകർക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടി കരഞ്ഞു. കാർത്തികേയനും ശക്തൻനാടാരും അവരുടെ മണ്ഡലത്തിൽ വോട്ടുകുറയില്ലെന്ന് തറപ്പിച്ച് പറഞ്ഞിരുന്നു. നെടുമങ്ങാട് പര്യടനത്തിനിടയിൽ തന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റിയതോടെ പ്രവർത്തകരെ ബന്ധപ്പെടാനും കഴിയാതായി. അതിനും പുറമേ തന്റെ കാറിന്റെ ഡിക്കിയിൽ നിന്നും 50000 രൂപ ഡ്രൈവർ അടിച്ചു മാറ്റി മുങ്ങി കളഞ്ഞു. ഇതിനിടയിൽ വേറെ ഒരു സുഹൃത്ത് സ്ത്രീ വോട്ടറന്മാരുടെ വോട്ട് ഉറപ്പിക്കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ വാങ്ങി മുങ്ങി കളഞ്ഞു.അയാൾ ഒരു കോളേജ് പ്രൊഫസറായിരുന്നു.
ഇതിനൊക്കെ പുറമേ അടിച്ചുകൊടുത്ത പോസ്റ്ററുകൾ മുഴുവൻ ആറ്റിങ്ങലിലും പോത്തൻകോടുമുള്ള ചില ഗോഡൗണുകളിൽ ഒളിപ്പിച്ചുവെച്ചുവെന്ന് പിന്നീടാണ് അറിയുന്നത്.പല ബൂത്തുകളിലും ഒരു പ്രവർത്തനവും നടത്തിയില്ല.നേതാക്കൾ കൃത്യമായി പണം എണ്ണി വാങ്ങിയിരുന്നു.മിക്ക വീടുകളിലും സ്ലിപ്പും അഭ്യർത്ഥനയും എത്തിയില്ല.ഇങ്ങനെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പ്രാഥമികമായ ജോലികൾ പോലും ചെയ്യാതെ ചില നേതാക്കൾ തന്നെ വാരികിടത്തിയെന്നാണ് ബാലചന്ദ്രന്റെ ആരോപണം.
കേരളത്തിലെ മറ്റൊരു നിയോജകമണ്ഡലത്തിലും ഇല്ലാത്ത തിരഞ്ഞെടുപ്പ് ചിട്ട വട്ടങ്ങളാണ് ആറ്റിങ്ങലിൽ ഉണ്ടായിരുന്നത്. രാവിലെ കുളിച്ചൊരുങ്ങി കടകൾ കയറി ഇറങ്ങണം. അങ്ങനെയാണ് അവിടെ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നത്. സി മോഹനചന്ദ്രൻ ഇലക്ഷൻ കമ്മിറ്റി ചെയർമാനും, പാലോട് രവി ജനറൽ കൺവീനറുമായിരുന്നു. എന്നും രാവിലെ ആവശ്യമുള്ള ചെലവിന്റെ കണക്കു തരും. അതനുസരിച്ച് പണം കൊടുക്കണം പിന്നെ എല്ലാം ചട്ടപ്പടിയെന്നൊക്കെ ബാലചന്ദ്രൻ പരിഹാസത്തോടെ പറയുന്നു.
ഉമ്മൻ ചാണ്ടിയാണ് തന്നോട് ആറ്റിങ്ങലിൽ മത്സരിക്കാൻ ആവശ്യപ്പെട്ടത്.പല കോൺഗ്രസ് സ്ഥാനാർത്ഥികളും മത്സരിച്ച് തോറ്റ ഈ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി വന്നപ്പോൾ ഒരുപാട് ആശങ്കകൾ ഉണ്ടായിരുന്നു. ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി തിരുവനന്തപുരം ഡിസിസിയിൽ വൻ കലാപം നടക്കുന്ന കാലത്താണ് താനും ആറ്റിങ്ങലിൽ എത്തിയത്. താൻ കളത്തിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസ് തോൽക്കുമെന്ന് യുഡിഎഫ് കൺവീനർ പി.പി തങ്കച്ചൻ പ്രസ്താവിച്ചത് മനപ്പൂർവമായിരുന്നുവെന്നും ഓർമകുറിപ്പുകളിൽ പരാമർശിക്കുന്നു.
ആറ്റിങ്ങലിൽ, 1989 ന് ശേഷം പല പ്രമുഖരെയും ഇറക്കി പരീക്ഷിച്ചിട്ടും കോൺഗ്രസിനെ തേടി തോൽവിയാണ് വന്നത്. ജി.ബാലചന്ദ്രന്റെ തോൽവിയുടെ ആക്കം കൂട്ടിയതാകട്ടെ, സ്വന്തം പാർട്ടിയിൽ നിന്നുതന്നെയുള്ള കുതികാൽവെട്ടുകളും. എം.എം.ഹസൻ, എം.ഐ.ഷാനവാസ്, ജി.ബാലചന്ദ്രൻ, ബിന്ദുകൃഷ്ണ എന്നിവരെല്ലാം തോൽവിയുടെ വഴിയേ സഞ്ചരിച്ചു. വർക്കല രാധാകൃഷ്ണന് പിന്നാലെ വന്ന സമ്പത്തിനെ പിടിച്ചുകെട്ടാൻ ഒടുവിൽ അടൂർ പ്രകാശ് തന്നെ വേണ്ടി വന്നു. ചിട്ടയായ പ്രചാരണത്തിലൂടെ അടൂർ പ്രകാശ് ജയം പിടിച്ചെടുക്കുകയും ചെയ്തു. ഏതായാലും ഒരിക്കൽ ഉണ്ടായ മോശം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇനി തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഇല്ലെന്ന് അന്നേ തീരുമാനിച്ചു ജി.ബാലചന്ദ്രൻ.
കയർ മേഖലയായ ആലപ്പുഴയിൽ നിന്നും കയർബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ വ്യക്തിയാണ് ജി ബാലചന്ദ്രൻ. ആലപ്പുഴ എസ്.ഡി കോളേജിൽ പ്രൊഫസായിരുന്ന ജി. ബാലചന്ദ്രൻ കയർബോർഡ് മെമ്പറും വൈസ് ചെയർമാനുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്നു. എ.കെ. ആന്റണി കെ.എസ്.യു പ്രസിഡന്റായിരുന്ന കാലത്ത് ബാലചന്ദ്രൻ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍