പിൻവലിച്ച ഓഫർ നിലവിലുണ്ടെന്ന് ധരിപ്പിച്ച് 31 രൂപയ്ക്ക് റീ ചാർജ് ചെയ്യാൻ പറഞ്ഞു; മൂന്നു ജിബിയുടെ ഡാറ്റ നീട്ടിക്കിട്ടും എന്ന കമ്പനി എക്സിക്യൂട്ടീവിന്റെ വാക്ക് വിശ്വസിച്ച് റീചാർജ് ചെയ്തു; പണവും പോയി മൂന്ന് ജിബി ഡാറ്റയും നഷ്ടം; ഒരു വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ 31 രൂപയ്ക്ക് പകരം 12 ശതമാനം പലിശ സഹിതം 8960 രൂപ നഷ്ടപരിഹാരം നൽകി കമ്പനി; വൊഡാഫോണിന് എട്ടിന്റെ പണി കൊടുത്ത് മലപ്പുറത്തുകാരൻ ബൽരാജ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ടെലികോം കമ്പനികളുടെ തീവെട്ടിക്കൊള്ളകളെ കുറിച്ച് എത്രയോ വാർത്തകൾ. കുതറിപ്പോകാനാവാത്ത വിധം ഉപഭോക്താക്കളെ അടിമകളാക്കിയതോടെ ഡിസംബർ മൂന്നുമുതൽ 40 ശതമാനം നിരക്ക് കൂട്ടിയിരിക്കുകയാണ് ചില സ്വകാര്യ മൊബൈൽ കമ്പനികൾ. എന്നാൽ, സേവനങ്ങളുടെ പേരിലുള്ള കബളിപ്പിക്കലുകൾ ഒന്നുമനസ്സുവച്ചാൽ തടയാമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശി ബൽരാജ്. ഡാറ്റാ ബാലൻസിന്റെ കാര്യത്തിൽ ഉപഭോക്താവിനെ കബളിപ്പിച്ച വൊഡാഫോണിനോട് 8000 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു. ബൽരാജ് നേരിട്ട ചൂഷണം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വിട്ടുകൊടുക്കാൻ കമ്പനി തയ്യാറായില്ല. ഒരുവർഷത്തിലേറെ നിയമപോരാട്ടം വേണ്ടി വന്നു ബൽരാജിന് കമ്പനിയെ മുട്ടുകുത്തിക്കാൻ. ഇപ്പോൾ 12 % പലിശ സഹിതം ബൽരാജിന് തുക തിരിച്ചുനൽകിയിരിക്കുകയാണ് വൊഡാഫോൺ. കോടതി അലക്ഷ്യ നടപടികൾ കൂടി നേരിടേണ്ടി വന്നതോടെയാണ് കമ്പനിക്ക് വഴങ്ങേണ്ടി വന്നത്.
ബൽരാജ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
'മലപ്പുറം ഉപഭോക്തൃ കോടതിയിൽ നൽകിയ പരാതിയിൽ അനുകൂല വിധി വന്നിരുന്നു. ഏതായാലും ഒരു കൊല്ലത്തെ നിയമപോരാട്ടത്തിന് ഒടുവിൽ പണം കിട്ടി. 8000 രൂപയും അതിന്റെ പലിശയായ 12 ശതമാനവും ചേർത്ത് 8960 രൂപ ഡിഡിയായി കിട്ടി. ഈ തുക അടിച്ചുപൊടിച്ചുകളയാൻ ഒന്നും ബൽരാജ് തയ്യാറല്ല. നിർദ്ധനരായവർക്കോ അഗതികൾക്കോ തുക നൽകാനാണ് തീരുമാനം. ഇപ്പോഴും മൊബൈൽ കമ്പനികൾ ഇത്തരത്തിൽ പല ചൂഷണങ്ങളും നടത്തുന്നുണ്ടെന്നും അത് തടയാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നും ബൽരാജ് മറുനാടനോട് പറഞ്ഞു.'
ബൽരാജ് വൊഡാഫോണിന് കൊടുത്ത പണി
മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ ചങ്ങരംകുളം - കല്ലൂർമ്മ സ്വദേശിയായ പറപ്പൂർ കിഴുവിട്ടുവളപ്പിൽ ബൽരാജാണ് ഡാറ്റാ ബാലൻസ് പ്രശ്നത്തിൽ തന്നെ കബളിപ്പിച്ച വൊഡാഫോണിനു എട്ടിന്റെ പണി നൽകിയത്. ഫോണിൽ നിലനിന്നിരുന്ന മൂന്നു ജിബിയോളം ഡാറ്റാ ബാലൻസ് നഷ്ടമാകാതിരിക്കാൻ 30 രൂപയ്ക്കു റീ ചാർജ് ചെയ്താൽ മതിയെന്ന വൊഡാഫോൺ കമ്പനി എക്സിക്യൂട്ടീവിന്റെ നിർദ്ദേശമാണ് കമ്പനിയെ വെള്ളം കുടിപ്പിച്ച നഷ്ടപരിഹാര വിധിയായി മാറിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബൽരാജിന്റെ വൊഡാഫോൺ സിമ്മിൽ 3 ജിബിയോളം ഡാറ്റാ ബാലൻസ് ഉണ്ടായിരുന്നു. ഇത് നഷ്ടമാകാതിരിക്കാൻ ബൽരാജ് വൊഡാഫോൺ കസ്റ്റമർ കെയറിൽ വിളിച്ചു. 31 രൂപയുടെ റീ ചാർജ് ചെയ്താൽ 28 ദിവസത്തേക്ക് ഡാറ്റാ ഉപയോഗം നീട്ടിക്കിട്ടുമെന്നു കസ്റ്റമർ കെയറിൽ നിന്ന് അറിയിപ്പ് കിട്ടി. ഉടൻ തന്നെ ബൽരാജ് 31 രൂപയ്ക്ക് റീ ചാർജ് ചെയ്തു. പക്ഷെ റീ ചാർജ് ചെയ്ത് കഴിഞ്ഞിട്ടും റീ ചാർജ് പ്രോസസ് ചെയ്യാൻ കഴിയില്ലാ എന്നാണ് ഫോണിൽ അറിയിപ്പ് വന്നത്. തുടർന്ന് പിറ്റേ ദിവസം ബാലൻസ് പരിശോധിച്ചപ്പോൾ ഡാറ്റ നീട്ടിക്കിട്ടിയിട്ടില്ലെന്നു മനസിലായി.
വീണ്ടും വൊഡാഫോൺ കസ്റ്റമർ കെയറിൽ വിളിച്ചു. അപ്പോൾ ഇത്തരം ഒരു നിർദ്ദേശം കസ്റ്റമർ കെയറിൽ നിന്നും നൽകിയിട്ടില്ലെന്ന് അവർ പറഞ്ഞു. നിർദ്ദേശം ലഭിച്ചതായി പറഞ്ഞപ്പോൾ അവർ വീണ്ടും പറഞ്ഞു, ഇത്തരം ഒരു നിർദ്ദേശം പാസ് ചെയ്തിട്ടില്ലെന്ന്. 31 രൂപയുടെ ഓഫർ രണ്ടാഴ്ച മുൻപ് പിൻവലിച്ച ഓഫർ ആണ്. ഈ ഓഫർ നിങ്ങൾക്ക് പാസ് ചെയ്ത് തരില്ലെന്ന് അവർ തീർത്ത് പറഞ്ഞു. സീനിയർ എക്സിക്യൂട്ടീവും ക്ഷുഭിതനായാണ് സംസാരിച്ചത്. നിങ്ങൾക്ക് ഓഫർ നൽകിയിട്ടില്ല എന്നാണ് ആ സീനിയർ എക്സിക്യൂട്ടീവും പറഞ്ഞത്. പിന്നീട് അവർ ഫോൺ കട്ട് ചെയ്തു. പക്ഷെ ബൽരാജിന്റെ ഫോണിൽ കോൾ റെക്കോർഡർ ഉണ്ടായിരുന്നു. ആ ഫോൺ സംഭാഷണവും റെക്കോർഡഡ് ആയിരുന്നു. ബൽരാജ് അന്ന് തന്നെ നാഷണൽ കൺസ്യൂമർ ഹെൽത്ത് കെയറിൽ പരാതി നൽകി.
വൊഡാഫോണുമായി നിയമയുദ്ധം: ബൽരാജിന്റെ വാക്കുകളിൽ
വോഡഫോൺ കബളിപ്പിച്ചതായി മനസിലായപ്പോൾ കഴിഞ്ഞ വർഷം ഫെബ്രുവരി 10 ആം തീയതി തന്നെ ഈ പരാതിയിന്മേൽ വൊഡാഫോൺ കമ്പനിയുടെ ഓഫീസിൽ നിന്നും വിളിച്ചു. താങ്കൾ 31 രൂപയുടെ ഓഫർ റീ ചാർജ് ചെയ്തില്ല എന്ന് കമ്പനിയിൽ നിന്നും അവർ പറഞ്ഞു. അതിനാൽ ഡാറ്റ ബാലൻസ് താങ്കൾക്ക് നീട്ടി ലഭിച്ചില്ല. കമ്പനി ഓഫീസിൽ നിന്നും പറഞ്ഞു. പരിചയ സമ്പന്നനായ എക്സിക്യൂട്ടിവ് ആണ് നിങ്ങളോട് സംസാരിച്ചത്. അവർക്ക് തെറ്റ് പറ്റിയിട്ടില്ല. കമ്പനി ഓഫീസർ ആവർത്തിച്ചു. പക്ഷെ തെളിവുണ്ടെന്ന് ബൽരാജ് പറഞ്ഞപ്പോൾ കമ്പനി ഓഫീസർ പറഞ്ഞു. ഒന്നുകൂടി വിളിക്കാം. എന്ന്. അതിനുശേഷം തിരികെ വിളിച്ച കമ്പനി ഓഫീസർ പറഞ്ഞു.
അന്ന് ബൽരാജിനോട് സംസാരിച്ച ഓഫീസർക്ക് തെറ്റ് പറ്റി. പിൻവലിച്ച ഓഫർ ആണ് കമ്പനി എക്സിക്യൂട്ടീവ് നൽകിയത്. ഈ കാര്യം തുടർന്നുള്ള സംഭാഷണത്തിൽ അദ്ദേഹം സമ്മതിച്ചു-ബൽരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. . ഇതോടെയാണ് ബൽരാജ് മലപ്പുറം ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. കഴിഞ്ഞ വർഷം മാർച്ച് 26 നു ആണ് കേസ് ഫയൽ ചെയ്യുന്നത്. ഈ കേസിലാണ് 8000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകാൻ മലപ്പുറം ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. സെപ്റ്റംബർ 29 നാണു ഉപഭോക്തൃ കോടതി വിധി വന്നത്.
ഒരു മാസത്തിനകം 8000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കോടതി വിധിച്ചത്.പക്ഷെ വിധി വന്നു മാസങ്ങൾ കഴിഞ്ഞിട്ടും വൊഡാഫോൺ തുക നൽകിയില്ല. അതിനാലാണ് വൊഡാഫോണിനെതിരെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും ബൽരാജ് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയെ വീണ്ടും സമീപിച്ചത്. ഉപഭോക്താക്കളെ ഇങ്ങിനെ കബളിപ്പിക്കുന്ന വൊഡാഫോൺ പോലുള്ള കമ്പനികൾക്ക് ഒരു പാഠമാകണം ഈ വിധി''-ബൽരാജ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍