സ്ഥിതി ഗുരുതരമാക്കിയത് ലിവറിലെ കാൻസർ ബാധ; പ്രതീക്ഷയർപ്പിച്ചത് യുഎസ് ഡോക്ടർമാർ പറഞ്ഞ അഞ്ച് ഇഞ്ചക്ഷനുകളിലെങ്കിലും എടുത്തത് രണ്ടു ഇഞ്ചക്ഷൻ മാത്രം; അമേരിക്കയിൽ നിന്നും മടങ്ങിയത് രണ്ടു ദിവസം മുൻപും; സ്വന്തം അവസ്ഥ മനസിലാക്കിയപ്പോൾ ബന്ധുക്കളെയെല്ലാം കൊച്ചിയിലെ വീട്ടിൽ വിളിച്ചു വരുത്തി; മരണം എത്തുന്നത് മുൻപേ തന്നെ തോമസ് ചാണ്ടി മനസിലാക്കിയിരുന്നുവെന്ന് മാണി.സി.കാപ്പൻ; വിടപറയും മുമ്പ് സന്ദർശിക്കാൻ കഴിയാത്ത ദുഃഖവുമായി എ.കെ.ശശീന്ദ്രനും
എം മനോജ് കുമാർ
തിരുവനന്തപുരം: എൻസിപി സംസ്ഥാന പ്രസിഡനറും എംഎൽഎയുമായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തിൽ അമ്പരന്നു എൻസിപി നേതൃത്വം. വല്ലാത്ത ഒരു നേതൃശൂന്യതയാണ് തോമസ് ചാണ്ടിയുടെ വിയോഗം പാർട്ടിക്ക് സൃഷ്ടിച്ചിരിക്കുന്നത്. താത്ക്കാലത്തേക്ക് ഈ വിയോഗം എൻസിപിയെ വേട്ടയാടുക തന്നെ ചെയ്യും എന്നാണ് എൻസിപി നേതാക്കളുടെ പ്രതികരണങ്ങൾ വിരൽ ചൂണ്ടുന്നത്. ഏറെക്കാലം എൻസിപി എന്നാൽ തോമസ് ചാണ്ടി തന്നെയായിരുന്നു. എ.സി.ഷൺമുഖദാസിനെയും ഉഴവൂർ വിജയനെയും പോലുള്ള നേതാക്കൾ വിടവാങ്ങിയപ്പോൾ നേതൃനിരയിലെ ശൂന്യത താത്ക്കാലത്തെക്കെങ്കിലും നികത്തിയത് തോമസ് ചാണ്ടിയെ പോലുള്ള നേതാക്കളായിരുന്നു. പൊടുന്നനെയുള്ള തോമസ് ചാണ്ടിയുടെ വിയോഗ വാർത്ത പലർക്കും ഉൾക്കൊള്ളാനായില്ല. എൻസിപിയുടെ പകരം വയ്ക്കാനില്ലാത്ത നേതാവായി തുടരുന്നതിന്നിടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നതും. ഏറെ നാളായി കാൻസർ ബാധിതനായിരുന്നു തോമസ് ചാണ്ടി. കാൻസറിനു അമേരിക്കൻ ചികിത്സയിൽ തുടരുകയുമായിരുന്നു. ഇതിന്നിടയിൽ തന്നെയാണ് മരണവും കടന്നുവരുന്നത്.
ലൈംഗിക വിവാദത്തിൽ കുടുങ്ങി ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രൻ ആദ്യം രാജിവെച്ചതിനെ തുടർന്നുള്ള പ്രതിസന്ധി ഘട്ടത്തിൽ തോമസ് ചാണ്ടിയായിരുന്നു മന്ത്രി. ഗതാഗതമന്ത്രിയായി തുടരുന്ന വേളയിൽ തന്നെ കാൻസർ രോഗം അദ്ദേഹത്തെ കീഴടക്കിയിരുന്നു. മന്ത്രിയായ ഘട്ടത്തിലും ചികിത്സ തേടി തോമസ് ചാണ്ടി അമേരിക്കയ്ക്ക് പറന്നിരുന്നു. മന്ത്രി പദവി അത്ര എളുപ്പമായ കാര്യമല്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ നാൾ വാർത്തയിൽ തുടരുകയും ചെയ്തിരുന്നു. തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്ക് പാലസ് വിവാദവുമായി ബന്ധപ്പെട്ട് സ്ഥാനം ഒഴിഞ്ഞത് മുതൽ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റ് ആയി തോമസ് ചാണ്ടി സജീവമായിരുന്നു. അമേരിക്കയിലെ ചികിത്സയിൽ സുഖം പ്രാപിക്കുമെന്നുള്ള പ്രതീക്ഷ തോമസ് ചാണ്ടിക്കും എൻസിപി നേതൃത്വത്തിനുമുണ്ടായിരുന്നു. പക്ഷെ സ്ഥിതി ഗുരുതരമാണെന്ന് വിവരങ്ങൾ തോമസ് ചാണ്ടിയുമായി അടുത്ത് ബന്ധമുള്ള നേതാക്കൾ പോലും അറിഞ്ഞില്ല.
കൊച്ചിയിലെ വീട്ടിൽ കഴിഞ്ഞ രണ്ടു ദിവസമായി തോമസ് ചാണ്ടി വിശ്രമത്തിലായിരുന്നു. മരണം അദ്ദേഹം അറിഞ്ഞിരുന്നുവെന്നാണ് തോമസ് ചാണ്ടിയുമായി ഉറ്റ ബന്ധമുണ്ടായിരുന്ന പാല എംഎൽഎ മാണി.സി.കാപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. അദ്ദേഹം ആർക്കും സന്ദർശന അനുമതി നൽകിയില്ല. എന്നാൽ ബന്ധുക്കളെയും അടുപ്പക്കാരെയും കൊച്ചിയിലെ വീട്ടിൽ വിളിച്ചു വരുത്തുകയും ചെയ്തു. ഇന്നലെ മാണി.സി.കാപ്പൻ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആരെയും കാണാൻ കഴിയുന്ന അവസ്ഥയല്ല എന്ന പ്രതികരണമാണ് ലഭിച്ചത്. മരണം തൊട്ടടുത്ത് എന്ന ഫീലിങ് ഈ വാക്കുകളിൽ ലഭിക്കുകയും ചെയ്തു. വളരെ ഉന്നതരായ, എന്നാൽ തോമസ് ചാണ്ടിയുമായി അടുപ്പമുണ്ടായിരുന്ന വളരെ കുറച്ച് നേതാക്കൾ മാത്രമാണ് ഏത് നിമിഷവും തോമസ് ചാണ്ടിയുടെ മരണം പ്രതീക്ഷിച്ചത്. അതിനു ആധാരമായ വിവരങ്ങൾ തോമസ് ചാണ്ടിയുമായി വന്ന അടുപ്പത്തിന്റെ പേരിൽ ഇവർക്ക് ലഭിച്ചിരുന്നു. പക്ഷെ അറിഞ്ഞവർ ആരും വിവരം പങ്കു വയ്ക്കുകയും ചെയ്തില്ല.
ശരീരത്ത് രണ്ടിടങ്ങളിലായാണ് തോമസ് ചാണ്ടിക്ക് കാൻസർ ബാധ വന്നത്. ഇതിൽ ലിവറിലെ കാൻസർ ബാധ സ്ഥിതി ഗുരുതരമാക്കിയിരുന്നു. ഇത് റിമൂവ് ചെയ്യാൻ കഴിയുന്നതല്ല എന്നാണ് ഡോക്ടർമാർ അദ്ദേഹത്തെ അറിയിച്ചത്. ഇതിനാണ് അദ്ദേഹം അമേരിക്കൻ ചികിത്സ തേടിയിരുന്നത്. അഞ്ച് ഇഞ്ചക്ഷൻ കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് അമേരിക്കൻ ഡോക്ടർമാർ അദ്ദേഹത്തിനു മുന്നിലേക്ക് വെച്ചത്. അതിൽ ഒന്നാമത്തെ ഇഞ്ചക്ഷൻ കഴിഞ്ഞിരുന്നു. അത് കഴിഞ്ഞു ഒരു മാസം കടന്നു പോയിരുന്നു. രണ്ടാമത്തെ ഇഞ്ചക്ഷൻ എടുത്ത് നാല് ദിവസം മാത്രമാണ് കഴിഞ്ഞത്. ഇതിനു ശേഷമുള്ള വിശ്രമത്തിൽ തുടരുകയായിരുന്നു. ഈ വിശ്രമത്തിൽ തുടരവേയാണ് മാണി.സി.കാപ്പൻ ഇന്നലെയാണ് അദ്ദേഹത്തെ കാണാൻ അനുമതി തേടിയത്. എന്നാൽ പ്രതികരണം നിരാശാഭരിതമായിരുന്നു. തത്ക്കാലം കാണാൻ കഴിയില്ല എന്ന പ്രതികരണമാണ് മാണി സി കാപ്പനും ലഭിച്ചത്.
അദ്ദേഹം മരണം അറിഞ്ഞിരുന്നുവെന്നാണ് തോന്നിയത്. അദ്ദേഹത്തിന്റെ ബന്ധുക്കൾ എല്ലാം കൊച്ചിയിലെ വീട്ടിലുണ്ടായിരുന്നു. ഇന്നലെയും മിനിയാന്നുമായി അദ്ദേഹം മരണത്തോടു അടുക്കുകയാണ് എന്ന വിവരം ഞങ്ങൾക്കും ലഭിച്ചിരുന്നു-മാണി.സി.കാപ്പൻ പറയുന്നു. ഒരു തീരാ നഷ്ടമാണ് ഈ മരണം ഞങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്. ഒരു നല്ല മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ഇത് കുട്ടനാട്ടുകാർക്ക് അറിയാം. പക്ഷെ എൻസിപി മുന്നോട്ടു തന്നെ പോകും. നെഹ്റു മരിച്ചപ്പോൾ പിന്നെ ആര് എന്ന ചോദ്യം വന്നില്ല. കോൺഗ്രസ് മുന്നോട്ടു പോവുക തന്നെ ചെയ്തു. എൻസിപിയെ അനാഥമാക്കിയിട്ടാണ് തോമസ് ചാണ്ടി കടന്നു പോയതെങ്കിലും എൻസിപി മുന്നോട്ടു പോവുക തന്നെ ചെയ്യും. പക്ഷെ തോമസ് ചാണ്ടിയുടെ മരണം തത്ക്കാലത്തേക്ക് എൻസിപിയുടെ മുന്നിൽ ഒരു സ്തംഭനാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ പാർട്ടി മുന്നോട്ടു തന്നെ പോകും. പക്ഷെ തോമസ് ചാണ്ടിയുടെ മരണത്തിൽ ഞങ്ങൾ ദുഃഖിതരാണ്. അതീവ ദുഃഖിതരാണ്-മാണി.സി.കാപ്പൻ പറയുന്നു.
മാണി.സി.കാപ്പന്റെ ഇതേ ദുഃഖം തന്നെയാണ് ഗതാഗത മന്ത്രി എൻ.കെ.ശശീന്ദ്രനും മറുനാടനോട് പങ്കു വെച്ചത്. പക്ഷെ സ്ഥിതി ഇത്ര ഗുരുതരമാണെന്ന് ഞാൻ അറിഞ്ഞില്ല. മരിക്കും എന്ന തോന്നൽ ഒന്നും എനിക്കുണ്ടായിരുന്നില്ല. കാൻസർ ബാധയോ അത് കാരണമുള്ള ശാരീരിക അസ്വസ്ഥതകളോ അദ്ദേഹം ആരെയും പുറത്ത് അറിയിച്ചില്ല. ഞാൻ ബന്ധപ്പെട്ടപ്പോഴൊക്കെ അദ്ദേഹം അമേരിക്കയിലും ചികിത്സയിലും ആയി കഴിയുകയായിരുന്നു. അമേരിക്കയിൽ നിന്ന് ഈയിടെ തിരികെ വന്നപ്പോൾ സജീവമായി മാറാൻ കഴിയും എന്ന പ്രതീക്ഷയാണ് അദ്ദേഹവും അടുപ്പമുള്ളവരും പങ്കു വെച്ചത്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തോമസ് ചാണ്ടി പങ്കെടുക്കയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ അദ്ദേഹത്തിനു ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടെന്നു ഞങ്ങൾക്ക് ആർക്കും തോന്നിയില്ല. കഴിഞ്ഞയാഴ്ചയാണ് വീണ്ടും അമേരിക്കയിലേക്ക് അദ്ദേഹം പോയത്. തിരികെ വന്നപ്പോഴും ആപത്സൂചനകൾ ഒന്നും ലഭിച്ചില്ല. തികച്ചും അപ്രതീക്ഷിതമായ ഒരു വിടവാങ്ങൽ ആണ് വന്നത്. തിരികെ വന്നപ്പോൾ അദ്ദേഹത്തെ കാണാൻ പോകാൻ ഉദ്ദേശിച്ചിരുന്നു. പക്ഷെ നടന്നില്ല. ഇപ്പോൾ ആ ദുഃഖം എന്റെ മുന്നിലുണ്ട്. പാർട്ടിയുടെ കരുത്തനായ നേതാവായിരുന്നു. നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന നേതാവുമായിരുന്നു. അങ്ങിനെയുള്ള ഒരാളാണ് വിടവാങ്ങിയത്. കഴിവിന്റെ പരമാവധി പ്രയത്നിച്ച ഉന്നതനായ നേതാവാണ് രംഗപടത്തിനു പിന്നിൽ മറഞ്ഞത്. ഇത് വലിയ ഒരു നഷ്ടമാണ്. ഇതുപോലുള്ള നേതാവിനെ എങ്ങിനെ കണ്ടെത്തും എന്ന് ഞങ്ങൾക്ക് അറിയില്ല-ശശീന്ദ്രൻ പറയുന്നു.
കുട്ടനാട് എംഎൽഎയും മുൻ മന്ത്രിയുമായ തോമസ് ചാണ്ടി(72) ഇന്നു ഉച്ചയോടെയാണ് കൊച്ചിയിൽ വിടവാങ്ങിയത്. . അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. എൻ.സി.പി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കൊച്ചി സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ മുൻപ് ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. കോൺഗ്രസിൽ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എൻസിപിയിലേക്ക് ചുവടുമാറുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്