അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാന ടിക്കറ്റ്; ഭക്ഷണവും താമസവും ഷോപ്പിംഗിനും പണം; വഞ്ചിയൂർ എസ്ഐ കാരിയർ ആയി മാറിയത് ദുബായ് വാസത്തിനും ആഡംബര ജീവിതത്തിനും; സഹയാത്രികയായ പെൺ സുഹൃത്തുമായി ബന്ധമില്ലെന്ന കള്ളം പൊളിഞ്ഞപ്പോൾ ശ്രമിച്ചത് അവരെ സുരക്ഷിതയാക്കാൻ; സ്വർണ്ണകടത്ത് കേസിൽ അറസ്റ്റിലായ എ.എം.സഫീറിന് സ്വർണം കടത്ത് സംഘവുമായി ഉറ്റ ബന്ധം; ഡിആർഐയ്ക്ക് മുന്നിൽ എല്ലാം തുറന്നു സമ്മതിക്കുമ്പോൾ മറനീക്കുന്നത് പൊലീസ്-സ്വർണക്കടത്ത് മാഫിയാ ബന്ധങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസിൽ അറസ്റ്റിലായ വഞ്ചിയൂർ എസ്ഐ എ.എം.സഫീറിന് സ്വർണം കടത്ത് സംഘവുമായി ഉറ്റ ബന്ധം. തിരുവനന്തപുരം കേന്ദ്രമായ സ്വർണ്ണക്കടത്ത് സംഘവുമായാണ് സഫീറിന് ഉറ്റ ബന്ധം ഉള്ളത്. അടിച്ചു പൊളിച്ചുള്ള ജീവിതത്തിനും ദുബായ് വാസത്തിനുമാണ് സഫീർ സ്വയം സ്വർണം കടത്തിന്റെ കാരിയർ ആയി മാറിയത്. ദുബായിൽ നിന്നും സ്വർണം കടത്ത് കേസിൽ ഡിആർഐയുടെ പിടിയിലായപ്പോഴാണ് തിരുവനന്തപുരം കേന്ദ്രമായ സ്വർണം കടത്ത് സംഘവുമായുള്ള ബന്ധം സഫീർ തുറന്നു പറഞ്ഞത്.
തന്റെ കയ്യിൽ നിന്നും സ്വർണം പിടികൂടാത്ത കാലത്തോളം താൻ സുരക്ഷിതനായിരിക്കും എന്ന കണക്കുകൂട്ടൽ സഫീറിനുണ്ടായിരുന്നു. സ്വർണം ഉള്ളത് സീറ്റിന്നടിയിലാണ്. സീറ്റിന്നടിയിൽ ആർക്കും എന്തും വയ്ക്കാം. ഇത് ഒരിക്കലും തന്റെ പേരിൽ വരില്ല. സീറ്റിന്നടിയിലെ സ്വർണം ആർക്കും കൈമാറേണ്ട ആവശ്യവുമില്ല. ഇതോടെയാണ് കാരിയർ ആയി മാറാൻ വഞ്ചിയൂർ എസ്ഐ തയ്യാറായത്. പക്ഷെ ശാസ്ത്രീയമായ ചോദ്യം ചെയ്യലും തെളിവ് നിരത്തലും വന്നതോടെ സഫീർ കുറ്റം സമ്മതിക്കുകയായിരുന്നു. ഡിആർഐബുദ്ധിക്ക് മുന്നിൽ പൊലീസ് ബുദ്ധി കീഴടങ്ങിയ കാഴ്ചയാണ് സഫീറിന്റെ അറസ്റ്റിൽ തെളിയുന്നതും. സിമിയുമായുള്ള ബന്ധത്തിന്റെ തെളിവുകളും സ്വർണം കടത്തുന്നതിൽ സഫീറിന്റെ ബന്ധത്തിനുള്ള തെളിവുകളുമാണ് ഡിആർഐ സഫീറിന് മുന്നിൽ നിരത്തിയത്. പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടതോടെ സഫീർ എല്ലാം ഡിആർഐയ്ക്ക് മുന്നിൽ സമ്മതിക്കുകയായിരുന്നു.
അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാനടിക്കറ്റ്. ഭക്ഷണവും താമസവും ഷോപ്പിംഗിനും അടക്കമുള്ള ചെലവ്ക്കുള്ള പണം. ഇതാണ് കരിയർ ആയി മാറാൻ സഫീറിനെ പ്രേരിപ്പിച്ചത്. എസ്ഐ ആയതിനാൽ പൊലീസ് ബുദ്ധി തന്നെ തുണയ്ക്കും എന്നും സഫീർ കരുതി. സഫീറിന്റെ കയ്യിൽ നിന്നും സ്വർണം പിടിച്ചില്ല. സഫീറിന്റെ കൂടെയുള്ള സിമിയുടെ സീറ്റിനു അടിയിൽ നിന്നാണ് സ്വർണം കിട്ടുന്നത്. സീറ്റിന്റെ അടിയിൽ നിന്ന് സ്വർണം കിട്ടിയാൽ കുറ്റം തന്റെ പേരിൽ വരില്ലെന്ന് സഫീർ കണക്കുകൂട്ടുകയും ചെയ്തു. സഫീർ സ്വർണം ആർക്കും കൈമാറിയില്ല. പക്ഷെ സ്വർണം താൻ അല്ല വെച്ചത് എന്ന് തെളിയിക്കാൻ സഫീറിന് കഴിഞ്ഞില്ല. സഫീറിന്റെ കയ്യിൽ സ്വർണം ഉള്ള വിവരം ഡിആർഐയ്ക്ക് അറിയാമായിരുന്നു. തെളിവുകൾ ഓരോന്നോയി സഫീറിന് കൈമാറിയപ്പോഴാണ് സഫീർ എല്ലാം തുറന്നു സമ്മതിച്ചത്.
സ്വർണക്കടത്തിനു പിടിയിലായപ്പോൾ സഫീറിനെയും വനിതാ സുഹൃത്ത് കഴക്കൂട്ടം സ്വദേശി സിമി പ്രജിയേയും ഡിആർഐ ചോദ്യം ചെയ്തത് മണിക്കൂറുകൾ. ചോദ്യം ചെയ്യലിൽ സഫീർ സ്വർണം കടത്തിയ കാര്യം സമ്മതിച്ചതേയില്ല. സിമി പ്രജിയെ അറിയില്ലാ എന്നാണ് സഫീർ പറഞ്ഞത്. സിമി പ്രജിയും സഫീറും തമ്മിലുള്ള ബന്ധം ഇഴനീക്കി കാണിച്ചപ്പോൾ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ഒടുവിൽ സഫീർ കുറ്റം ഏറ്റെടുക്കുകയായിരുന്നു. സീറ്റിന്നടിയിൽ ഉപേക്ഷിച്ചു പോകുന്ന സ്വർണം വിമാനത്തിൽ നിന്നും മറ്റാരോ ആണ് കരിയർമാർക്ക് കൈമാറുന്നത്. ഇത് ആരെന്നറിയാൻ ഡിആർഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് ദുബായിൽ നിന്നുള്ള എമിറെറ്റ്സ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സ്വർണം കടത്തിന്റെ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഡിആർഐ സംഘം വിമാനത്താവളത്തിൽ കാത്തു നിന്നിരുന്നു. സിമി പ്രജിയുടെ സീറ്റിനു അടിയിൽ നിന്നാണ് ഡിആർഐ രണ്ടു കിലോഗ്രാം സ്വർണം കണ്ടെത്തിയത്.
സിമിയുടെ സീറ്റിനു കീഴിൽ സ്വർണം വെച്ചത് താൻ തന്നെയാണെന്ന് സഫീർ സമ്മതിച്ചു. സിമിക്ക് കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്തു. താൻ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ സിമിയും നിലപാടിൽ ഉറച്ചു നിന്നു. സിമിയും സഫീറും സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ച് തന്നെയാണ് ദുബായിലേക്ക് പോയത്. സഫീർ ദുബായിലേക്ക് പോകുമ്പോൾ സിമിയെയും ഒപ്പം കൂട്ടുകയായിരുന്നു. സിമിക്ക് സ്വർണം കടത്ത് അറിയുമായിരുന്നുവെന്നാണ് ഡിആർഐയുടെ നിഗമനം. പക്ഷെ എല്ലാം സഫീർ ഏറ്റെടുത്തതോടെ ഡിആർഐ സിമിയെ കേസിൽ നിന്നും ഒഴിവാക്കുകയായിരുന്നു. സിമി പ്രജി ഇതിനു മുൻപ് ദുബായിൽ പോകാത്തതും ഡിആർഐ പരിഗണിക്കുകയായിരുന്നു. സഫീറും നിരന്തരം സ്വർണം കടത്തുന്ന കരിയർ അല്ലെന്ന കാര്യവും ഡിആർഐ പരിഗണിച്ചു. ഇതോടെയാണ് സിമിയെ കേസിൽ നിന്ന് ഒഴിവാക്കാനും സഫീറിനു ജാമ്യത്തിൽ ഇറങ്ങാനും അവസരം ലഭിച്ചത്.
സഫീറിനെ ഡിആർഐ ഇന്നലെ തന്നെ ജാമ്യത്തിൽ വിട്ടു. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമുള്ള കുറ്റം ആയതിനാലാണ് സഫീറിന് ജാമ്യം നൽകി വിട്ടയച്ചത്. താൻ സ്വർണം കടത്തിന്റെ വാഹകനാണെന്ന് സഫീർ സമ്മതിക്കുകയും ചെയ്തു. ഇതിനു മുൻപ് കഴിഞ്ഞ ഡിസംബറിൽ ആണ് സഫീർ ദുബായിലേക്ക് പോയത്. സഫീറിന്റെ ബന്ധുക്കൾ ദുബായിലുണ്ട്. അവരെ കാണാൻ എന്ന് പറഞ്ഞാണ് അന്നും സഫീർ ദുബായിൽ പോയത്. പക്ഷെ ഇക്കുറി തന്റെ പെൺ സുഹൃത്തായ സിമിയെയും കൂട്ടുകയായിരുന്നു. കേസ് അന്വേഷണത്തിന്നിടെയാണ് സിമിയെ കണ്ടെത്തുകയും പരിചയപ്പെടുകയും ചെയ്തത് എന്നാണ് സഫീർ മൊഴി നൽകിയത്.
ഈ ബന്ധം പിന്നീട് ദൃഡപ്പെടുകയായിരുന്നു. ഈ ഉറ്റ സൗഹൃദമാണ് ദുബായിലേക്ക് ഒരുമിച്ചുള്ള യാത്രയായി മാറിയത്. കുടുംബപരമായ അസ്വസ്ഥതകൾ സഫീറിനുണ്ട്. സിമിയും കുടുംബപരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സമാനഹൃദയർ എന്ന വികാരമാണ് ഇരുവരെയും അടുപ്പിച്ചത്. പക്ഷെ താൻ കുടുങ്ങിയപ്പോൾ തന്റെ പെൺസുഹൃത്തിനെ സഫീർ സുരക്ഷിതമായി നിർത്തി. എല്ലാ കുറ്റവും സഫീർ ഏറ്റതോടെ പിന്നെ സിമിയെ കൂടി പിടികൂടെണ്ട ആവശ്യം ഡിആർഐയ്ക്ക് മുന്നിൽ വന്നതുമില്ല. ഇതോടെയാണ് സിമി സ്വതന്ത്രയായത്.
സ്വർണക്കടത്ത് സംഘത്തിന്റെ കാരിയർമാരാണ് ഇരുവരുമെന്ന് ഡി.ആർ.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ചികിത്സയ്ക്കെന്നു പറഞ്ഞ് രണ്ടാഴ്ചത്തെ അവധിയെടുത്ത ശേഷം കഴിഞ്ഞ പത്തിനാണ് സഫീർ ദുബായിലേക്ക് പോയത്. പഴ്സിനുള്ളിൽ ബിസ്കറ്റ് രൂപത്തിൽ പത്ത് കഷണങ്ങളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. യാത്രക്കാരാരും കുറ്റം സമ്മതിച്ചില്ല. തുടർന്ന് സഫീറും സിമിയും ഇരുന്ന നിരയിലുണ്ടായിരുന്ന 9 പേരെയും ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.തങ്ങൾക്ക് പരസ്പരം അറിയില്ലെന്ന് സിമിയും സഫീറും പറഞ്ഞതാണ് ഇവരെ കുടുക്കിയത്. രണ്ടു പേർക്കും പരസ്പരം അറിയാമെന്ന് ഡി.ആർ.ഐ ശാസ്ത്രീയമായി തെളിയിച്ചതോടെ കുടുങ്ങുകയായിരുന്നു.
വിമാനത്താവളം വഴി നേരത്തേ സ്വർണക്കടത്ത് നടത്തിയ കഴക്കൂട്ടത്തെ സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഡി.ആർ.ഐ പറഞ്ഞു. സഫീറും കഴക്കൂട്ടം സ്വദേശിയാണ്. അതേസമയം സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മിഷണർ ശംഖുംമുഖം അസി. കമ്മിഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്