കുഞ്ഞ് അശ്വിനായി സഹപാഠികൾ ഒത്തുചേർന്ന് മന്ത്രിയമ്മയ്ക്ക് കത്തെഴുതിയത് വെറുതെയായില്ല; ശാരീരിക അസ്വസ്ഥത നേരിടുന്ന മൂന്നാംക്ലാസുകരന്റെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിയുടെ ഇടപെടൽ; അശ്വിനെ കാണാൻ മന്ത്രി കെ കെ ശൈലജ അയച്ചത് സാമൂഹ്യ സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടറെ; അശ്വിന്റെ ചികിത്സ വി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തെന്ന് ഡോ. ഡയാന; മന്ത്രിയമ്മക്ക് നന്ദി പറയാൻ തിരുവനന്തപുരത്തേക്ക് പോകാൻ തയ്യാറെടുത്ത് മൂന്നാം ക്ളാസ് വിദ്യാർത്ഥികളും
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ശാരീരിക അസസ്ഥത മൂലം ബുദ്ധിമുട്ട് അനുവദിക്കുന്ന അശ്വിനായ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടൽ. പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽ.പിഎസിലെ ഒരു കൂ്ട്ടം സഹപാഠികളുടെ ഇടപെടലാണ് ്അശ്വിനായി അടിയന്തര സഹായമെത്തിക്കാൻ കാരണമായത്. കഴിഞ്ഞ ദിവസം ആരോഗ്.മന്ത്പി കെ,കെ ശൈലജയ്ക്ക് കുട്ടികൾ അശ്വിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. ഇതിന് പിന്നാലെ മന്ത്രിയമ്മ കുട്ടികളുടെ അഭ്യർത്ഥന കേട്ടു.
അശ്വിനെ കണ്ട് കാര്യങ്ങൾ അന്വേഷിക്കാൻ സാമൂഹ്യ സുരക്ഷ മിഷൻ റീജിയണൽ ഡയറക്ടർ ഡോ. ഡയാന സി.ജി യെ നേരിട്ടയച്ചു. സാമൂഹ്യ സുരക്ഷാ മിഷന്റെ വീ കെയർ പ്രോജക്ടിലെ സെബിനൊപ്പം പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപിഎസിലെത്തി പ്രഥമാധ്യാപിക മേഴ്സിയും ബിആർസിയിൽ നിന്നും അശ്വിന് പരിശീലനം നൽകാനെത്തുന്ന ശ്രീലത ടീച്ചറിനുമൊപ്പം അശ്വിന്റെ വീട്ടിലേക്ക്. തനിയെ എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത ആ ഒമ്പത് വയസുകാരനെ നേരിട്ട് കണ്ട് കാര്യങ്ങൾ മനസിലാക്കി. അശ്വിന്റെ മുഴുവൻ ചികിത്സ ചെലവും വി കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യ സുരക്ഷാ മിഷൻ ഏറ്റെടുക്കുന്നതായി അറിയിച്ചു.
കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട സർക്കാർ എൽപിഎസിൽ സെറിബ്രൽ പാൾസി ബാധിച്ച മൂന്നാം ക്ളാസുകാരനെ ? സഹപാഠികൾ ആരോഗ്യ- ശിശുക്ഷേമ വകുപ്പ്മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്തെഴുതിയത് മറുനാടൻ മലയാളിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. കത്ത് കയ്യിൽ കിട്ടിയതോടെ മന്തി കെ കെ ശൈലജ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കത്ത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ മന്ത്രി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശം നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് ഡോ. ഡയാന നേരിട്ട് സ്കൂളിൽ എത്തിയത്. അശ്വിന്റെ എല്ലാ പ്രശ്നങ്ങളും ഡോ. ഡയാന ചോദിച്ചറിഞ്ഞു. അശ്വിനെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാമൂഹ്യ ക്ഷേമ വകുപ്പ് ഒപ്പമുണ്ടാകും എന്ന് ഉറപ്പ് നൽകി. സർജറി വേണ്ടിവന്നാൽ അതിനുൾപ്പെടെയുള്ള സാമ്പത്തിക സഹായം നൽകുമെന്നും ഡോ. ഡയാന അറിയിച്ചു.
അശ്വിന് രക്ഷയായത് ചങ്ങാതിക്കൂട്ടം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയാണ് അശ്വിനെ പുറംലോകം അറിയാൻ ഇടയാക്കിയത്. ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥികൾ അശ്വിന്റെ വീട്ടിലെത്തിയത്. തങ്ങളുടെ പ്രായമുള്ള കുട്ടിക്ക് രണ്ടു വയസുകാരന്റെ വളർച്ച പോലുമില്ല എന്നത് ആ കുഞ്ഞുങ്ങളെ വിഷമിപ്പിച്ചു. അശ്വിനെ ചികിത്സിപ്പിക്കണം എന്നവർ അദ്ധ്യാപകരോടും രക്ഷകർത്താക്കളോടും ആവർത്തിച്ച് ആവശ്യപ്പെട്ടു. തങ്ങളുടെ കൂട്ടുകാരന് ചികിത്സ ആവശ്യപ്പെട്ട് മന്ത്രിക്ക് കത്തെഴുതി.
കുട്ടികൾ മന്ത്രിക്കെഴുതിയ കത്ത്..
'സ്നേഹം നിറഞ്ഞ മന്ത്രിയമ്മേ,
ഞങ്ങൾ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. ഞങ്ങളുടെ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയായ അശ്വിൻ മധുവിന് (S/O മധു, തീണ്ടാത്തറയിൽ, ഐത്തോട്ടുവ, പടിഞ്ഞാറെ കല്ലട) എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ വർത്തമാനം പറയുവാനോ കഴിയില്ല. രണ്ടു വയസുകാരന്റെ വളർച്ച മാത്രമാണ് അവനുള്ളത്. ജനിച്ചപ്പോൾ താഴെ വീണത് മൂലമാണ് അവൻ ഇങ്ങനെയായത് എന്നും നല്ല ചികിത്സ നൽകിയാൽ അവൻ പഴയപടി ആകുമെന്നുമാണ് എന്റെ ടീച്ചറും അശ്വിന്റെ അമ്മയും പറയുന്നത്. പക്ഷേ മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള കഴിവ് അവന്റെ അച്ഛനും അമ്മക്കുമില്ല. പല കുട്ടികളെയും മന്ത്രിയമ്മ നല്ല ചികിത്സ നൽകി ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ അശ്വിനെ ഞങ്ങളെ പോലെ ഒപ്പം വേണം.
അടുത്ത വർഷമെങ്കിലും അവനും ഞങ്ങളോടൊപ്പം ഇരുന്ന് അവൻ പഠിക്കണം. ഞങ്ങൾക്കൊപ്പം അസംബ്ലിയിൽ നിൽക്കണം. സ്കൂൾ മുറ്റത്ത് അവനും ഓടിക്കളിക്കണം. ചികിത്സക്കാവശ്യമായ പൈസ ഞങ്ങളും കൂടി ഒപ്പിക്കാം. ഏറ്റവും നല്ല ചികിത്സ കിട്ടാൻ ഞങ്ങളെ മന്ത്രിയമ്മ സഹായിക്കണം. ഒത്തിരി ഇഷ്ടത്തോടെ വിദ്യാർത്ഥികൾ
മൂന്നാം ക്ലാസ്
ഗവ.എൽപിഎസ്
പടിഞ്ഞാറെ കല്ലട'
കത്ത് കണ്ടതോടെ വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടു. മന്ത്രിയോഫീസിൽ നിന്നും സ്കൂളിലേക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ഒപ്പം സാമൂഹ്യ സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടറെ കുഞ്ഞിനെ നേരിട്ട് കാണാൻ ചുമതലപ്പെടുത്തി. മന്ത്രിയമ്മയെ കുട്ടികൾ നേരിട്ട് കാണും.. നന്ദി പറയാൻ
ഘട്ടം ഘട്ടമായി അശ്വിനെ സാധാരണ ജീവിതത്തിന്റെ ചില ഇടങ്ങളിലേക്കെങ്കിലും എത്തിക്കാനാകും എന്ന് ഡോ. ഡയാന പറഞ്ഞു.അതിന് നീണ്ട തുടർ ചികിത്സകൾ ആവശ്യമാണ്. ഒപ്പം കുഞ്ഞിന് വിവിധ ഉപകരണങ്ങളും ലഭ്യമാക്കും. ക്ഷമയോടെയുള്ള ദീർഘകാല ചികിത്സ വേണം. അതിനുള്ള മുഴുവൻ ചെലവും സുരക്ഷാ മിഷൻ നൽകും.
ഇത്രയും അറിഞ്ഞതോടെ തങ്ങളുടെ മന്ത്രിയമ്മയോട് നന്ദി പറയാൻ തയ്യാറെടുക്കുകയാണ് കുട്ടികൾ. അശ്വിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോൾ തങ്ങളും ഒപ്പം പോകും. തങ്ങളുടെ മന്ത്രിയമ്മയെ നേരിട്ട് കാണാൻ. ആ വലിയ മനസിന് നന്ദി പറയാൻ. തങ്ങളുടെ കൂട്ടുകാരൻ ജീവിതത്തിലേക്ക് തലയുയർത്തി നടക്കുന്നത് വരെ തണലായി ഒപ്പമുണ്ടാകണം എന്ന് അഭ്യർത്ഥിക്കാനും.
വഴിയില്ല; കുടിവെള്ളമില്ല
പഞ്ചായത്ത് നൽകിയ ചെറിയ വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. കാലങ്ങളായി നടന്ന് വന്നിരുന്ന വഴി അയലത്തെ രണ്ട് വ്യക്തികൾ ചേർന്ന് അടച്ച അവസ്ഥയിലാണ്. വഴി ഇല്ലാത്തതിനാൽ കുടിവെള്ള കണക്ഷനും ഇല്ല. പൊതു ടാപ്പാണാങ്കിൽ അടുത്തെങ്ങുമില്ല. വയ്യാത്ത കുഞ്ഞിനെ ഒറ്റയ്ക്ക് വീട്ടിലിരുത്തി അത്രയും ദൂരം പോയി വെള്ളം എടുക്കാനാവില്ലല്ലോ. മധു ഒരു കിണർ കുഴിച്ചു. ഓരുവെള്ളം. നല്ലവെള്ളമല്ലെങ്കിലും പലപ്പോഴും ഗതികേട് കൊണ്ട് ഈ വെള്ളമാണ് ഈ കുടുംബം ഉപയോഗിക്കുന്നത്. രാത്രിയിലാണ് ഏറെ ദുരിതം. കുഞ്ഞുങ്ങളിൽ ആർക്കെങ്കിലും അസുഖം വന്നാൽ വാഹനം എത്തുന്ന പൊതുവഴിയിലേക്കെത്താൻ പോലും നന്നേ ബുദ്ധിമുട്ടുകയാണ് ഇവർ.
സഹപാഠിയെ കാണാൻ കുട്ടികൾ എത്തുന്നു
ശാരീരിക അവശത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ വീട്ടിലെത്തി അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായാണ് പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ അശ്വിൻ മധുവിന്റെ വീട്ടിൽ എത്തിയത്. തങ്ങളുടെ പ്രായമുള്ള കുട്ടിയെ കണ്ട് ഇവർ വിഷമിച്ചു. പിന്നീട് ഈ കുരുന്നുകളുടെ ചർച്ചകൾ ഇവന്റെ ചികിത്സയെ കുറിച്ചായി. അങ്ങനെയാണ് ആരോഗ്യമന്ത്രിക്ക് കത്തെഴുതാം എന്ന് ഇവർ തീരുമാനിച്ചത്.
മെച്ചപ്പെട്ട ചികിത്സ കിട്ടാൻ മന്ത്രി ഇടപെട്ടാൽ നടക്കും എന്നാണ് ഇവർ പറയുന്നത്. പണം കണ്ടെത്താനും ഇവർ വഴി കണ്ടുപിടിച്ചു. വീട്ടിൽ നിന്നും എന്നും ഒരു രൂപ വീതം വാങ്ങി സൂക്ഷിക്കുക. ഈ ഒറ്റ രൂപ നാണയങ്ങൾ കൊണ്ട് തങ്ങളുടെ കൂട്ടുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനാകും എന്നാണ് ഇവർ കരുതുന്നത്.
കാണുന്നവരോടും കടകളിലും എല്ലാം ഈ കുട്ടികൾ ഇപ്പോൾ പറയുന്നത് തങ്ങളുടെ കൂട്ടുകാരനെ കുറിച്ചാണ്. അവനെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താൻ ഒരുരൂപ നാണയം മാറ്റി വെക്കണം എന്നാണ്. അശ്വിനെ കുറിച്ച് പലരും അറിയുന്നത് തന്നെ ഈ കുട്ടികൾ പറഞ്ഞാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്