Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാഗ്രതക്കുറവുണ്ടായി..പാർട്ടി നടപടി അംഗീകരിക്കുന്നു; ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന മകൻ തന്നെയാണ് ആഘോഷങ്ങൾ ഒരുക്കിയത്; പരിപാടിയിലൂടെ മകന്റെ സ്ഥാപനത്തിനുള്ള പ്രമോഷനാണ് ഉദ്ദേശിച്ചത്; ആദ്യം ഇതിനെ എതിർത്തെങ്കിലും അവന്റെ വളർച്ചക്ക് ആവശ്യമെങ്കിൽ ആകട്ടെ എന്ന് ധാരണയിൽ എത്തുകയായിരുന്നു; വിദേശത്ത് പ്രി വെഡ്ഡിങ് ഷൂട്ട് നടത്തിയെന്ന ആരോപണം പച്ചക്കള്ളം; പാർട്ടി ശത്രുക്കൾ അവസരം മുതലെടുത്തു; മകന്റെ ആഡംബര വിവാഹത്തിന്റെ പേരിൽ സിപിഎം സസ്‌പെന്റ് ചെയ്ത മനോഹരൻ പറയുന്നു

ജാഗ്രതക്കുറവുണ്ടായി..പാർട്ടി നടപടി അംഗീകരിക്കുന്നു; ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന മകൻ തന്നെയാണ് ആഘോഷങ്ങൾ ഒരുക്കിയത്; പരിപാടിയിലൂടെ മകന്റെ സ്ഥാപനത്തിനുള്ള പ്രമോഷനാണ് ഉദ്ദേശിച്ചത്; ആദ്യം ഇതിനെ എതിർത്തെങ്കിലും അവന്റെ വളർച്ചക്ക് ആവശ്യമെങ്കിൽ ആകട്ടെ എന്ന് ധാരണയിൽ എത്തുകയായിരുന്നു; വിദേശത്ത് പ്രി വെഡ്ഡിങ് ഷൂട്ട് നടത്തിയെന്ന ആരോപണം പച്ചക്കള്ളം; പാർട്ടി ശത്രുക്കൾ അവസരം മുതലെടുത്തു; മകന്റെ ആഡംബര വിവാഹത്തിന്റെ പേരിൽ സിപിഎം സസ്‌പെന്റ് ചെയ്ത മനോഹരൻ പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മകന്റെ ആഡംബര വിവാഹത്തിന്റെ പേരിൽ സിപിമ്മിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി കഞ്ഞിക്കുഴി മുൻ ഏരിയാ കമ്മിറ്റി അംഗം സി വി മനോഹരൻ. ഈ സംഭവത്തിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായി എന്നാണ് അദ്ദേഹം പറഞ്ഞത്. മകന്റെ വിവാഹ സത്കാരത്തിൽ പരിപാടികൾ ക്രമീകരിച്ചതിലാണ് ജാഗ്രതക്കുറവ് ഉണ്ടായതെന്നാണ് സിവി മനോഹരൻ വ്യക്തമാക്കി. മകന്റെ ആഡംബര വിവാഹ സത്കാരത്തിന്റെയും ഡിജെ പാർട്ടി സംഘടിപ്പിച്ചതിന്റെയും പേരിൽ സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയിൽ നിന്ന് സിവി മനോഹരനെ രണ്ട് ദിവസം മുമ്പാണ് സസ്‌പെന്റ് ചെയ്തത്.

'പാർട്ടി നടപടി അംഗീകരിക്കുന്നു. എന്റെ ജീവനാണ് പാർട്ടി. പൊതുപ്രവർത്തകനെന്ന നിലയിൽ അടുപ്പമുള്ളവരെയെല്ലാം സത്കാരത്തിന് ക്ഷണിച്ചിരുന്നു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന മകൻ തന്നെയാണ് ആഘോഷങ്ങൾ ഒരുക്കിയത്. പരിപാടിയിലൂടെ മകന്റെ സ്ഥാപനത്തിനുള്ള പ്രമോഷനാണ് ഉദ്ദേശിച്ചത്. ആദ്യം ഇതിനെ എതിർത്തിരുന്നു. എന്നാൽ മകന്റെ വളർച്ചയ്ക്ക് ആവശ്യമെങ്കിൽ ആകട്ടെയെന്ന ധാരണയിലെത്തുകയായിരുന്നു' - മനോഹരൻ പറഞ്ഞു.

സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പരിപാടിക്കുള്ള ലൈറ്റ് ആൻഡ് സൗണ്ട് നടത്തിയത്. സത്കാരത്തിൽ വിതരണം ചെയ്തത് സാധാരണ നിലയിലുള്ള ഭക്ഷണം മാത്രമാണ്. വിദേശത്ത് പ്രി വെഡ്ഡിങ് ഷൂട്ട് നടത്തിയെന്ന ആരോപണം പച്ച കള്ളമാണ്. മകന് പാസ്പോർട്ട് പോലുമില്ല. പാർട്ടി ശത്രുക്കൾ അവസരം മുതലെടുത്ത് പ്രചാരണം നടത്തുകയാണെന്നും സിവി മനോഹരൻ വ്യക്തമാക്കി.

മകന്റെ വിവാഹത്തിന്റെ ഭാഗമായി ഡിജെ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇതാണ് ആരോപണത്തിന് വഴിവെച്ചത്. പാർട്ടിക്കിടെ ചിലർ തമ്മിൽതല്ല് ഉണ്ടാക്കിയെന്നും ആക്ഷേപമുണ്ട്. 12 നായിരുന്നു വിവാഹം. തൊട്ടടുത്ത ദിവസം നടന്ന വിവാഹ സൽക്കാരമാണ് വിവാദത്തിലായത്. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി, വിവാഹ സൽക്കാരം ആഡംബരമായി എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിവി മനോഹരനെതിരെ സിപിഎം നടപടി എടുത്തത്. ഈ വിഷയം ഏരിയാ കമ്മിറ്റി യോഗം ഇക്കാര്യം പ്രത്യേകം ചർച്ച ചെയ്യുകയും മനോഹരനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ആയിരുന്നു. താനല്ല, മകനാണ് വിവാഹത്തോട് അനുബന്ധിച്ച ഡിജെ പാർട്ടി നടത്തിയത് എന്നാണ് മനോഹരൻ വിശദീകരിച്ചെങ്കിലും ഈ വിശദീകരണവും പാർട്ടി തള്ളുകയായിരുന്നു.

ചേർത്തല അരീപ്പറമ്പിൽ, ഈമാസം 13ന് വൈകുന്നേരം ആയിരുന്നു വിവാഹസൽക്കാരം. ഡിജെ പാർട്ടിയും ഒരുക്കിയിരുന്നു. ഇതിൽ പങ്കെടുത്ത ചിലർ തമ്മിൽ, വാക്കേറ്റവും തമ്മിലടിയും ഉണ്ടായതായും ആരോപണമുണ്ട്. ഇതേതുടർന്ന് മേഖലയിലെ ചില വീടുകൾ, ഇന്നലെ ആക്രമിക്കപ്പെട്ടിരുന്നു. ഇതാണ് പൊടുന്നനെയുള്ള നടപടിക്ക് പാർട്ടിയെ നിർബന്ധിതരാക്കിയത്. വിവാഹസൽക്കാരത്തിലെ ധൂർത്ത് സമൂഹത്തിന് നൽകുന്ന സന്ദേശം തെറ്റാണെന്നും, നേതാവിന് ചേർന്ന സമീപനമല്ല മനോഹരന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും ഏരിയ കമ്മിറ്റി വിലയിരുത്തി. തുടർന്നായിരുന്നു അച്ചടക്ക നടപടിക്കുള്ള തീരുമാനം.

അതേസമയം ഏര്യാക്കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പാണ് ഉയരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ബലാത്സംഗ പരാതി ഉയർന്നപ്പോൾ രാജി ആവശ്യവും ചില കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ, മകൻ ചെയ്ത തെറ്റിന് അച്ഛൻ എന്തുപിഴച്ചു എന്ന ചോദ്യമാണ് സിപിഎം തിരിച്ചു ചോദിച്ചത്. മുതിർന്ന നേതാക്കൾക്ക് ബാധകമായ ഈ വാദം എന്തുകൊണ്ടാണ് മനോഹരന്റെ കാര്യത്തിൽ ഉണ്ടാകാത്തത് എന്ന ചോദ്യാണ് സിപിഎം സൈബർ ഇടങ്ങളിൽ നിന്നു തന്നെ ഉയരുന്നത്.

ഇടതു സർക്കാറിന്റെ നേതൃത്വത്തിൽ തന്നെ വലിയ ധൂർത്തുകൾ നടക്കുന്നുണ്ട്. ഇത് കാണാതെ പോകുന്നവരാണ് ആഡംബര വിവാഹത്തിന്റെ പേരിൽ നടപടി എടുത്തത് എന്നും വിമർശകർ പറയുന്നു. മനോഹരന്റെ സസ്പെൻഷൻ കഞ്ഞിക്കുഴിയിലെ പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. വിഭാഗീയതയാണ് യഥാർത്ഥ പ്രശ്നത്തിലേക്ക് നയിച്ചതെന്ന വാദവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP