പതിനേഴാം വയസിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത് തുടർച്ചയായ ഒമ്പത് ദിവസം; നീതി തേടിയുള്ള പോരാട്ടത്തിനിടെ നഷ്ടമായത് അച്ഛനെയും അമ്മായിയേയും; ജീവൻ പോലും നഷ്ടമാകുമെന്ന ഘട്ടത്തിലും കാത്തിരുന്നത് കുൽദീപ് സിങ് സെൻഗർ എന്ന ബിജെപി എംഎൽഎയെ തൂക്കിലേറ്റുന്നത് കാണാൻ; ഉന്നാവിലെ പെൺകുട്ടി നീതിക്കായി നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അധികാരവും സമ്പത്തും സ്വാധീനവുമൊന്നും ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വിലങ്ങു തടിയായില്ല. തന്റെ അച്ഛനും അമ്മായിയും നഷ്ടമായിട്ടും, ജീവന് തന്നെ ഭീഷണി പലതവണ ഉണ്ടായിട്ടും അവൾ തന്നെ പിച്ചിചീന്തിയ നരാധമനെ കഴുവിലേറ്റുന്നത് കാണാനാണ് കാത്തിരുന്നത്. പ്രതിക്ക് കൊലക്കയർ കിട്ടിയില്ലെങ്കിലും ജീവിതാവസാനം വരെ സെൻഗറിന് തടവ് ശിക്ഷ വിധിച്ചതോടെ പൂർണമാകുന്നത് ഒരു പെൺകുട്ടി നീതിക്കായി നടത്തിയ പോരാട്ടമാണ്.
2017 ജൂണിലാണ് ഉന്നാവിലെ പതിനേഴുകാരിയായ പെൺകുട്ടി ബിജെപി നേതാവും എംഎൽഎയുമായ സെൻഗറിന്റെ ലൈംഗിക പീഡനത്തിന് ഇരയായത്. 2017 ജൂൺ 4 ന് ഉത്തർപ്രദേശിലെ മാൻഖി ഗ്രാമത്തിൽനിന്നാണ് 17 കാരിയായ പെൺകുട്ടിയെ കാണാതായത്. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരോടൊപ്പം കൂട്ടാളികളും ചേർന്നു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി.
9 ദിവസത്തെ പീഡനത്തിന് ഇരയാകുമ്പോൾ പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല. എംഎൽഎക്കെതിരെ കേസ് നൽകിയതിനു പിന്നാലെ സെൻഗറിന്റെ സഹോദരനും മറ്റും പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു. പഴയ കേസുകൾ പൊടിതട്ടിയെടുത്തു. ഒടുവിൽ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചു.
എന്നിട്ടും പരാതിയുമായി മുന്നോട്ടുപോയ പെൺകുട്ടിയെ അപായപ്പെടുത്താൻ പോലും ശ്രമമുണ്ടായി. പെൺകുട്ടിയും പ്രധാന സാക്ഷിയായ അമ്മായിയും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തിൽ 2019 ജൂലൈ 29ന് ലോറി ഇടിച്ചു. അപകടത്തിൽ അമ്മായി മരിച്ചു. ദിവസങ്ങളോളം മരണത്തോടു മല്ലടിച്ച ശേഷം പെൺകുട്ടി ജീവിതത്തിലേക്കു തിരിച്ചുവന്നു. അപകടത്തെത്തുടർന്ന് സുപ്രീം കോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്കു മാറ്റി. പരാതി നൽകിയതിന്റെ പേരിൽ അപായപ്പെടുത്താനുള്ള ശ്രമത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട പെൺകുട്ടി ഡൽഹി എയിംസിലെ ചികിത്സയ്ക്കു ശേഷവും നാട്ടിലേക്കു മടങ്ങിയിട്ടില്ല. ആശുപത്രിയിലെ നിരീക്ഷണ വാർഡിലാണ് പെൺകുട്ടി. ഡൽഹി വനിതാ കമ്മിഷനാണ് കുടുംബത്തിന്റെ സംരക്ഷണച്ചുമതല.
സെൻഗറിനെ ബിജെപി പുറത്താക്കിയത് കുരുക്ക് മുറുകിയപ്പോൾ
ആദ്യം ബിഎസ്പിയിലും പിന്നീട് എസ്പിയിലും എംഎൽഎയായ സെൻഗർ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ബിജെപിയിലെത്തിയത്. പീഡനക്കേസ് വന്നപ്പോഴും കണ്ണടച്ച ബിജെപി, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ച വാഹനാപകടത്തിനു ശേഷമാണ് സെൻഗറിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്.
പോരാടിയത് സെൻഗറിന് തൂക്കുകയർ നൽകാൻ
'അയാളെ എന്നു തൂക്കിക്കൊല്ലും? ഞങ്ങൾക്ക് അച്ഛനെയും അമ്മായിമാരെയും നഷ്ടമായി. 10 വർഷം കഴിഞ്ഞാലും അയാൾ പുറത്തിറങ്ങരുത്. കുറച്ചുവർഷങ്ങൾക്കു ശേഷമാണെങ്കിലും അയാൾ പുറത്തിറങ്ങുന്നതു ഞങ്ങൾക്കു ഭീഷണിയാണ്' പീഡനക്കേസിൽ സെൻഗർ കുറ്റക്കാരനാണെന്നു കോടതി വിധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം പെൺകുട്ടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മാധ്യമങ്ങളോടു സംസാരിക്കരുതെന്നു കോടതി നിർദ്ദേശമുള്ളതിനാൽ സഹോദരിയാണ് അവളുടെ പ്രതികരണം അറിയിച്ചത്. വിധിച്ചതിനെക്കുറിച്ചറിഞ്ഞപ്പോൾ ഏറെ നാളുകൾക്കുശേഷം അവളുടെ മുഖത്തു സന്തോഷം കണ്ടെന്നും സഹോദരി പറഞ്ഞു. സെൻഗറിനെ വധശിക്ഷയ്ക്കു വിധിക്കണമെന്നാണ് അവളിപ്പോഴും പറയുന്നത്. എനിക്കതിനു മറുപടി ഇല്ലായിരുന്നു സഹോദരി പറഞ്ഞു.
നാല് തവണ എംഎൽഎ ആയിരുന്നെന്നും സെൻഗർ
ഇരയെ നിശബ്ദമാക്കാൻ ആദ്യം പ്രലോഭനവും പിന്നീട് ഭീഷണിയും പെൺകുട്ടിയുടെ അച്ഛനും അമ്മായിയും ഉൾപ്പെടെ രണ്ടുപേരുടെ കൊലപാതകവും നടത്തിയിട്ടും പെൺകുട്ടി പിന്തിരിയില്ല എന്ന് മനസ്സിലായതോടെ തന്റെ സേവനങ്ങൾ പരിഗണിച്ച് ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്നും സെൻഗർ വാദിച്ചു. 4 തവണ എംഎൽഎയെന്ന നിലയിൽ ജനങ്ങൾക്കു നൽകിയ സേവനം മാനിച്ചു പീഡനക്കേസിലെ ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്നായിരുന്നു കുൽദീപ് സിങ് സെൻഗർ കോടതിയോട് അപേക്ഷിച്ചത്. കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെ ശിക്ഷയുടെ തോത് സംബന്ധിച്ച വാദത്തിനിടെയാണ് തീസ് ഹസാരി കോടതിയിൽ അഭിഭാഷകൻ ഈ വാദം ഉന്നയിച്ചത്. തിഹാർ ജയിലിലായിരിക്കെയുള്ള നല്ലനടപ്പും പ്രായപൂർത്തിയാകാത്ത 2 പെൺമക്കളുണ്ടെന്നതു പരിഗണിക്കണമെന്നും അഭിഭാഷകൻ തൻവീർ മിർ അഭ്യർത്ഥിച്ചിരുന്നു..
ഉന്നാവ്: നീതി തേടിയുള്ള നാൾവഴി
2017 ജൂൺ 4: ഉത്തർപ്രദേശിലെ മാൻഖി ഗ്രാമത്തിൽനിന്ന് 17 കാരിയായ പെൺകുട്ടിയെ കാണാതായി. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരോടൊപ്പം കൂട്ടാളികളും ചേർന്നു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
ജൂൺ 21: യുപിയിലെ ഔരയ്യയിൽ പെൺകുട്ടിയെ കണ്ടെത്തി.
ജൂൺ 22: ഐപിസി 363 (തട്ടിക്കൊണ്ടുപോകൽ), 366 (സ്ത്രീയെ തട്ടിക്കൊണ്ടുപോയി വിവാഹത്തിനു നിർബന്ധിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.
2018 ഏപ്രിൽ 3: അതുൽ സിങ്ങും കൂട്ടാളികളും ചേർന്ന് ഉന്നാവ് പെൺകുട്ടിയുടെ പിതാവിനെ മർദിച്ചു. പൊലീസ് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏപ്രിൽ 8: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്നൗവിലെ വീടിനു മുന്നിൽ സ്വയം തീകൊളുത്തി മരിക്കാനായി പെൺകുട്ടി എത്തി. കേസ് കൂടുതൽ ശ്രദ്ധേയമാകുന്നു.
ഏപ്രിൽ 9: പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചു. ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഏപ്രിൽ 11: സുരക്ഷയുടെ പേരു പറഞ്ഞ് പെൺകുട്ടിയെയും കുടുംബത്തെയും ഹോട്ടൽ മുറിയിലേക്കു മാറ്റി.
ഏപ്രിൽ 12: കുൽദീപ് സിങ് സെൻഗർ, സഹോദരൻ അതുൽ സിങ് എന്നിവരെയും കൂട്ടാളികളെയും സിബിഐ അറസ്റ്റ് ചെയ്തു.
ഏപ്രിൽ 14: ഉന്നാവ് കേസിൽ രണ്ടാമത്തെ അറസ്റ്റുമായി സിബിഐ. കുറ്റകൃത്യം നടന്ന അന്ന് പെൺകുട്ടിയെ സെൻഗറിന്റെ അടുത്തെത്തിച്ച സ്ത്രീ അറസ്റ്റിൽ.
2019 ജൂലൈ 2: 19 വർഷം പഴക്കമുള്ള കൊലക്കേസിൽ പെൺകുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ. അതുൽ സിങ്ങായിരുന്നു പരാതിക്കാരൻ. ജില്ലാ കോടതി ഇയാൾക്കു വിധിച്ചത് 10 വർഷം തടവ്.
ജൂലൈ 28: പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറിൽ റായ്ബറേലിയിൽവച്ച് ട്രക്ക് ഇടിച്ചു. പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരുക്കേറ്റു. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചു. നെഞ്ചിലും തലയ്ക്കും പരുക്കേറ്റ പെൺകുട്ടിയെ ലക്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓഗസ്റ്റ് 1: കുൽദീപ് സിങ് സെൻഗറിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി ബിജെപി ഉത്തർപ്രദേശ് പ്രസിഡന്റ് സ്വതന്ത്രദേവ് സിങ് അറിയിച്ചു.
ഓഗസ്റ്റ് 2: എല്ലാ കേസുകളും (5) ഡൽഹിയിലെ സിബിഐ കോടതിക്കു വിട്ട് സുപ്രീം കോടതി. പെൺകുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 7: പെൺകുട്ടിയെ സെൻഗർ പീഡിപ്പിച്ചതായി സിബിഐ കോടതിയിൽ. പെൺകുട്ടിയുടെ പരാതി യുപി സർക്കാർ മുഖവിലയ്ക്കെടുത്തില്ലെന്നും സിബിഐ
ഡിസംബർ 16 :കുൽദീപ് സിങ് സെൻഗർ കുറ്റക്കാരനെന്ന് ഡൽഹി കോടതി.
ഡിസംബർ 20: സെൻഗറിന് ജീവിതാവസാനം വരെ തടവ് ശിക്ഷയെന്ന് ഡൽഹി തീസ് ഹസാരി കോടതി
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്